ന്യുനപക്ഷ വകുപ്പിൽ നടമാടികൊണ്ടിരുന്ന കൊടിയ വിവേചനം ആയ 80:20 (മുസ്ലിം : മറ്റ് മത ന്യുനപക്ഷങ്ങൾ) എന്ന അനുപാതം ഹൈകോടതി റദ്ധാക്കി
എന്താണ് ഇതിന് പിന്നിൽ?
അമൽ സിറിയക്ക് ജോസ്
ഇന്ത്യയിൽ നിലവിൽ ആറ് വിഭാഗങ്ങൾക്കു മാത്രമേ ന്യൂനപക്ഷ പദവി കൊടുത്തിട്ടുള്ളൂ. ക്രിസ്ത്യൻ, മുസ്ലിം, സിക്ക്, ജൈന, ബുദ്ധ, പാഴ്സി വിഭാഗങ്ങളാണവ. ഈ ആറ് വിഭാഗങ്ങൾക്ക് ഇന്ത്യയിൽ എവിടെയും ന്യൂനപക്ഷ ആനുകൂല്യങ്ങളും അവകാശങ്ങളും ലഭിക്കും. ഇതിൽ കേരളത്തിൽ പ്രധാനമായും ഉള്ളതു ക്രിസ്ത്യൻ, മുസ്ലിം ന്യൂനപക്ഷ വിഭാഗങ്ങളാണ്. ഭരണഘടന പ്രാബല്യത്തിൽ വന്നതു മുതൽ ഇന്ത്യയിൽ ന്യൂനപക്ഷ അവകാശങ്ങളുണ്ട്. പ്രധാനമായും ഇതു ലക്ഷ്യം വയ്ക്കുന്നതു ന്യൂനപക്ഷ വിഭാഗങ്ങളുടെ സംരക്ഷണമാണ്. ഭൂരിപക്ഷ കടന്നുകയറ്റം മൂലം ഈ ചെറുവിഭാഗങ്ങളുടെ മൂല്യങ്ങളും പാരന്പര്യങ്ങളും വിശ്വാസങ്ങളും നശിപ്പിക്കപ്പെടാതിരിക്കാനും അവർ അവരുടെ മൂല്യങ്ങളിൽ ഇവിടെ നിലനിൽക്കാനും അവ വളർത്താനുമുള്ള സാഹചര്യമാണ് അവകാശമായി ലഭ്യമാക്കിയിട്ടുള്ളത്.
1992-ൽ ദേശീയ ന്യൂനപക്ഷ കമ്മീഷൻ നിലവിൽ വന്നു. 2006-ൽ ന്യൂനപക്ഷ ക്ഷേമകാര്യ മന്ത്രാലയവും പ്രാബല്യത്തിൽ വന്നു. ഇന്ത്യയിലുടനീളം വിവിധ സംസ്ഥാനങ്ങൾക്കു കീഴിൽ ന്യൂനപക്ഷ ക്ഷേമത്തിനായി വകുപ്പുകളും നിലവിലുണ്ട്. ഇതിന്റെ ക്ഷേമപ്രവർത്തനങ്ങൾക്കായി കേന്ദ്രസർക്കാരും സംസ്ഥാനസർക്കാരും വർഷാവർഷം തുക വകയിരുത്തുകയും ചെയ്യുന്നു. മറ്റു സംസ്ഥാനങ്ങളെ അപേക്ഷിച്ചു വളരെ വിചിത്രവും പക്ഷപാതപരവും അനീതിപരവുമായ പ്രവണതകളും പ്രവർത്തനങ്ങളുമാണു കേരള സംസ്ഥാന ന്യൂനപക്ഷ ക്ഷേമവകുപ്പ് നിലവിൽ നടപ്പിലാക്കുന്നത്.
80:20
കേരള സംസ്ഥാന ന്യൂനപക്ഷ ക്ഷേമവകുപ്പ് വഴി നടപ്പിലാക്കുന്ന വിവിധ പദ്ധതികളിലെല്ലാം പ്രത്യേകിച്ചു ന്യൂനപക്ഷ വിഭാഗങ്ങളിലെ കുട്ടികൾക്കുള്ള സ്കോളർഷിപ്പ്, യുവജനങ്ങൾക്കായുള്ള പിഎസ്സി, ബാങ്ക്, റെയിൽവേ തുടങ്ങിയവയിലേക്കുള്ള മത്സരപരീക്ഷകൾക്കുള്ള…
View original post 1,048 more words