ദനഹാക്കാലം നാലാം ഞായർ
യോഹ 2, 1-12
സന്ദേശം

അമേരിക്കയിൽ നവയുഗപ്പിറവി എന്ന് പ്രഖ്യാപിച്ചുകൊണ്ട് അമേരിക്കയുടെ നാല്പത്തിയാറാമത്തെ പ്രസിഡന്റായി ജോ ബൈഡനും, നാല്പത്തിയൊമ്പതാമത്തെ വൈസ് പ്രസിഡന്റായി ഇന്ത്യൻ വംശജ കമല ഹാരിസും കഴിഞ്ഞ 20 നു സ്ഥാനമേറ്റതു നാമെല്ലാവരും ടിവിയിൽ കണ്ടതാണ്. ഈ സ്ഥാനാരോഹണവേളയിൽ എന്നെ കൂടുതൽ ആകർഷിച്ചത് സത്യപ്രതിജ്ഞാ ചടങ്ങാണ്. ജോ ബൈഡൻ 127 വർഷം പഴക്കമുള്ള കുടുംബ ബൈബിളിൽ കൈ വച്ചുകൊണ്ടാണ് സത്യപ്രതിജ്ഞ ഏറ്റുചൊല്ലിയത്. കമല ഹാരിസാകട്ടെ യുഎസിലെ ആദ്യ ആഫ്രിക്കൻ വംശജനായ ജഡ്ജി തർഗുഡ് മാർഷലിന്റെ ബൈബിളിലും, കുടുംബസുഹൃത്ത് റെജീന ഷെൽട്ടണിന്റെ ബൈബിളിലും കൈ വച്ചുകൊണ്ടാണ് സത്യപ്രതിജ്ഞ ഏറ്റുചൊല്ലിയത്. എനിക്കിതു വലിയ സുവിശേഷ പ്രഘോഷണമായിട്ടാണ് തോന്നിയത്. അമേരിക്കയുടെ, അമേരിക്കൻ ജനതയുടെ ജീവിതത്തിന്റെ അടിസ്ഥാനം ദൈവമാണെന്ന്, തങ്ങളുടെ രാഷ്ട്രീയ പ്രവർത്തനങ്ങളുടെയും, രാഷ്ട്രീയ പദ്ധതികളുടെയും, രാഷ്ട്രനിർമാണത്തിന്റെയും അടിസ്ഥാനം ദൈവമാണെന്ന് പ്രഖ്യാപിക്കുകയായിരുന്നു അവർ, ഈ പ്രവർത്തിയിലൂടെ. ദൈവമഹത്വത്തിന്റെ വലിയ അടയാളമായി മാറി, ജോ ബൈഡന്റെയും, കമലയുടെയും ഈ പ്രവർത്തി.
ഇന്നത്തെ സുവിശേഷത്തിൽ വിശുദ്ധ യോഹന്നാൻ ക്രിസ്തുവിലെ ദൈവിക മഹത്വം വെളിപ്പെടുത്തുന്ന ഒരു അത്ഭുതത്തിലേക്കാണ്, കാനായിലെ കല്യാണവിരുന്നിൽ നടന്ന അത്ഭുതത്തിലേക്കാണ് നമ്മെ ക്ഷണിക്കുന്നത്. വെള്ളം വീഞ്ഞാക്കി മാറ്റിയ ഈശോയുടെ ഈ പ്രവർത്തി എങ്ങനെ, എന്തുകൊണ്ട് ദൈവമഹത്വം പ്രകടമാക്കുന്ന അത്ഭുതമായി മാറി എന്നാണ് നാമിന്ന് വിചിന്തനം ചെയ്യുക. ഈശോയുടെ ഈ പ്രവർത്തി ദൈവമഹത്വം പ്രകടമാക്കുന്ന ഒന്നായി മാറിയതുപോലെ, ഈ ഭൂമിയിൽ മനുഷ്യന്റെ, ക്രൈസ്തവന്റെ പ്രവർത്തികളെല്ലാം ക്രിസ്തുവിലുള്ള ദൈവമഹത്വം പ്രകടമാക്കുന്നവ ആകണം എന്നാണ് സുവിശേഷം നമ്മോടു പറയുന്നത്.
View original post 740 more words

Leave a comment