നക്ഷത്രങ്ങൾക്ക്…

Aswini Sreejith's avatarAswini Sreejith

ജീവിതത്തിൽ എന്തെല്ലാം അരക്ഷിതാവസ്ഥകളിലൂടെ മറ്റാരുമറിയാതെ നമ്മൾ കടന്ന് പോകുന്നു… വാക്കുകൾ നെഞ്ചിൽ നിന്ന് തൊണ്ടയിലേക്കെത്തുമ്പോഴേക്ക് ഉരുണ്ട് കൂടി ഒടുക്കം ആസിഡ് പോലെ ഒലിച്ച് പോകുന്ന, വിവരിച്ചെടുക്കാനാവാത്ത ചില കടുത്ത നേരങ്ങളിലൂടെ മനുഷ്യർ നനഞ്ഞ് കുളിക്കുന്നു… മുങ്ങി നിവരുന്നു. ഏറ്റവും നിസ്സാരമെന്ന് മറ്റൊരാൾക്ക് തോന്നുന്ന കാര്യം ചിലപ്പോൾ ഒരാളുടെ ഉള്ള് കാർന്ന് തിന്ന് അയാളെ ശ്വാസ മാത്രമവശേഷിക്കുന്ന മാംസപിണ്ഡമാക്കിയിരിക്കും. കാരണങ്ങളില്ലാതെ ഉള്ളിൽ നുരഞ്ഞ് പൊന്തുന്ന കണ്ണീരിൽ നീന്തി കരകയറാനാവാതെ ഒഴുകി പോകുന്ന മനുഷ്യരെ ‘വിഷാദം ‘ വന്ന് തൊടുന്നു. ചികിത്സ അർഹിക്കുന്ന ഈ രോഗാവസ്ഥയെ കാൽപ്പനികവൽക്കരിക്കാനാവില്ല. മറ്റ് രോഗാവസ്ഥകളെ പോലെ തീർച്ചായായും തിരിച്ചറിയപ്പെടേണ്ടതും, ചികിത്സിക്കേണ്ടതുമായ ഒന്നിനെ ഇപ്പോഴും വേണ്ട പ്രാധാന്യം കൊടുക്കാതെ നമ്മൾ മാറ്റി നിർത്തുന്നുണ്ട്. എന്നാൽ സങ്കട കടലിലേക്ക് നിങ്ങൾ ഒഴുകി പോകും മുൻപ് ,അഥവാ, നമ്മൾ ഒഴുകി പോകും മുൻപ് ചേർത്ത് നിർത്താനോ കേൾക്കുവാനോ ഒരു മനുഷ്യനുണ്ടായിരുന്നെങ്കില്ലെന്ന്, ഒരു മനുഷ്യനെങ്കിലുമുണ്ടായിരുന്നെങ്കില്ലെന്ന് എത്ര നിസ്സഹായമായി നമ്മളോർത്ത് പോകാറുണ്ട്, എത്ര നിസ്സംഗമായി നമ്മൾ പ്രതീക്ഷിച്ച് പോകാറുണ്ട്.

ഈയടുത്ത് വിഷാദം ബാധിച്ചിരുന്ന കാലത്തെ ഓർമ്മകളെ കുറിച്ചുള്ള ഒരാളുടെ എഴുത്ത് കണ്ടു.അക്കാലത്ത് അലാറം അടിക്കുന്നതാണ് അയാൾക്ക് ഏറ്റവും ഭീതിപ്പെടുത്തുന്ന ഒന്നായി അനുഭവപെട്ടതെന്ന് പറയുന്നു.മുൻപിലുള്ള ദിവസത്തെ നേരിടാനാവാതെ, ശൂന്യത മാത്രം നിറയുന്ന മണിക്കൂറുകളെ തള്ളി നീക്കേണ്ടതോർത്ത് അലാറത്തെ പേടിയോടെ നോക്കിയിരുന്നെന്ന് അവർ പറയുന്നു. കുഴിഞ്ഞ കണ്ണുകളും കണ്ണീരൊലിപ്പാടുകളും മാത്രമല്ല വിഷാദമെന്ന് സുശാന്ത് സിങ്ങ് രജ്പുത് മരണത്തിലൂടെ അടയാളപ്പെടുത്തി പോയ് കളഞ്ഞു. വിഷാദത്തിൻ്റെ കടും നിറങ്ങളാണ് സിൽവിയ പ്ലാത്തിനെയും കവർന്നെടുത്തത്…

View original post 247 more words


Discover more from Nelson MCBS

Subscribe to get the latest posts sent to your email.

Leave a comment