സങ്കീർത്തനങ്ങൾ, അദ്ധ്യായം 45
രാജകീയ വിവാഹം
1 എന്റെ ഹൃദയത്തില്‍ ഉദാത്തമായആശയം തുടിച്ചുനില്‍ക്കുന്നു; ഈ ഗീതം ഞാന്‍ രാജാവിനു സമര്‍പ്പിക്കുന്നു; തയ്യാറായിരിക്കുന്ന എഴുത്തുകാരന്റെ തൂലികയ്ക്കു തുല്യമാണ് എന്റെ നാവ്.
2 നീ മനുഷ്യമക്കളില്‍ ഏറ്റവും സുന്ദരന്‍, നിന്റെ അധരങ്ങളില്‍ വചോവിലാസംതുളുമ്പുന്നു; ദൈവം നിന്നെ എന്നേക്കുമായിഅനുഗ്രഹിച്ചിരിക്കുന്നു.
3 വീരപുരുഷാ, മഹത്വത്തിന്റെയുംതേജസ്‌സിന്റെയുംവാള്‍ അരയില്‍ ധരിക്കുക.
4 സത്യത്തിനും നീതിയുടെ സംരക്ഷണത്തിനും വേണ്ടി പ്രതാപത്തോടെ വിജയത്തിലേക്കു മുന്നേറുക. നിന്റെ വലത്തുകൈ ഭീതി വിതയ്ക്കട്ടെ!
5 രാജശത്രുക്കളുടെ ഹൃദയത്തില്‍ നിന്റെ കൂരമ്പുകള്‍ തറച്ചുകയറും; ജനതകള്‍ നിന്റെ കീഴില്‍ അമരും.
6 നിന്റെ ദിവ്യസിംഹാസനംഎന്നേക്കും നിലനില്‍ക്കുന്നു; നിന്റെ ചെങ്കോല്‍ നീതിയുടെ ചെങ്കോലാണ്.
7 നീ നീതിയെ സ്‌നേഹിക്കുകയുംദുഷ്ടതയെ വെറുക്കുകയും ചെയ്യുന്നു; ആകയാല്‍ ദൈവം, നിന്റെ ദൈവം,നിന്നെ മറ്റുള്ളവരില്‍നിന്നുയര്‍ത്തിആനന്ദത്തിന്റെ തൈലംകൊണ്ട്അഭിഷേകംചെയ്തു.
8 നിന്റെ അങ്കി നറുംപശയുംചന്ദനവും ലവംഗവും കൊണ്ട്‌സുരഭിലമായിരിക്കുന്നു; ദന്തനിര്‍മിതമായ കൊട്ടാരങ്ങളില്‍നിന്ന്തന്ത്രീനാദം നിന്നെ ആനന്ദിപ്പിക്കുന്നു.
9 നിന്റെ അന്തഃപുരവനിതകളില്‍രാജകുമാരിമാരുണ്ട്; നിന്റെ വലത്തുവശത്ത് ഓഫീര്‍സ്വര്‍ണം അണിഞ്ഞരാജ്ഞി നില്‍ക്കുന്നു.
10 മകളേ, കേള്‍ക്കുക, ചെവിചായിച്ചു ശ്രദ്ധിക്കുക; നിന്റെ ജനത്തെയുംപിതൃഭവനത്തെയും മറക്കുക.
11 അപ്പോള്‍ രാജാവു നിന്റെ സൗന്ദര്യത്തില്‍ ആകൃഷ്ടനാകും, അവന്‍ നിന്റെ നാഥനാണ്,അവനെ വണങ്ങുക.
12 ടയിര്‍നിവാസികള്‍ നിന്റെ പ്രീതി കാംക്ഷിച്ച് ഉപഹാരങ്ങള്‍ അര്‍പ്പിക്കും.
13 ധനികന്‍മാര്‍ എല്ലാവിധ സമ്പത്തുംകാഴ്ചവയ്ക്കും; രാജകുമാരി സ്വര്‍ണക്കസവുടയാടചാര്‍ത്തി അന്തഃപുരത്തില്‍ ഇരിക്കുന്നു.
14 വര്‍ണശബളമായ അങ്കിയണിയിച്ച്അവളെ രാജസന്നിധിയിലേക്ക്ആനയിക്കുന്നു; കന്യകമാരായ തോഴിമാര്‍അവള്‍ക്ക് അകമ്പടിസേവിക്കുന്നു.
15 ആഹ്‌ളാദഭരിതരായി അവര്‍രാജകൊട്ടാരത്തില്‍ പ്രവേശിക്കുന്നു.
16 നിന്റെ പുത്രന്‍മാര്‍ പിതാക്കന്‍മാരുടെസ്ഥാനത്ത് അവരോധിക്കപ്പെടും; ഭൂമിയിലെങ്ങും നീ അവരെഅധിപതികളായി വാഴിക്കും.
17 തലമുറതോറും നിന്റെ നാമംകീര്‍ത്തിക്കപ്പെടാന്‍ ഞാന്‍ ഇടയാക്കും; ജനതകള്‍ നിന്നെ എന്നേക്കും പ്രകീര്‍ത്തിക്കും.
The Book of Psalms | സങ്കീർത്തനങ്ങൾ | Malayalam Bible | POC Translation




Leave a comment