1 മകനേ, പാവപ്പെട്ടവന്റെ ഉപജീവനംതടയരുത്; ആവശ്യക്കാരനെ കാത്തിരുത്തിവിഷമിപ്പിക്കരുത്.2 വിശക്കുന്നവനെ ദുഃഖിപ്പിക്കരുത്; ഇല്ലാത്തവനെ ക്‌ഷോഭിപ്പിക്കരുത്.3 കോപാകുലമായ മനസ്‌സിന്റെ അസ്വസ്ഥതകള്‍ വര്‍ദ്ധിപ്പിക്കരുത്; യാചകന് ദാനം താമസിപ്പിക്കയുമരുത്.4 കഷ്ടതയനുഭവിക്കുന്ന ശരണാര്‍ഥിയെ നിരാകരിക്കുകയോ, ദരിദ്രനില്‍ നിന്നു മുഖം തിരിക്കുകയോ ചെയ്യരുത്.5 ആവശ്യക്കാരനില്‍നിന്നു കണ്ണു തിരിക്കരുത്; നിന്നെ ശപിക്കാന്‍ ആര്‍ക്കും ഇട നല്‍കുകയുമരുത്.6 എന്തെന്നാല്‍, മനം നൊന്തു ശപിച്ചാല്‍ സ്രഷ്ടാവ് അതു കൈക്കൊള്ളും.7 സമൂഹത്തില്‍ സമ്മതനാവുക; നായകനെ നമിക്കുക.8 പാവപ്പെട്ടവന്റെ വാക്കു ശ്രദ്ധിച്ചുകേട്ട്‌ സമാധാനത്തോടും സൗമ്യതയോടുംകൂടി മറുപടി നല്‍കുക.9 മര്‍ദകന്റെ കൈയില്‍നിന്നു മര്‍ദിതനെ രക്ഷിക്കുക; അചഞ്ചലനായി ന്യായം വിധിക്കുക.10 അനാഥര്‍ക്കു പിതാവും അവരുടെ അമ്മയ്ക്കു ഭര്‍ത്തൃതുല്യനും ആയിരിക്കുക; അപ്പോള്‍ അത്യുന്നതന്‍ നിന്നെ പുത്രനെന്നു വിളിക്കുകയും; അമ്മയുടേതിനെക്കാള്‍ വലിയ സ്‌നേഹംഅവിടുന്ന് നിന്നോടു കാണിക്കുകയുംചെയ്യും.

ജീവന്റെ മാര്‍ഗം

11 ജ്ഞാനം തന്റെ പുത്രന്‍മാരെ മഹത്വത്തിലേക്ക് ഉയര്‍ത്തുകയും തന്നെ തേടുന്നവനെ സഹായിക്കുകയുംചെയ്യുന്നു.12 അവളെ സ്‌നേഹിക്കുന്നവന്‍ ജീവനെ സ്‌നേഹിക്കുന്നു; അവളെ അതിരാവിലെ അന്വേഷിക്കുന്നവര്‍ ആനന്ദംകൊണ്ടു നിറയും.13 അവളെ ആശ്ലേഷിക്കുന്നവന്‍ മഹത്വം പ്രാപിക്കും; അവന്‍ വസിക്കുന്നിടം കര്‍ത്താവിനാല്‍ അനുഗൃഹീതം.14 അവളെ സേവിക്കുന്നവന്‍ പരിശുദ്ധനായവനെ സേവിക്കുന്നു; അവളെ സ്‌നേഹിക്കുന്നവനെ കര്‍ത്താവ് സ്‌നേഹിക്കുന്നു.15 അവളെ അനുസരിക്കുന്നവന്‍ ജനതകളെ വിധിക്കും; അവളുടെ വാക്കു കേള്‍ക്കുന്നവന്‍ സുരക്ഷിതനായിരിക്കും.16 അവളെ വിശ്വസിക്കുന്നവന് അവളെ ലഭിക്കും; അവന്റെ സന്തതികള്‍ക്കും അവള്‍ അധീനയായിരിക്കും.17 ആദ്യം അവനെ ക്‌ളിഷ്ടമാര്‍ഗങ്ങളിലൂടെ നയിക്കും; അങ്ങനെ അവനില്‍ ഭയവും ഭീരുത്വവുംഉളവാക്കും, അവനില്‍ വിശ്വാസമുറയ്ക്കുന്നതുവരെ അവള്‍ തന്റെ ശിക്ഷണത്താല്‍ അവനെ പീഡിപ്പിക്കും; തന്റെ ശാസനങ്ങള്‍വഴി അവനെപരീക്ഷിക്കുകയും ചെയ്യും.18 അതിനുശേഷം അവള്‍ നേര്‍വഴികാട്ടി അവനെ ആനന്ദിപ്പിക്കുകയും അവനു തന്റെ രഹസ്യങ്ങള്‍ വെളിപ്പെടുത്തിക്കൊടുക്കുകയും ചെയ്യും.19 അവന്‍ വഴിതെറ്റിപ്പോയാല്‍,അവള്‍ അവനെ പരിത്യജിക്കുകയും നാശത്തിനു വിടുകയും ചെയ്യും.

ലജ്ജാശീലം

20 തക്കസമയം വിവേചിച്ചറിയുകയും തിന്‍മയ്‌ക്കെതിരേ ജാഗരൂകതപുലര്‍ത്തുകയും ചെയ്യുക; സ്വയം അവമാനം വരുത്തിവയ്ക്കരുത്.21 എന്തെന്നാല്‍, പാപഹേതുവായ ലജ്ജയുണ്ട്; മഹത്വവും കൃപയും നല്‍കുന്ന ലജ്ജയുമുണ്ട്.22 നിനക്കുതന്നെ ദ്രോഹം ചെയ്യുന്നവിധംപക്ഷപാതം കാണിക്കരുത്; നിന്റെ പതനത്തിനു കാരണമാകുംവിധംഅന്യര്‍ക്കു വഴങ്ങുകയുമരുത്.23 ഉചിതമായ സന്ദര്‍ഭങ്ങളില്‍സംസാരിക്കാതെ പിന്‍വാങ്ങരുത്;ജ്ഞാനം നീ മറച്ചുവയ്ക്കരുത്.24 ജ്ഞാനവും പ്രബോധനവും ഭാഷണത്തിലൂടെ പ്രകടമാകുന്നു.25 സത്യവിരുദ്ധമായി ഒരിക്കലും വാദിക്കരുത്; സ്വന്തം അജ്ഞതയെക്കുറിച്ചു ബോധവാനായിരിക്കണം.26 തെറ്റു സമ്മതിക്കാന്‍ ലജ്ജിക്കേണ്ടതില്ല; ഒഴുക്കിനെതിരേ നീന്തരുത്.27 വിഡ്ഢിക്കു കീഴ്‌പ്പെടരുത്; അധികാരികളോടു പക്ഷപാതംകാണിക്കയുമരുത്.28 മരിക്കേണ്ടിവന്നാലും സത്യം വെടിയരുത്; ദൈവമായ കര്‍ത്താവ് നിനക്കുവേണ്ടി പൊരുതിക്കൊള്ളും.29 വിവേകം വിട്ടു സംസാരിക്കരുത്; പ്രവൃത്തിയില്‍ അശ്രദ്ധയുംആലസ്യവും പാടില്ല.30 ഭവനത്തില്‍ സിംഹത്തെപ്പോലെ ആകരുത്; ഭൃത്യന്‍മാരുടെ കുറ്റംനോക്കി നടക്കരുത്.31 വാങ്ങാന്‍ കൈ നീട്ടുകയോ കൊടുക്കുമ്പോള്‍ പിന്‍വലിക്കുകയോ അരുത്. സമ്പത്തില്‍ ഗര്‍വ് അരുത്‌

Advertisements
Advertisements
Advertisements
Fediverse reactions
December 2025
S M T W T F S
 123456
78910111213
14151617181920
21222324252627
28293031  

Discover more from Nelson MCBS

Subscribe to get the latest posts sent to your email.

Leave a Reply

Discover more from Nelson MCBS

Subscribe now to keep reading and get access to the full archive.

Continue reading