- Homepage
-
Song of Songs, Chapter 8 | ഉത്തമഗീതം, അദ്ധ്യായം 8 | Malayalam Bible | POC Translation
1 നീ സഹോദരനായിരുന്നെങ്കില്‍, എന്റെ അമ്മയുടെ മുലപ്പാല്‍ കുടിച്ചുവളര്‍ന്നവനെങ്കില്‍, പുറത്തുവച്ചും എനിക്കു നിന്നെ ചുംബിക്കാമായിരുന്നു; ആരും എന്നെ നിന്ദിക്കുകയില്ല. 2 ഞാന്‍ നിന്നെ എന്റെ അമ്മയുടെ ഭവനത്തിലേക്ക്, എന്നെ ഉദരത്തില്‍ വഹിച്ചവളുടെ അറയിലേക്ക് കൂട്ടിക്കൊണ്ടുപോകുമായിരുന്നു. സുരഭിലമായ വീഞ്ഞും എന്റെ മാതളനാരങ്ങയുടെ രസവും ഞാന്‍ നിനക്കു നല്‍കുമായിരുന്നു. 3 അവന്റെ ഇടതുകരം എന്റെ തലയണആയിരുന്നെങ്കില്‍! വലതുകരം എന്നെ ആലിംഗനം ചെയ്തിരുന്നെങ്കില്‍! മണവാളന്‍: 4 ജറുസലെം പുത്രിമാരേ, ഞാന്‍ കെഞ്ചുന്നു: സമയമാകും മുമ്പ് നിങ്ങള്‍ പ്രേമത്തെ തട്ടിയുണര്‍ത്തരുതേ, ഇളക്കിവിടരുതേ. ഗാനം…
-
Song of Songs, Chapter 7 | ഉത്തമഗീതം, അദ്ധ്യായം 7 | Malayalam Bible | POC Translation
മണവാളന്‍: 1 രാജകുമാരീ, പാദുകമണിഞ്ഞനിന്റെ പാദങ്ങള്‍ എത്ര മനോഹരം! സമര്‍ഥനായ ശില്‍പി തീര്‍ത്ത കോമളമായ രത്‌നഭൂഷണം പോലെയാണ് നിന്റെ നിതംബം.2 സുരഭിലമായ വീഞ്ഞ് ഒഴിയാത്ത വൃത്തമൊത്ത പാനപാത്രമാണ് നിന്റെ നാഭി. ലില്ലിപ്പൂക്കള്‍ അതിരിട്ട ഗോതമ്പുകൂനയാണ് നിന്റെ ഉദരം3 സുരഭിലമായ വീഞ്ഞ് ഒഴിയാത്ത വൃത്തമൊത്ത പാനപാത്രമാണ് നിന്റെ നാഭി. ലില്ലിപ്പൂക്കള്‍ അതിരിട്ട ഗോതമ്പുകൂനയാണ് നിന്റെ ഉദരം4 ദന്തനിര്‍മിതമായ ഗോപുരംപോലെയാണ് നിന്റെ കഴുത്ത്. ഹെഷ്‌ബോണിലെ ബത്‌റബിംകവാടത്തിന് അരികിലുള്ള കുളങ്ങ ള്‍പോലെയാണ് നിന്റെ നയനങ്ങള്‍. ദമാസ്‌ക്കസിലേക്കു നോക്കിനില്‍ക്കുന്ന ലബനോന്‍ ഗോപുരം പോലെയാണ്…
-
Song of Songs, Chapter 6 | ഉത്തമഗീതം, അദ്ധ്യായം 6 | Malayalam Bible | POC Translation
തോഴിമാര്‍: 1 അംഗനമാരില്‍ അഴകാര്‍ന്നവളേ, നിന്റെ പ്രിയന്‍ എങ്ങുപോയി? എങ്ങോട്ടാണ് നിന്റെ പ്രിയന്‍പിരിഞ്ഞുപോയത്? പറയൂ, നിന്നോടൊപ്പം ഞങ്ങളുംഅവനെ തേടിവരാം. മണവാട്ടി: 2 എന്റെ പ്രാണപ്രിയന്‍ തന്റെ ഉദ്യാനത്തിലേക്ക്, സുഗന്ധദ്രവ്യങ്ങളുടെ തടങ്ങളിലേക്ക് ഇറങ്ങിപ്പോയി; തന്റെ ആട്ടിന്‍പറ്റത്തെ മേയ്ക്കാനും, ലില്ലിപ്പൂക്കള്‍ ശേഖരിക്കാനുംതന്നെ.3 ഞാനെന്റെ പ്രിയന്‍േറതാണ്;എന്റെ പ്രിയന്‍ എന്‍േറതും. അവന്‍ ആട്ടിന്‍പറ്റത്തെ ലില്ലികള്‍ക്കിടയില്‍ മേയ്ക്കുന്നു. ഗാനം അഞ്ച് മണവാളന്‍: 4 എന്റെ പ്രിയേ, നീ തിര്‍സാനഗരംപോലെ മനോഹരിയാണ്; ജറുസലെംപോലെ സുന്ദരിയും. കൊടിക്കൂറകളേന്തി വരുന്നസൈന്യംപോലെ നീ ഭയദയുമാണ്.5 നീ എന്നില്‍നിന്നു നോട്ടം പിന്‍വലിക്കുക.…
-
Song of Songs, Chapter 5 | ഉത്തമഗീതം, അദ്ധ്യായം 5 | Malayalam Bible | POC Translation
മണവാളന്‍: 1 എന്റെ സോദരീ, എന്റെ മണവാട്ടീ, ഞാന്‍ എന്റെ പൂന്തോപ്പിലേക്കു വരുന്നു. ഞാന്‍ സുഗന്ധദ്രവ്യങ്ങളും മീറയുംസംഭരിക്കുന്നു. തേനും തേന്‍കട്ടയും ഞാന്‍ ആസ്വദിക്കുന്നു. ഞാന്‍ വീഞ്ഞും പാലും കുടിക്കുന്നു. തിന്നുക, തോഴന്‍മാരേ കുടിക്കുക, കാമുകന്‍മാരേ, കുടിച്ചുമദിക്കുക. ഗാനം നാല് മണവാട്ടി: 2 ഞാനുറങ്ങി; പക്‌ഷേ, എന്റെ ഹൃദയംഉണര്‍ന്നിരുന്നു. അതാ, എന്റെ പ്രിയന്‍ വാതിലില്‍ മുട്ടുന്നു. മണവാളന്‍: എന്റെ സോദരീ, എന്റെ പ്രിയേ,എന്റെ മാടപ്പിറാവേ, എന്റെ പൂര്‍ണവതീ, തുറന്നു തരുക. എന്റെ തല തുഷാരബിന്ദുക്കള്‍കൊണ്ടും എന്റെ മുടി മഞ്ഞുതുള്ളികള്‍…
-
Song of Songs, Chapter 4 | ഉത്തമഗീതം, അദ്ധ്യായം 4 | Malayalam Bible | POC Translation
മണവാളന്‍: 1 എന്റെ പ്രിയേ, നീ സുന്ദരിയാണ്; നീ അതീവ സുന്ദരിതന്നെ. മൂടുപടത്തിനുള്ളില്‍ നിന്റെ കണ്ണുകള്‍ ഇണപ്രാവുകളെപ്പോലെയാണ്. ഗിലയാദ് മലഞ്ചെരുവുകളിലേക്ക് ഇറങ്ങിവരുന്ന കോലാട്ടിന്‍പറ്റത്തെപ്പോലെയാണ് നിന്റെ കേശഭാരം.2 രോമം കത്രിച്ചു കുളികഴിഞ്ഞുവരുന്ന ആട്ടിന്‍കൂട്ടംപോലെ വെണ്‍മയുള്ളതാണ് നിന്റെ ദന്തനിര. അത് ഒന്നൊഴിയാതെ നിരയൊത്തിരിക്കുന്നു.3 നിന്റെ അധരം ചെന്നൂലുപോലെയാണ്. നിന്റെ മൊഴികള്‍ മധു ഊറുന്നതാണ്. മൂടുപടത്തിനുള്ളില്‍ നിന്റെ കവിള്‍ത്തടങ്ങള്‍ മാതളപ്പഴപ്പകുതികള്‍ പോലെയാണ്.4 നിന്റെ കഴുത്ത് ആയുധശാലയായി നിര്‍മിച്ച ദാവീദിന്റെ ഗോപുരം പോലെയാണ്. വീരന്‍മാരുടെ പരിചകള്‍തൂക്കിയിട്ടിരിക്കുന്നതുപോലെ നിന്റെ കണ്ഠാഭരണം ശോഭിക്കുന്നു.5 നിന്റെ സ്തനങ്ങള്‍…
-
Song of Songs, Chapter 3 | ഉത്തമഗീതം, അദ്ധ്യായം 3 | Malayalam Bible | POC Translation
1 എന്റെ പ്രാണപ്രിയനെ രാത്രിയില്‍ഞാന്‍ കിടക്കയില്‍ അന്വേഷിച്ചു, ഞാനവനെ അന്വേഷിച്ചു; കണ്ടില്ല. ഞാനവനെ വിളിച്ചു; ഉത്തരം കിട്ടിയില്ല. 2 ഞാന്‍ എഴുന്നേറ്റു നഗരത്തില്‍ തേടിനടക്കും; തെരുവീഥികളിലും തുറസ്‌സായ സ്ഥലങ്ങളിലും എന്റെ പ്രാണപ്രിയനെ ഞാന്‍ തിരക്കും. ഞാനവനെ അന്വേഷിച്ചു; കണ്ടില്ല.3 നഗരത്തില്‍ ചുറ്റിനടക്കുന്ന കാവല്‍ക്കാര്‍ എന്നെ കണ്ടുമുട്ടി. എന്റെ പ്രാണപ്രിയനെ നിങ്ങള്‍ കണ്ടുവോ, ഞാന്‍ തിരക്കി.4 ഞാന്‍ അവരെ കടന്നുപോയതേയുള്ളു; അതാ, എന്റെ പ്രാണപ്രിയന്‍, ഞാന്‍ അവനെ പിടിച്ചു. എന്റെ അമ്മയുടെ ഭവനത്തിലേക്ക്, എന്നെ ഉദരത്തില്‍ വഹിച്ചവളുടെ മുറിയിലേക്കു…
-
Song of Songs, Chapter 2 | ഉത്തമഗീതം, അദ്ധ്യായം 2 | Malayalam Bible | POC Translation
1 ഷാരോണിലെ പനിനീര്‍പ്പൂവാണു ഞാന്‍. താഴ്‌വരകളിലെ ലില്ലിപ്പൂവ്. മണവാളന്‍: 2 മുള്ളുകള്‍ക്കിടയിലെ ലില്ലിപ്പൂപോലെയാണ് കന്യകമാരുടെയിടയില്‍ എന്റെ ഓമന. മണവാട്ടി: 3 വനവൃക്ഷങ്ങള്‍ക്കിടയില്‍ ആപ്പിള്‍മരംപോലെയാണ് യുവാക്കന്‍മാരുടെ മധ്യത്തില്‍ എന്റെ പ്രാണപ്രിയന്‍. അതിന്റെ തണലില്‍ ഞാന്‍ ആനന്ദത്തോടെ ഇരുന്നു; അതിന്റെ ഫലം എന്റെ നാവിന്മാധുര്യപൂര്‍ണമാണ്.4 വിരുന്നുശാലയിലേക്ക് അവന്‍ എന്നെ കൂട്ടിക്കൊണ്ടുവന്നു; പ്രേമത്തിന്റെ പതാക എനിക്കുമുകളില്‍ പാറി.5 മുന്തിരിയട തന്ന് എനിക്കുശക്തി പകരണമേ; ആപ്പിള്‍പ്പഴം തന്ന് എനിക്കുഉന്‍മേഷം നല്‍കണമേ; ഞാന്‍ പ്രേമപരവശയായിരിക്കുന്നു.6 അവന്റെ ഇടതുകരം എനിക്കു തലയണയായിരുന്നെങ്കില്‍! അവന്റെ വലതുകരം എന്നെ…
-
Song of Songs, Chapter 1 | ഉത്തമഗീതം, അദ്ധ്യായം 1 | Malayalam Bible | POC Translation
ഗാനം ഒന്ന് 1 സോളമന്റെ ഉത്തമഗീതം മണവാട്ടി: 2 നിന്റെ അധരം എന്നെ ചുംബനംകൊണ്ടു പൊതിയട്ടെ! നിന്റെ പ്രേമം വീഞ്ഞിനെക്കാള്‍മാധുര്യമുള്ളത്.3 നിന്റെ അഭിഷേകതൈലം സുരഭിലമാണ്, നിന്റെ നാമം പകര്‍ന്ന തൈലം പോലെയാണ്, അതുകൊണ്ട് കന്യകമാര്‍നിന്നെ പ്രേമിക്കുന്നു. 4 എന്നെ കൊണ്ടുപോവുക, നമുക്കു വേഗം പോകാം. രാജാവ് തന്റെ മണവറയിലേക്ക് എന്നെ കൊണ്ടുവന്നിരിക്കുന്നു; ഞങ്ങള്‍ നിന്നില്‍ ആനന്ദിച്ചുല്ലസിക്കും. ഞങ്ങള്‍ നിന്റെ പ്രേമത്തെവീഞ്ഞിനെക്കാള്‍ പുകഴ്ത്തും; അവര്‍ നിന്നെ സ്‌നേഹിക്കുന്നത്‌യുക്തംതന്നെ.5 ജറുസലെംപുത്രിമാരേ,ഞാന്‍ കറുത്തവളാണെങ്കിലും കേദാറിലെ കൂടാരങ്ങള്‍പോലെയും സോളമന്റെ തിരശ്ശീലകള്‍പോലെയും അഴകുള്ളവളാണ്. 6…
-
Song of Songs, Introduction | ഉത്തമഗീതം, ആമുഖം | Malayalam Bible | POC Translation
വിശുദ്ധഗ്രന്ഥത്തില്‍ ദൈവവും ദൈവജനവും തമ്മിലുള്ള ബന്ധം ഇത്ര മനോഹരമായി വര്‍ണിക്കുന്ന ഭാഗങ്ങള്‍ ചുരുക്കമാണ്. ഇസ്രായേലും ദൈവവുമായുള്ള ഉടമ്പടിയെ വിവാഹബന്ധവുമായി മറ്റു സ്ഥലങ്ങളിലും താരതമ്യം ചെയ്യുന്നതായി കാണാം. പ്രേമബദ്ധരായ സ്ത്രീയും പുരുഷനും തമ്മിലുള്ള സംഭാഷണരൂപത്തില്‍ ആറു ഗീതങ്ങള്‍ ഉള്‍ക്കൊള്ളുന്നതാണ് ഉത്തമഗീതം (1, 1-2, 7; 2,8-3, 5;3, 6-5, 1; 5,2-6, 3; 6,4-8, 4;8, 5-14). ആദിമക്രൈസ്തവര്‍ ക്രിസ്തുവും സഭയും തമ്മിലുള്ള ബന്ധത്തിന്റെ പ്രതീകമായിട്ടാണ് ഉത്തമഗീതത്തെ വ്യാഖ്യാനിച്ചിട്ടുള്ളത്. സോളമനാണ് ഗ്രന്ഥ കര്‍ത്താവ് എന്നു കരുതപ്പെട്ടിരുന്നു. എന്നാല്‍, ബാബിലോണ്‍…
-
The Book of Song of Songs | ഉത്തമഗീതം | Malayalam Bible | POC Translation
-
A Prayer to Pass the OET Exam
In the name of the Father, and of the Son, and of the Holy Spirit. Amen. Come, Holy Spirit, Spirit of wisdom and understanding, enlighten my mind and strengthen my memory as I prepare for my OET exam. Fill me with peace, confidence, and clarity. Remove all fear, anxiety, and confusion, and help me to…
-
Prayer for my family
In the name of the Father, and of the Son, and of the Holy Spirit. Amen. Heavenly Father, I lift up my family into your loving hands. Please cover us with your protection wherever we go and keep us safe from harm, danger, and sickness. Surround our home with your peace and shield us from…
-
പരിശുദ്ധാത്മാവിനോടുള്ള നൊവേന
-
🕊️ Children’s Prayer to Saint Carlo Acutis 🕊️
🕊️ Children’s Prayer to Saint Carlo Acutis 🕊️ In the name of the Father, and of the Son, and of the Holy Spirit. Amen. Saint Carlo Acutis, beloved friend of Jesus,God blessed you with a heart full of love even from your childhood.Pray for us, that we too may grow in love for Jesus,especially in…
-
🕊️ വിശുദ്ധ കാർലോ അക്യൂട്ടീസിനോടുള്ള കുട്ടികളുടെ പ്രാർത്ഥന 🕊️
🕊️🕊️🕊️ വിശുദ്ധ കാർലോ അക്യൂട്ടീസിനോടുള്ള കുട്ടികളുടെ പ്രാർത്ഥന 🕊️🕊️🕊️ പിതാവിൻ്റെയും പുത്രൻ്റെയും പരിശുദ്ധാത്മാവിൻ്റെയും നാമത്തിൽ, ആമേൻ. ഈശോയുടെ ഏറ്റവും പ്രിയപ്പെട്ട വിശുദ്ധ കാർലോ അക്യൂട്ടീസ്,ബാല്യം മുതൽക്കേ അതിയായ ദൈവസ്നേഹത്തിൽ വളർന്നു വരുവാൻ അവിടുന്ന് നിനക്ക് കൃപ നല്കിയല്ലോ. അനുദിനം ദിവ്യബലിയിൽ പങ്കുചേർന്നും, വിശുദ്ധ കുർബാന സ്വീകരിച്ചും നീ ഈശോയെ സ്വന്തമാക്കിയതുപോലെ ഞങ്ങളും വിശുദ്ധ ബലിയിലും കുർബാന സ്വീകരണത്തിലും താല്പര്യമുള്ളവരായി വളർന്നുവരാൻ ഞങ്ങൾക്കുവേണ്ടി പ്രാർത്ഥിക്കണമേ. വിശുദ്ധ കുർബാനയെ സ്വർഗത്തിലേക്കുള്ള ഹൈവേ ആക്കി മാറ്റുവാൻ ഞങ്ങളെയും സഹായിക്കണമേ. രോഗത്തിലും സഹനത്തിലും…
-
The Miracle of the Sun
On October 13, 1917, over 70,000 people gathered in Fatima, Portugal, responding to a prophecy made by three shepherd children, Lucia Santos, Francisco, and Jacinta Marto, that the Virgin Mary would appear and perform a miracle. On May 13, 1917, the Blessed Virgin Mary appeared to them for the first time. Over the next six…
-
Ecclesiastes, Chapter 12 | സഭാപ്രസംഗകൻ, അദ്ധ്യായം 12 | Malayalam Bible | POC Translation
1 ഒന്നിലും സന്തോഷം തോന്നുന്നില്ല എന്നു നീ പറയുന്ന ദുര്‍ദിനങ്ങളും വര്‍ഷങ്ങളും ആഗമിക്കുംമുന്‍പ്‌യൗവനകാലത്ത് സ്രഷ്ടാവിനെ സ്മരിക്കുക.2 സൂര്യനും പ്രകാശവും, ചന്ദ്രനും നക്ഷത്രങ്ങളും ഇരുണ്ടുപോകും; വൃഷ്ടി കഴിഞ്ഞ് മറഞ്ഞമേഘങ്ങള്‍ വീണ്ടും വരും.3 വീട്ടുകാവല്‍ക്കാര്‍ സംഭ്രമിക്കുകയും ശക്തന്‍മാര്‍ കൂനിപ്പോവുകയും, അരയ്ക്കുന്നവര്‍ ആളു കുറവായതിനാല്‍ വിരമിക്കുകയും, കിളിവാതിലിലൂടെ നോക്കുന്നവര്‍ അന്ധരാവുകയും ചെയ്യും;4 തെരുവിലെ വാതിലുകള്‍ അടയ്ക്കപ്പെടും; മാവു പൊടിക്കുന്ന ശബ്ദം മന്ദീഭവിക്കും; പക്ഷിയുടെ ശബ്ദം കേട്ട് മനുഷ്യന്‍ ഉണര്‍ന്നുപോകും; ഗായികമാരുടെ ശബ്ദം താഴും.5 ഉയര്‍ന്നു നില്‍ക്കുന്നതും വഴിയില്‍ കാണുന്നതുമെല്ലാം അവര്‍ക്കു ഭീതിജനകമാകും;…
-
Ecclesiastes, Chapter 11 | സഭാപ്രസംഗകൻ, അദ്ധ്യായം 11 | Malayalam Bible | POC Translation
വിവേകപൂര്‍വം പ്രവര്‍ത്തിക്കുക 1 അപ്പം നീ വെള്ളത്തിലേക്ക് എറിയുക. പല നാളുകള്‍ക്കുശേഷം അതു നീ കണ്ടെത്തും.2 ഏഴോ എട്ടോ കാര്യങ്ങളില്‍ ധനം മുടക്കുക. ഭൂമിയില്‍ എന്തു തിന്‍മയാണ് സംഭവിക്കുക എന്ന് നീ അറിയുന്നില്ലല്ലോ.3 മേഘങ്ങള്‍ വെള്ളം നിറയുമ്പോള്‍ അതു നിശ്‌ശേഷം ഭൂമിയിലേക്കു ചൊരിയുന്നു; തെക്കോട്ടോ വടക്കോട്ടോ വീഴുന്ന വൃക്ഷം വീണിടത്തുതന്നെ കിടക്കും.4 കാറ്റു നോക്കിയിരിക്കുന്നവന്‍ വിതയ്ക്കുകയോ മേഘങ്ങളെ നോക്കിയിരിക്കുന്നവന്‍ കൊയ്യുകയോ ഇല്ല.5 ഗര്‍ഭിണിയുടെ ഉദരത്തില്‍ ചൈതന്യം പ്രവേശിക്കുന്നത് എങ്ങനെ എന്ന് അറിയാത്തതുപോലെ സര്‍വത്തിന്റെയും സ്രഷ്ടാവായ ദൈവത്തിന്റെ പ്രവൃത്തികളും…
-
Ecclesiastes, Chapter 10 | സഭാപ്രസംഗകൻ, അദ്ധ്യായം 10 | Malayalam Bible | POC Translation
1 ചത്ത ഈച്ച പരിമളദ്രവ്യത്തില്‍ ദുര്‍ഗന്ധം കലര്‍ത്തുന്നു; അതുപോലെ ജ്ഞാനവും പ്രശസ്തിയും കെടുത്താന്‍ അല്‍പം മൗഢ്യം മതി.2 ജ്ഞാനിയുടെ ഹൃദയം വലത്തോട്ടും വിഡ്ഢിയുടെ ഹൃദയം ഇടത്തോട്ടും ചായ്‌വു കാണിക്കുന്നു.3 മൂഢന്‍ വഴിയേ നടന്നാല്‍ മതി, അല്‍പബുദ്ധിയായ അവന്‍ താന്‍ ഭോഷനാണെന്ന് വെളിപ്പെടുത്തും.4 രാജാവ് കോപിച്ചാല്‍ സ്ഥലം വിടാതെ അവിടെത്തന്നെ നില്‍ക്കണം; വിധേയത്വം വലിയ തെറ്റുകള്‍ക്കു പരിഹാരമായി ഭവിക്കും.5 സൂര്യനു കീഴേ ഞാന്‍ ഒരു തിന്‍മ കണ്ടു. രാജാക്കന്‍മാര്‍ക്കു പറ്റുന്ന ഒരു തെറ്റ്. ഭോഷന്‍ ഉന്നതസ്ഥാനത്തെത്തുന്നു.6 സമ്പന്നര്‍ താണ…
-
Ecclesiastes, Chapter 9 | സഭാപ്രസംഗകൻ, അദ്ധ്യായം 9 | Malayalam Bible | POC Translation
1 നീതിമാനെയും ജ്ഞാനിയെയും അവരുടെ പ്രവൃത്തികളെയും ദൈവം നിയന്ത്രിക്കുന്നുവെന്നു ഞാന്‍ ആഴത്തില്‍ ചിന്തിച്ചറിഞ്ഞു. അതു സ്‌നേഹപൂര്‍വമോ ദ്വേഷപൂര്‍വമോ എന്ന് മനുഷ്യന്‍ അറിയുന്നില്ല. അവന്റെ മുന്‍പിലുള്ളതെല്ലാം മിഥ്യയാണ്,2 എന്തെന്നാല്‍ നീതിമാനും നീചനും, സന്‍മാര്‍ഗിക്കും ദുര്‍മാര്‍ഗിക്കും, ശുദ്ധനും, അശുദ്ധ നും ബലിയര്‍പ്പിക്കുന്നവനും അര്‍പ്പിക്കാത്ത വനും, നല്ലവനും ദുഷ്ടനും, ശപഥം ചെയ്യുന്നവനും ചെയ്യാത്തവനും ഗതി ഒന്നു തന്നെ.3 എല്ലാവര്‍ക്കും ഒരേഗതി വന്നുചേരുന്നത് സൂര്യനു കീഴേ എല്ലാ പ്രവൃത്തികളിലും അടങ്ങിയിരിക്കുന്നതിന്‍മയാണ്. മനുഷ്യഹൃദയം തിന്‍മകൊണ്ടു നിറഞ്ഞിരിക്കുന്നു; ജീവിത കാലം മുഴുവന്‍ അവര്‍ ഭ്രാന്തുകൊണ്ടു നിറഞ്ഞിരിക്കുന്നു.…
-
Ecclesiastes, Chapter 8 | സഭാപ്രസംഗകൻ, അദ്ധ്യായം 8 | Malayalam Bible | POC Translation
ജ്ഞാനിയും രാജാവും 1 ജ്ഞാനിയെപ്പോലെ ആരുണ്ട്? പൊരുള റിയുന്നവന്‍ ആരുണ്ട്? ജ്ഞാനം മുഖത്തെപ്രശോഭിപ്പിക്കുന്നു; പരുഷഭാവത്തെ അക റ്റുന്നു.2 ദൈവനാമത്തില്‍ ചെയ്ത ശപഥമോര്‍ത്തു രാജകല്‍പന പാലിക്കുക;3 അനിഷ്ടകരമെങ്കിലും അവന്റെ സന്നിധി വിട്ടുപോയി ഉടനെ അതു ചെയ്യുക;യഥേഷ്ടംപ്രവര്‍ത്തിക്കുന്നവനാണല്ലോ രാജാവ്.4 അവന്റെ വാക്ക് അന്തിമമാണ്. നീ എന്തുചെയ്യുന്നു എന്ന് അവനോടു ചോദിക്കാന്‍ ആര് മുതിരും?5 കല്‍പന അനുസരിക്കുന്നവന് ഒരുപദ്രവവും ഉണ്ടാവുകയില്ല; ജ്ഞാനി തക്കസമയവും വഴിയും അറിയുന്നു.6 മനുഷ്യജീവിതം ഭാരത്തിന് അടിപ്പെട്ടതെങ്കിലും ഓരോന്നിനും അതതിന്റെ സമയവും നീതിയുമുണ്ട്.7 ഭാവി അവന് അജ്ഞാതമാണ്, അത്…
-
Ecclesiastes, Chapter 7 | സഭാപ്രസംഗകൻ, അദ്ധ്യായം 7 | Malayalam Bible | POC Translation
വിവിധ ചിന്തകള്‍ 1 മേല്‍ത്തരം പരിമളതൈലത്തെക്കാള്‍ സത്‌പ്പേരും, ജന്മദിനത്തെക്കാള്‍ മരണദിനവും ഉത്തമമാണ്.2 സദ്യ നടക്കുന്ന വീട്ടില്‍ പോകുന്നതിനെക്കാള്‍ നല്ലത് വിലാപം നടക്കുന്ന വീട്ടില്‍ പോകുന്നതാണ്. സര്‍വരുടെയും അന്ത്യം ഇതാണെന്ന് ജീവിച്ചിരിക്കുന്നവര്‍ ഗ്രഹിച്ചുകൊള്ളും.3 ചിരിക്കുന്നതിനെക്കാള്‍ മേന്‍മ കരയുന്നതിനാണ്; അതു മുഖം മ്ലാനമാക്കുമെങ്കിലും ഹൃദയത്തിന് ആശ്വാസം നല്‍കും.4 ജ്ഞാനിയുടെ ഹൃദയം കണ്ണീരിന്റെ ഭവനത്തിലാണ്; മൂഢന്റെ ഹൃദയം ആഹ്ലാദത്തിന്റെ ഭവനത്തിലും.5 ഭോഷന്റെ ഗാനം കേള്‍ക്കുന്നതിനെക്കാള്‍ ജ്ഞാനിയുടെ ശാസനകള്‍ കേള്‍ക്കുന്നതാണ് നല്ലത്.6 കലത്തിനടിയില്‍ ചുള്ളിവിറക് കിരുകിരാ കത്തുന്നതുപോലെയാണ് ഭോഷന്റെ ചിരി; ഇതും മിഥ്യതന്നെ.7…
-
Ecclesiastes, Chapter 6 | സഭാപ്രസംഗകൻ, അദ്ധ്യായം 6 | Malayalam Bible | POC Translation
1 സൂര്യനു കീഴേ മനുഷ്യര്‍ക്കു ദുര്‍വഹമായൊരു തിന്‍മ ഞാന്‍ കണ്ടിരിക്കുന്നു.2 ഒരുവന്‍ ആഗ്രഹിക്കുന്നതില്‍ ഒന്നിനും കുറവു വരാത്തവിധം ദൈവം അവന് സമ്പത്തും ഐശ്വര്യവും കീര്‍ത്തിയും നല്‍കുന്നു, എങ്കിലും അവിടുന്ന് അവന് അവ അനുഭവിക്കാനുള്ള കഴിവു നല്‍കുന്നില്ല. അന്യന്‍ അവ അനുഭവിക്കുന്നു. ഇതു മിഥ്യയും തീവ്രവേദനയും ആണ്.3 ഒരുവന്‍ നൂറു മക്കളോടുകൂടെ ദീര്‍ഘായുഷ്മാനായിരുന്നാലും അവനു ജീവിതസുഖങ്ങള്‍ ആസ്വദിക്കാനോ ഒടുക്കം സംസ്‌കാരംപോലും ലഭിക്കാനോ ഇടവരുന്നില്ലെങ്കില്‍ അതിനെക്കാള്‍ ഭേദം ചാപിള്ളയായി പിറക്കുകയായിരുന്നുവെന്ന് ഞാന്‍ പറയും.4 കാരണം, അതു മിഥ്യയില്‍ ജനിച്ച് അന്ധകാരത്തിലേക്കു…
-
Ecclesiastes, Chapter 5 | സഭാപ്രസംഗകൻ, അദ്ധ്യായം 5 | Malayalam Bible | POC Translation
ദൈവഭക്തി 1 ദേവാലയത്തിലേക്കു പോകുമ്പോള്‍ സൂക്ഷമതയുള്ളവനായിരിക്കുക. ശ്രദ്ധിച്ചു കേള്‍ക്കാന്‍ അടുത്തു ചെല്ലുന്നതാണ് വിഡ്ഢിയുടെ ബലിയര്‍പ്പണത്തെക്കാള്‍ ഉത്ത മം. തങ്ങള്‍ തിന്‍മയാണ് പ്രവര്‍ത്തിക്കുന്നതെന്ന് ഭോഷന്‍മാര്‍ അറിയുന്നില്ല.2 വിവേ കശൂന്യമായി സംസാരിക്കരുത്. ദൈവസന്നിധിയില്‍ പ്രതിജ്ഞയെടുക്കാന്‍ തിടുക്കംകൂട്ടരുത്. ദൈവം സ്വര്‍ഗത്തിലാണ്, നീ ഭൂമിയിലും. അതുകൊണ്ട്, നിന്റെ വാക്കുകള്‍ ചുരുങ്ങിയിരിക്കട്ടെ.3 ആകുലതയേറുമ്പോള്‍ ദുഃസ്വപ്നങ്ങള്‍ കൂടും; വാക്കുകളേറുമ്പോള്‍ അതു മൂഢജല്‍പനമാകും.4 ദൈവത്തിനു നേര്‍ച്ച നേര്‍ന്നാല്‍ നിറവേറ്റാന്‍ താമസിക്കരുത്; മൂഢരില്‍ അവിടുത്തേക്ക് പ്രീതിയില്ല; നേരുന്നത് നിറവേറ്റുക.5 നേര്‍ന്നിട്ടു നിറവേ റ്റാത്തതിനെക്കാള്‍ഭേദം നേരാതിരിക്കുന്നതാണ്.6 നിന്റെ അധരങ്ങള്‍ നിന്നെ…
