സങ്കീർത്തനങ്ങൾ, അദ്ധ്യായം 65
സമൃദ്ധി ചൊരിയുന്ന ദൈവം
1 ദൈവമേ, സീയോനില്‍ വസിക്കുന്നഅങ്ങു സ്തുത്യര്‍ഹനാണ്; അങ്ങേക്കുള്ള നേര്‍ച്ചകള്‍ ഞങ്ങള്‍ നിറവേറ്റും.
2 പ്രാര്‍ഥന ശ്രവിക്കുന്നവനേ,മര്‍ത്യരെല്ലാം പാപഭാരവുമായിഅങ്ങയുടെ സന്നിധിയില്‍ വരുന്നു.
3 അകൃത്യങ്ങള്‍ക്ക് അടിമപ്പെടുമ്പോള്‍അങ്ങ് ഞങ്ങളെ മോചിപ്പിക്കുന്നു.
4 അങ്ങയുടെ അങ്കണത്തില്‍ വസിക്കാന്‍അങ്ങുതന്നെതിരഞ്ഞെടുത്തുകൊണ്ടുവരുന്നവന്‍ ഭാഗ്യവാന്‍; ഞങ്ങള്‍ അങ്ങയുടെ ആലയത്തിലെ,വിശുദ്ധമന്ദിരത്തിലെ,നന്‍മകൊണ്ടു സംതൃപ്തരാകും.
5 ഞങ്ങളുടെ രക്ഷയായ ദൈവമേ,ഭീതികരമായ പ്രവൃത്തികളാല്‍ അങ്ങു ഞങ്ങള്‍ക്കു മോചനമരുളുന്നു, ഭൂമി മുഴുവന്റെയും വിദൂര സമുദ്രങ്ങളുടെയും പ്രത്യാശ അവിടുന്നാണ്.
6 അവിടുന്നു ശക്തികൊണ്ട് അര മുറുക്കി പര്‍വതങ്ങളെ ഉറപ്പിക്കുന്നു.
7 അവിടുന്നു സമുദ്രങ്ങളുടെ മുഴക്കവുംതിരമാലകളുടെ അലര്‍ച്ചയുംജനതകളുടെ കലഹവും ശമിപ്പിക്കുന്നു.
8 ഭൂമിയുടെ വിദൂരമായഅതിരുകളില്‍ വസിക്കുന്നവരും അങ്ങയുടെ അദ്ഭുതപ്രവൃത്തികള്‍കണ്ടു ഭയപ്പെടുന്നു. ഉദയത്തിന്റെയും അസ്തമയത്തിന്റെയും ദിക്കുകള്‍ ആനന്ദംകൊണ്ട് ആര്‍ത്തുവിളിക്കാന്‍ അങ്ങ് ഇടയാക്കുന്നു.
9 അവിടുന്നു ഭൂമിയെ സന്ദര്‍ശിച്ച്അതിനെ നനയ്ക്കുന്നു, അങ്ങ് അതിനെ അത്യധികം ഫലപുഷ്ടമാക്കുന്നു; ദൈവത്തിന്റെ നദി നിറഞ്ഞൊഴുകുന്നു; അവിടുന്നു ഭൂമിയെ ഒരുക്കിഅവര്‍ക്കു ധാന്യം നല്‍കുന്നു.
10 അവിടുന്ന് അതിന്റെ ഉഴവുചാലുകളെസമൃദ്ധമായി നനയ്ക്കുന്നു; കട്ടയുടച്ചുനിരത്തുകയും മഴവര്‍ഷിച്ച്അതിനെ കുതിര്‍ക്കുകയും ചെയ്യുന്നു; അവിടുന്ന് അതിന്റെ മുളകളെഅനുഗ്രഹിക്കുന്നു.
11 സംവത്‌സരത്തെ അവിടുന്നു സമൃദ്ധികൊണ്ടു മകുടം ചാര്‍ത്തുന്നു; അങ്ങയുടെ രഥത്തിന്റെ ചാലുകള്‍പുഷ്ടി പൊഴിക്കുന്നു.
12 മരുപ്രദേശത്തെ പുല്‍പുറങ്ങള്‍സമൃദ്ധി ചൊരിയുന്നു; കുന്നുകള്‍ സന്തോഷം അണിയുന്നു.
13 മേച്ചില്‍പ്പുറങ്ങള്‍ ആട്ടിന്‍കൂട്ടങ്ങളെക്കൊണ്ട് ആവൃതമാകുന്നു; താഴ്‌വരകള്‍ ധാന്യംകൊണ്ടു മൂടിയിരിക്കുന്നു; സന്തോഷംകൊണ്ട് അവ ആര്‍ത്തുപാടുന്നു.
The Book of Psalms | സങ്കീർത്തനങ്ങൾ | Malayalam Bible | POC Translation




Leave a comment