Ecclesiasticus, Chapter 37 | പ്രഭാഷകൻ, അദ്ധ്യായം 37 | Malayalam Bible | POC Translation

യഥാര്‍ഥസ്‌നേഹിതന്‍

1 ഞാനും നിന്റെ സ്‌നേഹിതനാണെന്ന് എല്ലാവരും പറയും; എന്നാല്‍, ചിലര്‍ നാമമാത്രസുഹൃത്തുക്കളാണ്.2 സ്‌നേഹിതന്‍ ശത്രുവായി മാറുന്നത്മരണതുല്യമായ ദുഃഖമല്ലേ?3 ദുഷിച്ച ഭാവനയേ, ലോകത്തെ വഞ്ചനകൊണ്ടു നിറയ്ക്കാന്‍ നീ എന്തിനുണ്ടായി?4 ചില സ്‌നേഹിതന്‍മാര്‍ കൂട്ടുകാരന്റെ സന്തോഷത്തില്‍ ആനന്ദിക്കുന്നു; എന്നാല്‍, ആപത്തു വരുമ്പോള്‍അവനെതിരായി തിരിയും.5 ചിലര്‍ സ്‌നേഹിതരായി സഹായിക്കുന്നത് ഉദരപൂരണത്തിനുവേണ്ടിയാണ്; എങ്കിലുംയുദ്ധം വരുമ്പോള്‍ അവര്‍അവനുവേണ്ടി പരിചയായി നില്‍ക്കും.6 സ്‌നേഹിതനെ മറക്കരുത്; നിന്റെ ഐശ്യര്യകാലത്ത് അവനെഅവഗണിക്കരുത്.7 എല്ലാ ഉപദേശകരും മാര്‍ഗനിര്‍ദ്‌ദേശംനല്‍കുന്നു; എന്നാല്‍, ചിലരുടെ ഉപദേശംസ്വാര്‍ഥപരമാണ്.8 ഉപദേശകനെ സൂക്ഷിച്ചുകൊള്ളുക; ആദ്യം അവന്റെ ലക്ഷ്യം ഗ്രഹിക്കണം; അവന്‍ നിന്നെ ചതിച്ചെന്നു വരാം; സ്വാര്‍ഥലാഭമായിരിക്കാം അവന്റെ ഉന്നം.9 നിന്റെ മാര്‍ഗം സുരക്ഷിതമാണ് എന്നു പറഞ്ഞിട്ടു നിനക്കെന്തു സംഭവിക്കുന്നു എന്നു കാണാന്‍ അവന്‍ മാറിനില്‍ക്കും.10 നിന്നെ സംശയിക്കുന്നവനോട്ഉപദേശം ചോദിക്കരുത്; അസൂയാലുവിനോടു നിന്റെ ലക്ഷ്യം വെളിപ്പെടുത്തരുത്.11 സ്ത്രീയോട് അവളുടെ പ്രതിദ്വന്ദിയെപ്പറ്റിയോ ഭീരുവിനോടു യുദ്ധത്തെപ്പറ്റിയോ. വ്യാപാരിയോടു വിലയെപ്പറ്റിയോ, വാങ്ങുന്നവനോടു വില്‍പനയെപ്പറ്റിയോ, വിദ്വേഷിയോടു നന്ദിയെപ്പറ്റിയോ, ക്രൂരനോടു കരുണയെപ്പറ്റിയോ, അലസനോട് അധ്വാനത്തെപ്പറ്റിയോ, ഒരു വര്‍ഷത്തേക്കു കൂലിക്കെടുത്തവനോടു ജോലി പൂര്‍ത്തിയാക്കുന്നതിനെപ്പറ്റിയോ, മടിയനായ ദാസനോടു വലിയ ഉദ്യമത്തെപ്പററിയോ, ആലോചന നടത്തരുത്; ഇത്തരക്കാരോട് ഉപദേശം തേടരുത്.12 ദൈവഭക്തനും കല്‍പനകള്‍പാലിക്കുന്നവനെന്ന് ഉറപ്പുള്ളവനും നിന്റെ സ്വഭാവത്തിന് ഇണങ്ങുന്നവനും നിന്റെ പരാജയത്തില്‍ സഹതപിക്കുന്നവനുമായഒരുവനോട് എപ്പോഴും ഒട്ടിനില്‍ക്കുക.13 നിന്റെ ഹൃദയത്തിന്റെ ഉപദേശം സ്വീകരിക്കുക; അതിനെക്കാള്‍ വിശ്വാസ്യമായി എന്തുണ്ട്?14 ഗോപുരത്തിനു മുകളിലിരുന്നുനിരീക്ഷിക്കുന്ന ഏഴുപേരെക്കാള്‍സ്വന്തം ഹൃദയമാണ് കൂടുതല്‍വിവരങ്ങള്‍ നല്‍കുന്നത്.15 എല്ലാറ്റിലുമുപരി സത്യമാര്‍ഗത്തില്‍നിന്നെ നയിക്കുന്നതിന് അത്യുന്നതനോടു പ്രാര്‍ഥിക്കുക.

യഥാര്‍ഥജ്ഞാനി

16 ചിന്തയാണ് എല്ലാ പ്രവൃത്തിയുടെയും ആരംഭം; എല്ലാ ഉദ്യമവുംആലോചനയുടെ തുടര്‍ച്ചയാണ്.17 ചിന്ത ഹൃദയത്തില്‍ വേരൂന്നിയിരിക്കുന്നു.18 അതിനു നാലു ശാഖകളുണ്ട്, നന്‍യും തിന്‍മയും ജീവനും മരണവും; നാവാണ് ഇവയുടെ നിയന്താവ്.19 മറ്റുള്ളവരെ ഉപദേശിക്കുന്ന സമര്‍ഥന്‍മാരുണ്ട്; സ്വന്തം കാര്യത്തില്‍ അവര്‍ബുദ്ധിശൂന്യരായി പെരുമാറുന്നു.20 വാചാലതയുള്ളവനും ശത്രുക്കളെ സമ്പാദിക്കാം; പട്ടിണിയാണ് അവന്റെ അനുഭവം.21 ഒന്നിലും ജ്ഞാനമില്ലാത്തതുകൊണ്ട്കര്‍ത്താവ് അവനെ അനുഗ്രഹിച്ചില്ല.22 തന്‍കാര്യത്തില്‍ ജ്ഞാനിയായവന്റെ ജ്ഞാനം അവന്റെ വാക്കുകളില്‍ ഒതുങ്ങും.23 ജ്ഞാനി സ്വന്തം ജനത്തെ ഉപദേശിക്കും; അവന്റെ വിവേകത്തിന്റെ ഫലംവിശ്വസനീയമാണ്.24 ജ്ഞാനിയുടെമേല്‍ സ്തുതി കുന്നുകൂടും; കാണുന്നവരെല്ലാം അവനെഭാഗ്യവാനെന്നു വിളിക്കും.25 മനുഷ്യന്റെ ദിനങ്ങള്‍ പരിമിതമാണ്. ഇസ്രായേലിന്റെ ദിനങ്ങള്‍ സംഖ്യാതീതവും.26 ജ്ഞാനി സ്വജനമധ്യേ ആദരം നേടും,അവന്റെ നാമം അനശ്വരമാകും.27 മകനേ, ജീവിച്ചിരിക്കുമ്പോള്‍ആത്മശോധന നടത്തുക; ഹാനികരമായതു ചെയ്യരുത്.28 എല്ലാവര്‍ക്കും എല്ലാം നന്നല്ല; എല്ലാവരും എല്ലാം ആസ്വദിക്കുന്നുമില്ല.29 ആഡംബരത്തില്‍ അതിരുകവിഞ്ഞഅഭിനിവേശം അരുത്; ഭക്ഷണത്തില്‍ ആര്‍ത്തി കാണിക്കരുത്.30 അമിതാഹാരം രോഗത്തിനു കാരണമാകുന്നു; അമിതഭോജനം ദഹനക്ഷയമുണ്ടാക്കുന്നു.31 അമിതഭോജനം അനേകരുടെമരണത്തിന് ഇടയാക്കിയിട്ടുണ്ട്; അതു നിയന്ത്രിക്കുന്നവനുദീര്‍ഘായുസ്‌സുണ്ടാകും.

Advertisements
Advertisements
Advertisements

Discover more from Nelson MCBS

Subscribe to get the latest posts sent to your email.

Leave a comment