38-ാം വയസ്സിലും മനുഷ്യഹൃദയങ്ങളെ കീഴടക്കിയ നോവാക് ജോക്കോവിച്ച്.
ടെന്നീസ് കോർട്ടിലെ വിജയങ്ങൾക്കപ്പുറം മനുഷ്യത്വത്തിന്റെ മഹത്വം ഒരിക്കൽ കൂടി ലോകത്തിന് മുന്നിൽ തെളിയിച്ചിരിക്കുകയാണ് നോവാക് ജോക്കോവിച്ച് എന്ന സെർബിയൻ ടെന്നീസ് ഇതിഹാസം .2026-ലെ ഓസ്‌ട്രേലിയൻ ഓപ്പണിൽ റണ്ണർ-അപ്പായെങ്കിലും, തന്റെ വിജയം ഒരു ട്രോഫിയിലേക്കല്ല മറിച്ച് മനുഷ്യരുടെ ജീവിതങ്ങളിലേക്കാണ് നോവാക് മാറ്റിയത്.
ടൂർണമെന്റിന് ശേഷം തനിക്കു ലഭിച്ച മുഴുവൻ സമ്മാനത്തുകയും കാൻസർ രോഗികളെ സഹായിക്കുന്നതിനായി നൽകുമെന്ന് ജോക്കോവിച്ച് പ്രഖ്യാപിച്ചിരിക്കുകയാണ്. പ്രത്യേകിച്ച് കാൻസറിനെതിരെ പോരാടുന്ന കുട്ടികളും യുവാക്കളുടെയും സഹയാമാണ് പ്രധാന ലക്ഷ്യം. ഇത് കേവലം ഒരു പ്രതീകാത്മകമായ ദാനം മാത്രമല്ലെന്ന് അദ്ദേഹം വ്യക്തമായി പറഞ്ഞു. ചികിത്സ, രോഗമുക്തി പരിപാടികൾ, ദീർഘകാല പരിചരണ സംരംഭങ്ങൾ എന്നിവയ്ക്കായി സഹായം യഥാർത്ഥത്തിൽ ആവശ്യക്കാരിലെത്തുന്ന തരത്തിൽ, ആസൂത്രിതവും ക്രമബദ്ധവുമായ സമീപനമാണ് ജോക്കോവിച്ച് സ്വീകരിക്കുന്നത്.
“ഇത് തലക്കെട്ടുകൾക്കായോ വെറും കാഴ്ചയ്ക്കായോ ചെയ്യുന്ന കാര്യമല്ല,” ജോക്കോവിച്ച് പറഞ്ഞു. “സഹായം ജീവിതങ്ങളെ യഥാർത്ഥത്തിൽ മാറ്റുന്നുവെന്ന് ഉറപ്പാക്കുക എന്നതാണ് എന്റെ ലക്ഷ്യം.” അദ്ദേഹം തുടർന്നു.
ഈ തീരുമാനത്തിലൂടെ, ഒരു ടൂർണമെന്റ് ഫലം അദ്ദേഹം ഒരു ദൗത്യമായി മാറ്റി. സമ്മാനത്തുക അനേകർക്ക് പ്രത്യാശയായി നോവാക് മാറി. ട്രോഫികളുടെ എണ്ണത്തിലല്ല, നാം സ്പർശിക്കുന്ന ജീവിതങ്ങളിലാണു യഥാർത്ഥ മഹത്വം അളക്കപ്പെടുന്നത് എന്ന സത്യം ലോകത്തോട് നോവാക് ഓർമ്മിപ്പിച്ചു.
നോവാക് ജോക്കോവിച്ചിന്റെ ജീവിതം ആഴത്തിൽ രൂപപ്പെടുത്തുന്നത് അദ്ദേഹത്തിന്റെ ഉത്തമ ക്രൈസ്തവ വിശ്വാസമാണ്. സെർബിയൻ ഓർത്തഡോക്സ് സഭയിലെ അംഗമായ അദ്ദേഹം, വിശ്വാസത്തെ ശക്തിയുടെയും സമത്വത്തിന്റെയും വിനയത്തിന്റെയും ഉറവിടമായി കാണുന്നു. മത്സരങ്ങൾക്ക് മുമ്പ് കുരിശടയാളം വരയ്ക്കുന്നത് ദൈവത്തിൽ തന്റെ പൂർണ്ണ വിശ്വാസം പ്രകടിപ്പിക്കുന്നതാണ്. തന്റെ കഴിവുകൾ ദൈവത്തിന്റെ ദാനമാണെന്ന് ജോക്കോവിച്ച് വിശ്വസിക്കുന്നു, അവയെ ഉത്തരവാദിത്വത്തോടെ ഉപയോഗിക്കാൻ അദ്ദേഹം ശ്രമിക്കുന്നു. സമ്മർദ്ദമുള്ള സാഹചര്യങ്ങളിൽ സമാധാനം നിലനിർത്താനും വിജയങ്ങളിൽ നന്ദിയുള്ളവനായി തുടരാനും പ്രാർത്ഥന തന്നെ സഹായിക്കുന്നു എന്നു ജോക്കോവിച്ച് സാക്ഷ്യപ്പെടുത്തുന്നു
38-ാം വയസ്സിലും, തളരാത്ത പോരാളായിയായ നോവാകിൽ മത്സരഫലങ്ങളെക്കാൾ ഉയരത്തിൽ കരുണയും മനുഷ്യത്വവും പ്രകീർത്തിക്കുന്ന ഒരു യഥാർത്ഥ ചാമ്പ്യനെ കാണുന്നു
✍ ഫാ. ജയ്‌സൺ കുന്നേൽ mcbs


Leave a comment