ഉയിർപ്പുകാലം അഞ്ചാം ഞായർ
യോഹ 21, 1-14
സന്ദേശം
നഷ്ടങ്ങളുടെ, വേദനകളുടെ ആകുലതകളുടെ കണക്കു പുസ്തകവുമായിട്ടാണ് നാമിന്ന് വിശുദ്ധ ബലിയർപ്പിക്കുവാൻ ദേവാലയത്തിൽ ബലിപീഠത്തിനു ചുറ്റും, വീടുകളിൽ ടിവിക്കുമുന്പിൽ ഒരുമിച്ചു കൂടിയിരിക്കുന്നത്. കോവിഡിന്റെ രണ്ടാം വരവ് അത്രമാത്രം നമ്മെ തളർത്തിയിരിക്കുകയാണ്. ഓക്സിജൻ കിട്ടാതെ കഷ്ടപ്പെടുന്ന രോഗികൾ, ദിവസങ്ങളായി ഒന്നിനുപുറകെ മറ്റൊന്നായി നടത്തപ്പെടുന്ന സംസ്കാരങ്ങൾ, ആളൊഴിഞ്ഞ ദേവാലയങ്ങൾ, രോഗഭീതിയിൽ വായ് മൂടികടന്നുപോകുന്ന വർത്തമാനം, പോകെപ്പോകെ കാലവും ലോകവും സ്ക്രീനിലെ കാഴ്ചകളായി മാറുന്ന അവസ്ഥ! ഇങ്ങനെയൊക്കെയാണെങ്കിലും, ലോകം എത്ര സംഘർഷഭരിതമാണെങ്കിലും എത്രമേൽ അനിശ്ചിതത്വങ്ങൾ നിറഞ്ഞതാണെങ്കിലും, രാത്രി മുഴുവൻ അധ്വാനിച്ചിട്ടും ഒന്നും ലഭിക്കാതിരുന്നപ്പോൾ കടൽക്കരയിൽ ക്രിസ്തു പ്രത്യക്ഷപ്പെട്ടതുപോലെ നമ്മുടെ ജീവിതത്തിന്റെ കടൽക്കരയിൽ നമ്മുടെ രക്ഷക്കായി ക്രിസ്തു പ്രത്യക്ഷപ്പെടുമെന്ന വലിയ സന്ദേശമാണ് ഇന്നത്തെ സുവിശേഷം നമുക്ക് നൽകുന്നത്. നമ്മുടെ ജീവിതത്തിലേക്ക് കടന്നുവരുന്ന ക്രിസ്തുവിനെ മനസ്സിലാക്കാനും ക്രിസ്തുവിനെ നമ്മുടെ ജീവിതത്തിന്റെ കർത്താവായി ഏറ്റുപറയുവാനും ഇന്നത്തെ സുവിശേഷം, ഈ കാലഘട്ടം നമ്മെ ക്ഷണിക്കുന്നു.
വ്യാഖ്യാനം
വിശുദ്ധ യോഹന്നാന്റെ സുവിശേഷത്തിലെ ഇരുപത്തിയൊന്നാം അദ്ധ്യായം സുവിശേഷകന്റെ മരണശേഷം എഴുതിച്ചേർത്തതാണെന്നും അല്ലെന്നുമുള്ള അഭിപ്രായങ്ങൾ നിലനിൽക്കുന്നുണ്ടെങ്കിലും, ഈ അധ്യായത്തിലെ പ്രമേയങ്ങൾ മറ്റു അധ്യായങ്ങളിലെ പ്രമേയങ്ങളോട് ചേർന്നുപോകുന്നവതന്നെയാണ്. ഉത്ഥാനത്തിനുശേഷം താൻ ഇന്നും ജീവിക്കുന്നുവെന്ന് ശിഷ്യന്മാരെ ബോധ്യപ്പെടുത്താൻ ഈശോ ശിഷ്യന്മാർക്കു പലപ്രാവശ്യം പ്രത്യക്ഷപ്പെടുന്നുണ്ട്. ഈ പ്രത്യക്ഷീകരണങ്ങളെല്ലാം ക്രിസ്തു കർത്താവാണെന്ന് അനുഭവിച്ചറിയുവാനും, പ്രഘോഷിക്കുവാനും ശിഷ്യന്മാരെ ശക്തിപ്പെടുത്തുവാൻ വേണ്ടിയായിരുന്നു. ഇന്നത്തെ മൂന്നാമത്തെ പ്രത്യക്ഷീകരണവും ഈ ഒരു ലക്ഷ്യത്തിനുവേണ്ടിയായിരുന്നു.
ഈശോയുടെ കുരിശു മരണത്തിനുശേഷം യഹൂദന്മാരെ ഭയന്ന് സ്വയം ലോക്ക് ഡൗണിൽ ആയിരുന്നല്ലോ ശിഷ്യന്മാർ. കുറച്ചുകാലം ലോക്ക്…
View original post 1,034 more words