Ecclesiasticus, Chapter 5 | പ്രഭാഷകൻ, അദ്ധ്യായം 5 | Malayalam Bible | POC Translation

1 സമ്പത്തില്‍ ആശ്രയിക്കരുത്; എനിക്കു മതിയാവോളം ഉണ്ടെന്നു മേനി പറയുകയും അരുത്.2 സ്വന്തം കഴിവില്‍ ആശ്രയിച്ച് ഹൃദയാഭിലാഷങ്ങള്‍ക്കൊത്തു ജീവിക്കരുത്.3 ആരുണ്ട് എന്നെ നിയന്ത്രിക്കാന്‍ എന്നുപറയരുത്; കര്‍ത്താവ് നിന്നെ ശിക്ഷിക്കും; തീര്‍ച്ച.4 പാപം ചെയ്തിട്ട് എനിക്ക് എന്തു സംഭവിച്ചു എന്നും പറയരുത്; കര്‍ത്തൃകോപം സാവധാനമേ വരൂ.5 ക്ഷമിക്കുമെന്നോര്‍ത്ത് വീണ്ടും വീണ്ടുംപാപം ചെയ്യരുത്.6 അവിടുത്തെ കാരുണ്യം നിസ്‌സീമമാണ്, അവിടുന്ന് എന്റെ എണ്ണമറ്റ പാപങ്ങള്‍ക്ഷമിക്കും എന്നു പറയരുത്. കാരുണ്യത്തോടൊപ്പം ക്രോധവുംകര്‍ത്താവിലുണ്ട്; അവിടുത്തെ ക്രോധം പാപികളുടെമേല്‍ പതിക്കും.7 കര്‍ത്താവിങ്കലേക്കു തിരിയാന്‍ വൈകരുത്: നാളെ നാളെ എന്നു നീട്ടിവയ്ക്കുകയുമരുത് അവിടുത്തെ ക്രോധം അവിചാരിതമായിഉണരുകയും ആ ശിക്ഷയില്‍ നീനശിക്കുകയും ചെയ്യും.8 വ്യാജംകൊണ്ടു നേടിയ ധനത്തില്‍ആശ്രയിക്കരുത്; ആപത്തില്‍ അത് ഉപകരിക്കുകയില്ല.

നിര്‍വ്യാജമായ സംസാരം

9 ഏതു കാറ്റത്തും പാറ്റുകയോ എല്ലാ മാര്‍ഗത്തിലും ചരിക്കുകയോ അരുത്; കപടഭാഷണം നടത്തുന്ന പാപി ചെയ്യുന്നത് അതാണ്.10 നീ അറിവില്‍ സ്‌ഥൈര്യം പാലിക്കുക; നിന്റെ വാക്കുകളില്‍ പൊരുത്തക്കേടുണ്ടാകരുത്;11 കേള്‍ക്കുന്നതില്‍ ജാഗരൂകതയും മറുപടി പറയുന്നതില്‍ അവധാനവും കാട്ടുക.12 അറിയാമെങ്കിലേ പറയാവൂ;ഇല്ലെങ്കില്‍ വായ് തുറക്കരുത്.13 മാനവും അവമാനവും വാക്കിലൂടെ വരുന്നു; വീഴ്ചയ്ക്കു വഴിതെളിക്കുന്നതും നാവുതന്നെ.14 ഏഷണിക്കാരനെന്നു പേരു കേള്‍പ്പിക്കരുത്; നാവുകൊണ്ടു കെണി വയ്ക്കുകയുമരുത്; കള്ളന് അവമതിയും കപടഭാഷിക്ക്‌രൂക്ഷമായ ശകാരവും ലഭിക്കും.15 കാര്യം വലുതായാലും ചെറുതായാലും അനുചിതമായി പ്രവര്‍ത്തിക്കരുത്; സ്‌നേഹിതനാകുന്നതിനു പകരംശത്രുവായിത്തീരരുത്.

Advertisements
Advertisements
Advertisements

Discover more from Nelson MCBS

Subscribe to get the latest posts sent to your email.

Leave a comment