മത്താ 16, 13 – 19
സന്ദേശം

തിരുസ്സഭയെ, പ്രത്യേകിച്ച് കേരളത്തിലെ ക്രൈസ്തവരെ വല്ലാതെ വേദനിപ്പിച്ച ഒരു ആഴ്ചയാണ് കടന്നുപോയത്. കോഴിക്കോട് ജില്ലയില്‍ തിരുവമ്പാടിക്കു സമീപം കക്കാടംപൊയില്‍ വാളംതോട് കുരിശുമലയിലും കോട്ടയം ജില്ലയില്‍ പൂഞ്ഞാറിനു സമീപം പുല്ലേപാറ കുരിശടിയിലും വിശുദ്ധ കുരിശിനെ ഒരു പറ്റം ക്രൈസ്തവരല്ലാത്ത യുവാക്കൾ അവഹേളിച്ചത് നമ്മുടെ മനസ്സുകളെ ഒത്തിരി വേദനിപ്പിച്ച സംഭവങ്ങളാണ്. വിനോദ സഞ്ചാരത്തിന്റെ മറവിൽ യുവാക്കൾ കാട്ടിക്കൂട്ടിയ പ്രവർത്തികൾ അവരുടെ അറിവില്ലായ്മ എന്നും പറഞ്ഞു തള്ളിക്കളയാവുന്നതിലും അധികമാണ്. ഇത്രയും വിദ്യാഭ്യാസം ലഭിച്ച യുവാക്കൾക്കു ക്രൈസ്തവന്റെ കുരിശിന്റെ മഹത്വം അറിയാതെ പോയി എന്ന് മതസൗഹാർദത്തിനുവേണ്ടി പോലും സമ്മതിച്ചുകൊടുക്കുക ആത്മഹത്യാപരവുമാണ്! ക്രൈസ്തവന് കുരിശെന്നത് വെറുമൊരു വികാരം മാത്രമല്ല. കുരിശു ക്രൈസ്തവന്റെ ജീവനാണ്. കുരിശിനോട് ചേർന്നാണ് ക്രൈസ്തവരുടെ ജീവിതം; കുരിശിലൂടെയാണ് ക്രൈസ്തവരുടെ രക്ഷയും!
വളരെ വേദനാജനകമെങ്കിലും ഈ സംഭവങ്ങൾ ക്രിസ്തുവിനെ കൂടുതൽ ധൈര്യത്തോടെ പ്രഘോഷിക്കുവാൻ നമ്മെ പ്രേരിപ്പിച്ചു എന്നതിൽ നാം ആശ്വസിക്കണം. കുരിശു അവഹേളനത്തിനെതിരെ കക്കാടംപൊയിലിൽ താമരശ്ശേരി രൂപത കെസിവൈഎം നടത്തിയ കാവൽ സമരത്തിൽ പങ്കെടുത്ത താമരശ്ശേരി ബിഷപ് മാർ റെമിജിയോസ് ഇഞ്ചനാനിയിൽ പറഞ്ഞത് ഇങ്ങനെയാണ്: “ഈ ലോകത്തിന്റെ ഏക രക്ഷകൻ ഈശോ ആണെന്ന സത്യം വിളിച്ചു പറയുന്നതിന് നമ്മുടെ പിതാമഹന്മാർക്കു മടിയുണ്ടായിരുന്നില്ല. ആ ആർജ്ജവത്തോടുകൂടി നാം വീണ്ടും വിളിച്ചുപറയുന്നു, ഈ ലോകത്തിൽ ഒരേയൊരു രക്ഷകനേയുള്ളു, അത് ഈശോയാണ്”.
ഈ സംഭവങ്ങൾ നമ്മിലുണർത്തുന്ന നൊമ്പരത്തോടുകൂടിവേണം,

ഈ സംഭവങ്ങൾ നമ്മിലുണർത്തുന്ന ഉപരി വിശ്വാസത്തിന്റെയും ക്രൈസ്തവ സാക്ഷ്യത്തിന്റെയും ചൈതന്യത്തിൽ നിന്നുകൊണ്ടാകണം ഇന്നത്തെ സുവിശേഷത്തിലെ വിശുദ്ധ…
View original post 628 more words

Leave a comment