‘നിങ്ങളുടെ നിക്ഷേപം എവിടെയോ അവിടെയായിരിക്കും നിങ്ങളുടെ ഹൃദയവും’
മിശിഹായില്‍ ഏറെ സ്‌നേഹിക്കപ്പെടു വികാരിയച്ചാ, സിസ്റ്റേഴ്‌സ്, ടീച്ചേഴ്‌സ്, പ്രിയ മാതാപിതാക്കളെ, സഹോദരങ്ങളെ,
നിക്ഷേപങ്ങള്‍ കൂ’ിവയ്ക്കുവരാണ് നാമെല്ലാവരും. അദ്ധ്വാനിച്ചുണ്ടാക്കിയ പണത്തില്‍ കൂടുതലും ബാങ്കില്‍ നിക്ഷേപിക്കുകയോ അല്ലെങ്കില്‍ മറ്റ് പലതരത്തില്‍ പണം ഇന്‍വെസ്റ്റ് (ശി്‌ലേെ) ചെയ്ത് ഭാവി ഭദ്രമാക്കാന്‍ നാം ശ്രമിക്കാറുമുണ്ട്. നിക്ഷേപങ്ങള്‍ നടത്തുതിന്റെ പ്രധാന ഉദ്ദേശവും ഇതുതെയാണ്: നമ്മുടെ ഭാവി സുരക്ഷിതമാക്കുക. ഇ്, വി. മത്തായിയുടെ സുവിശേഷം 6-ാം അദ്ധ്യായം 19 മുതലുള്ള വാക്യങ്ങളിലൂടെ ഈശോ നമ്മോട് പറയുു: ഭൂമിയില്‍ നിക്ഷേപങ്ങള്‍ സ്വരുക്കൂ’ിവയ്ക്കുതിനേക്കാള്‍ നിങ്ങള്‍ സ്വര്‍ഗത്തില്‍ നിക്ഷേപങ്ങള്‍ കരുതിവയ്ക്കുവിന്‍. സ്വര്‍ഗരാജ്യം നേടാനും സ്വന്തമാക്കുവാനും ആവശ്യമായ നിക്ഷേപങ്ങള്‍ സ്വരുക്കൂ’ാനാണ് ഈശോ ഇ് നമ്മോട് പറയുക. ഈ ഭൂമിയില്‍ സ്വത്തും സമ്പത്തും കൈവശമാക്കി ഇവിടെയുള്ള ജീവിതം നാം ഭദ്രമാക്കുമ്പോള്‍ സ്വര്‍ഗരാജ്യം സ്വന്തമാക്കുവാനുള്ള അദ്ധ്വാനങ്ങളോ നിക്ഷേപങ്ങളോ നാം നടത്താറുണ്ടോ എ വെല്ലുവിളിനിറഞ്ഞ ഒരു ചോദ്യംകൂടെ ഇത്തെ സുവിശേഷം നമുക്ക് മുമ്പില്‍ വയ്ക്കുുണ്ട്.
വി. ലൂക്കായുടെ സുവിശേഷത്തിന്റെ 12-ാം അദ്ധ്യായത്തില്‍ ധനികനായ ഒരു മനുഷ്യനെ നാം കണ്ടുമു’ുുണ്ട്. എന്താണീ ധനികന്‍ ചെയ്യുത്? തന്റെ വയലിലെ വിളകള്‍ ശേഖരിക്കാന്‍ മാത്രം തന്റെ അറപ്പുര പോരാ എ് മനസ്സിലാക്കി തന്റെ അറപ്പുര പൊളിച്ച് വലുതൊരെണ്ണം പണിയുു. എി’് അവന്‍ ഇങ്ങനെ പറയുു, എന്റെ ആത്മാവേ, തിുകുടിച്ച് ആനന്ദിക്കുക. ഇനിയുള്ള കാലത്തേക്ക് നിനക്ക് ജീവിക്കാനുള്ളത് ഈ അറപ്പുരയില്‍ ഞാന്‍ ശേഖരിച്ചിരിക്കുു. എാല്‍ ദൈവം അവനോട് പറയുു, ഭോഷനായ മനുഷ്യാ ഇ് നിന്റെ ആത്മാവിനെ നിില്‍നി് ഞാന്‍ തിരികെയെടുക്കും. അപ്പോള്‍ നീ ശേഖരിച്ചു വച്ചിരിക്കുതെല്ലാം ആരുടെയാകും? വലിയ അറപ്പുരകള്‍ പണിത് വിളകളെല്ലാം നിക്ഷേപിക്കാന്‍ സ്ഥലം കണ്ടെത്തിയ ആ ധനികന് തന്റെ ആത്മാവിനുവേണ്ടി സ്വര്‍ഗ്ഗത്തില്‍ നിക്ഷേപം കണ്ടെത്താന്‍ കഴിഞ്ഞില്ല. നമ്മളും പലപ്പോഴും ഈ ധനികനെപ്പോലെയാണോ? ഈ ലോകജീവിതത്തിന് ശേഷം ഒരു സ്വര്‍ഗരാജ്യം നമുക്ക് മുമ്പില്‍ ഉണ്ടെ വിശ്വാസമില്ലാതെയാണോ നാം ജീവിക്കുത്? അങ്ങനെയെങ്കില്‍, സ്വര്‍ഗരാജ്യം നേടാനുള്ള പരിശ്രമങ്ങളായിരിക്ക’െ നമ്മുടെ ജീവിതത്തിലെ ഓരോ പ്രവര്‍ത്തികളും.
എന്തുകൊണ്ടൊണ് ചെമ്പുനാണയമി’ ഒരു വിധവയെ അവളെക്കാളേറെ നിക്ഷേപിച്ച ധനവാന്മാരേക്കാള്‍ ക്രിസ്തു പ്രശംസിക്കുത്. അത് മറ്റൊും കൊണ്ടല്ല, തനിക്ക് ജീവിക്കാന്‍ ആകെയുണ്ടായിരു ആ ചെമ്പുനാണയം ദൈവത്തിന് മുമ്പില്‍ നിക്ഷേപിച്ച് അവള്‍ നേടിയത് ക്രിസ്തുവിന്റെ ഹൃദയമായിരുു- സ്വര്‍ഗ്ഗരാജ്യമായിരുു. വി. മത്തായിയുടെ സുവിശേഷം 6-ാം അദ്ധ്യായം 21-ാം വാക്യത്തില്‍ നാം ഇപ്രകാരം വായിക്കുു: ‘നിങ്ങളുടെ നിക്ഷേപം എവിടെയോ അവിടെയായിരിക്കും നിങ്ങളുടെ ഹൃദയവും.’ ആരും തുണയില്ലാതിരു ഈ വിധവയുടെ നിക്ഷേപവും ഹൃദയവും ആശ്രയവുമെല്ലാം ദൈവമായിരുു. തനിക്കുള്ളത് താന്‍ ദൈവത്തിന് കൊടുത്തു ഇനി എനിക്കുള്ളത് ദൈവം തരുമെ ഉറച്ച വിശ്വാസമായിരുു ദേവാലയഭണ്ഡാരത്തിലെ അവളുടെ ആ നിക്ഷേപം. അതുകൊണ്ടാണ്, ഇവള്‍ മറ്റെല്ലാവരെയുംകാള്‍ കൂടുതല്‍ നിക്ഷേപിച്ചിരിക്കുു എ് ഈശോ പറയുത്.
എന്താണ് നാം നിക്ഷേപിക്കുക, എങ്ങനെയാണ് നിക്ഷേപിക്കുക എ ചോദ്യത്തിന് നമുക്ക് ഉത്തരം ലഭിക്കുത് വി. മത്തായിയുടെ സുവിശേഷം 25-ാം അദ്ധ്യായം 35 മുതലുള്ള വാക്യങ്ങളിലാണ്. അവിടെ സ്വര്‍ഗ്ഗരാജ്യത്തില്‍ തങ്ങളുടെ നിക്ഷേപം കൂ’ിവച്ച് അത് സ്വന്തമാക്കിയവര്‍ ചെയ്ത പ്രവര്‍ത്തികളെക്കുറിച്ച് ഈശോ വിവരിക്കുത്: ‘എന്തൊല്‍, എനിക്ക് വിശു; നിങ്ങള്‍ എനിക്ക് ഭക്ഷിക്കാന്‍ തിു. എനിക്ക് ദാഹിച്ചു; നിങ്ങള്‍ എനിക്കു കുടിക്കാന്‍ തു. ഞാന്‍ പരദേശിയായിരുു; നിങ്ങള്‍ എ െസ്വീകരിച്ചു. ഞാന്‍ നഗ്നനായിരുു; നിങ്ങള്‍ എ െഉടുപ്പിച്ചു. ഞാന്‍ രോഗിയായിരുു; നിങ്ങള്‍ എ െസന്ദര്‍ശിച്ചു. ഞാന്‍ കാരാഗൃഹത്തിലായിരുു; നിങ്ങള്‍ എന്റെ അടുക്കല്‍ വു’. സ്വര്‍ഗരാജ്യത്തിലെ നീതിമാന്മാരുടെ ഗണത്തിലേക്ക് ചേര്‍ക്കാന്‍ ദൈവം നോക്കു ചില മാനദണ്ഡങ്ങളാണ് ഇവ. തങ്ങള്‍ക്ക് ഉണ്ടായിരു സ്വത്തും കഴിവും സമയവുമെല്ലാം മറ്റുള്ളവര്‍ക്കുവേണ്ടി ചിലവഴിച്ച് സ്വര്‍ഗ്ഗത്തില്‍ നിക്ഷേപം സ്വരുക്കൂ’ിവരെക്കുറിച്ചാണ് കര്‍ത്താവ് ഇപ്രകാരം പറയുക.
അധാര്‍മികമായി പണം സമ്പാദിക്കുവനായിരുു സക്കേവൂസ്. ഇ് ഈ ഭവനത്തിന് രക്ഷ കൈവിരിക്കുു എ് ഈശോ അവനോട് പറയാന്‍ കാരണം, താന്‍ അധാര്‍മ്മികമായി സ്വരുക്കൂ’ിയ നിക്ഷേപങ്ങളെല്ലാം അവന്‍ മറ്റുള്ളവരുമായി പങ്കുവയ്ക്കാന്‍ മനസ്സ് കാണിച്ചതുകൊണ്ടാണ്. നമുക്കുള്ളത് മറ്റുള്ളവരുമായി പങ്കുവയ്ക്കാന്‍ സാധിക്കുമ്പോഴാണ് നമ്മുടെ നിക്ഷേപങ്ങള്‍ സ്വര്‍ഗ്ഗത്തിലെ ഭണ്ഡാരത്തില്‍ വീഴുക.
തന്റെ ജീവിതംകൊണ്ടു സ്വര്‍ഗ്ഗത്തില്‍ നിക്ഷേപങ്ങള്‍ കൂ’ിവച്ച ഒരമ്മയുടെ പരിശുദ്ധ കന്യാകമറിയത്തിന്റെ, ജനനതിരുാളിന് ഒരുങ്ങിക്കൊണ്ടിരിക്കുവരാണ് നാമോരൊരുത്തരും. അമ്മയുടെ സാിദ്ധ്യവും വാക്കുകളും മറ്റുള്ളവര്‍ക്ക് അനുഗ്രഹമായിത്തീരുത് നാം സുവിശേഷത്തില്‍ വായിക്കുുണ്ട്. എലിസബത്ത് ഗര്‍ഭിണിയാണെ വാര്‍ത്ത കേള്‍ക്കുമ്പോഴേ അവളെ ശുശ്രൂഷിക്കാന്‍ തിടുക്കത്തില്‍ യാത്ര ചെയ്യു മറിയം. അവളുടെ സാിദ്ധ്യത്താല്‍ സന്തോഷവതിയാകു എലിസബത്തിനെയും അഭിവാദനസ്വരം കേ’മാത്രയില്‍ പരിശുദ്ധാത്മാവ് നിറഞ്ഞ് കുതിച്ച് ചാടു ശിശുവിനെയും സുവിശേഷത്തില്‍ നാം കാണുുണ്ട്. വീണ്ടും, കാനായിലെ കല്ല്യാണവിരുില്‍ അപമാനഭാരത്താല്‍ തകരുമായിരു ഒരു കുടുംബത്തെ അമ്മ തന്റെ മാദ്ധ്യസ്ഥം വഴി അനുഗ്രഹീതമാക്കുു. ഇവിടെയെല്ലാം പരിശുദ്ധ അമ്മ ചെയ്യുത് ഇത്രമാത്രമേ ഒള്ളൂ- അവളുടെ വാക്കുകൊണ്ടും പ്രവര്‍ത്തികൊണ്ടും സാിദ്ധ്യംകൊണ്ടും മറ്റുള്ളവര്‍ക്ക് ഈശോയെ നല്‍കുക, അനുഗ്രഹമായി മാറുക.
പ്രിയമുള്ളവരെ, നമ്മുടെ സാിദ്ധ്യമോ പ്രവര്‍ത്തിയോ എന്തുമാക’െ- അത് നമുക്ക് ചുറ്റുമുള്ളവരില്‍ സന്തോഷവും സമാധാനവും അനുഗ്രഹവും കൊണ്ടുവരുുണ്ടെങ്കില്‍ അത് സ്വര്‍ഗത്തിലെ നമ്മുടെ വലിയ നിക്ഷേപങ്ങളിലൊായിരിക്കും. നമുക്കു ചുറ്റും വേദനയനുഭവിക്കുവരും കഷ്ടപ്പെടുവരുമുണ്ടാകും. വാര്‍ദ്ധക്യസഹചമായ രോഗങ്ങളാലും മറ്റ് രോഗങ്ങളാലും വേദനയനുഭവിക്കുവരുണ്ടാകും, സാമ്പത്തിക ക്ലേശമനുഭവിക്കുവരുണ്ടാകും. പരിശുദ്ധ അമ്മ തന്റെ സാിദ്ധ്യംകൊണ്ടും വാക്കുകൊണ്ടും പ്രവര്‍ത്തികൊണ്ടും മറ്റുള്ളവര്‍ക്ക് ആശ്വാസമായതുപോലെ നമുക്കും അവരുടെ ജീവിതത്തിലെ അനുഗ്രഹമായി മാറാം. അങ്ങനെ നന്മകള്‍ ചെയ്തും പരസ്‌നേഹപ്രവര്‍ത്തികള്‍ ചെയ്തും നമുക്ക് സ്വര്‍ഗത്തില്‍ നിക്ഷേപങ്ങള്‍ സ്വരുക്കൂ’ി വയ്ക്കാം. ‘നിങ്ങള്‍ ഇത് ചെയ്തപ്പോഴെല്ലാം എനിക്ക് തെയാണ് ചെയ്ത് തത്’, എ ഈശോയുടെ വാക്കുകള്‍ നമുക്ക് ഓര്‍ക്കാം. ഈശോയെപ്രതി നാം നിക്ഷേപിക്കു നമ്മുടെ സമയവും കഴിവും സമ്പത്തിനെക്കാളുമെല്ലാം വിലയേറിയ ഒരു നിക്ഷേപവും സ്വര്‍ഗ്ഗത്തിലുണ്ടാവില്ല. ഈ ഭൂമിയില്‍ നിക്ഷേപങ്ങള്‍ സ്വരുക്കൂ’ി വയ്ക്കുവാന്‍ നാം തിരക്ക് കൂ’ുമ്പോള്‍, സ്വര്‍ഗ്ഗരാജ്യത്തില്‍ ഇടം നേടാനുള്ള നിക്ഷേപവും സമ്പത്തും ഞാന്‍ നേടിയി’ുണ്ടോ എ് നമുക്ക് ചിന്തിച്ചുനോക്കാം. ഇല്ലായെങ്കില്‍, നമ്മുടെ കഴിവും സമയവും സമ്പത്തുമെല്ലാം ചുറ്റുമുള്ളവര്‍ക്കുകൂടി ഉപകാരപ്രദമാകു വിധത്തില്‍ വിനിയോഗിച്ച് സ്വര്‍ഗ്ഗരാജ്യത്തില്‍ പ്രവേശിക്കുതിനാവശ്യമായ നിക്ഷേപങ്ങള്‍ സ്വരുക്കൂ’ാനായി ഈ വിശുദ്ധ ബലി നമുക്ക് കരുത്ത് പകര’െ.
+++ ദൈവം നമ്മെ സമൃദ്ധമായി അനുഗ്രഹിക്ക’െ +++

Advertisements

>>> Kaithakkalam 7th Sunday Malayalam Homily PDF

https://drive.google.com/file/d/108RPkWHhYYJwJdEkrnbLT14PuHj1xQF7/view?usp=sharing

Advertisements
Fediverse reactions
July 2026
S M T W T F S
 1234
567891011
12131415161718
19202122232425
262728293031  

Discover more from Nelson MCBS

Subscribe to get the latest posts sent to your email.

Leave a Reply

Discover more from Nelson MCBS

Subscribe now to keep reading and get access to the full archive.

Continue reading