ഏലിയാ-സ്ലീവാ-മൂശേക്കാലം
മൂശേ മൂന്നാം ഞായർ
മത്താ 8, 23 – 34
സന്ദേശം

ചക്രവാതച്ചുഴിയുടെ ഭീകരതാണ്ഡവം മുന്നിൽ കണ്ട് സുരക്ഷാക്രമീകരണങ്ങളൊരുക്കിയിട്ടുണ്ടെങ്കിലും വലിയ ഭീതിയിലാണ് കേരളം. കൂട്ടിക്കൽ, കൊക്കയാർ ദുരന്തങ്ങൾ നമ്മെ വളരെയേറെ തളർത്തിക്കഴിഞ്ഞു. ലോകത്തിന്റെ പലഭാഗങ്ങളിൽ നിന്നുവരുന്ന മറ്റു വാർത്തകളും ലോകം മുഴുവനും കൊടുങ്കാറ്റിൽപ്പെട്ട് വലയുകയാണോ എന്ന ചോദ്യം നമ്മുടെ മനസ്സിൽ ഉയർത്തുന്നു! നൈജീരിയയിൽ വിശുദ്ധ കുർബാന അർപ്പിച്ചു മടങ്ങിയ വൈദികനെ അജ്ഞാതരായ തോക്കുധാരികൾ തട്ടിക്കൊണ്ടുപോയി. ഇസ്ലാമിക തീവ്രവാദികളാണ് ഇതിന്റെ പിന്നിൽ എന്ന് ക്രൈസ്തവർ പറയുന്നു. ഏതാണ്ട് 18, 500 ക്രൈസ്തവരെയാണ് കഴിഞ്ഞ 12 വർഷങ്ങൾക്കിടയിൽ തീവ്രവാദികൾ തട്ടിക്കൊണ്ട് പോയിരിക്കുന്നത്. നമ്മുടെ ഭാരതത്തിൽ 273 ദിവസങ്ങൾക്കിടെ 305 ക്രൈസ്തവ വിരുദ്ധ അക്രമങ്ങൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. കർണാടകയിൽ ക്രൈസ്തവ സമൂഹത്തിൽ മാത്രം സർവേ നടത്തുകയാണ് ഗവണ്മെന്റ്. തീവ്രവാദ ആക്രമണങ്ങൾ ലോകത്തിന്റെ പലഭാഗങ്ങളിലും അരങ്ങേറുന്നുണ്ട്. കോവിഡ് മൂലം ലോകരാജ്യങ്ങൾ സാമ്പത്തിക, സാമൂഹ്യ ആരോഗ്യഭീഷണി നേരിടുകയാണ്.
ഇതെല്ലം മുന്നിൽ കണ്ടുകൊണ്ട് ഇന്നത്തെ സുവിശേഷ ഭാഗം വായിച്ചാൽ നമുക്ക് തോന്നുക, സുവിശേഷത്തിലെ കൊടുങ്കാറ്റിൽ ഉലയുന്ന തോണിയല്ലേ നമ്മുടെ ലോകം എന്നാണ്.
ഏലിയാ സ്ലീവാ മൂശേക്കാലത്തി ലെ മൂശേ മൂന്നാം ഞായറാണിന്ന്. കടലിനെ ശാന്തമാക്കുന്ന, അതുവഴി ശിഷ്യരെ ആശ്വസിപ്പിക്കുന്ന, ധൈര്യപ്പെടുത്തുന്ന ഈശോയുടെ ചിത്രം വളരെ മനോഹരമായിത്തന്നെയാണ് ഇന്നത്തെ സുവിശേഷഭാഗം അവതരിപ്പിക്കുന്നത്. ഈ ഞായറാഴ്ച്ച നമ്മുടെ സുവിശേഷ ഭാഗത്തിന്റെ സന്ദേശവും ഇത് തന്നെയായിരിക്കട്ടെ: സഹോദരീ, സഹോദരാ, അസ്വസ്ഥമായ നിന്റെ ജീവിതത്തെ ശാന്തമാക്കുവാൻ നിന്റെ ജീവിതത്തിന്റെ അണിയത്തു തന്നെ ഈശോയുണ്ട്.
വ്യാഖ്യാനം
കൊടുങ്കാറ്റിനെ…
View original post 796 more words