Daniel, Chapter 13 | ദാനിയേൽ, അദ്ധ്യായം 13 | Malayalam Bible | POC Translation

സൂസന്ന

  • 1 : യൊവാക്കിം എന്നൊരുവന്‍ ബാബിലോണില്‍ ജീവിച്ചിരുന്നു.   
  • 2 : ഹില്‍ക്കിയായുടെ മകളും അതീവസുന്ദരിയും ദൈവ ഭക്തയും ആയ സൂസന്നയെ അവന്‍ വിവാഹംചെയ്തു.   
  • 3 : അവളുടെ മാതാപിതാക്കന്‍മാര്‍ നീതിനിഷ്ഠരായിരുന്നു; മോശയുടെ നിയമമനുസരിച്ച് അവര്‍ തങ്ങളുടെ മകളെ എല്ലാക്കാര്യങ്ങളും പഠിപ്പിച്ചിട്ടുണ്ടായിരുന്നു.   
  • 4 : യൊവാക്കിം വളരെ സമ്പന്നനായിരുന്നു; വീടിനോടു ചേര്‍ന്ന് അവനു വിസ്തൃതമായ ഒരു ഉദ്യാനമുണ്ടായിരുന്നു; അവന്‍ എല്ലാവരെയുംകാള്‍ ആദരണീയനായിരുന്നതിനാല്‍ യഹൂദര്‍ അവനെ കാണാന്‍ വരുക പതിവായിരുന്നു.   
  • 5 : അക്കൊല്ലം ജനത്തിന്റെ ഇടയില്‍നിന്നു രണ്ടു ശ്രേഷ്ഠന്‍മാര്‍ന്യായാധിപന്‍മാരായി നിയമിക്കപ്പെട്ടു. അവരെപ്പറ്റി കര്‍ത്താവ് അരുളിച്ചെയ്തിരുന്നു: ബാബിലോണില്‍നിന്ന് ജനത്തെ ഭരിക്കേണ്ടവരുംന്യായാധിപന്‍മാരുമായ ശ്രേഷ്ഠന്‍മാരില്‍നിന്ന് അകൃത്യം പുറപ്പെട്ടു.   
  • 6 : ഇവര്‍ കൂടെക്കൂടെ യൊവാക്കിമിന്റെ വീട്ടില്‍ പോയിരുന്നു. വ്യവഹാരങ്ങളുള്ളവര്‍ അവരെ സമീപിക്കുമായിരുന്നു.   
  • 7 : ഉച്ചയ്ക്ക് ആളുകള്‍ പിരിഞ്ഞു പോയതിനുശേഷം, സൂസന്ന ഭര്‍ത്താവിന്റെ ഉദ്യാനത്തില്‍ ഉലാത്താന്‍ പോകും.   
  • 8 : എല്ലാ ദിവസ വും അവളെ ഈ രണ്ടു ശ്രേഷ്ഠന്‍മാരും കാണാറുണ്ട്. അവര്‍ക്ക് അവളില്‍ അഭിലാഷം ജനിച്ചു.   
  • 9 : അവര്‍ വിവേകശൂന്യരായി ദൈവവിചാരവും ധര്‍മബോധവും കൈവെടിഞ്ഞു.   
  • 10 : അവളോടുള്ള അത്യാസക്തി അവര്‍ ഇരുവരെയും കീഴടക്കി; പക്‌ഷേ, തങ്ങളുടെ മനോവ്യഥ അവര്‍ പരസ്പരം പറഞ്ഞില്ല;   
  • 11 : അവളെ പ്രാപിക്കാനുള്ള ആസക്തി വെളിപ്പെടുത്താന്‍ അവര്‍ ലജ്ജിച്ചു.   
  • 12 : എന്നാല്‍, ദിനംതോറും അവര്‍ അവളെ നോക്കിക്കൊണ്ടിരുന്നു.   
  • 13 : അവര്‍ അന്യോന്യം പറഞ്ഞു: ഭക്ഷണ സമയമായി. നമുക്കു വീട്ടിലേക്കു പോകാം. പുറത്തിറങ്ങിയ അവര്‍ രണ്ടു വഴിക്കുപോയി.   
  • 14 : എന്നാല്‍ മടങ്ങിവന്ന് അവര്‍ വീണ്ടും കണ്ടുമുട്ടി. ഇരുവരും കാരണം പറയാന്‍ നിര്‍ബന്ധിച്ചപ്പോള്‍, അവര്‍ തങ്ങളുടെ അഭിലാഷം പരസ്പരം വെളിപ്പെടുത്തി. അവളെ തനിച്ചു കണ്ടുമുട്ടാവുന്ന ഒരു സമയം അവര്‍ പറഞ്ഞൊത്തു.   
  • 15 : അവര്‍ തക്കം നോക്കിയിരിക്കവേ, പതിവുപോലെ അവള്‍ രണ്ടു തോഴിമാരോടൊപ്പം ഉദ്യാനത്തില്‍ കടന്നു. വലിയ ചൂടായിരുന്നതുകൊണ്ട് അവള്‍ കുളിക്കാന്‍ ഒരുങ്ങി.   
  • 16 : ഒളിച്ചുനിന്ന് നോക്കിയിരുന്ന ആ രണ്ടുശ്രേഷ്ഠന്‍മാരല്ലാതെ മറ്റാരും ഉണ്ടായിരുന്നില്ല.   
  • 17 : അവള്‍ തോഴിമാരോടു പറഞ്ഞു: എനിക്കു കുളിക്കാന്‍ എണ്ണയും ലേപനങ്ങളും കൊണ്ടുവരുവിന്‍.   
  • 18 : വാതില്‍ അടയ്ക്കുവിന്‍. അ തനുസരിച്ച്, അവര്‍ വാതില്‍ അടച്ചിട്ട്, തങ്ങളോടാവശ്യപ്പെട്ടവ കൊണ്ടുവരാന്‍ പിന്‍വാതിലിലൂടെ പോയി. ഒളിച്ചുനിന്ന ശ്രേഷ്ഠന്‍മാരെ അവര്‍ കണ്ടില്ല.   
  • 19 : തോഴിമാര്‍ പോയിക്കഴിഞ്ഞപ്പോള്‍ ആ രണ്ടു ശ്രേഷ്ഠന്‍മാര്‍ അവളുടെ അടുത്ത് ഓടിയെത്തി പറഞ്ഞു:   
  • 20 : ഇതാ, ഉദ്യാനകവാടങ്ങള്‍ അടച്ചിരിക്കുന്നു; ആരും നമ്മെ കാണുന്നില്ല; ഞങ്ങള്‍ നിന്നെ സ്‌നേഹിക്കുന്നു. അതുകൊണ്ട്, നീ മടികൂടാതെ ഞങ്ങളോടൊത്തു ശയിക്കുക.   
  • 21 : നീ വിസമ്മതിച്ചാല്‍, നിന്റെ കൂടെ ഒരുയുവാവ് ഉണ്ടായിരുന്നതുകൊണ്ടാണ് തോഴിമാരെ നീ പറഞ്ഞയച്ചതെന്ന് ഞങ്ങള്‍ നിനക്കെതിരേ സാക്ഷ്യപ്പെടുത്തും.   
  • 22 : സൂസന്ന നെടുവീര്‍പ്പിട്ടുകൊണ്ടു പറഞ്ഞു: എല്ലാത്തരത്തിലും ഞാന്‍ അകപ്പെട്ടു. ഞാന്‍ സമ്മതിച്ചാല്‍, അതെന്റെ മരണമാണ്. സമ്മതിച്ചില്ലെങ്കില്‍, നിങ്ങളുടെ കൈയില്‍നിന്ന് രക്ഷപെടുകയില്ല.   
  • 23 : കര്‍ത്താവിന്റെ മുന്‍പില്‍ പാപം ചെയ്യുന്നതിനെക്കാള്‍ നിങ്ങള്‍ക്കു വഴങ്ങാതെ നിങ്ങളുടെ പിടിയില്‍പ്പെടുന്നതാണു ഞാന്‍ ഇഷ്ടപ്പെടുന്നത്.   
  • 24 : സൂസന്ന ഉച്ചത്തില്‍ നിലവിളിച്ചു. ആ ശ്രേഷ്ഠന്‍മാര്‍ അവള്‍ക്കെതിരേ അട്ടഹസിച്ചു.   
  • 25 : അവരിലൊരാള്‍ ഓടിച്ചെന്ന് ഉദ്യാനവാതില്‍ തുറന്നു.   
  • 26 : ഉദ്യാനത്തില്‍നിന്ന് അട്ടഹാസം കേട്ടപ്പോള്‍ സൂസന്നയ്ക്ക് എന്താണ് സംഭവിച്ചതെന്നറിയാന്‍ വീട്ടിലെ വേലക്കാരെല്ലാവരും ഉദ്യാനത്തിലെ പിന്‍വാതിലിലൂടെ ഓടിക്കൂടി.   
Advertisements
Advertisements
Advertisements
Advertisements

Discover more from Nelson MCBS

Subscribe to get the latest posts sent to your email.

Leave a comment