The Book of Psalms, Chapter 14 | സങ്കീർത്തനങ്ങൾ, അദ്ധ്യായം 14 | Malayalam Bible | POC Translation

സങ്കീർത്തനങ്ങൾ, അദ്ധ്യായം 14

ദൈവനിഷേധകന്റെ മൗഢ്യം

1 ദൈവമില്ല എന്ന് മൂഢന്‍ തന്റെ ഹൃദയത്തില്‍ പറയുന്നു; മ്‌ളേച്ഛതയില്‍ മുഴുകി അവര്‍ദുഷിച്ചിരിക്കുന്നു; നന്‍മ ചെയ്യുന്നവര്‍ ആരുമില്ല.

2 കര്‍ത്താവു സ്വര്‍ഗത്തില്‍നിന്നു മനുഷ്യമക്കളെ നോക്കുന്നു; ദൈവത്തെത്തേടുന്ന വിവേകികളുണ്ടോ എന്ന്അവിടുന്ന് ആരായുന്നു.

3 എല്ലാവരും വഴിതെറ്റി ഒന്നുപോലെദുഷിച്ചുപോയി; നന്‍മചെയ്യുന്നവനില്ല, ഒരുവന്‍ പോലുമില്ല.

4 ഈ അധര്‍മികള്‍ക്കു ബോധമില്ലേ? ഇവര്‍ എന്റെ ജനത്തെ അപ്പംപോലെ തിന്നൊടുക്കുന്നു; ഇവര്‍ കര്‍ത്താവിനെ വിളിച്ചപേക്ഷിക്കുന്നില്ല.

5 അവിടെ അവരെ പരിഭ്രാന്തി പിടികൂടും; എന്തെന്നാല്‍, ദൈവം നീതിമാന്‍മാരോടുകൂടെയാണ്.

6 നിങ്ങള്‍ ദരിദ്രന്റെ പ്രതീക്ഷകളെതകര്‍ക്കാന്‍ നോക്കും; എന്നാല്‍, കര്‍ത്താവ് അവന് അഭയമായുണ്ട്.

7 ഇസ്രായേലിന്റെ വിമോചനംസീയോനില്‍നിന്നു വന്നിരുന്നെങ്കില്‍! കര്‍ത്താവു തന്റെ ജനതയുടെ സുസ്ഥിതി പുനഃസ്ഥാപിക്കുമ്പോള്‍ യാക്കോബ് ആനന്ദിക്കും; ഇസ്രായേല്‍ സന്തോഷിക്കും.

The Book of Psalms | സങ്കീർത്തനങ്ങൾ | Malayalam Bible | POC Translation

Advertisements
Advertisements
Advertisements
Advertisements
Advertisements
Advertisements
King David Writing Psalms
Advertisements
The Psalms of David
Advertisements
Advertisements

Discover more from Nelson MCBS

Subscribe to get the latest posts sent to your email.

Leave a comment