പുസ്തകത്തിന്റെ ഉദ്‌ദേശ്യം

1 ദാവീദിന്റെ മകനുംഇസ്രായേല്‍രാജാവുമായ സോളമന്റെ സുഭാഷിതങ്ങള്‍:2 മനുഷ്യര്‍ ജ്ഞാനവുംപ്രബോധനവും ഗ്രഹിക്കാനും,3 ഉള്‍ക്കാഴ്ച തരുന്ന വാക്കുകള്‍മനസ്‌സിലാക്കാനും, വിവേകപൂര്‍ണമായ പെരുമാറ്റം, ധര്‍മം, നീതി, ന്യായം എന്നിവ ശീലിക്കാനും,4 സരളഹൃദയര്‍ക്കു വിവേകവും യുവജനങ്ങള്‍ക്ക് അറിവുംവിവേചനാശക്തിയും പ്രദാനം ചെയ്യാനും,5 വിവേകി ശ്രദ്ധിച്ചുകേട്ട് അറിവ്‌വര്‍ധിപ്പിക്കാനും,6 ധാരണാശക്തിയുള്ളവന്‍ പഴമൊഴി,അലങ്കാരപ്രയോഗം, ജ്ഞാനികളുടെസൂക്തങ്ങള്‍, അവരുടെ കടങ്കഥകള്‍എന്നിവ ഗ്രഹിക്കാന്‍ തക്ക കഴിവ്‌നേടാനുമത്രേ ഇവ.7 ദൈവഭക്തിയാണ് അറിവിന്റെ ഉറവിടം; ഭോഷന്‍മാര്‍ ജ്ഞാനത്തെയുംപ്രബോധനത്തെയും പുച്ഛിക്കുന്നു. ദുഷ്ടസമ്പര്‍ക്കം വെടിയുക8 മകനേ, നിന്റെ പിതാവിന്റെ പ്രബോധനം ചെവിക്കൊള്ളുക; മാതാവിന്റെ ഉപദേശം നിരസിക്കരുത്.9 അവനിന്റെ ശിരസ്‌സിന്‌വിശിഷ്ട ഹാരവും കഴുത്തിനുപതക്കങ്ങളുമത്രേ.10 മകനേ, പാപികളുടെ പ്രലോഭനത്തിനുവഴങ്ങരുത്.11 അവര്‍ പറഞ്ഞേക്കാം; വരുക; പതിയിരുന്ന് കൊലചെയ്യാം; നിഷ്‌കളങ്കരെ ക്രൂരമായി കുരുക്കില്‍പ്പെടുത്താം.12 അവരെ പാതാളമെന്നപോലെ നമുക്ക്ജീവനോടെ വിഴുങ്ങാം; അവര്‍ ഗര്‍ത്തത്തില്‍പതിക്കുന്നവരെപ്പോലെയാകും.13 വിലയേറിയ വിഭവങ്ങള്‍ നമുക്കു ലഭിക്കും; കൊള്ളമുതല്‍കൊണ്ട് നമുക്കു വീടു നിറയ്ക്കാം.14 ഞങ്ങളോടു പങ്കുചേരുക; നമുക്കൊരു പണസ്‌സഞ്ചിമാത്രം.15 മകനേ, നീ അവരുടെ വഴിയേ പോകരുത്; അവരുടെ മാര്‍ഗത്തില്‍നിന്ന്ഒഴിഞ്ഞുമാറുക.16 അവരുടെ പാദങ്ങള്‍ തിന്‍മയിലേക്കുപായുന്നു; ചോരചിന്താന്‍ അവര്‍ വെമ്പല്‍കൊള്ളുന്നു.17 പക്ഷി കാണ്‍കെ അതിനുവലവയ്ക്കുന്നതു നിഷ്ഫലമാണല്ലോ;18 ഇവര്‍ പതിയിരിക്കുന്നത് സ്വന്തംരക്തത്തിനുവേണ്ടിയാണ്; സ്വന്തം ജീവനുതന്നെ അവര്‍കെണിവയ്ക്കുന്നു.19 അക്രമത്തിലൂടെ നേട്ടമുണ്ടാക്കുന്നവരുടെയെല്ലാം ഗതി ഇതാണ്;അത് അവരുടെതന്നെ ജീവനെ അപഹരിക്കുന്നു.

ജ്ഞാനത്തിന്റെ ആഹ്വാനം

20 ജ്ഞാനം തെരുവില്‍നിന്ന് ഉച്ചത്തില്‍വിളിച്ചറിയിക്കുന്നു; ചന്തസ്ഥലങ്ങളില്‍ അവള്‍ഉദ്‌ഘോഷിക്കുന്നു.21 കോട്ടമുകളില്‍ നിന്നുകൊണ്ട് അവള്‍പ്രഖ്യാപിക്കുന്നു; നഗരകവാടങ്ങളില്‍നിന്ന് അവള്‍സംസാരിക്കുന്നു.22 ഭോഷരേ, നിങ്ങള്‍ എത്രനാള്‍ഭോഷരായി കഴിയും? എത്രനാള്‍ പരിഹാസകര്‍ പരിഹാസത്തില്‍ ആഹ്ലാദിക്കുകയും, മൂഢര്‍ അറിവിനെ നിന്ദിക്കുകയും ചെയ്യും?23 എന്റെ ശാസന ശ്രദ്ധിക്കുക; എന്റെ ചിന്തകള്‍ ഞാന്‍ നിങ്ങള്‍ക്കുപകര്‍ന്നുതരാം; എന്റെ വാക്കുകള്‍ ഞാന്‍ നിങ്ങള്‍ക്കുമനസ്‌സിലാക്കിത്തരാം.24 ഞാന്‍ വിളിച്ചിട്ടും നിങ്ങള്‍ ശ്രദ്ധിക്കാന്‍വിസമ്മതിച്ചു; ഞാന്‍ കൈനീട്ടിയിട്ടും ആരും ഗൗനിച്ചില്ല.25 നിങ്ങള്‍ എന്റെ ഉപദേശം അപ്പാടെഅവഗണിക്കുകയും എന്റെ ശാസന നിരാകരിക്കുകയും ചെയ്തു.26 അതിനാല്‍, ഞാനും നിങ്ങളുടെ അനര്‍ഥത്തില്‍ നിങ്ങളെ പരിഹസിക്കും;27 പരിഭ്രാന്തി നിങ്ങളെ പിടികൂടികൊടുങ്കാറ്റുപോലെ പ്രഹരിക്കുമ്പോള്‍, അത്യാഹിതം ചുഴലിക്കാറ്റുപോലെവന്നെത്തുമ്പോള്‍, ദുരിതവും വേദനയും നിങ്ങളെബാധിക്കുമ്പോള്‍ ഞാന്‍ നിങ്ങളെ പരിഹസിക്കും.28 അപ്പോള്‍ അവര്‍ എന്നെ വിളിക്കും;ഞാന്‍ വിളി കേള്‍ക്കുകയില്ല. ജാഗരൂകതയോടെ എന്നെ അന്വേഷിക്കും; കണ്ടെത്തുകയില്ല.29 അവര്‍ അറിവിനെ വെറുത്ത്‌ദൈവഭക്തിയെ നിരാകരിച്ചു.30 അവര്‍ എന്റെ ഉപദേശം അവഗണിക്കുകയും എന്റെ ശാസന പുച്ഛിക്കുകയും ചെയ്തു.31 അതിനാല്‍, അവര്‍ സ്വന്തം പ്രവൃത്തിയുടെ ഫലം അനുഭവിക്കും; സ്വന്തം തന്ത്രങ്ങളില്‍ മടുപ്പു തോന്നുകയും ചെയ്യും.32 എന്നെ വിട്ടകലുന്നതു മൂലം ശുദ്ധഗതിക്കാര്‍ മൃതിപ്പെടുന്നു; ഭോഷരുടെ അലംഭാവം തങ്ങളെത്തന്നെനശിപ്പിക്കും.33 എന്നാല്‍, എന്റെ വാക്ക് ശ്രദ്ധിക്കുന്നവന്‍ സുരക്ഷിതനായിരിക്കും; അവന്‍ തിന്‍മയെ ഭയപ്പെടാതെ സ്വസ്ഥനായിരിക്കും.

Advertisements
Advertisements
Advertisements
Fediverse reactions
September 2026
S M T W T F S
 12345
6789101112
13141516171819
20212223242526
27282930  

Discover more from Nelson MCBS

Subscribe to get the latest posts sent to your email.

Leave a Reply

Discover more from Nelson MCBS

Subscribe now to keep reading and get access to the full archive.

Continue reading