ബോൺസായ്

നിര്‍മ്മാലൃം's avatarNirmala devi

പതിവിലും നേരത്തെ രാധിക എഴുനേറ്റു. അന്ന് ഉച്ചയ്ക്ക് നടക്കുന്ന പി എസ്. സി പരീക്ഷയിൽ പങ്കെടുക്കേണ്ടതിനാൽ ഒരു മണിക്കൂർ പഠിക്കാമെന്നു വെച്ചു. പഠന ശേഷം നേരെ അടുക്കളയിൽ ചെന്നു. അടുക്കളയിലെ പാത്രങ്ങളോടു മല്ലിട്ടു. താനും പച്ചക്കറികളുമായുള്ള സംഭാഷണ വേളയിലാണ് ഒരു ചോദ്യം മനസ്സിലേക്കു വന്നത്.

“ഐക്യരാഷ്ട്ര സഭാ സെക്രട്ടറി ജനറൽ ” ആരാണ്?

“ദൈവമേ ! ഓർമ്മ കിട്ടുന്നില്ലല്ലോ?” ആത്മഗതം ഓതി. “കോഫി അന്നൻ “അല്ല വേറെ ആരോ? ഓടി ഫോണെടുത്തു ഗൂഗിൾ സെർച്ച് ചെയ്തു.

“ആന്റോണിയോ ഗുട്ടറീസ് ”

അല്ലെങ്കിലും അവൾ ഇങ്ങനെയാണ്. ഒരു സംശയം വന്നാൽ തീർക്കാതെ രക്ഷയില്ല. ഉറങ്ങാൻ നേരം

“കതകടച്ചോ?”

” ടോയ് ലറ്റിൽ പോകണോ?”

എന്ന് സംശയം വന്നാൽ മതി, സംശയ ദൂരീകരണം നടത്തിയാലേ ഉറക്കം വരൂ. അടുക്കളയിൽ ചെയ്യേണ്ട ജോലികളൊക്കെ നടത്തി ഭർത്താവിനെ സമീപിച്ചു.

” രാജേട്ടാ, വണ്ടിക്കൂലി വേണം. ഒന്നരക്കാണ് എക്സാം “.

“നീ റെഡിയാക്, തരാം ”

പണം തരുന്നതിന്റെ ബുദ്ധിമുട്ട് വാക്കുകളിൽ ദ്യോതിച്ചു. രാധിക തന്റെ മകളെ കുളിപ്പിച്ചു നിർത്തി. മോളെ നോക്കാൻ ആരുമില്ലാത്തതിനാൽ സ്വന്തം വീട്ടിലേക്ക് കൊണ്ടുപോകാമെന്നു അച്ഛൻ പറഞ്ഞിരുന്നു. ഈ പ്രായത്തിലും അച്ഛൻ അനുഭവിക്കുന്ന ബദ്ധപ്പാടോർത്ത് വിഷമം വന്നു. ജീവിതത്തിന്റെ നല്ല സമയങ്ങളിൽ വല്ല നാട്ടിലും കിടന്ന് കഷ്ടപ്പെട്ടു. രണ്ടു പെൺ മക്കളെ നന്നായി പഠിപ്പിച്ചു. ഇളയ മകളായ അവളോട് അച്ഛൻ എപ്പോഴും പറയുമായിരുന്നു.

“നീ എന്റെ മോനാണ്”.

അച്ഛൻ അവളിൽ തങ്ങളെ സംരക്ഷിക്കാൻ ആവുന്ന ഒരു…

View original post 632 more words


Discover more from Nelson MCBS

Subscribe to get the latest posts sent to your email.

Leave a comment