പുലർവെട്ടം 505

{പുലർവെട്ടം 505}   ത്രികാലങ്ങളുടെ സംഗമമായി ഈ പ്രാർത്ഥനയെ നാം പൊതുവേ സങ്കല്പിക്കാറുണ്ട്. പ്രതിദിന ആഹാരമാണ് നമ്മൾ പറഞ്ഞ് അവസാനിപ്പിച്ചത്.   ഇനി ഇന്നലെകളുണ്ട്. ഓർമ്മകളുടെ ഒരു ആമാടപ്പെട്ടി. എല്ലാം കൗതുകമുണർത്തുന്നതല്ല. എല്ലാ വളപ്പൊട്ടുകളും ബാല്യത്തിന്റെ കിലുക്കങ്ങളല്ല. വല്ലാതെ മുറുകെ പിടിച്ചതുകൊണ്ട് ഉടഞ്ഞുപോയവയും നീലിച്ച പാടുകൾ അവശേഷിപ്പിക്കുന്നവയും അക്കൂട്ടത്തിൽ ഉണ്ടാവും. Will you regret എന്നാണ് ഓരോ ഓർമ്മയും ജാലകത്തിന് വെളിയിൽ നിന്ന് ചോദിക്കുന്നത്. ഇല്ല, ഖേദിക്കാനല്ല ഓർമ്മിക്കാനാണ് ഇന്നലെകളെ കൂടെ കൂട്ടിയിരിക്കുന്നത് എന്ന് പറയാനുള്ള ചങ്കുറപ്പ് … Continue reading പുലർവെട്ടം 505

പുലർവെട്ടം 504

{പുലർവെട്ടം 504}   പ്രതിദിന ആഹാരത്തെക്കുറിച്ചുള്ള നമ്മുടെ വിചിന്തനങ്ങൾ പറഞ്ഞു തീരുമ്പോൾ കുറഞ്ഞത് രണ്ടായിരത്തിയഞ്ഞൂറ് വർഷം പഴക്കമുള്ള ഒരു സങ്കീർത്തനത്തിലെ ആശംസ അർത്ഥവത്താണെന്ന് തോന്നുന്നു : "You will eat the fruit of your labor; blessings and prosperity will be yours".   നിന്റെ പ്രയത്നഫലം നീ ഭക്ഷിക്കൂ, നീ സന്തുഷ്ടനായിരിക്കൂ, നിനക്ക് മംഗളം ഭവിക്കും. ഇത്ര പെരുമ പറയാൻ ഇതിലെന്താണുള്ളത്? പല അടരുകളിൽ വായിച്ചെടുക്കാവുന്ന ഒരു ശുഭാശംസയാണത്. എളുപ്പമല്ല എന്നും സ്വന്തം … Continue reading പുലർവെട്ടം 504

പുലർവെട്ടം 503

{പുലർവെട്ടം 503}   ഉരഞ്ഞുതീർന്ന, പൊടിഞ്ഞുതുടങ്ങിയ പാദരക്ഷകളെ തന്റെ ചിത്രത്തിന് വാൻഗോഗ് വിഷയമാക്കിയിട്ടുണ്ട്. മാർട്ടിൻ ഹൈദഗർ, ഴാക് ദറിദ തുടങ്ങിയ ചിന്തകർ കലാചരിത്രത്തെ അപഗ്രഥിക്കുമ്പോൾ ആ സീരീസിനെ തങ്ങളുടെ നിരീക്ഷണങ്ങൾക്ക് ആധാരമാക്കുന്നുണ്ട്. അതിൽത്തന്നെ A Pair of Peasant Shoes സവിശേഷ ശ്രദ്ധയർഹിക്കുന്നു. ഹൈദഗർ നിരീക്ഷിക്കുന്നത് പോലെ പാടത്തെ മണ്ണൊന്നും അതിൽ പതിഞ്ഞിട്ടില്ല. എന്നിട്ടും മണ്ണിൽ പണിയെടുക്കുന്ന ഒരാളുടെ എല്ലാ ക്ലേശങ്ങളും അതിൽ ആലേഖനം ചെയ്തിട്ടുണ്ട്.   വെറുതെ കുട്ടനാടൻ വയൽവരമ്പുകളോർക്കുന്നു. ചേറിൽനിന്ന് കയറിവരുന്നവർക്ക് പാദരക്ഷകളുടെ സൗഭാഗ്യം … Continue reading പുലർവെട്ടം 503

പുലർവെട്ടം 502

{പുലർവെട്ടം 502}   തന്നെ വിശ്വസിക്കുന്നതിന് മുൻപ് നാണയമാറ്റക്കാർ നാണയം പരിശോധിക്കുന്നത് പോലെ സൂക്ഷ്മതയോടെ ഉരച്ച് നോക്കണമെന്ന് രാമകൃഷ്ണ പരമഹംസർ തന്റെ ശിഷ്യരോട് നിരന്തരം ആവശ്യപ്പെട്ടിരുന്നു. ധനത്തോടുള്ള തന്റെ വിപ്രതിപത്തി അദ്ദേഹത്തിന്റെ ഭാഷണങ്ങളിലെ തുടർച്ചയായ ഒരു വിചാരമായിരുന്നു. അതിൻ്റെ സത്യസന്ധത പരിശോധിക്കുവാൻ നരേന്ദ്രൻ തീരുമാനിച്ചു. ഗുരുവിൻ്റെ അഭാവത്തിൽ കിടക്കയുടെ താഴെ ഒരു നാണയം വച്ചു. പിന്നീട് അതിന് മീതേ ഇരുന്ന ഗുരു ഏതോ ക്ഷുദ്രജീവിയുടെ ദംശനമേറ്റെന്ന മട്ടിൽ ഉറക്കെ നിലവിളിച്ചു. വൈകാതെ ഒളിപ്പിച്ചു വച്ച ആ നാണയത്തെ … Continue reading പുലർവെട്ടം 502

പുലർവെട്ടം 501

{പുലർവെട്ടം 501}   ഇടയൻ: ഞാൻ എന്റെ ആട്ടിൻ പറ്റങ്ങളെ ആലയിലാക്കി - മഴമേഘങ്ങളേ, ഇനി ആവോളം ചെയ്തുകൊള്ളുക. ബുദ്ധൻ : എനിക്ക് ആടില്ല ആലയുമില്ല - മഴമേഘങ്ങളേ, ആവോളം പെയ്തുകൊള്ളുക. ഇടയൻ : എനിക്കായ് ചൂടുള്ള അത്താഴം കാത്തിരിപ്പുണ്ട് - മഴമേഘങ്ങളേ, ആവോളം ചെയ്തുകൊള്ളുക. ബുദ്ധൻ : ഈ രാത്രിയിൽ പട്ടിണിയാണെൻ്റെ അത്താഴം - മഴമേഘങ്ങളേ, ആവോളം പെയ്തുകൊള്ളുക. ഇടയൻ : എനിക്ക് സുന്ദരിയായ ഭാര്യയുണ്ട് - ഈ രാത്രിയിൽ ഞാൻ അവളോടൊപ്പം ഉറങ്ങും, മഴമേഘങ്ങളേ, … Continue reading പുലർവെട്ടം 501

പുലർവെട്ടം 500

{പുലർവെട്ടം 500}   മഹാപ്രസ്ഥാനം ആരംഭിക്കുകയാണ്. തെക്കോട്ടുള്ള യാത്ര നീളുന്നു. നായയുൾപ്പെടെയുള്ള ഏഴുപേരുടെ സംഘമാണ്. യാത്രയുടെ അവസാനത്തെ ഘട്ടത്തിലേക്ക് പ്രവേശിക്കുമ്പോൾ ഓരോരുത്തരായി നിലംപതിക്കുകയാണ്. ആദ്യം ദ്രൗപദി പിന്നെ നകുലൻ, സഹദേവൻ, അർജ്ജുനൻ.. ഓരോരുത്തരും വീഴുന്നത് അറിയുമ്പോൾ ധർമ്മജൻ തിരിഞ്ഞുനോക്കാതെ വീണതിന്റെ കാരണം പറയാനാണ് ശ്രദ്ധിച്ചിരുന്നത്. ഇനി ഭീമനാണ്. പിരിയാതെ യാത്ര തുടരുന്ന ജ്യേഷ്ഠനോട് താൻ എന്തുകൊണ്ട് പതിച്ചുവെന്ന് ഭീമൻ നിലവിളിക്കുന്നു. നീ കണക്കിലധികം ഭക്ഷിച്ചു. അതിനിടയിൽ മറ്റുള്ളവർക്ക് വിശക്കുന്നുണ്ടെന്നുള്ള കാര്യം ശ്രദ്ധിച്ചിട്ടേയില്ല എന്നായിരുന്നു യുധിഷ്ഠിരന്റെ മറുപടി. അപ്പോൾ … Continue reading പുലർവെട്ടം 500

പുലർവെട്ടം 499

{പുലർവെട്ടം 499}   "History is cyclical, and it would be foolhardy to assume that the culture wars will never return."   - Frank Rich   ഇതായിരുന്നു അവൻ്റെ ആദ്യത്തെ പ്രലോഭനം. നാല്പത് ദിവസം അവൻ മരുഭൂമിയിലായിരുന്നു. അതിൻ്റെയൊടുവിൽ അവന് വിശന്നു. തിന്മ ഉടൽരൂപത്തിൽ അവൻ്റെ മുൻപിലെത്തി : ഈ കല്ലുകളെ അപ്പമാക്കുക. ഒറ്റനോട്ടത്തിൽ അപ്പമാണെന്ന് തോന്നിക്കുന്ന വിധത്തിൽ ഉരുളൻ ചുണ്ണാമ്പുകല്ലുകൾ മണലിൽ അങ്ങിങ്ങായി ചിതറി കിടപ്പുണ്ട്. കല്ലിനെത്തന്നെ … Continue reading പുലർവെട്ടം 499

പുലർവെട്ടം 498

{പുലർവെട്ടം 498}   വാസ്തവത്തിൽ പള്ളിയിൽ നിന്ന് മുഴങ്ങേണ്ട പദങ്ങളായിരുന്നു അത്. ആ ചരിത്രപരമായ ധർമ്മം കാലഗതിയിൽ അവഗണിക്കുകയോ മറന്നുപോവുകയോ ചെയ്തുകൊണ്ടാണ് തെരുവുകളിൽനിന്നുയർന്ന് കേട്ട ആ വാക്കുകൾ അതിന് ആക്രോശമായും അപമാനമായും അനുഭവപ്പെട്ടതും വല്ലാതെ പരിഭ്രമിച്ചുപോയതും. ഇപ്പോൾ ഒരു ജയിലായി മാറിയിട്ടുള്ള പഴയ ഒരു കോട്ടയിൽ നിന്നാണ് അവയിപ്പോൾ ഇരമ്പിയാർത്ത് നഗരത്തിലേക്ക് എത്തിയിരിക്കുന്നത്. തകർത്ത കോട്ടയിൽ നിന്ന് അടർന്നു വീണ ശിലാപാളികൾ അവർ ഇതിനകം ചന്തയിൽ വില്പനയ്ക്ക് വച്ചിട്ടുണ്ടായിരുന്നു. അടർന്നുപോകുന്ന ഒരു പഴയകാലത്തിൻ്റെ സ്മാരകശിലയെന്ന നിലയിൽ അതിനും … Continue reading പുലർവെട്ടം 498

പുലർവെട്ടം 497

{പുലർവെട്ടം 497}   "Give us today our daily bread" (Matthew 6:11) നല്ലൊരു നിരീക്ഷണമാണ് ഒരു കാൽനൂറ്റാണ്ട് കൊണ്ട് ഉണ്ടായ വ്യത്യാസം. പള്ളിയിലോ ക്ഷേത്രത്തിലോ മനുഷ്യർ പ്രാർത്ഥിച്ചുകൊണ്ടിരിക്കുമ്പോൾ അവരുടെ ഏറ്റവും വലിയ ആശങ്ക പടികളിൽ അഴിച്ചുവെച്ച ചെരുപ്പുകൾ അവിടെത്തന്നെയുണ്ടാകുമോ എന്നുള്ളതായിരുന്നു. തീർത്ഥാടനകേന്ദ്രങ്ങളിൽ ചെരുപ്പ് കാക്കാനായി മനുഷ്യർ കൂനിപ്പിടിച്ചിരിക്കുമായിരുന്നു. മഴക്കാലത്ത് കുടയായിരുന്നു പ്രശ്നം. തെങ്ങിൽനിന്ന് പാതയോരത്തേക്ക് അടർന്നു വീണ തേങ്ങ വീട്ടുകാർ എത്തും മുൻപേ ആരോ കൈക്കലാക്കി. ഇതൊന്നും ഇപ്പോൾ സംഭവിക്കുന്നില്ല. ചെരുപ്പും കുടയും തേങ്ങയുമൊക്കെ … Continue reading പുലർവെട്ടം 497

പുലർവെട്ടം 496

{പുലർവെട്ടം 496}   "ഞങ്ങളുടെ കണ്ണനെയുമപഹരിച്ചൂ നിങ്ങള് ഞങ്ങളുടെ സര്വ്വസ്വമപഹരിച്ചൂ ചുട്ടെരിച്ചൂ നിങ്ങള് ഗോകുലം, ഞങ്ങളുടെ പൈക്കളെയുമാട്ടിത്തെളിച്ചൂ" (കൃഷ്ണപക്ഷത്തിലെ പാട്ട്, ഒ. എൻ. വി)   നല്ല 916 നാസ്തികനായി അവസാനത്തോളം നിലകൊണ്ട പസോളിനി തന്റെ The Gospel According to St. Mathew എന്ന എക്കാലത്തെയും മികച്ച ചിത്രം സമർപ്പിച്ചിരിക്കുന്നത് ജോൺ ഇരുപത്തിമൂന്നാം മാർപ്പാപ്പയ്ക്കാണ് : To the dear, happy, familiar memory of Pope John.   ഒരു കുസൃതിയുടെ മിന്നലാട്ടമുണ്ട് ആ … Continue reading പുലർവെട്ടം 496

പുലർവെട്ടം 494

{പുലർവെട്ടം 494}   ഈശ്വരൻ കാലത്തിന്റെ നിയന്താവാണെങ്കിൽ കടന്നുപോകേണ്ടിവരുന്ന ഓരോരോ ഋതുക്കളെ നമ്രതയോടെ സ്വീകരിക്കുകയെന്നതാണ് പ്രധാനം. ദൈവഹിതം ആരാഞ്ഞുള്ള നമ്മുടെ ധ്യാനവിചാരങ്ങളിൽ ഒടുവിലത്തേതാണ് ഇത്.   തൊപ്പിയിലെ മഞ്ഞ് എന്നുള്ള പ്രസിദ്ധമായ ഹൈക്കു പോലെ. ഒരാൾ മുളന്തൊപ്പിയുമായി പുലരിയിലേ യാത്ര പോവുകയാണ്.മഞ്ഞുപാളികൾ അതിൽ വന്നുവീഴുന്നുണ്ട്. കാണുന്ന ഭംഗി കൊള്ളുമ്പോഴില്ല. ഒരു ദിവസം അയാൾക്ക് ഇങ്ങനെ അനുഭവപ്പെട്ടിട്ടുണ്ടാവും. ഇത്രയും വലിയ ഭൂമി, ഇത്രയും പരന്ന ആകാശം, ഇത്രയും ചെറിയ ഞാൻ, അതിനേക്കാൾ ചെറിയ എൻ്റെ തൊപ്പി, എന്നിട്ടും കൃത്യമായി … Continue reading പുലർവെട്ടം 494

പുലർവെട്ടം 495

{പുലർവെട്ടം 495}   വിനീതവിധേയരെ പരിഹസിക്കാനുള്ള ഒരു പദമായിട്ടാണ് മതത്തിന് പുറത്ത് ആമേൻ എന്ന് ഉപയോഗിക്കപ്പെടുന്നത്. അന്ധതയോളമെത്തുന്ന കീഴാള കീഴടങ്ങൽ തന്നെയാണ് സൂചിതം. ആമേൻ എന്ന് ഒരു ചിത്രത്തിന് ശീർഷകം ഇടുമ്പോൾ പോലും അതിന്റെ പിന്നിൽ അങ്ങനെയൊരു കല്പിതബുദ്ധിയുണ്ട്.   ഹിറ്റ്ലറുടെ ജർമ്മനി തന്നെയാണ് പശ്ചാത്തലം. Kurt Gerstein എന്ന ഒരു കെമിസ്റ്റ് കുടിവെള്ളം ശുദ്ധീകരിക്കാൻ വേണ്ടി കണ്ടെത്തിയ Zyklon മൂലകം യഹൂദരുടെ ഗ്യാസ് ചേമ്പറിലെ കൂട്ടക്കൊലയ്ക്ക് വേണ്ടിയാണ് ഉപയോഗപ്പെടുത്തുന്നതെന്ന് തിരിച്ചറിയുന്ന നിമിഷത്തിന്റെ നടുക്കത്തിൽനിന്നാണ് ചിത്രത്തിന്റെ കഥാതന്തു. … Continue reading പുലർവെട്ടം 495

പുലർവെട്ടം 493

{പുലർവെട്ടം 493}   "The trouble with most of us is that we would rather be ruined by praise than saved by criticism." - Norman Vincent Peale   കാർട്ടൂണുകളോടും കാരിക്കേച്ചറുകളോടും അനിഷ്ടം പുലർത്തുന്ന ഏതൊരു ഭരണാധികാരിയും അപകടം പിടിച്ച ഒരാളാണ്. ഡേവിഡ് ലോ (1908-1971) യെക്കുറിച്ച് വായിച്ചതോർക്കുന്നു. പിന്നീട് രാഷ്ട്രീയനുണകളുടെ പര്യായമായി മാറിയ ജോസഫ് ഗോബെൽസ് ബ്രിട്ടീഷ് അധികാരികളോട് പരാതിപ്പെടുവാൻ മാത്രം പ്രഹരശേഷി ഉണ്ടായിരുന്നു ഡേവിഡ് ലോയുടെ … Continue reading പുലർവെട്ടം 493

പുലർവെട്ടം 492

{പുലർവെട്ടം 492}   'Do you hear what these children are saying?” they asked him. “Yes,” replied Jesus, “have you never read, “‘From the lips of children and infants you, Lord, have called forth your praise’ [Matthew 21-16]   Out of the mouths babes എന്ന ഇംഗ്ലീഷ് idiom തളിർക്കുന്നത് ആരംഭത്തിലെ യേശു സൂചനയിൽനിന്നാണ്. കുഞ്ഞുങ്ങളുടെ അധരങ്ങൾ വിജ്ഞാനം സംസാരിക്കുന്നു എന്നൊരു … Continue reading പുലർവെട്ടം 492

പുലർവെട്ടം 491

{പുലർവെട്ടം 491}   "Those who dance are considered insane by those who cannot hear the music." – George Carlin   കടലാഴങ്ങളിലേക്ക് മാഞ്ഞുപോയ ഒരു പുരാതന ക്ഷേത്രനഗരത്തിൻ്റെ കഥ വായിച്ചു കേട്ടത് Anthony de melloയുടെ പുസ്തകങ്ങളിലൊന്നിൽനിന്നായിരുന്നു. വല്ലപ്പോഴുമൊരിക്കൽ അമ്പലമണികളുടെ സ്വരം തീരത്ത് കേൾക്കാമെന്ന് ഒരു സങ്കല്പമുണ്ടായിരുന്നു. അത് കേൾക്കാനെത്തിയ ഒരു ചെറുപ്പക്കാരൻ കാതുകൂർപ്പിച്ചും കണ്ണിമയടയാതെയും മണിനാദത്തെ കാത്ത് സദാ തീരത്തുണ്ടായിരുന്നു. കാലങ്ങൾക്ക് ശേഷവും അത് സംഭവിക്കാത്തതുകൊണ്ട് അയാൾ നിരാശാഭരിതനായി … Continue reading പുലർവെട്ടം 491

പുലർവെട്ടം 490

{പുലർവെട്ടം 490}   "ആ വീട്ടിൽ ഇനിയും വിളക്കണഞ്ഞിട്ടില്ല. കമ്പോണ്ടർ ബൈബിൾ വായിക്കുകയായിരുന്നു". (ത്യാഗത്തിന്റെ രൂപങ്ങൾ, ടി. പത്മനാഭൻ)   അങ്ങനെയാണ് നല്ലൊരു കഥ അവസാനിക്കുന്നത്. ഉറുവയിലെ ഏകാന്ത ആശുപത്രിയിൽ പകർവ്യാധിയുടെ ഒരു കാലത്ത് ഭയാശങ്കകളില്ലാതെ രോഗികളെ പരിചരിച്ചുകൊണ്ടിരുന്ന ഒരു സാധാരണ ജീവനക്കാരനെക്കുറിച്ച് എഴുത്തുകാരൻ്റെ ഓർമ്മ അവസാനിക്കുന്നത് ഇങ്ങനെയാണ്. ആ ചെറിയ കഥയിൽ അയാളുടെ ദിനസരിയാണതെന്ന സൂചന നേരത്തെ നൽകിയിട്ടുണ്ട്. അയാൾക്ക് ഞായറാഴ്ചകളിൽ പള്ളിയിൽ പോകാനുള്ള സാവകാശമോ എന്തിന് താത്പര്യം പോലും ഇല്ലായിരുന്നു എന്ന് എഴുത്തുകാരൻ നിരീക്ഷിക്കുന്നുണ്ട്. … Continue reading പുലർവെട്ടം 490

പുലർവെട്ടം 489

{പുലർവെട്ടം 489}   അർജുന ഉവാച അഥ കേന പ്രയുക്തോ ഽയം പാപം ചരതി പൂരുഷഃ അനിച്ഛന്നപി വാർഷ്ണേയ ബലാദിവ നിയോജിതഃ അർജുനൻ പറഞ്ഞു : വാർഷ്ണേയാ, ഏതിനാലാണ് ഒരാൾ തനിക്കിഷ്ടമില്ലെങ്കിൽപ്പോലും ബലാൽക്കാരേണയെന്ന പോലെ പാപം ചെയ്യാൻ പ്രേരിതനാകുന്നത് ? (ഭഗവദ്ഗീത, അദ്ധ്യായം മൂന്ന് / ശ്ലോകം 36)   കത്തോലിക്കാ സഭ പിന്നീട് വിശുദ്ധയായി പ്രഖ്യാപിച്ച ജോൻ ഓഫ് ആർക്കിനോട് സംസാരിച്ചിരുന്നത് യഥാർത്ഥത്തിൽ ദൈവം തന്നെയായിരുന്നുവെന്ന സന്ദേഹത്തിൽ എഴുതി അവസാനിപ്പിച്ച കുറിപ്പിൽ ഒരു അനൗചിത്യത്തിൻ്റെ പ്രശ്നമില്ലേ … Continue reading പുലർവെട്ടം 489

പുലർവെട്ടം 488

{പുലർവെട്ടം 488}   "If the path before you is clear, you’re probably on someone else’s.” ― Carl Jung   ഉള്ളിലെ ശബ്ദങ്ങൾക്ക് വസ്തുനിഷ്ഠതയുടെ പ്രശ്നമുണ്ട്. Saint Joan എഴുതുമ്പോൾ ബർണാഡ് ഷാ അഭിസംബോധന ചെയ്യാൻ ശ്രമിക്കുന്നത് അത്തരം ഒരു പ്രതിസന്ധിയാണ്. നിരന്തരമായി ദൈവശബ്ദം കേൾക്കുന്നു എന്ന് അവകാശപ്പെടുന്ന ഒരു ഇടയപ്പെൺകുട്ടി, ഒരു ദേശത്തിന്റെ പടയോട്ടം നയിക്കുന്ന അസാധാരണമായ ഒരു ചരിത്ര സന്ധിയെ ആധാരമാക്കിയാണ് ആ നാടകം രചിക്കപ്പെട്ടിരിക്കുന്നത്. എല്ലാ വീരനായകരെപ്പോലെയും … Continue reading പുലർവെട്ടം 488

പുലർവെട്ടം 487

{പുലർവെട്ടം 487}   A Native American elder once described his own inner struggles in this manner: Inside of me there are two dogs. One of the dogs is mean and evil. The other dog is good. The mean dog fights the good dog all the time. When asked which dog wins, he reflected for a … Continue reading പുലർവെട്ടം 487

പുലർവെട്ടം 486

{പുലർവെട്ടം 486}   "ഉള്ളിലെ ഒരു ജ്വാല അണയാനനുവദിക്കരുത്. സ്വയം ദരിദ്രനാകാൻ നിശ്ചയിച്ച ഒരാൾക്ക് സ്വന്തം മനസ്സാക്ഷിയുടെ സ്വരം കുറേക്കൂടി ഭംഗിയായി കേൾക്കാനാവും. അത് തിരിച്ചറിയുന്ന ഒരാൾക്ക് അങ്ങനെ ഒടുവിൽ ഒരു ചങ്ങാതിയെ കിട്ടുകയാണ്. അവസാനത്തോളം പിരിയാത്ത ഒരു ചങ്ങാതി" (വാൻഗോഗ് തിയോയ്ക്ക് എഴുതിയ കത്തുകൾ)   ദൈവരാജ്യമെന്നാൽ ദൈവത്തിന്റെ ഹിതമനുസരിച്ച് ഒരാൾ ക്രമപ്പെടുത്തുന്ന സ്വകാര്യ ജീവിതം എന്നാണ് നമ്മൾ പറഞ്ഞ് അവസാനിപ്പിച്ചത്. അവിടെയാണ് ശരിയായ പ്രശ്നം. ദൈവം ആഗ്രഹിക്കുന്നതെന്തെന്ന് എങ്ങനെയാണ് ഒരാൾക്ക് പിടുത്തം കിട്ടുന്നത്? ഏത് … Continue reading പുലർവെട്ടം 486

പുലർവെട്ടം 485

{പുലർവെട്ടം 485}   പഠിച്ചിരുന്ന വൈദികഭവനങ്ങളിലെല്ലാം സാമാന്യം ഭേദപ്പെട്ട ലൈബ്രറികളുണ്ടായിരുന്നു.അതിൻ്റെയൊരു വലിയ സ്പേസ് മുഴുവൻ ദൈവരാജ്യം എന്ന പദത്തെ വിശദീകരിക്കാനോ വ്യാഖ്യാനിക്കാനോ ഉതകുന്ന ഗ്രന്ഥങ്ങളായിരുന്നു. അക്കാദമിക് ആയ ഒരു പരിസരത്തെ രൂപപ്പെടുത്തുവാൻ സഹായിക്കുമ്പോൾപോലും കുറേക്കൂടി ലളിതമായും ഋജുവായും തിരയേണ്ട പദമാണിതെന്നുതന്നെയാണ് ഇപ്പോഴും വിചാരിക്കുന്നത്. നമ്മുടെ വ്യാഖ്യാനങ്ങളിൽ പലതിന്റെയും ഭംഗി നഷ്ടപ്പെടുന്നുവെന്ന തോന്നലിൻ്റെ പശ്ചാത്തലത്തിൽ നമ്മുടെ ദേശത്തുനിന്നുള്ള ആ ദൃഷ്ടാന്തകഥയും ഉണ്ട്. തൻ്റെ കീർത്തനങ്ങൾക്ക് വിശദമായ ഭാഷ്യങ്ങൾ രചിക്കുന്നതിനെക്കുറിച്ച് കുമാരനാശാൻ ആലോചിക്കുന്നുവെന്നറിഞ്ഞ ഗുരു, കുമാരു വയ്ക്കോൽ കെട്ടാൻ വേറെ … Continue reading പുലർവെട്ടം 485

പുലർവെട്ടം 484

{പുലർവെട്ടം 484}   ഒരു വിരുന്നിനിടയിലായിരുന്നു. വധശിക്ഷയെക്കുറിച്ചായിരുന്നു അപ്പോഴത്തെ സംഭാഷണം. ധനികനായ ആതിഥേയൻ പറഞ്ഞു, മരണശിക്ഷ വേണമോ ജീവപര്യന്തം തടവു വേണമോ എന്നൊരു തെരഞ്ഞെടുപ്പ് വരികയാണെങ്കിൽ ഞാൻ ആദ്യത്തേത് സ്വാഗതം ചെയ്യും.   ഒരു ചെറുപ്പക്കാരൻ വക്കീൽ അവിടെയുണ്ടായിരുന്നു : ഏകാന്തതയെങ്കിൽ ഏകാന്തത. ജീവനുണ്ടായിരിക്കുകയാണ് പ്രധാനം. ധനവാൻ അതിനെ പരിഹസിച്ചു. കാര്യങ്ങൾ അവസാനിക്കുന്നത് ഒരു വാതുവെപ്പിലാണ്. പതിനഞ്ചുവർഷം ഏകാന്തതയിൽ ജീവിച്ച് തന്റെ ആശയങ്ങൾ തെളിയിക്കാമെന്ന് ചെറുപ്പക്കാരൻ വാശി പറഞ്ഞു. അങ്ങനെയെങ്കിൽ അങ്ങനെ. തൻ്റെ മേൽനോട്ടത്തിൽ ഒരു തടവറയുടെ … Continue reading പുലർവെട്ടം 484

പുലർവെട്ടം 483

{പുലർവെട്ടം 483}   Tucson Garbage Project എന്ന പേരിൽ Dr. William Rathke എന്നൊരാളുടെ ഒരു സംരംഭമുണ്ട്. ഒരു ദേശത്തിന്റെ മാലിന്യങ്ങളുടെ ഘടന പരിശോധിച്ച് ആയിടത്തിൻ്റെ ഭക്ഷണശീലങ്ങളും വസ്ത്രരീതികളും സാമ്പത്തിക പശ്ചാത്തലവും ഒക്കെ ഗണിച്ചെടുക്കാനാവുമെന്ന് അയാൾ കരുതുന്നു. എന്തിന്, സാമൂഹികവും സാംസ്കാരികവുമായ ആഭിമുഖ്യങ്ങൾ പോലും അതിനിടയിൽ നിന്ന് തിരഞ്ഞെടുക്കാനാവുമെന്ന് അയാൾ വിശ്വസിക്കുന്നു. അയാളുടെ ഓഫീസ് മുറിയിൽ പണ്ടെങ്ങോ വന്ന ഒരു പത്രത്താള് ചില്ലിട്ട് വച്ചിട്ടുണ്ട്. അതിൻ്റെ തലക്കെട്ട് ഇങ്ങനെയാണ്: Gold in Garbage. എച്ചിൽക്കൂമ്പാരത്തിനടിയിൽ സ്വർണ്ണപ്പതക്കമുണ്ടെന്ന് … Continue reading പുലർവെട്ടം 483

പുലർവെട്ടം 482

{പുലർവെട്ടം 482}   പാർക്കുന്ന ലോകത്തെക്കുറിച്ചുള്ള നിറമുള്ള സ്വപ്നങ്ങളാണ് പ്രാർത്ഥനയുടെ സ്പ്രിംഗ്ബോർഡ്. മറ്റൊരു ലോകം സാധ്യമാണെന്ന ധൈര്യമാണ് അതിന്റെ മൂലധനം.   ഏതെങ്കിലുമൊക്കെ അളവുകളിൽ ഒരു കുറ്റബോധവുമില്ലാതെ ഒരാളും ഈ വാഴ് വിലൂടെ കടന്നുപോകുന്നില്ല. ഒരു പാരൻ്റ് എന്ന നിലയിൽ പോലും സായന്തനങ്ങളിൽ നിങ്ങളെന്താണ് ഓർമ്മിച്ചെടുക്കുന്നത്. നമ്മുടെ തർക്കങ്ങൾക്കും സംശയങ്ങൾക്കും ഭീതിയ്ക്കും കുറ്റാരോപണങ്ങൾക്കും ഇടയിൽ പ്രായത്തിലും കിളരത്തിലും മൂന്നിലൊന്നുപോലുമില്ലാത്ത കുറച്ചു ചെറിയ മനുഷ്യർ നമുക്കിടയിൽ പാർക്കാൻ വന്ന കാര്യം പോലും മറന്നുപോയി. കുഞ്ഞുങ്ങളുടെ ഏകാന്തത ഒരിക്കലും മുതിർന്നവരുടെ … Continue reading പുലർവെട്ടം 482