SUNDAY SERMON Mt 1, 18 – 24

Saju Pynadath's avatarSajus Homily

മത്താ 1, 18 – 24

സന്ദേശം

Image result for images of Mt 1, 18-24

മംഗളവാർത്താക്കാലത്തിലെ അവസാനത്തെ ഞായറാഴ്ചയിലേക്കു നാം പ്രവേശിക്കുകയാണിന്ന്‌. അസ്വസ്ഥനായ, തന്റെ മുൻപിലുള്ള പ്രശ്നത്തെ എങ്ങനെ തരണംചെയ്യുമെന്ന ചിന്തയിൽ ശരിയായ ഉറക്കംപോലും നഷ്ടപ്പെട്ട വിശുദ്ധ യൗസേപ്പിതാവിനെ അവതരിപ്പിച്ചുകൊണ്ടാണ് ഇന്ന് ദൈവവചനം നമ്മോട്‌ സംവദിക്കുന്നത്.

ഭാരതം മുഴുവനും ഇന്നത്തെ സുവിശേഷത്തിലെ വിശുദ്ധ യൗസേപ്പിനെപ്പോലെ അസ്വസ്ഥമാണ്! സാഹചര്യങ്ങളുടെ, പ്രശ്നങ്ങളുടെ സ്വഭാവം വ്യത്യസ്തമാണെങ്കിലും വിശുദ്ധ യൗസേപ്പിതാവിന്റെ മുൻപിലും, ഇന്ന് ഭാരതത്തിന്റെ മുൻപിലും ഉള്ളത് വലിയൊരു വിപത്താണ്, പ്രശ്നമാണ് – ജീവിതത്തെ, ഒരു നാടിനെ മുഴുവൻ തകർത്തുകളയാവുന്ന വിപത്ത്! അതുകൊണ്ടുതന്നെ ഈ താരതമ്യം യുക്തിക്കു നിരക്കുന്നതുമാണ്. ഒന്ന്, ദൈവിക ഇടപെടലുകളുടെ ഭാഗമാണെങ്കിൽ, ഭാരതത്തിന്റേത് വെറും മാനുഷിക അഹങ്കാരത്തിന്റെ ഫലമാണെന്ന് മാത്രം. ഇതിനൊരു പരിഹാരമില്ലേയെന്ന ചോദ്യത്തിനുള്ള ഉത്തരമാണ് ഇന്നത്തെ സുവിശേഷഭാഗവും അതിന്റെ സന്ദേശവും. ഇന്നത്തെ സുവിശേഷഭാഗം നമ്മോടു പറയുന്നത് ഇങ്ങനെയാണ്: പ്രശ്നങ്ങളല്ലാ, അവയോടുള്ള സമീപനം (approach) ആണ് പ്രശ്നങ്ങളെ മറികടക്കുവാൻ നമ്മെ സഹായിക്കുന്നത്. പ്രാധ്യാന്യം കൊടുക്കേണ്ടത് നമ്മുടെ താത്പര്യങ്ങൾക്കല്ല, ദൈവത്തിന്റെ ഇഷ്ടത്തിനാണ്.

വ്യാഖ്യാനം

നിങ്ങൾക്കൊരു മാന്ത്രിക വടി കിട്ടിയാൽ, ആ വടിയോട് ഒരു കാര്യം നിങ്ങൾക്ക് ചോദിക്കാം എന്ന് പറഞ്ഞാൽ നിങ്ങൾ എന്തായിരിക്കും ചോദിക്കുക? എനിക്കറിയാം നാം confused ആയിപ്പോകും. നമുക്ക് ആയിരത്തിയൊന്നു പ്രശ്നങ്ങളുണ്ട്, ആഗ്രഹങ്ങളുണ്ട്. ഇതിലൊന്ന് തിരഞ്ഞെടുക്കാൻ നാം നന്നേ വിഷമിക്കും. അച്ചനെന്തായിരിക്കും ചോദിക്കുക? ഞാൻ മാന്ത്രിക വടിയോട് ചോദിക്കുക, ‘മാന്ത്രികവടി, ജീവിതപ്രശ്നങ്ങളെ എങ്ങനെ സമീപിക്കണമെന്ന്, നേരിടണമെന്ന് മനുഷ്യരെ പഠിപ്പിക്കുക’ എന്നായിരിക്കും.

ഏതൊരു സാധാരണ ചെറുപ്പക്കാരനെയുംപോലെ യൗസേപ്പും ആഗ്രഹിച്ചത് നല്ലൊരു പെൺകുട്ടിയെ വിവാഹം…

View original post 468 more words


Discover more from Nelson MCBS

Subscribe to get the latest posts sent to your email.

Leave a comment