യൂണിഫോമിന്റെ രാഷ്ട്രീയം
ഡോ. മൈക്കിൾ പുളിക്കൽ സിഎംഐ
കേരളത്തിലെ 2022 വർഷാരംഭം സ്കൂൾ യൂണിഫോമിന്റെ പേരിൽ പുതിയൊരു വിവാദപരമ്പരയ്ക്ക് തിരികൊളുത്തിക്കൊണ്ടായിരുന്നു. കർണാടകയിലെ സ്കൂൾ യൂണിഫോം-ഹിജാബ് വിവാദം കേരളത്തിലേക്കു പടർത്താനുള്ള ശ്രമങ്ങൾക്കു പിന്നിൽ വ്യക്തമായ രാഷ്ട്രീയ ലക്ഷ്യങ്ങളും വർഗീയ താത്പര്യങ്ങളും ഉണ്ടെന്നുള്ളതിൽ സംശയമില്ല.
കേരളത്തിന്റെ വിവിധ ഭാഗങ്ങളിലായി കത്തോലിക്കാ സന്ന്യസ്തർ നടത്തിവരുന്ന സ്കൂളുകളിൽ ഇത്തരം വിവാദങ്ങൾ ഉയർന്നുവരികയും വലിയ കോലാഹലങ്ങൾക്ക് അത് കാരണമാവുകയും ചെയ്തതെങ്ങനെ എന്ന് പരിശോധിച്ചാൽ അക്കാര്യം വ്യക്തമാകും. നിസാരമായ വിഷയങ്ങളെയാണു ചിലർ വലിയ വിവാദങ്ങളാക്കി മാറ്റിയത്. അതിന്റെ കാരണങ്ങൾ മനഃപൂർവം സൃഷ്ടിച്ചെടുത്തവയാണോയെന്നും സംശയിക്കേണ്ടതുണ്ട്.
ചില തത്പരകക്ഷികൾ ക്രൈസ്തവ വിദ്യാഭ്യാസ സഥാപനങ്ങളിൽ പ്രശ്നങ്ങൾ സൃഷ്ടിക്കാൻ പദ്ധതിയിടുന്നു എന്നുള്ളത് വിവിധ സംഭവങ്ങളിൽനിന്നു വ്യക്തമാണ്. അതു ക്രൈസ്തവ സമൂഹത്തോടുള്ള വിരോധംകൊണ്ടോ, തങ്ങളുടെ ചില ലക്ഷ്യങ്ങൾ നേടിയെടുക്കുന്നതിന്റെ ഭാഗമായോ ആവാം. ഹിജാബ് മുതൽ നിഖാബ് വരെയുള്ള വേഷവിധാനങ്ങളെക്കുറിച്ചുള്ള നിർബന്ധബുദ്ധി അടിച്ചേൽപ്പിക്കപ്പെടുന്ന കാഴ്ചകൾ സമീപകാലഘട്ടത്തിൽ മാത്രം കണ്ടുതുടങ്ങിയതാണ്.
മതപരം എന്നതിനേക്കാൾ രാഷ്ട്രീയമായ ഒരു മാനം ഈ മാറ്റത്തിനുണ്ട്. അക്കാര്യം സാധൂകരിക്കുന്ന നിരവധി സംഭവങ്ങൾ പലപ്പോഴായി അരങ്ങേറിയിട്ടുണ്ട്. കർണാടകയിൽ ഹൈക്കോടതിയുടെ ഇടപെടലുകളോളമെത്തിയ സംഭവപരമ്പരകൾ ഉദാഹരണമാണ്. സ്കൂൾ യൂണിഫോം സംബന്ധിച്ച് മുമ്പും കോടതി ഇടപെടലുകൾ ഉണ്ടായിട്ടുണ്ടെങ്കിലും ഇപ്പോൾ ഒരു വിഭാഗം ഉന്നയിക്കുന്ന ആവശ്യങ്ങൾ ന്യായമാണെന്ന് ഒരു കോടതിയും അഭിപ്രായപ്പെട്ടിട്ടില്ല.
എന്തിനാണു യൂണിഫോം?
വിദ്യാഭ്യാസരംഗത്ത് യൂണിഫോം സമ്പ്രദായം ആദ്യമായി അവതരിപ്പിക്കപ്പെട്ടത് കാന്റർബറി ആർച്ച്ബിഷപ്പിന്റെ കൽപ്പന പ്രകാരം 1222ൽ ഇംഗ്ലണ്ടിലാണെന്ന് പൊതുവേ കരുതപ്പെടുന്നു. പതിനാറാം നൂറ്റാണ്ടിൽ ഇംഗ്ലണ്ടിൽ വ്യാപകമായി യൂണിഫോം ഉപയോഗിക്കപ്പെട്ടുതുടങ്ങി. യൂണിഫോം സമ്പ്രദായത്തിന്റെ…
View original post 602 more words