യോഹ 1, 29 – 34
സന്ദേശം
വിശുദ്ധ യോഹന്നാന്റെ സുവിശേഷം ക്രിസ്തുവിന്റെ വ്യക്തിത്വം വെളിപ്പെടുത്തുക എന്ന ഉദ്ദേശ്യത്തിൽ എഴുതപ്പെട്ടിട്ടുള്ളതാണ്. ഈ ഉദ്ദേശ്യം പൂർത്തീകരിക്കുന്ന തരത്തിലാണ് സുവിശേഷകൻ രൂപകങ്ങളും, പ്രതീകങ്ങളും, വാക്കുകളും ഉപയോഗിച്ചിരിക്കുന്നത്. ഇന്നത്തെ സുവിശേഷഭാഗത്തും അത്തരത്തിലുള്ള ഒരു വിശേഷണമാണ് നാം കാണുന്നത് – ഈശോ ലോകത്തിന്റെ പാപം നീക്കുന്ന ദൈവത്തിന്റെ കുഞ്ഞാട്!
യോഹന്നാൻ സുവിശേഷകൻ രൂപകങ്ങളുടെ, പ്രതീകങ്ങളുടെ, വാക്കുകളുടെ ബാഹ്യമായ വിശകലനത്തിലും വിവരണത്തിലും തങ്ങിനിൽക്കാതെ ആന്തരാർത്ഥത്തിലേക്ക് ചൂഴ്ന്നിറങ്ങി ഈശോയിൽ പൂർത്തിയാകുന്ന രക്ഷാകര രഹസ്യത്തെ അനാവരണം ചെയ്യാനാണ് ശ്രമിക്കുന്നത്. ഇന്നത്തെ സുവുശേഷത്തിലെ ഈശോ ലോകത്തിന്റെ പാപം നീക്കുന്ന ദൈവത്തിന്റെ കുഞ്ഞാട് എന്ന രൂപകത്തിന്റെ ആന്തരാർത്ഥം ത്യാഗം ചെയ്യുന്നവൻ ക്രിസ്തു എന്നാണ്. സന്ദേശമാകട്ടെ, ക്രൈസ്തവ ജീവിതം ബലിയർപ്പിക്കപ്പെടുന്ന ഒരു കുഞ്ഞാടിന്റേതുപോലെ ത്യാഗനിർഭരമായിരിക്കണമെന്നതും.
വ്യാഖ്യാനം
വിശുദ്ധ സ്നാപക യോഹന്നാനാണ് ഈശോയെ ലോകത്തിനു പരിചയപ്പെടുത്തുന്നത്. ‘കർത്താവിനു വഴിയൊരുക്കുവിൻ എന്ന് മരുഭൂമിയിൽ വിളിച്ചുപറയുന്നവന്റെ ശബ്ദമായ‘ സ്നാപകൻ ഉപയോഗിക്കുന്ന പേര് “ലോകത്തിന്റെ പാപം നീക്കുന്ന ദൈവത്തിന്റെ കുഞ്ഞാട്” എന്നാണ്.
‘കുഞ്ഞാട്’, എന്ന രൂപകം യഹൂദ മത പാരമ്പര്യത്തിൽ നിലനിൽക്കുന്നതാണ്. അത് യഹോവായ്ക്കുള്ള ബലിയർപ്പണവുമായി ബന്ധപ്പെട്ടു നിൽക്കുന്നതുമാണ്. യഹൂദ പശ്ചാത്തലത്തിൽ വിവിധതരം ബലിയർപ്പണങ്ങൾ ഉണ്ട്. ദഹനബലി, സമാധാനബലി, പാപപരിഹാരബലി എന്നിങ്ങനെ. ബലിയായി അർപ്പിക്കപ്പെടുന്നതിനു മുൻപ്, കുഞ്ഞാടിന്റെ തലയിൽ കൈവച്ചതിനുശഷമാണ് കുഞ്ഞാടിനെ അർപ്പിക്കുന്നത്. പുരോഹിതൻ അത് ദഹിപ്പിച് പാപങ്ങൾക്ക് പരിഹാരം ചെയ്യണം. അപ്പോൾ കുറ്റങ്ങൾ ക്ഷമിക്കപ്പെടും. (ലേവ്യർ 4, 35)
അതായത്, അന്നത്തെ മൃഗബലിയുടെ ലക്ഷ്യങ്ങൾ പാപപരിഹാരവും…
View original post 298 more words