സങ്കീർത്തനങ്ങൾ, അദ്ധ്യായം 58
ദുഷ്ടന്‍മാരോടു പ്രതികാരം
1 ശക്തരേ, നിങ്ങളുടെ വിധിനീതിനിഷ്ഠമാണോ? പരമാര്‍ഥതയോടെയാണോനിങ്ങള്‍ മനുഷ്യമക്കളെ വിധിക്കുന്നത്?
2 നിങ്ങള്‍ ഹൃദയത്തില്‍ തിന്‍മ നിരൂപിക്കുന്നു. നിങ്ങള്‍ ഭൂമിയില്‍ അക്രമങ്ങള്‍അഴിച്ചുവിടുന്നു.
3 ഉരുവായപ്പോള്‍ മുതല്‍ ദുഷ്ടര്‍വഴിപിഴച്ചിരിക്കുന്നു, ജനനംമുതലേ നുണ പറഞ്ഞ്അവര്‍ അപഥത്തില്‍ സഞ്ചരിക്കുന്നു.
4 അവര്‍ക്കു സര്‍പ്പത്തിന്‍േറ തുപോലെയുള്ള വിഷമുണ്ട്; ചെവിയടഞ്ഞഅണലിയെപ്പോലെബധിരരാണ് അവര്‍.5 പാമ്പാട്ടിയുടെയോ മാന്ത്രികന്റെ യോസ്വരം അതു കേള്‍ക്കുന്നില്ല.
6 ദൈവമേ, അവരുടെ പല്ലു തകര്‍ക്കണമേ! കര്‍ത്താവേ,യുവസിംഹങ്ങളുടെദംഷ്ട്രങ്ങള്‍ പിഴുതെറിയണമേ!
7 ഒഴുകിമറിയുന്ന ജലംപോലെഅവര്‍ അപ്രത്യക്ഷരാകട്ടെ! പുല്ലുപോലെ അവര്‍ചവിട്ടിമെതിക്കപ്പെടുകയുംമാഞ്ഞുപോവുകയും ചെയ്യട്ടെ.
8 ഇഴഞ്ഞുപോകുമ്പോള്‍ അലിഞ്ഞുതീരുന്ന ഒച്ചുപോലെയാകട്ടെ അവര്‍; അവര്‍ സൂര്യപ്രകാശം കാണാന്‍ഇടവരാത്ത ചാപിള്ളപോലെയാകട്ടെ!
9 നിങ്ങളുടെ കലത്തിനുചൂടേല്‍ക്കുന്നതിനു മുന്‍പുതന്നെ ചുള്ളിവിറകുകള്‍, പച്ചയും എരിയുന്നതും ഒന്നുപോലെ,അവിടുന്നു പറത്തിക്കളയും.
10 പ്രതികാരം കണ്ടു നീതിമാന്‍ സന്തോഷിക്കും; ദുഷ്ടരുടെ രക്തത്തില്‍ അവന്‍ കാലുകഴുകും.
11 നിശ്ചയമായും നീതിമാനു പ്രതിഫലമുണ്ട്; തീര്‍ച്ചയായും ഭൂമിയില്‍ന്യായംവിധിക്കുന്ന ഒരു ദൈവമുണ്ട് എന്നു മനുഷ്യര്‍ പറയും.
The Book of Psalms | സങ്കീർത്തനങ്ങൾ | Malayalam Bible | POC Translation




Leave a comment