കുട്ടിക്കാല ദുരനുഭവങ്ങൾ – 01
“രാത്രിയായാൽ അഞ്ചുകണ്ണൻ വരും “
കാലാവസ്ഥ നിരീക്ഷകർ മഴയും കാറ്റുമൊക്കെ വരുമെന്ന് മുന്നറിയിപ്പ് തരുന്നതുപോലെ ബിന്ദു അമ്മയുടെ മുന്നറിയിപ്പാണ് ഈ അഞ്ചുകണ്ണൻ. ചെറുപ്പത്തിലെ ഓർമ്മകളിൽ ഇപ്പോഴും അണുവിട മറക്കാതെയുള്ളതിൽ ഒരു കാര്യമാണിത്.
ചോറുണ്ണാതെ ഇരിക്കുമ്പോഴും, രാത്രി കാലങ്ങളിൽ പുറത്തിറങ്ങിയാലും ഉച്ചത്തിൽ കരഞ്ഞാലുമൊക്കെ ഈ അഞ്ചുകണ്ണൻ വരുമത്രെ !!! അല്ലേലും ഈ പുള്ളിയ്ക്ക് വേറെ പണിയൊന്നും ഇല്ലല്ലോ, കുഞ്ഞു പിള്ളേരെയും പേടിപ്പിച്ചു ഒതുക്കി നിർത്തിയാൽ അമ്മമാർ വാനോളം പാടി പുകഴ്ത്തുമല്ലോ. നല്ല പ്രായമൊക്കെ ആകുമ്പോൾ ഈ കഥകളൊക്കെ ഓർത്തു ചിരിക്കുമെങ്കിലും അന്നൊക്കെ നല്ല ഭയമായിരുന്നു. പകലിനെ ഒരുപാട് ആസ്വദിച്ച കുട്ടിക്കാലം രാത്രി കാലങ്ങളെ ഭയന്നു നിന്നു, എല്ലാം അമ്മയുടെ കഥയിലെ അഞ്ചുകണ്ണൻ എന്നൊരു രാക്ഷസൻ കാരണമാണ്.
ഇതിനെല്ലാം പുറമെ പകൽ സമയത്തെ കൈകാര്യം ചെയ്യാൻ മറ്റൊരു കഥാപാത്രവും ഉണ്ടായിരുന്നു, പിള്ളേരെ പിടുത്തക്കാരനും അയാളുടെ കയ്യിലെ ചാക്കും !!! കല്ലെടുത്തു എറിയുക, കുടിവെള്ളം പാത്രങ്ങളിൽ എടുക്കുമ്പോൾ എളുപ്പം നിറയാൻ അൽപ്പം തോട്ടിലെ വെള്ളം ചേർക്കുക, അനിയനെ ഉപദ്രവിക്കുക, തോട്ടിൽ ചാടുക, പാത്രങ്ങൾ വലിച്ചെറിയുക, ഭിത്തിയിൽ മുഴുവൻ വരച്ചിടുക തുടങ്ങിയ ചെറിയ ചെറിയ കാര്യങ്ങൾക്കാണ് അന്നെന്നെ ഈ പിള്ളേരെ പിടുത്തക്കാരന്റെ പേരിൽ മാനസികമായി പീഡിപ്പിച്ചതും ഇതെല്ലാം പോരാഞ്ഞിട്ട് വടിയെടുത്തു നല്ല അടിയും. ഇങ്ങനെ വീട്ടുകാരുടെ ക്രൂരത എന്റെ കുട്ടിക്കാലത്തെ ഭയമുള്ളതാക്കി മാറ്റിയിരുന്നു.
ചെറുപ്പത്തിൽ എന്നെ ഭയപ്പെടുത്താത്ത ഒരു സ്ത്രീ സാന്നിധ്യം അച്ഛന്റെ അമ്മ ആയിരുന്നു, അന്നൊക്കെ തഴ പായ നെയ്തു ചന്തയിൽ…
View original post 156 more words

Leave a comment