
അച്ചായന്മാരുടെ നാട്ടിലെ വെള്ളയപ്പവും, ബീഫ് റോസ്റ്റും,മധുരക്കള്ളും നോക്കി വെള്ളമിറക്കാനും,പിന്നെയത് വയറു നോക്കാതെ വെട്ടിവിഴുങ്ങാനും ചിലർക്കൊരു പ്രിത്യേക കഴിവാണ്.തീറ്റയുടെ കാര്യത്തിൽ ലേഖകനെപ്പോലെ നമ്മളും ഒട്ടും പിന്നിൽ അല്ലാത്ത കൊണ്ട് എല്ലാവർക്കും ജാഗ്രതൈ. നല്ല തൂവെള്ള നിറമുള്ള വെള്ളയപ്പം എത്രയെണ്ണം വേണമെങ്കിലും അകത്താക്കാനും,പിന്നെ മൂന്നാറിനും ചിന്നക്കനാലിനും പോവുന്ന വഴിയിൽ തമിഴത്തിയുടെ വീട് അന്വേഷിക്കാനും പ്രിയപ്പെട്ട വായനക്കാർക്ക് മലയാളത്തിലെ ആദ്യ ട്രാവൽ ഫിക്ഷൻ എന്ന ലേബലിൽ നവാഗത എഴുത്തുകാരൻ ആശിഷ് ബെൻ അജയ് ഒരുക്കിയ 307.47 എന്ന നോവൽ അവസാനിക്കുന്നത്.
മൂന്നാറിലേക്ക് ഉള്ള യാത്രകൾ വളരെ രസകരമാണ് എന്നതാണ് സുഹൃത്തുക്കളുടെ ഭാഷ്യം. സത്യകഥ എന്താണെന്നു വെച്ചാൽ ഞാനിതു വരെ മൂന്നാറിലേക്ക് യാത്ര നടത്തിയിട്ടില്ല.പല കാരണങ്ങളാൽ രണ്ടായിരത്തി പന്ത്രണ്ടിൽ അതിരപ്പിള്ളിയും, മലമ്പുഴയും ചുറ്റിയടിച്ചു ഊട്ടിപ്പട്ടണവും കണ്ട ശേഷം ഒരു യാത്ര പോയത് രണ്ടായിരത്തി പതിനെട്ടിൽ തെന്മല ഇക്കോ ടൂറിസം കാണുവാൻ ആയിരുന്നു. രസകരമായ കുറെ അനുഭവങ്ങൾ അന്നും ഉണ്ടായിരുന്നു.307.47 എന്ന നോവൽ വായിച്ചപ്പോൾ ആ യാത്രകളുടെ സ്മരണകൾ ഉണർന്നു.അതിവിടെ വലിച്ചു നീട്ടി എഴുതി പുസ്‌തകാസ്വാദനത്തിൽ നിന്നും വൃതിചലിക്കാനുള്ള ദുരുദ്ദേശ്യം മനസ്സിൽ ഉടലെടുക്കും മുൻപേ വായനക്കുറിപ്പ് പൂർത്തീകരിക്കാം.
ബാങ്ക് ഉദ്യോസ്ഥനായ അഭിഷേക് അയ്യർ നോർത്ത് പറവൂർ ബ്രാഞ്ചിലേക്ക് ട്രാൻസ്ഫർ ആയിട്ടെത്തുന്നതും വാടകക്ക് താമസിക്കുന്ന വീട്ടിൽ അപ്രതീഷിതമായി തേടിയെത്തുന്ന ഒരു പാഴ്‌സലിൽ നിന്നും ലഭിക്കുന്ന ഒരു മൂന്നാർ യാത്രയുടെ ഓർമ്മകുറിപ്പുകൾ എന്ന യാത്രകുറിപ്പിന്റെ കയ്യെഴുത്തുപ്രതിയുമാണ് നോവലിന്റെ ഇതിവൃത്തം.
307.47 പേരിനു പിന്നിലെ കൗതുകമാണ് പുസ്‌തകത്തിലേക്ക് അടുപ്പിച്ചത്. എന്ത് കൊണ്ട് ഈ നോവലിന്…
View original post 127 more words

Leave a comment