സങ്കീർത്തനങ്ങൾ, അദ്ധ്യായം 49
സമ്പത്തിന്റെ നശ്വരത
1 ജനതകളേ, ശ്രദ്ധിക്കുവിന്‍; ഭൂവാസികളേ, ചെവിയോര്‍ക്കുവിന്‍.
2 എളിയവരും ഉന്നതരും ധനികരുംദരിദ്രരും ഒന്നുപോലെ കേള്‍ക്കട്ടെ!
3 എന്റെ അധരങ്ങള്‍ ജ്ഞാനം പ്രഘോഷിക്കും;എന്റെ ഹൃദയം വിവേകം മന്ത്രിക്കും.
4 സുഭാഷിതത്തിന് ഞാന്‍ ചെവിചായിക്കും,കിന്നരനാദത്തോടെ ഞാന്‍ എന്റെ കടംകഥയുടെ പൊരുള്‍തിരിക്കും.
5 എന്നെ പീഡിപ്പിക്കുന്നവരുടെദുഷ്ടത എന്നെ വലയംചെയ്യുന്നു. ക്‌ളേശകാലങ്ങളില്‍ ഞാനെന്തിനു ഭയപ്പെടണം?
6 അവര്‍ തങ്ങളുടെ ധനത്തില്‍ ആശ്രയിക്കുകയുംസമ്പത്തില്‍ അഹങ്കരിക്കുകയും ചെയ്യുന്നു.
7 തന്നെത്തന്നെ വീണ്ടെടുക്കാനോസ്വന്തം ജീവന്റെ വില ദൈവത്തിനു കൊടുക്കാനോ ആര്‍ക്കും കഴിയുകയില്ല.
8 ജീവന്റെ വിടുതല്‍വില വളരെ വലുതാണ്; എത്ര ആയാലും അതു തികയുകയുമില്ല.
9 എന്നേക്കും ജീവിക്കാനോ പാതാളംകാണാതിരിക്കാനോ കഴിയുന്നതെങ്ങനെ?
10 ജ്ഞാനിപോലും മരിക്കുന്നെന്നും മണ്ടനും മന്ദബുദ്ധിയും ഒന്നുപോലെനശിക്കുമെന്നും തങ്ങളുടെ സമ്പത്ത് അന്യര്‍ക്കായിഉപേക്ഷിച്ചുപോകുമെന്നും അവര്‍ കാണും.
11 ദേശങ്ങള്‍ സ്വന്തമെന്ന് അവകാശപ്പെട്ടെങ്കിലുംശവകുടീരങ്ങളായിരിക്കും അവരുടെ നിത്യവസതി;തലമുറകളോളം അവരുടെ വാസസ്ഥാനം.
12 മനുഷ്യന്‍ തന്റെ പ്രതാപത്തില്‍നിലനില്‍ക്കുകയില്ല; മൃഗങ്ങളെപ്പോലെ അവനും നശിച്ചുപോകും.
13 വിവേകമറ്റ ആത്മവിശ്വാസംപുലര്‍ത്തുന്നവരുടെ വിധിയും തങ്ങളുടെ സമ്പത്തില്‍ ആനന്ദിക്കുന്നവരുടെ അവസാനവും ഇതുതന്നെ.
14 ആടുകളെപ്പോലെ അവര്‍ മരണത്തിനുവിധിക്കപ്പെട്ടവരാണ്; മൃത്യുവായിരിക്കും അവരുടെ ഇടയന്‍;നേരേ ശവക്കുഴിയിലേക്ക് അവര്‍ താഴും; അവരുടെ രൂപം അഴിഞ്ഞുപോകും; പാതാളമായിരിക്കും അവരുടെ പാര്‍പ്പിടം.
15 എന്നാല്‍, ദൈവം എന്റെ പ്രാണനെപാതാളത്തിന്റെ പിടിയില്‍നിന്നുവീണ്ടെടുക്കും;അവിടുന്ന് എന്നെ സ്വീകരിക്കും.
16 ഒരുവന്‍ സമ്പന്നനാകുമ്പോഴുംഅവന്റെ ഭവനത്തിന്റെ മഹത്വംവര്‍ധിക്കുമ്പോഴും നീ ഭയപ്പെടേണ്ടാ.
17 അവന്‍ മരിക്കുമ്പോള്‍ ഒന്നുംകൂടെ കൊണ്ടുപോവുകയില്ല; അവന്റെ മഹത്വം അവനെ അനുഗമിക്കുകയില്ല.
18 ജീവിതകാലത്തു സന്തുഷ്ടനെന്നുകരുതിയെങ്കിലും, അവന്റെ ഐശ്വര്യം കണ്ട് ആളുകള്‍അവനെ സ്തുതിച്ചെങ്കിലും,
19 അവന്‍ തന്റെ പിതാക്കന്‍മാരോടു ചേരും; ഇനിമേല്‍ അവന്‍ പ്രകാശം കാണുകയില്ല.
20 മനുഷ്യന്‍ തന്റെ പ്രതാപത്തില്‍നിലനില്‍ക്കുകയില്ല; മൃഗങ്ങളെപ്പോലെ അവന്‍ നശിച്ചുപോകും.
The Book of Psalms | സങ്കീർത്തനങ്ങൾ | Malayalam Bible | POC Translation




Leave a comment