സങ്കീർത്തനങ്ങൾ, അദ്ധ്യായം 18
വിജയത്തില്‍ കൃതജ്ഞതാസ്തോത്രം
1 കര്‍ത്താവേ! എന്റെ ശക്തിയുടെ ഉറവിടമേ, ഞാന്‍ അങ്ങയെ സ്നേഹിക്കുന്നു.
2 അങ്ങാണ് എന്റെ രക്ഷാശിലയും കോട്ടയും വിമോചകനും,എന്റെ ദൈവവും എനിക്ക് അഭയംതരുന്ന പാറയും, എന്റെ പരിചയും രക്ഷാശൃംഗവും അഭയകേന്ദ്രവും.
3 സ്തുത്യര്‍ഹനായ കര്‍ത്താവിനെഞാന്‍ വിളിച്ചപേക്ഷിക്കുന്നു; അവിടുന്ന് എന്നെ ശത്രുക്കളില്‍നിന്നു രക്ഷിക്കും.
4 മരണപാശം എന്നെ ചുറ്റി, വിനാശത്തിന്റെ പ്രവാഹങ്ങള്‍ എന്നെ ആക്രമിച്ചു.
5 പാതാളപാശം എന്നെ വരിഞ്ഞുമുറുക്കി, മരണത്തിന്റെ കുരുക്ക് എന്റെ മേല്‍ഇതാ വീഴുന്നു.
6 കഷ്ടതയില്‍ ഞാന്‍ കര്‍ത്താവിനെവിളിച്ചപേക്ഷിച്ചു; എന്റെ ദൈവത്തോടു ഞാന്‍ സഹായത്തിനായി നിലവിളിച്ചു; അവിടുന്നു തന്റെ ആലയത്തില്‍നിന്ന്എന്റെ അപേക്ഷ കേട്ടു; എന്റെ നിലവിളി അവിടുത്തെകാതുകളിലെത്തി.
7 കര്‍ത്താവിന്റെ കോപത്തില്‍ ഭൂമി ഞെട്ടിവിറച്ചു; മലകളുടെ അടിസ്ഥാനങ്ങള്‍ ഇളകി,
8 അവിടുത്തെനാസികയില്‍നിന്നുധൂമപടലമുയര്‍ന്നു; വായില്‍നിന്നു സംഹാരാഗ്നി പുറപ്പെട്ടു; കനലുകള്‍ കത്തിജ്വലിച്ചു.
9 ആകാശം ചായിച്ച് അവിടുന്ന് ഇറങ്ങിവന്നു, കൂരിരുട്ടിന്മേല് അവിടുന്നു പാദം ഉറപ്പിച്ചു.
10 കെരൂബിനെ വാഹനമാക്കി അവിടുന്നു പറന്നു; കാറ്റിന്റെ ചിറകുകളില്‍അവിടുന്നു പാഞ്ഞുവന്നു.
11 അന്ധകാരംകൊണ്ട് അവിടുന്ന്ആവരണം ചമച്ചു; ജലം നിറഞ്ഞകാര്‍മേഘങ്ങള്‍കൊണ്ടുവിതാനമൊരുക്കി.
12 അവിടുത്തെ മുന്പില് ജ്വലിക്കുന്നതേജസ്സില്‍നിന്നു കന്മഴയും തീക്കനലും മേഘങ്ങള്‍ഭേദിച്ചു ഭൂമിയില്‍ പതിച്ചു.
13 കര്‍ത്താവ് ആകാശത്തില്‍ ഇടിമുഴക്കി, അത്യുന്നതന്റെ ശബ്ദം മുഴങ്ങിക്കേട്ടു, കന്മഴയും തീക്കനലും പൊഴിഞ്ഞു.
14 അവിടുന്ന് അമ്പയച്ച് അവരെ ചിതറിച്ചു; മിന്നല്പിണര്കൊണ്ട് അവരെ പായിച്ചു.
15 കര്‍ത്താവേ, അങ്ങയുടെ ശാസനയാല്, അങ്ങയുടെ നാസികയില്‍നിന്നുപുറപ്പെട്ട നിശ്വാസത്താല്‍, സമുദ്രത്തിലെ അന്തഃപ്രവാഹങ്ങള്‍ കാണപ്പെട്ടു; ഭൂമിയുടെ അടിസ്ഥാനങ്ങള്‍ അനാവൃതമായി.
16 ഉന്നതത്തില്‍നിന്നു കൈനീട്ടിഅവിടുന്ന് എന്നെ പിടിച്ചു; പെരുവെള്ളത്തില്‍നിന്ന്അവിടുന്ന് എന്നെ പൊക്കിയെടുത്തു.
17 പ്രബലനായ ശത്രുവില്‍നിന്നുംഎന്നെ വെറുത്തവരില്‍നിന്നും അവിടുന്ന് എന്നെ രക്ഷിച്ചു; അവര്‍ എന്റെ ശക്തിക്കതീതരായിരുന്നു.
18 അനര്‍ഥകാലത്ത് അവര്‍എന്റെ മേല്‍ ചാടിവീണു, കര്‍ത്താവ് എനിക്ക് അഭയമായിരുന്നു.
19 അവിടുന്ന് എന്നെ വിശാലമായസ്ഥലത്തേക്കു നയിച്ചു; എന്നില്‍ പ്രസാദിച്ചതിനാല്‍എന്നെ വിമോചിപ്പിച്ചു.
20 എന്റെ നീതിക്കൊത്തവിധംകര്‍ത്താവ് എനിക്കു പ്രതിഫലം നല്കി; എന്റെ കൈകളുടെ നിര്‍മലതയ്ക്കുചേര്‍ന്നവിധം എനിക്കു പകരംതന്നു.
21 കര്‍ത്താവിന്റെ മാര്‍ഗത്തില്‍ഞാന്‍ ഉറച്ചു നിന്നു; തിന്മചെയ്ത് എന്റെ ദൈവത്തില്‍നിന്നു ഞാന്‍ അകന്നുപോയില്ല.
22 അവിടുത്തെ കല്‍പനകള്‍എന്റെ കണ്മുന്പിലുണ്ടായിരുന്നു; അവിടുത്തെനിയമങ്ങള്‍ ഞാന്‍ ലംഘിച്ചില്ല.
23 അവിടുത്തെ മുന്‍പില്‍ഞാന്‍ നിര്‍മലനായിരുന്നു; കുറ്റങ്ങളില്‍നിന്നു ഞാന്‍ അകന്നുനിന്നു.
24 എന്റെ നീതിയും കൈകളുടെനിഷ്കളങ്കതയും കണ്ടു കര്‍ത്താവ് എനിക്കു പ്രതിഫലം നല്കി.
25 വിശ്വസ്തനോട് അങ്ങ്വിശ്വസ്തത പുലര്‍ത്തുന്നു; നിഷ്കളങ്കനോടു നിഷ്കളങ്കമായിപെരുമാറുന്നു.
26 നിര്‍മലനോടു നിര്‍മലമായും ദുഷ്ടനോടു ക്രൂരമായും അങ്ങു പെരുമാറുന്നു.
27 വിനീതരെ അങ്ങ് വിടുവിക്കുന്നു, അഹങ്കാരികളെ അങ്ങ് വീഴ്ത്തുന്നു.
28 അങ്ങ് എന്റെ ദീപം കൊളുത്തുന്നു; എന്റെ ദൈവമായ കര്‍ത്താവ് എന്റെ അന്ധകാരം അകറ്റുന്നു.
29 അവിടുത്തെ സഹായത്താല്‍ ഞാന്‍ സൈന്യനിരയെ ഭേദിക്കും; എന്റെ ദൈവത്തിന്റെ സഹായത്താല്‍ഞാന്‍ കോട്ട ചാടിക്കടക്കും;
30 ദൈവത്തിന്റെ മാര്‍ഗം അവികലമാണ്; കര്‍ത്താവിന്റെ വാഗ്ദാനം നിറവേറും; തന്നില്‍ അഭയം തേടുന്നവര്‍ക്ക്അവിടുന്നു പരിചയാണ്.
31 കര്‍ത്താവല്ലാതെ ദൈവം ആരുണ്ട്? നമ്മുടെ ദൈവമല്ലാതെ രക്ഷാശില എവിടെയുണ്ട്?
32 അവിടുന്നു ശക്തികൊണ്ട് എന്റെ അരമുറുക്കുന്നു; എന്റെ മാര്‍ഗം സുരക്ഷിതമാക്കുന്നു.
33 അവിടുന്ന് എന്റെ കാലുകള്‍ക്കുമാന്‍പേടയുടെ വേഗം നല്കി; ഉന്നതഗിരികളില്‍ എന്നെസുരക്ഷിതനായി നിറുത്തി.
34 എന്റെ കൈകളെ അവിടുന്നുയുദ്ധമുറ അഭ്യസിപ്പിച്ചു; എന്റെ കരങ്ങള്‍ക്കു പിച്ചളവില്ല്കുലയ്ക്കാന്‍ കഴിയും.
35 അങ്ങ് എനിക്കു രക്ഷയുടെ പരിച നല്കി; അവിടുത്തെ വലത്തുകൈ എന്നെതാങ്ങിനിറുത്തി; അവിടുത്തെ വാത്സല്യം എന്നെ വലിയവനാക്കി.
36 എന്റെ പാത അങ്ങു വിശാലമാക്കി; എന്റെ കാലുകള്‍ വഴുതിയില്ല.
37 എന്റെ ശത്രുക്കളെ ഞാന്‍ പിന്തുടര്ന്നു പിടിച്ചു; അവരെ സംഹരിക്കുവോളം ഞാന്‍ പിന്‍വാങ്ങിയില്ല.
38 എഴുന്നേല്‍ക്കാനാവാത്തവിധംഅവരെ ഞാന്‍ തകര്‍ത്തു; അവര്‍ എന്റെ കാല്ക്കീഴില് ഞെരിഞ്ഞു.
39 യുദ്ധത്തിനായി ശക്തികൊണ്ട്അങ്ങ് എന്റെ അരമുറുക്കി; എന്നെ ആക്രമിച്ചവരെ അങ്ങ് എനിക്ക് അധീനമാക്കി.
40 എന്റെ ശത്രുക്കളെ അങ്ങു പലായനം ചെയ്യിച്ചു; എന്നെ വെറുത്തവരെ ഞാന്‍ നശിപ്പിച്ചു.
41 സഹായത്തിനുവേണ്ടി അവര്‍ നിലവിളിച്ചു; രക്ഷിക്കാനാരുമുണ്ടായിരുന്നില്ല, കര്‍ത്താവിനോട് അവര്‍ നിലവിളിച്ചു; അവിടുന്ന് ഉത്തരമരുളിയില്ല.
42 കാറ്റില്‍ പറക്കുന്ന ധൂളിപോലെഞാന്‍ അവരെ പൊടിച്ചു; തെരുവിലെ ചെളിപോലെ കോരിക്കളഞ്ഞു.
43 ജനത്തിന്റെ കലഹത്തില്‍നിന്ന്അങ്ങ് എന്നെ രക്ഷിച്ചു; അങ്ങ് എന്നെ ജനതകളുടെ അധിപനാക്കി; എനിക്ക് അപരിചിതമായിരുന്നജനത എന്നെ സേവിച്ചു.
44 എന്നെക്കുറിച്ചു കേട്ടമാത്രയില്‍അവര്‍ എന്നെ അനുസരിച്ചു; അന്യജനതകള്‍ എന്നോടു കേണിരന്നു.
45 അന്യജനതകള്‍ക്കു ധൈര്യമറ്റു;കോട്ടകളില്‍നിന്നു വിറയലോടെഅവര്‍ പുറത്തുവന്നു.
46 കര്‍ത്താവു ജീവിക്കുന്നു; എന്റെ രക്ഷാശില വാഴ്ത്തപ്പെടട്ടെ; എന്റെ രക്ഷയുടെ ദൈവം സ്തുതിക്കപ്പെടട്ടെ.
47 ദൈവം എനിക്കുവേണ്ടി പ്രതികാരംചെയ്തു;ജനതകളെ എനിക്ക് അധീനമാക്കി.
48 ശത്രുക്കളില്‍നിന്ന് അവിടുന്ന് എന്നെ രക്ഷിച്ചു; വൈരികള്‍ക്കുമേല്‍ എന്നെ ഉയര്‍ത്തി; അക്രമികളില്‍നിന്ന് അവിടുന്ന്എന്നെ വിടുവിച്ചു.
49 ആകയാല്‍ കര്‍ത്താവേ, ജനതകളുടെ മധ്യേ ഞാന്‍ അങ്ങേക്കു കൃതജ്ഞതാസ്തോത്രം ആലപിക്കും; അങ്ങയുടെ നാമം പാടി സ്തുതിക്കും.
50 തന്റെ രാജാവിന് അവിടുന്നുവന്‍വിജയം നല്കുന്നു: തന്റെ അഭിഷിക്തനോട് എന്നേക്കുംകാരുണ്യം കാണിക്കുന്നു; ദാവീദിനോടും അവന്റെ സന്തതിയോടും തന്നെ.
The Book of Psalms | സങ്കീർത്തനങ്ങൾ | Malayalam Bible | POC Translation

