Song of Songs, Chapter 2 | ഉത്തമഗീതം, അദ്ധ്യായം 2 | Malayalam Bible | POC Translation

1 ഷാരോണിലെ പനിനീര്‍പ്പൂവാണു ഞാന്‍. താഴ്‌വരകളിലെ ലില്ലിപ്പൂവ്.

മണവാളന്‍:

2 മുള്ളുകള്‍ക്കിടയിലെ ലില്ലിപ്പൂപോലെയാണ് കന്യകമാരുടെയിടയില്‍ എന്റെ ഓമന.

മണവാട്ടി:

3 വനവൃക്ഷങ്ങള്‍ക്കിടയില്‍ ആപ്പിള്‍മരംപോലെയാണ്‌ യുവാക്കന്‍മാരുടെ മധ്യത്തില്‍ എന്റെ പ്രാണപ്രിയന്‍. അതിന്റെ തണലില്‍ ഞാന്‍ ആനന്ദത്തോടെ ഇരുന്നു; അതിന്റെ ഫലം എന്റെ നാവിന്മാധുര്യപൂര്‍ണമാണ്.4 വിരുന്നുശാലയിലേക്ക് അവന്‍ എന്നെ കൂട്ടിക്കൊണ്ടുവന്നു; പ്രേമത്തിന്റെ പതാക എനിക്കുമുകളില്‍ പാറി.5 മുന്തിരിയട തന്ന് എനിക്കുശക്തി പകരണമേ; ആപ്പിള്‍പ്പഴം തന്ന് എനിക്കുഉന്‍മേഷം നല്‍കണമേ; ഞാന്‍ പ്രേമപരവശയായിരിക്കുന്നു.6 അവന്റെ ഇടതുകരം എനിക്കു തലയണയായിരുന്നെങ്കില്‍! അവന്റെ വലതുകരം എന്നെ ആലിംഗനം ചെയ്തിരുന്നെങ്കില്‍!

മണവാളന്‍:

7 ജറുസലെംപുത്രിമാരേ, പാടത്തെ ചെറുകലമാനുകളുടെയും പേടമാനുകളുടെയും പേരില്‍ഞാന്‍ നിങ്ങളോടു കെഞ്ചുന്നു; സമയമാകും മുന്‍പ് നിങ്ങള്‍ പ്രേമത്തെ തട്ടിയുണര്‍ത്തരുതേ; ഇളക്കിവിടരുതേ.

ഗാനം രണ്ട്

മണവാട്ടി:

8 അതാ, എന്റെ പ്രിയന്റെ സ്വരം! അതാ, മലമുകളിലൂടെ കുതിച്ചുചാടിയുംകുന്നുകളില്‍ തുള്ളിച്ചാടിയുംഅവന്‍ വരുന്നു.9 എന്റെ പ്രിയന്‍ ചെറുമാനിനെപ്പോലെയോ കലമാന്‍കുട്ടിയെപ്പോലെയോ ആണ്. കിളിവാതിലിലൂടെ നോക്കിക്കൊണ്ട്, അഴികളിലൂടെ ഒളിഞ്ഞുനോക്കിക്കൊണ്ട്, അതാ, അവന്‍ ഭിത്തിക്കു പിന്നില്‍ നില്‍ക്കുന്നു.10 എന്റെ പ്രിയന്‍ എന്നോടു മന്ത്രിക്കുന്നു.

മണവാളന്‍:

11 എന്റെ ഓമനേ, എന്റെ സുന്ദരീ,എഴുന്നേല്‍ക്കുക; ഇറങ്ങി വരിക; ഇതാ, ശിശിരം പോയ്മറഞ്ഞു.12 മഴ മാറിക്കഴിഞ്ഞു. ഭൂമിയില്‍ പുഷ്പങ്ങള്‍ വിരിഞ്ഞു തുടങ്ങി; ഗാനാലാപത്തിന്റെ സമയമായി; അരിപ്രാവുകള്‍ കുറുകുന്നത്‌നമ്മുടെ നാട്ടില്‍ കേട്ടു തുടങ്ങി.13 അത്തിമരം കായ്ച്ചുതുടങ്ങി. മുന്തിരിവള്ളികള്‍ പൂത്തുലഞ്ഞ്‌സുഗന്ധം പരത്തുന്നു. എന്റെ ഓമനേ, എന്റെ സുന്ദരീ,എഴുന്നേല്‍ക്കുക; ഇറങ്ങി വരിക.14 എന്റെ മാടപ്പിറാവേ, പാറയിടുക്കുകളിലും ചെങ്കുത്തായ മലയോരത്തിലെ പൊത്തുകളിലും ജീവിക്കുന്ന നിന്റെ മുഖം ഞാനൊന്നു കാണട്ടെ. ഞാന്‍ നിന്റെ സ്വരമൊന്നു കേള്‍ക്കട്ടെ. നിന്റെ സ്വരം മധുരമാണ്; നിന്റെ മുഖം മനോഹരമാണ്.

തോഴിമാര്‍:

15 മുന്തിരിത്തോട്ടം നശിപ്പിക്കുന്നകുറുക്കന്‍മാരെ, ആ ചെറുകുറുക്കന്‍മാരെ, പിടികൂടുക; നമ്മുടെ മുന്തിരിത്തോപ്പ് പൂത്തുലയുന്നു.

മണവാട്ടി:

16 എന്റെ ആത്മനാഥന്‍ എന്‍േറതാണ്; ഞാന്‍ അവന്‍േറ തും. അവന്‍ തന്റെ ആട്ടിന്‍പറ്റത്തെ ലില്ലികള്‍ക്കിടയില്‍ മേയ്ക്കുന്നു.17 വെയിലാറി നിഴലുകള്‍ നീളുംമുന്‍പേ എന്റെ പ്രിയനേ, വരുക; ദുര്‍ഘടപര്‍വതങ്ങളിലെ ചെറുമാനിനെപ്പോലെയോ കലമാന്‍കുട്ടിയെപ്പോലെയോ ആയിരിക്കുക.

Advertisements
Advertisements
Advertisements

Discover more from Nelson MCBS

Subscribe to get the latest posts sent to your email.

Leave a comment