മത്താ 8, 23 – 34
സന്ദേശം

ഏലിയാ സ്ലീവാ മൂശേക്കാലത്തിന്റെ അവസാന ഞായറാഴ്ചയാണിന്ന്. കടലിനെ ശാന്തമാക്കുന്ന, അതുവഴി ശിഷ്യരെ ആശ്വസിപ്പിക്കുന്ന, ധൈര്യപ്പെടുത്തുന്ന ഈശോയുടെ ചിത്രം വളരെ മനോഹരമായിത്തന്നെയാണ് ഇന്നത്തെ സുവിശേഷഭാഗം അവതരിപ്പിക്കുന്നത്. കഴിഞ്ഞ ആഴ്ചയിൽ ഫോൺ സംഭാഷണമധ്യേ അവിചാരിതമായി ഇന്നത്തെ ദൈവവചനഭാഗം ഒരു സഹോദരനുമായി പങ്കുവയ്ക്കുവാൻ ഇടയായി. കോവിഡ് കാരണം ജോലിനഷ്ടപ്പെട്ടതുവഴി കുടുംബം പോറ്റാൻ വിഷമിക്കുന്ന ഒരു കുടുംബനാഥനായിരുന്നു എന്നെ വിളിച്ചത്. ഞാനറിയുന്ന കുടുംബമാണ്. കോവിഡ് അദ്ദേഹത്തിന്റെ കുടുംബത്തെ ഉലച്ചുകളഞ്ഞ കഥയാണ് അദ്ദേഹം പങ്കുവച്ചത്. മാത്രമല്ല, വിശുദ്ധബലി അർപ്പിക്കുവാനും, കുടുംബപ്രാർത്ഥനചൊല്ലുവാനും പറ്റാത്ത വിധം അദ്ദേഹത്തിന്റെ ഹൃദയം അസ്വസ്ഥമായിത്തീർന്നിരിക്കുകയാണ്. മൂത്തമകന് അഡ്മിഷൻ കാര്യം ശരിയാകാത്തതുകൊണ്ടു അവനും ദേഷ്യത്തിലാണ്. “അച്ചാ ഞാനിതു പറയുമ്പോഴും എന്റെ ദേഹം വിറക്കുകയാണ്” എന്ന് കേട്ടപ്പോൾ എന്റെ കണ്ണുകളും നനഞ്ഞു. ഇളകിമറിഞ്ഞ കടലിൽ, ഉലഞ്ഞാടുന്ന വള്ളത്തിൽ ഇരുന്ന് “കർത്താവെ രക്ഷിക്കണമേ” യെന്നു വിളിച്ചുകരഞ്ഞ ശിഷ്യരെപ്പോലെ ക്രിസ്തുവിനെ വിളിക്കുവാൻ അദ്ദേഹത്തോട് പറയുവാനാണ് എനിക്ക് അപ്പോൾ തോന്നിയത്. “തീർച്ചയായും, ക്രിസ്തു സഹോദരന്റെ ഇളകിമറിയുന്ന ജീവിതത്തെ ശാന്തമാക്കും” എന്നും ഞാൻ പറഞ്ഞു. ഇന്നത്തെ വിശുദ്ധ കുർബാനയിൽ എന്റെ പ്രത്യേക പ്രാർത്ഥനയും ആ സഹോദരനുവേണ്ടിയാണ്. ഈ ഞായറാഴ്ച്ച നമ്മുടെ സുവിശേഷ ഭാഗത്തിന്റെ സന്ദേശവും ഇത് തന്നെയായിരിക്കട്ടെ: സഹോദരീ, സഹോദരാ, അസ്വസ്ഥമായ നിന്റെ ജീവിതത്തെ ശാന്തമാക്കുവാൻ നിന്റെ ജീവിതത്തിന്റെ അണിയത്തു തന്നെ ഈശോയുണ്ട്.
വ്യാഖ്യാനം
കൊടുങ്കാറ്റിനെ ശാന്തമാക്കുന്നതും പിശാച് ബാധിതനെ സുഖപ്പെടുത്തുന്നതുമായ രണ്ടു സംഭവങ്ങൾ ഇന്നത്തെ സുവിശേഷ ഭാഗത്തുണ്ടെങ്കിലും ഈശോ കൊടുങ്കാറ്റിനെ ശാന്തമാക്കുന്ന സംഭവമാണ് നാമിന്നു…
View original post 619 more words

Leave a comment