മത്താ 7, 21 – 28
സന്ദേശം
അമ്പതുനോമ്പിന്റെ രണ്ടാം ഞായറാഴ്ച്ചയാണിന്ന്. ഇന്നത്തെ ദൈവ വചനം അഹന്ത വെടിഞ്ഞു ദൈവത്തിന്റെ ഇഷ്ടം നിറവേറ്റുന്നവനാണ് യഥാർത്ഥ ശിഷ്യൻ എന്ന് നമ്മെ ഓർമ്മപ്പെടുത്തുന്നു.
വ്യാഖ്യാനം
എന്താണ് ഈ ദൈവവചന ഭാഗത്തിന്റെ പ്രസക്തി? എന്തിനാണ് അമ്പതുനോമ്പിന്റെ ഈ രണ്ടാം ആഴ്ച്ച ദൈവവചനം ഇത്തരമൊരു ആഹ്വാനം നമ്മുടെ മുൻപിൽ വയ്ക്കുന്നത്?
കാരണങ്ങൾ പലതുണ്ട്. മനുഷ്യനെ മോക്ഷത്തിലേക്ക്, നിർവാണത്തിലേക്ക്, സ്വർഗ്ഗരാജ്യത്തിലേക്ക് നയിക്കേണ്ട മതങ്ങളിന്ന്, മനുഷ്യനെ നരകത്തിലേക്ക് നയിക്കുകയാണ്. മനുഷ്യ സ്നേഹത്തിന്റെ സന്ദേശങ്ങൾ പ്രഘോഷിക്കുന്ന മതങ്ങൾ തെരുവിൽ മനുഷ്യനെ കൊന്നൊടുക്കുകയാണ്. പേര് ചോദിച്ചു, മതം ചോദിച്ചു മനുഷ്യനെ കൊന്നൊടുക്കുന്ന ക്രൂരതയ്ക്ക് മതമെന്ന പേര് പറയുവാൻ സാധിക്കുമോ? സനാതന ധാർമിക മൂല്യങ്ങളും, പുണ്യങ്ങളും പറയുമ്പോൾ തന്നെ വർഗീതയുടെ വിഷം തുപ്പുന്ന മൃഗങ്ങളായി തീരുന്നതിനെ എന്ത് പേര് പറഞ്ഞാണ് വിളിക്കുക! മതവത്ക്കരിക്കപ്പെട്ടിരിക്കുന്ന രാഷ്ട്രീയ പാർട്ടികളും, രാഷ്ട്രീയവത്ക്കരിക്കപ്പെട്ടിരിക്കുന്ന, വാണിജ്യവത്ക്കരിക്കപ്പെട്ടിരിക്കുന്ന മതങ്ങളും ജൈവായുധങ്ങളേക്കാൾ നാശകാരികാളായിരിക്കുന്നു.
പ്രവാചകന്മാരില്ലാത്ത, വെളിപാടുകൾക്കു കാതോർക്കാത്ത ഇന്നത്തെ കാലഘട്ടത്തിനോട് എഴുതപ്പെട്ട ദൈവത്തിന്റെ വചനം പറയുന്നത്, അഹന്ത വെടിഞ്ഞു, ദൈവത്തിന്റെ ഇഷ്ടം തേടുന്നവരാണ്, അത് പ്രാവർത്തികമാക്കുന്നവരാണ് യഥാർത്ഥ ദൈവഭക്തർ, യഥാർത്ഥ ശിഷ്യർ എന്നാണ്. ജനക്കൂട്ടത്തിൽ നിന്നൊരു സ്ത്രീ തന്റെ അമ്മയെ പുകഴ്ത്തി പറയുന്നത് കേട്ടപ്പോൾ, ഈശോ പറഞ്ഞത് ‘ദൈവത്തിന്റെ ഇഷ്ടം നിറവേറ്റുന്നവരാണ് എന്റെ അമ്മയും, സഹോദരനും, സഹോദരിയുമെന്ന്’. അതായത്, യഥാർത്ഥ ശിഷ്യനാകാൻ, ക്രിസ്തുവിന്റെ പുരോഹിതനാകാൻ, സന്യാസിയാകാൻ, കുടുംബനാഥനും, കുടുംബനാഥയുമാകാൻ, ക്രിസ്തുവിന്റെ യുവതയാകാൻ, ബാലികാബാലന്മാരാകാൻ നാം ചെയ്യേണ്ടത് – ദൈവേഷ്ടത്തിന്റെ ആഘോഷമാക്കി ജീവിതം മാറ്റുക!
സ്വന്തം ഇഷ്ടത്തെ…
View original post 398 more words

Leave a comment