സങ്കീർത്തനങ്ങൾ, അദ്ധ്യായം 77
വഴിനടത്തുന്ന ദൈവം
1 ഞാന്‍ ദൈവത്തോട് ഉച്ചത്തില്‍ നിലവിളിക്കും, അവിടുന്നു കേള്‍ക്കാന്‍ ഉച്ചത്തില്‍ അപേക്ഷിക്കും.
2 കഷ്ടദിനങ്ങളില്‍ ഞാന്‍ കര്‍ത്താവിനെഅന്വേഷിക്കുന്നു; രാത്രി മുഴുവന്‍ ഞാന്‍ കൈവിരിച്ചുപിടിച്ചു; ഒന്നിനും എന്നെ ആശ്വസിപ്പിക്കാനായില്ല.
3 ഞാന്‍ ദൈവത്തെ ഓര്‍ക്കുകയുംവിലപിക്കുകയും ചെയ്യുന്നു; ഞാന്‍ ധ്യാനിക്കുകയും എന്റെ മനസ്‌സ്ഇടിയുകയും ചെയ്യുന്നു.
4 കണ്ണുചിമ്മാന്‍ അവിടുന്ന് എന്നെഅനുവദിക്കുന്നില്ല; സംസാരിക്കാനാവാത്തവിധം ഞാന്‍ ആകുലനാണ്.
5 ഞാന്‍ കഴിഞ്ഞകാലങ്ങള്‍ ഓര്‍ക്കുന്നു; പണ്ടത്തെ സംവത്‌സരങ്ങളെ സ്മരിക്കുന്നു.
6 രാത്രിയില്‍ ഞാന്‍ ഗാഢചിന്തയില്‍ മുഴുകുന്നു; ഞാന്‍ ധ്യാനിക്കുകയും എന്റെ ആത്മാവില്‍ ഈ ചോദ്യമുയരുകയും ചെയ്തു:
7 കര്‍ത്താവ് എന്നേക്കുമായി തള്ളിക്കളയുമോ? ഇനി ഒരിക്കലും അവിടുന്നുപ്രസാദിക്കുകയില്ലേ?
8 അവിടുത്തെ കരുണ എന്നേക്കുമായിനിലച്ചുവോ? അവിടുത്തെ വാഗ്ദാനങ്ങള്‍ എന്നേക്കുമായി അവസാനിച്ചുവോ?
9 കൃപ കാണിക്കാന്‍ ദൈവം മറന്നുപോയോ? അവിടുന്നു കോപത്താല്‍ തന്റെ കരുണയുടെ വാതില്‍ അടച്ചുകളഞ്ഞുവോ?
10 അത്യുന്നതന്റെ ശക്തി പ്രകടമാകാത്തതാണ് എന്റെ ദുഃഖകാരണം എന്നു ഞാന്‍ പറഞ്ഞു.
11 ഞാന്‍ കര്‍ത്താവിന്റെ പ്രവൃത്തികള്‍ഓര്‍മിക്കും; പണ്ട് അങ്ങു ചെയ്തഅദ്ഭുതങ്ങള്‍ ഞാന്‍ അനുസ്മരിക്കും.
12 ഞാന്‍ അങ്ങയുടെ സകല പ്രവൃത്തികളെയും പറ്റി ധ്യാനിക്കും; അങ്ങയുടെ അദ്ഭുതകരമായ പ്രവൃത്തികളെപ്പറ്റി ചിന്തിക്കും.
13 ദൈവമേ, അങ്ങയുടെ മാര്‍ഗംപരിശുദ്ധമാണ്; നമ്മുടെ ദൈവത്തെപ്പോലെ ഉന്നതനായി ആരുണ്ട്?
14 അങ്ങാണ് അദ്ഭുതങ്ങള്‍ പ്രവര്‍ത്തിക്കുന്ന ദൈവം; ജനതകളുടെയിടയില്‍ ശക്തി വെളിപ്പെടുത്തിയതും അങ്ങുതന്നെ.
15 അവിടുത്തെ കരം അവിടുത്തെ ജനത്തെ, യാക്കോബിന്റെയും ജോസഫിന്റെയും സന്തതികളെ, രക്ഷിച്ചു.
16 ദൈവമേ, സമുദ്രം അങ്ങയുടെ മുന്‍പില്‍പരിഭ്രമിച്ചു; അങ്ങയെക്കണ്ട് അഗാധംഭയന്നുവിറച്ചു.
17 മേഘം ജലം വര്‍ഷിച്ചു; ആകാശം ഇടിമുഴക്കി; അങ്ങയുടെ അസ്ത്രങ്ങള്‍ എല്ലാവശത്തും മിന്നിപ്പാഞ്ഞു.
18 അങ്ങയുടെ ഇടിമുഴക്കം ചുഴലിക്കാറ്റില്‍മാറ്റൊലിക്കൊണ്ടു; അങ്ങയുടെ മിന്നലുകള്‍ ലോകത്തെ പ്രകാശിപ്പിച്ചു; ഭൂമി നടുങ്ങിവിറച്ചു.
19 അങ്ങയുടെ വഴി സമുദ്രത്തിലൂടെയും അങ്ങയുടെ പാത പെരുവെള്ളത്തിലൂടെയും ആയിരുന്നു; അങ്ങയുടെ കാല്‍പാടുകള്‍ അദൃശ്യമായിരുന്നു.
20 മോശയുടെയും അഹറോന്റെയുംനേതൃത്വത്തില്‍ അങ്ങയുടെ ജനത്തെ ഒരു ആട്ടിന്‍കൂട്ടത്തെയെന്നപോലെ അങ്ങു നയിച്ചു.
The Book of Psalms | സങ്കീർത്തനങ്ങൾ | Malayalam Bible | POC Translation