Nehemiah, Chapter 7 | നെഹമിയാ, അദ്ധ്യായം 7 | Malayalam Bible | POC Translation

Advertisements

1 മതിലിന്റെ പണിതീര്‍ന്നു. കതകുകള്‍ കൊളുത്തുകയും കാവല്‍ക്കാരെയും ഗായകരെയും ലേവ്യരെയും നിയമിക്കുകയും ചെയ്തു.2 ഞാന്‍ എന്റെ സഹോദരന്‍ ഹനാനിയെയും കോട്ടകാവല്‍ക്കാരുടെ അധിപനായ ഹനാനിയായെയും ജറുസലെമിന്റെ ഭരണമേല്‍പിച്ചു. വിശ്വസ്തതയിലും ദൈവ ഭക്തിയിലും ഹനാനിയാ അതുല്യനായിരുന്നു.3 ഞാന്‍ അവരോടു പറഞ്ഞു: വെയില്‍ മൂക്കുന്നതുവരെ ജറുസലെമിന്റെ കവാടങ്ങള്‍ തുറക്കരുത്. കാവലുള്ളപ്പോള്‍ത്തന്നെ വാതിലുകള്‍ അടച്ചു കുറ്റിയിടണം. ജറുസലെം നിവാസികളെ ആയിരിക്കണം കാവല്‍ക്കാരായി നിയമിക്കുക; അവര്‍ താന്താങ്ങളുടെ ഭവനത്തിന്റെ എതിര്‍വശത്തു സ്ഥാന മുറപ്പിക്കണം.

തിരിച്ചുവന്ന പ്രവാസികള്‍

4 നഗരം വലുതും വിശാലവുമായിരുന്നു; നിവാസികള്‍ വിരളവും.5 വീടുകള്‍ പണിതിരുന്നില്ല. ശ്രേഷ്ഠന്‍മാരെയും നായകന്‍മാരെയും ജനത്തെയും വിളിച്ചുകൂട്ടി, അവരുടെ വംശാവലി തയ്യാറാക്കുവാന്‍ ദൈവം എന്നെ പ്രേരിപ്പിച്ചു. ആദ്യം മടങ്ങിവന്നവരുടെ വംശാവലിഗ്രന്ഥം ഞാന്‍ കണ്ടെണ്ടത്തി.6 അതില്‍ ഇപ്രകാരം എഴുതിയിരുന്നു: ബാബിലോണ്‍ രാജാവായ നബുക്കദ്‌നേസര്‍ പിടിച്ചുകൊണ്ടുപോയവരില്‍ സ്വനഗരങ്ങളില്‍ മടങ്ങിയെത്തിയവര്‍. അവര്‍ ജറുസലെമിലും യൂദായിലെ നഗരങ്ങളിലും മടങ്ങിയെത്തി.7 സെറുബാബേല്‍,യഷുവ, നെഹെമിയാ, അസറിയാ, റാമിയാ, നഹമാനി, മൊര്‍ദെക്കായ്, ബില്‍ഷാന്‍, മിസ്‌പേരെത്ത്, ബിഗ്വായി, നേഹും, ബാനാ എന്നിവരുടെ നേതൃത്വത്തിലാണ് അവര്‍ വന്നത്. ഇസ്രായേല്‍ജനത്തിന്റെ കണക്ക്:8 പറോഷ്‌കുടുംബത്തില്‍ രണ്ടായിരത്തിയൊരുനൂറ്റിയെഴുപത്തിരണ്ട്.9 ഷെഫാത്തിയാ കുടുംബത്തില്‍ മുന്നൂറ്റിയെഴുപത്തിരണ്ട്,10 ആരാകുടുംബത്തില്‍ അറുനൂറ്റിയന്‍പത്തിരണ്ട്.11 പഹാത്‌മൊവാബ് കുടുംബത്തില്‍പ്പെട്ടയഷുവയുടെയും യോവാബിന്റെയും സന്തതികളായി രണ്ടായിരത്തിയെണ്ണൂറ്റിപ്പതിനെട്ട്.12 ഏലാംകുടുംബത്തില്‍ ആയിരത്തിയിരുനൂറ്റിയന്‍പത്തിനാല്.13 സാത്തുകുടുംബത്തില്‍ എണ്ണൂറ്റിനാല്‍പത്തിയഞ്ച്.14 സക്കായ്കുടുംബത്തില്‍ എഴുനൂറ്റിയറുപത്.15 ബിന്നൂയികുടുംബത്തില്‍ അറുനൂറ്റിനാല്‍പത്തിയെട്ട്.16 ബേബായികുടുംബത്തില്‍ അറുനൂറ്റിയിരുപത്തെട്ട്.17 അസ്ഗാദ്കുടുംബത്തില്‍ രണ്ടായിരത്തി മുന്നൂറ്റിയിരുപത്തിരണ്ട്.18 അദോനിക്കാംകുടുംബത്തില്‍ അറുനൂറ്റിയറുപത്തിയേഴ്.19 ബിഗ്വായ്കുടുംബത്തില്‍ രണ്ടായിരത്തിയറുപത്തേഴ്.20 ആദിന്‍കുടുംബത്തില്‍ അറുനൂറ്റിയന്‍പത്തഞ്ച്.21 ആതേര്‍ എന്ന് അറിയപ്പെടുന്ന ഹെസക്കിയായുടെ സന്തതികള്‍ തൊണ്ണൂറ്റിയെട്ട്.22 ഹാഷുംകുടുംബത്തില്‍ മുന്നൂറ്റിയിരുപത്തെട്ട്.23 ബസായ്കുടുംബത്തില്‍ മൂന്നൂറ്റിയിരുപത്തിനാല്.24 ഹാറിഫ്കുടുംബത്തില്‍ നൂറ്റിപ്പന്ത്രണ്ട്.25 ഗിബെയോന്‍കുടുംബത്തില്‍തൊണ്ണൂറ്റിയഞ്ച്.26 ബേത്‌ലെഹെമിലെയും നെത്തൊഫാഹിലെയും പുരുഷന്‍മാര്‍, നൂറ്റിയെണ്‍പത്തെട്ട്.27 അനാത്തോത്തിലെ പുരുഷന്‍മാര്‍, നൂറ്റിയിരുപത്തെട്ട്.28 ബേത്അസ്മാവെത്തിലെ പുരുഷന്‍മാര്‍, നാല്‍പത്തിരണ്ട്.29 കിര്യാത്ത്‌യയാറീം, കെഫീറാ, ബേറോത് എന്നിവിടങ്ങളിലെ പുരുഷന്‍മാര്‍, എഴുന്നൂറ്റിനാല്‍പത്തിമൂന്ന്.30 റാമായിലെയും ഗേബായിലെയും പുരുഷന്‍മാര്‍, അറുനൂറ്റിയിരുപത്തിയൊന്ന്.31 മിഖ്മാസിലെ പുരുഷന്‍മാര്‍ നൂറ്റിയിരുപത്തിരണ്ട്.32 ബഥേലിലെയും ആയിയിലെയും പുരുഷന്‍മാര്‍, നൂറ്റിയിരുപത്തിമൂന്ന്.33 മറ്റേ നെബോയിലെ പുരുഷന്‍മാര്‍, അന്‍പത്തിരണ്ട്.34 മറ്റേ ഏലാംകുടുംബത്തില്‍ ആയിരത്തിയിരുന്നൂറ്റിയന്‍പത്തിനാല്.35 ഹാറിംകുടുംബത്തില്‍ മുന്നൂറ്റിയിരുപത്.36 ജറീക്കോക്കുടുംബത്തില്‍ മുന്നൂറ്റിനാല്‍പത്തിയഞ്ച്.37 ലോദ്, ഹദീദ്, ഓനോ എന്നിവരുടെ സന്തതികള്‍ എഴുന്നൂറ്റിയിരുപത്തിയൊന്ന്.38 സേനാകുടുംബത്തില്‍ മൂവായിരത്തിത്തൊള്ളായിരത്തിമുപ്പത്.39 പുരോഹിതന്‍മാര്‍:യഷുവകുടുംബത്തില്‍യദായായുടെ സന്തതികള്‍ തൊള്ളായിരത്തിയെഴുപത്തിമൂന്ന്.40 ഇമ്മെര്‍കുടുംബത്തില്‍ ആയിരത്തിയന്‍പത്തിരണ്ട്.41 പാഷൂര്‍ കുടുംബത്തില്‍ ആയിരത്തിയിരുനൂററിനാല്‍പത്തിയേഴ്.42 ഹാറിംകുടുംബത്തില്‍ ആയിരത്തിപ്പതിനേഴ്.43 ലേവ്യര്‍: ഹോദെവാകുടുംബത്തില്‍യഷുവയുടെയും കദ്മിയേലിന്റെയും സന്തതികള്‍ എഴുപത്തിനാല്.44 ഗായകര്‍: ആസാഫ്കുടുംബത്തില്‍ നൂറ്റിനാല്‍പത്തിയെട്ട്.45 വാതില്‍കാവല്‍ക്കാര്‍: ഷല്ലൂം, ആതെര്‍, തല്‍മോന്‍, അക്കൂബ്, ഹത്തീത്താ, ഷോബായ് എന്നിവരുടെ സന്തതികള്‍ നൂറ്റിമുപ്പത്തിയെട്ട്.46 ദേവാലയ ശുശ്രൂഷകര്‍: സീഹാ, ഹസൂഫാ, തബാവോത്,47 കേറോസ്, സിയാ, പാദോന്‍,48 ലബാനാ, ഹാഗാബാ, ഷല്‍മായ്,49 ഹാനാന്‍, ഗിദെല്‍, ഗാഹാര്‍,50 റയായാ, റസിന്‍, നെക്കോദാ,51 ഗസാം, ഉസാ, പാസെയാ,52 ബേസായ്, മെയുനിം, നെഫുഷേ സിം,53 ബക്ബുക്, ഹക്കൂഫാ, ഹര്‍ഹൂര്‍,54 ബാസ്‌ലിത്, മെഹിദാ, ഹര്‍ഷാ,55 ബര്‍ക്കോസ്, സിസേറാ, തേമാ,56 നെസിയാ, ഹക്കീഫാ എന്നിവരുടെ സന്തതികള്‍.57 സോളമന്റെ സേവകരുടെ പുത്രന്‍മാര്‍: സോത്തായ്, സൊഫേറേത്ത്, പെരീദാ,58 യാലാ, ദാര്‍ക്കോന്‍, ഗിദെല്‍,59 ഷെഫാത്തിയാ, ഹത്തീല്‍, പൊക്കെരെത്ഹസെബായീം, ആമോന്‍ എന്നിവരുടെ സന്തതികള്‍.60 ദേവാലയശുശ്രൂഷകരും സോളമന്റെ സേവകന്‍മാരും ആകെ മുന്നൂറ്റിത്തൊണ്ണൂറ്റിരണ്ടു പേര്‍.61 തെല്‍മേല, തെല്‍ഹര്‍ഷാ, കെരൂബ്, അദോന്‍, ഇമ്മെര്‍ എന്നിവിടങ്ങളില്‍നിന്നു വന്നവരാണു താഴെപ്പറയുന്നവര്‍: എന്നാല്‍, തങ്ങളുടെ കുടുംബമോ കുലമോകൊണ്ട് തങ്ങള്‍ ഇസ്രായേല്യരാണെന്നു തെളിയിക്കാന്‍ അവര്‍ക്കു സാധിച്ചില്ല.62 ദലായാ, തോബിയാ, നെക്കോദാ എന്നിവരുടെ സന്തതികള്‍ അറുനൂറ്റിനാല്‍പത്തിരണ്ട്.63 പുരോഹിതന്‍മാരുടെ പുത്രന്‍മാര്‍: ഹൊബായാ, ഹക്കോസ്, ബര്‍സില്ലായ് എന്നിവരുടെ സന്തതികള്‍. ബര്‍സില്ലായ്കുടുംബക്കാരുടെ പൂര്‍വികന്‍ ഗിലയാദുകാരന്‍ ബര്‍സില്ലായിയുടെ പുത്രിയെ വിവാഹം ചെയ്തതിനാലാണ് അവര്‍ക്ക് ആ പേരു ലഭിച്ചത്.64 വംശാവലിപ്പട്ടികയില്‍ പേരില്ലാത്തതിനാല്‍ അവരെ അശുദ്ധരായിക്കരുതി പുരോഹിതഗണത്തില്‍ ഉള്‍പ്പെടുത്തിയില്ല.65 ഉറീമും തുമ്മീമും ഉള്ള ഒരു പുരോഹിതന്‍ വരുന്നതുവരെ വിശുദ്ധ ഭോജനത്തില്‍ പങ്കുചേരുന്നതില്‍നിന്നു ദേശാധിപതി അവരെ വിലക്കി.66 ജനം ആകെ നാല്‍പത്തീരായിരത്തിമുന്നൂറ്റിയറുപതു പേര്‍.67 ഇതിനു പുറമേ അവരുടെ ദാസീദാസന്‍മാര്‍ ഏഴായിരത്തിമുന്നൂറ്റി മുപ്പത്തിയേഴുപേരും ഗായികാഗായ കന്‍മാരായി ഇരുനൂറ്റി നാല്‍പത്തഞ്ചുപേരും ഉണ്ടായിരുന്നു.68 എഴുനൂറ്റിമുപ്പത്താറു കുതിരകളും ഇരുനൂറ്റിനാല്‍പത്തഞ്ചു കോവര്‍കഴുതകളും69 നാനൂറ്റിമുപ്പത്തഞ്ചു ഒട്ടകങ്ങളും ആറായിരത്തിയെഴുനൂറ്റിയിരുപത് കഴുതകളും ഉണ്ടായിരുന്നു.70 കുടുംബത്ത ലവന്‍മാര്‍ ദേവാലയനിര്‍മാണത്തിനു സംഭാവനകള്‍ നല്‍കി. ദേശാധിപതി ആയിരം ദാരിക് സ്വര്‍ണവും അന്‍പതു ക്ഷാളനപാത്രങ്ങളും അഞ്ഞൂറ്റിമുപ്പതു പുരോഹിതവസ്ത്രങ്ങളും നല്‍കി.71 കുടുംബത്തലവന്‍മാര്‍ നിര്‍മാണനിധിയിലേക്ക് ഇരുപതിനായിരം ദാരിക് സ്വര്‍ണവും രണ്ടായിരത്തിയിരുനൂറു മീനാവെള്ളിയും നല്‍കി.72 മറ്റുള്ളവര്‍ ഇരുപതിനായിരം ദാരിക് സ്വര്‍ണവും രണ്ടായിരത്തിയിരുനൂറു മീനാ വെള്ളിയും അറുപത്തിയേഴ്പുരോഹിതവസ്ത്രങ്ങളും നല്‍കി.73 പുരോഹിതന്‍മാര്‍, ലേവ്യര്‍, വാതില്‍കാവല്‍ക്കാര്‍, ഗായകര്‍, ശുശ്രൂഷകര്‍ തുടങ്ങി ഇസ്രായേല്യരെല്ലാം താന്താങ്ങളുടെ പട്ടണങ്ങളില്‍ താമസിച്ചു. ഏഴാം മാസമായപ്പോഴേക്കും ഇസ്രായേല്‍ജനം താന്താങ്ങളുടെ പട്ടണങ്ങളില്‍ വാസമുറപ്പിച്ചിരുന്നു.

Advertisements
Advertisements
Advertisements
Advertisements
Advertisements

Discover more from Nelson MCBS

Subscribe to get the latest posts sent to your email.

Leave a comment