യൂട്യൂബിലെ ഏറെ പ്രിയപ്പെട്ട ചുരുക്കം ചില കാര്യങ്ങളിൽ ഒന്നാണ് രാഹുൽ ഗാന്ധിയുടെ ഇന്റട്രാക്ടീവ് സെഷനുകൾ, പ്രത്യേകിച്ചും വിദ്യാർഥികളോടും യുവാക്കളോടുമായിമുള്ള സെഷനുകൾ. അയാൾ പ്രസംഗിക്കുന്നത് വളരെ കുറവാണ്, ചോദ്യങ്ങൾക്ക് മറുപടി പറയാനാണ് മൂപ്പർ ഏറെ സമയവും മാറ്റിവയ്ക്കുന്നത്. ഇന്ന് പുതുച്ചേരിയിലെ ഭാരതിസദൻ കോളേജ് ഫോർ വുമണ്സിൽ രാഹുൽ സംസാരിച്ചിരുന്നു. ആ ഒരു മണിക്കൂർ മാത്രം മതിയാവും ഈ മനുഷ്യൻ എന്താണെന്ന് മനസ്സിലാക്കാൻ.
പെണ്കുട്ടികൾ പാട്രിയർക്കിയെ പറ്റിയും,റേപ്പിനെപ്പറ്റിയും, വനിതാ സംവരണത്തെപ്പറ്റിയും, ജെൻഡർ ഗ്യാപ്പിനെ പറ്റിയുമൊക്കെയാണ് രാഹുലിനോട് ചോദ്യങ്ങൾ ചോദിക്കുന്നത്, ഓരോ ചോദ്യത്തിനും രാഹുൽ വിശദമായി മറുപടിയും നൽകുന്നുണ്ട്.ഫെമിനിസം എന്നതിന്റെ അടിസ്ഥാന പാഠങ്ങൾ മനസ്സിലാക്കാൻ ഏറ്റവും എളുപ്പം ചെയ്യാൻ പറ്റുന്ന കാര്യം എന്താണെന്ന് ചോദിച്ചാൽ, രാഹുൽ ഗാന്ധിയുടെ ഇൻട്രാക്റ്റിവ് സെഷനുകൾ കണ്ടാൽ മതി എന്ന അഭിപ്രായക്കാരനാണ് ഞാൻ. കാരണം അത്രെയേറെ ലളിതവും വ്യക്തവുമായിയാണ് അയാൾ തന്റെ ആശയങ്ങൾ അവതരിപ്പിക്കുന്നത്. വേദിയിൽ നിൽക്കുന്നത് രാഹുൽ ഗാന്ധി ആയത് കൊണ്ട് തന്നെയാവണം ആ പെണ്കുട്ടികൾ അത്തരം ചോദ്യങ്ങൾ ചോദിക്കാൻ താല്പര്യപ്പെടുന്നതും.
റേപ്പുമായി ബന്ധപ്പെട്ട ഒരു ചോദ്യത്തിന് രാഹുലിന്റെ മറുപടി “ആദ്യം മാറേണ്ട കാര്യങ്ങളിൽ ഒന്ന് പീഡനത്തിന് ഇരയായ വ്യക്തികളോടുള്ള സമൂഹത്തിന്റെ കാഴ്ചപ്പാടാണ്, ആ കാഴ്ചപ്പാട് മാറിയാൽ മാത്രമേ നമ്മൾ മറ്റെന്തും സാമൂഹിക പരമായി ചെയ്തിട്ട് കാര്യമുള്ളൂ. അതിനാൽ തന്നെ അത്തരം ഒരു ചിന്താപരമായ മാറ്റം സമൂഹത്തിൽ കൊണ്ട് വരണം” എന്നാണ് രാഹുൽ വിദ്യാർത്ഥികളോട് പറയുന്നത്. റിസർവേഷനെ സംബന്ധിച്ച ചോദ്യത്തിന് “50-50 എന്നതല്ല സ്ത്രീ ഇത്രയും നാൾ അനുഭവിച്ച അടിച്ചമർത്തലുകളെ കണിക്കിലെടുത്ത്…
View original post 447 more words