ദൈവകൃപ ജീവിതത്തിന്റെ സഹജഭാവമായപ്പോഴാണ് സ്വർഗം പരിശുദ്ധ അമ്മയോട് പറഞ്ഞത്: ‘ദൈവകൃപനിറഞ്ഞവളേ, കർത്താവ് നിന്നോടുകൂടെ.’ ദുഷ്ടഗ്രഹങ്ങളുടെ അപഹാര സമയങ്ങൾ നിറഞ്ഞ, ഇരുട്ടിന്റെ ഈ ലോകത്ത്, ഭയത്തിന്റെയും പാപത്തിന്റെയും പ്രകമ്പനങ്ങൾക്കിടയിലും, ദൈവകൃപ നമ്മുടെ ജീവിതത്തിന്റെ സഹജഭാവമാകട്ടെ.
അമ്മേ,
സ്വർലോക രാജ്ഞി,
മിഴിനീർക്കണങ്ങളാൽ ജപമാലതീർത്തു ഞാൻ
അരികിൽ അണഞ്ഞിടുന്നു.
നനയും മിഴികളിൽ കണ്ണീരൊപ്പുവാൻ
എന്നരികിൽ വന്നിടേണേ!!!