സങ്കീർത്തനങ്ങൾ, അദ്ധ്യായം 29
കര്‍ത്താവിന്റെ ശക്തമായ സ്വരം
1 സ്വര്‍ഗവാസികളേ, കര്‍ത്താവിനെസ്തുതിക്കുവിന്‍: മഹത്വവും ശക്തിയും അവിടുത്തേതെന്നു പ്രഘോഷിക്കുവിന്‍.
2 കര്‍ത്താവിന്റെ മഹത്വപൂര്ണമായനാമത്തെ സ്തുതിക്കുവിന്‍; വിശുദ്ധവസ്ത്രങ്ങളണിഞ്ഞ്അവിടുത്തെ ആരാധിക്കുവിന്‍.
3 കര്‍ത്താവിന്റെ സ്വരം ജലരാശിക്കുമീതേ മുഴങ്ങുന്നു; ജലസഞ്ചയങ്ങള്ക്കുമീതേമഹത്വത്തിന്റെ ദൈവം ഇടിനാദം മുഴക്കുന്നു.
4 കര്‍ത്താവിന്റെ സ്വരം ശക്തി നിറഞ്ഞതാണ്; അവിടുത്തെ ശബ്ദം പ്രതാപമുറ്റതാണ്.
5 കര്‍ത്താവിന്റെ സ്വരം ദേവദാരുക്കളെതകര്‍ക്കുന്നു; കര്‍ത്താവു ലബനോനിലെദേവദാരുക്കളെ ഒടിച്ചു തകര്‍ക്കുന്നു.
6 അവിടുന്നു ലബനോനെ കാളക്കുട്ടിയെപ്പോലെ തുള്ളിക്കുന്നു; സീറിയോനെ കാട്ടുപോത്തിനെപ്പോലെയും.
7 കര്‍ത്താവിന്റെ സ്വരം അഗ്നിജ്വാലകള്‍ പുറപ്പെടുവിക്കുന്നു.
8 കര്‍ത്താവിന്റെ സ്വരം മരുഭൂമിയെവിറകൊള്ളിക്കുന്നു; കര്‍ത്താവു കാദെഷ്മരുഭൂമിയെ നടുക്കുന്നു.
9 കര്‍ത്താവിന്റെ സ്വരം ഓക്കുമരങ്ങളെചുഴറ്റുന്നു; അതു വനങ്ങളെ വൃക്ഷരഹിതമാക്കുന്നു; അവിടുത്തെ ആലയത്തില്‍ മഹത്വം എന്ന് എല്ലാവരും പ്രഘോഷിക്കുന്നു.
10 കര്‍ത്താവു ജലസഞ്ചയത്തിനുമേല്‍സിംഹാസനസ്ഥനായിരിക്കുന്നു. അവിടുന്ന് എന്നേക്കും രാജാവായിസിംഹാസനത്തില്‍ വാഴുന്നു.
11 കര്‍ത്താവു തന്റെ ജനത്തിനുശക്തിപ്രദാനംചെയ്യട്ടെ! അവിടുന്നു തന്റെ ജനത്തെസമാധാനംനല്‍കി അനുഗ്രഹിക്കട്ടെ!
The Book of Psalms | സങ്കീർത്തനങ്ങൾ | Malayalam Bible | POC Translation

