സങ്കീർത്തനങ്ങൾ, അദ്ധ്യായം 97
പ്രപഞ്ചനാഥനായ കര്‍ത്താവ്
1 കര്‍ത്താവു വാഴുന്നു; ഭൂമിസന്തോഷിക്കട്ടെ! ദ്വീപസമൂഹങ്ങള്‍ ആനന്ദിക്കട്ടെ!
2 മേഘങ്ങളും കൂരിരുട്ടും അവിടുത്തെ ചുറ്റും ഉണ്ട്; നീതിയുംന്യായവും അവിടുത്തെ സിംഹാസനത്തിന്റെ അടിസ്ഥാനമാണ്.
3 അഗ്‌നി അവിടുത്തെ മുന്‍പേ നീങ്ങുന്നു; അത് അവിടുത്തെ വൈരികളെ ദഹിപ്പിക്കുന്നു.
4 അവിടുത്തെ മിന്നല്‍പ്പിണരുകള്‍ ലോകത്തെ പ്രകാശിപ്പിക്കുന്നു; ഭൂമി അതുകണ്ടു വിറകൊള്ളുന്നു.
5 കര്‍ത്താവിന്റെ മുന്‍പില്‍, ഭൂമി മുഴുവന്റെയും അധിപനായ കര്‍ത്താവിന്റെ മുന്‍പില്‍, പര്‍വതങ്ങള്‍ മെഴുകുപോലെ ഉരുകുന്നു.
6 ആകാശം അവിടുത്തെനീതിയെപ്രഘോഷിക്കുന്നു; എല്ലാ ജനതകളും അവിടുത്തെ മഹത്വം ദര്‍ശിക്കുന്നു.
7 വ്യര്‍ഥബിംബങ്ങളില്‍ അഭിമാനം കൊള്ളുന്ന വിഗ്രഹാരാധകര്‍ ലജ്ജിതരായിത്തീരുന്നു; എല്ലാ ദേവന്‍മാരും അവിടുത്തെ മുന്‍പില്‍ കുമ്പിടുന്നു.
8 സീയോന്‍ ഇതുകേട്ടു സന്തോഷിക്കുന്നു; യൂദായുടെ പുത്രിമാര്‍ ആഹ്‌ളാദിക്കുന്നു; ദൈവമേ, അവിടുത്തെന്യായവിധിയില്‍അവര്‍ ആനന്ദിക്കുന്നു.
9 കര്‍ത്താവേ, അങ്ങ് ഭൂമിമുഴുവന്റെയുംഅധിപനാണ്; എല്ലാദേവന്‍മാരെയുംകാള്‍ ഉന്നതനാണ്.
10 തിന്‍മയെ ദ്വേഷിക്കുന്നവനെ കര്‍ത്താവു സ്‌നേഹിക്കുന്നു; അവിടുന്നു തന്റെ ഭക്തരുടെ ജീവനെ പരിപാലിക്കുന്നു; ദുഷ്ടരുടെ കൈയില്‍നിന്ന് അവരെ മോചിക്കുന്നു.
11 നീതിമാന്‍മാരുടെമേല്‍ പ്രകാശംഉദിച്ചിരിക്കുന്നു; പരമാര്‍ഥഹൃദയര്‍ക്കു സന്തോഷമുദിച്ചിരിക്കുന്നു.
12 നീതിമാന്‍മാരേ, കര്‍ത്താവില്‍ ആനന്ദിക്കുവിന്‍, അവിടുത്തെ വിശുദ്ധനാമത്തിന്കൃതജ്ഞതയര്‍പ്പിക്കുവിന്‍.
The Book of Psalms | സങ്കീർത്തനങ്ങൾ | Malayalam Bible | POC Translation




Leave a comment