യോഹന്നാൻ 8: 1-11 | പൊടിയിൽ എഴുതപ്പെട്ട കരുണ

കേൾപ്പിൻ, മനുഷ്യമക്കളെ!
കാറ്റുകൾ സാക്ഷിയാകട്ടെ— പൊടി സാക്ഷിയാകട്ടെ.
നിങ്ങളുടെ മുഷ്ടികളിൽ എറിയുവാൻ കല്ലുകൾ ഉയരുന്നു.
നിയമം നിങ്ങളുടെ നാവുകളിൽ വിഷമെന്നപോലെ തുളുമ്പുന്നു.
നിങ്ങളുടെ ഹൃദയങ്ങളിൽ കരുണയുടെ ഉറവുകൾ വരണ്ടിരിക്കുന്നു.
നിങ്ങളുടെ അധരങ്ങളിൽ ശാപങ്ങളുടെ തീ കത്തുന്നു.
നിങ്ങളുടെ കൈകളിൽ ശിക്ഷയുടെ തൂക്കം ഉയരുന്നു.
നിങ്ങളുടെ മനസ്സുകളിൽ കരുണയുടെ വാതിലുകൾ അടയുന്നു.
നിങ്ങളുടെ നോട്ടങ്ങളിൽ കുറ്റാരോപണത്തിന്റെ അമ്പുകൾ പായുന്നു.
നിങ്ങളുടെ ഹൃദയം ദയയുടെ വഴികൾ മറന്നിരിക്കുന്നു.
നിങ്ങളുടെ ശബ്ദങ്ങളിൽ ക്രൂരതയുടെ ഇടിമുഴക്കം മുഴങ്ങുന്നു,
എന്നാൽ നിങ്ങളുടെ ആത്മാവിൽ കരുണയുടെ ശബ്ദം നിശ്ശബ്ദമാണ്.
നിങ്ങളുടെ കൈകളിൽ കല്ലുകൾ ഉയരുന്നു—
അതോടൊപ്പം നിങ്ങളുടെ ഹൃദയങ്ങളിൽ
പാപത്തിന്റെ ഭാരവും ഉയരുന്നു.
മനുഷ്യപുത്രനിലേക്കു നോക്കുക…
“അതിറാവിലെ അവന്‍ വീണ്ടും ദേവാലയത്തിലേക്കു വന്നു. ജനങ്ങളെല്ലാം അവന്റെ അടുക്കലെത്തി. അവന്‍ ഇരുന്ന് അവരെ പഠിപ്പിച്ചു.” (യോഹന്നാൻ 8:2)
പ്രഭാതത്തിന്റെ പ്രകാശത്തിൽ
ജ്ഞാനം സംസാരിക്കുന്നു.
സത്യം ഉദിക്കുന്നു.
കരുണ വിളങ്ങുന്നു.
ദൈവത്തിന്റെ വചനം തെളിയുന്നു.
കൃപ വിരിയുന്നു.
ദയയുടെ വഴി തുറക്കുന്നു.
സത്യം മുളച്ചുയരുന്നു.
സ്വർഗ്ഗം ഭൂമിയോട് സംസാരിക്കുന്നു.
അപ്പോൾ പൊടിയുടെ വഴികളിലൂടെ ഒരു ശബ്ദം ഉയരുന്നു—
“വ്യഭിചാരത്തില്‍ പിടിക്കപ്പെട്ട ഒരു സ്ത്രീയെ നിയമജ്ഞരും ഫരിസേയരുംകൂടെ അവന്റെ അടുക്കല്‍ കൊണ്ടുവന്ന് നടുവില്‍ നിര്‍ത്തി. അവര്‍ അവനോടു പറഞ്ഞു: ഗുരോ, ഈ സ്ത്രീ വ്യഭിചാരത്തില്‍ പിടിക്കപ്പെട്ടവളാണ്.” (യോഹന്നാൻ 8:3–4)
അവളെ അവർ യുദ്ധത്തിലെ കൊള്ളപോലെ ഉയർത്തുന്നു.
അവളുടെ ലജ്ജ നഗ്നമായ കൊടിമരം പോലെ ഉയർന്നുനിൽക്കുന്നു.
അവളുടെ അപമാനം ജനക്കൂട്ടത്തിനിടയിൽ തുറന്ന മുറിവുപോലെ തെളിയുന്നു.
അവളെ അവർ കുറ്റത്തിന്റെ ബലിപീഠത്തിലേക്ക് വലിച്ചുകൊണ്ടുവരുന്നു.
അവളെ അവർ ജനക്കൂട്ടത്തിന്റെ നടുവിൽ നിർത്തുന്നു.
അവളെ അവർ കുറ്റത്തിന്റെ ചിഹ്നമായി ഉയർത്തുന്നു.
അവരുടെ വാക്കുകൾ ഇടിമുഴക്കമായി മുഴങ്ങുന്നു.
അവരുടെ ശബ്ദങ്ങൾ ആകാശത്ത് പിളരുന്നു.
അവരുടെ കുറ്റാരോപണങ്ങൾ
പാറകളെ പൊട്ടിക്കുന്ന ഇടിപോലെ പതിക്കുന്നു.
“ഇങ്ങനെയുള്ളവരെ കല്ലെറിയണമെന്നാണ് മോശ നിയമത്തില്‍ കല്‍പിച്ചിരിക്കുന്നത്. നീ എന്തു പറയുന്നു?” (യോഹന്നാൻ 8:5)
എന്നാൽ കാണുക—
സകല സൃഷ്ടിയുടെ കർത്താവ്
നിശ്ശബ്ദതയുടെ ആഴത്തിലേക്ക് ഇറങ്ങുന്നു.
ആകാശവും ഭൂമിയും സൃഷ്ടിച്ചവൻ
പൊടിയുടെ നിശ്ശബ്ദതയിൽ കുനിയുന്നു.
നക്ഷത്രങ്ങളെ വിളിച്ചവൻ
മനുഷ്യരുടെ ഹൃദയകാഠിന്യത്തിനുമുന്നിൽ നിൽക്കുന്നു.
കാലങ്ങളുടെ രാജാവായവൻ
പൊടിയുടെ ഭാഷയിൽ സംസാരിക്കാൻ ഇറങ്ങുന്നു.
“യേശുവാകട്ടെ, കുനിഞ്ഞ് വിരല്‍കൊണ്ടു നിലത്ത് എഴുതിക്കൊണ്ടിരുന്നു.” (യോഹന്നാൻ 8:6)
ആ വിരൽ—
ഒരിക്കൽ നക്ഷത്രങ്ങളെ അളന്ന വിരൽ,
കടലുകൾക്ക് അതിരുകൾ വരച്ച വിരൽ,
പർവതങ്ങളുടെ അടിസ്ഥാനം സ്ഥാപിച്ച വിരൽ—
ഇപ്പോൾ പൊടിയിൽ എഴുതുന്നു.
നക്ഷത്രങ്ങളെ എണ്ണിയ വിരൽ,
കടലുകളുടെ തിരകൾക്ക് അതിരുകൾ കല്പിച്ച വിരൽ—
ഇപ്പോൾ ഭൂമിയുടെ പൊടിയിൽ രഹസ്യം എഴുതുന്നു.
ആകാശത്തിന്റെ അളവുകൾ നിർണ്ണയിച്ച വിരൽ,
ഭൂമിയുടെ അതിരുകൾ സ്ഥാപിച്ച വിരൽ—
ഇപ്പോൾ മനുഷ്യരുടെ മണ്ണിൽ സത്യം രേഖപ്പെടുത്തുന്നു.
ഒരിക്കൽ സൃഷ്ടിയുടെ ക്രമം സ്ഥാപിച്ച വിരൽ—
ഇപ്പോൾ പൊടിയിൽ
കരുണയുടെ വാക്കുകൾ കുറിക്കുന്നു.
അപ്പോൾ ഭൂമി വിറക്കുന്നു.
പൊടി സാക്ഷ്യം പറയുന്നു.
നിങ്ങളും പൊടിയാണ്.
നിങ്ങളും കുറ്റക്കാരാണ്.
നിങ്ങളുടെ മറഞ്ഞ പാപങ്ങൾ
ഹൃദയങ്ങളിൽ ചീഞ്ഞുകിടക്കുന്നു.
അപ്പോൾ സകലകാലങ്ങളുടെയും ന്യായാധിപൻ
തന്റെ വിധി പ്രഖ്യാപിക്കുന്നു—
“നിങ്ങളില്‍ പാപം ഇല്ലാത്തവന്‍ ആദ്യം അവളെ കല്ലെറിയട്ടെ.”
(യോഹന്നാൻ 8:7)
ആ വാക്ക്—
മിന്നലായി ആത്മാക്കളിൽ വീഴുന്നു.
ഇടിമുഴക്കമായി ഹൃദയങ്ങളിൽ മുഴങ്ങുന്നു.
ആ വാക്ക്—
വാളായി മനസ്സുകളുടെ ആഴങ്ങളിൽ കുത്തിയിറങ്ങുന്നു.
തീപ്പൊരിയായി ആത്മാക്കളിൽ പടരുന്നു.
ആ വാക്ക്—
നിശ്ശബ്ദതയെ കീറിത്തെറിക്കുന്നു.
മനുഷ്യരുടെ ഉള്ളങ്ങളെ തുറക്കുന്നു.
അപ്പോൾ ചോദ്യം ഉയരുന്നു—
ശുദ്ധനായി എഴുന്നേൽക്കാൻ ധൈര്യം ആര്ക്കുണ്ട്?
മലിനതില്ലാതെ നില്ക്കാൻ ധൈര്യം ആര്ക്കുണ്ട്?
ആദ്യ കല്ലെറിയാൻ ധൈര്യം ആര്ക്കുണ്ട്?
ഹൃദയം ശുദ്ധമാണെന്ന് പറയാൻ ധൈര്യം ആര്ക്കുണ്ട്?
കൈകൾ നിർമ്മലമാണെന്ന് അവകാശപ്പെടാൻ ധൈര്യം ആര്ക്കുണ്ട്?
പാപമില്ലാത്തവനായി മുന്നോട്ട് വരാൻ ധൈര്യം ആര്ക്കുണ്ട്?
ഒരുവനുമില്ല— ഒരുവനുമില്ല— ഒരുവനുമില്ല.
“എന്നാല്‍, ഇതുകേട്ടപ്പോള്‍ മുതിര്‍ന്നവര്‍ തുടങ്ങി ഓരോരുത്തരായി സ്ഥലം വിട്ടു. ഒടുവില്‍ യേശുവും നടുവില്‍ നിന്നിരുന്ന ആ സ്ത്രീയും മാത്രം ശേഷിച്ചു.” (യോഹന്നാൻ 8:9)
അപ്പോൾ കല്ലുകൾ വീഴുന്നു— മനുഷ്യരുടെ കൈകളിൽ നിന്ന് പൊടിയിലേക്കു.
കുറ്റാരോപണത്തിന്റെ മുഷ്ടികളിൽ നിന്ന്— കല്ലുകൾ വഴുതിപ്പോകുന്നു.
അഹങ്കാരത്തിന്റെ കോട്ടകൾ പൊളിഞ്ഞുവീഴുന്നു. —അഹങ്കാരത്തിന്റെ പ്രതിമകൾ പൊടിയിൽ ചിതറുന്നു.
കല്ലായി എറിഞ്ഞ വാക്കുകൾ— നിശ്ശബ്ദതയിൽ ലയിക്കുന്നു.
അപ്പോൾ മഹത്വത്തിന്റെ കർത്താവ് തന്റെ കണ്ണുകൾ ഉയർത്തുന്നു—
“യേശു നിവര്‍ന്ന് അവളോടു ചോദിച്ചു: സ്ത്രീയേ, അവര്‍ എവിടെ?
ആരും നിന്നെ വിധിച്ചില്ലേ?” (യോഹന്നാൻ 8:10)
അവൾ അടക്കിയ ശബ്ദത്തിൽ പറയുന്നു— “ഇല്ല, കര്‍ത്താവേ!” (യോഹന്നാൻ 8:11)
അപ്പോൾ കരുണയുടെ രാജാവ് ശാശ്വത വിധി പ്രഖ്യാപിക്കുന്നു—
“ഞാനും നിന്നെ വിധിക്കുന്നില്ല; പൊയ്‌ക്കൊള്ളുക. ഇനിമേല്‍ പാപം ചെയ്യരുത്.” (യോഹന്നാൻ 8:11)
ഇതാണ് സ്വർഗത്തിന്റെ രാജപ്രഖ്യാപനം—
കരുണ വിധിയെ വിഴുങ്ങുന്നു.
കൃപ ന്യായസിംഹാസനത്തെ മറിച്ചിടുന്നു.
പൊടി തിരുവെഴുത്തായി മാറുന്നു.
കുറ്റക്കാരി സ്വാതന്ത്ര്യത്തിന്റെ പുത്രിയായി ഉയിർക്കുന്നു.
കരുണ ശിക്ഷയുടെ വാളിനെ തകർക്കുന്നു.
കൃപ കുറ്റാരോപണത്തിന്റെ സിംഹാസനം താഴ്ത്തുന്നു.
പൊടി ദൈവത്തിന്റെ രേഖയായി മാറുന്നു.
കുറ്റക്കാരി മോചനത്തിന്റെ പുത്രിയായി ഉയിർക്കുന്നു.
അതുകൊണ്ട് കേൾപ്പിൻ, ജനങ്ങളേ—
നിങ്ങളുടെ കുറ്റാരോപണത്തിന്റെ കല്ലുകൾ താഴെവെക്കുവിൻ.
കാരണം
യുഗങ്ങളുടെയും നക്ഷത്രങ്ങളുടെയും ന്യായാധിപൻ
വാളായി തിരഞ്ഞെടുത്തത് ക്രോധമല്ല— ക്ഷമയാണ്.
രാജ്യം സ്ഥാപിക്കപ്പെടുന്നത് ക്രോധത്തിൽ ചിന്തിയ രക്തത്തിൽ അല്ല, — കരുണയുടെ ജ്വാലയിൽ ആണ്.
രാജ്യം ഉയരുന്നത് പ്രതികാരത്തിന്റെ തീയിൽ അല്ല, — ദയയുടെ വെളിച്ചത്തിൽ ആണ്.
വിശുദ്ധ അഗ്നിപോലെ
യുഗങ്ങളെ പ്രകാശിപ്പിക്കുന്ന
ദൈവകരുണയുടെ അഗ്നിയിൽ.
ആമേൻ.

✍ Fr. തകിടിയിൽ CM


Discover more from Nelson MCBS

Subscribe to get the latest posts sent to your email.

Leave a comment