{പുലർവെട്ടം 526}
പഴയൊരു കഥയാണ്. ഒരു മൈതാനത്ത് പെട്ടന്നൊരു ദിവസം ഒരു പച്ച ഭൂതം പ്രത്യക്ഷപ്പെടുകയാണ്. ഒരു ടെന്നീസ് പന്തിന്റെ വലുപ്പമേയുള്ളായിരുന്നു ആദ്യം. നോക്കിനിൽക്കെ അത് വലുതാവുകയാണ്. ഗ്രാമീണർ മൈതാനത്തിന് ചുറ്റും തടിച്ചുകൂടി. എനിക്ക് ഇതിലൊന്നും വിശ്വാസമോ ഭയമോ ഇല്ലെന്ന് പറഞ്ഞ് ഒരു ചെറുപ്പക്കാരൻ അതിന്റെ അടുക്കലേക്ക് കുതിച്ച് വാൾ വീശി, പല കഷ്ണങ്ങളായി അതിനെ ഛേദിച്ചു. അടിമുടി ചോരയിൽ കുതിർന്ന് നില്ക്കുന്ന അയാൾ ദേശത്തിന്റെ വീരകഥാപാത്രമായി.
അടുത്ത വർഷം, അതേ കാലം മൈതാനം നിറയെ ഇപ്പോൾ പച്ചഭൂതങ്ങളാണ്. ഇനി തനിക്കൊന്നുമാവില്ല എന്ന് പറഞ്ഞ് ആദ്യത്തെ ചെറുപ്പക്കാരൻ ഭീരുവായി. ഒരു വയോധികൻ മൈതാനത്തേക്ക് വന്നു. അങ്കലാപ്പോ, തിടുക്കമോ ഇല്ലാതെ അതിനെ നിരീക്ഷിച്ചു. പിന്നെ ഒരു പേനാക്കത്തിയെടുത്ത് അതിനെ പലതായി വകഞ്ഞു. ഓരോരോ കഷ്ണങ്ങളായി ആൾക്കൂട്ടത്തിന് വച്ച് മാറി. ട്വിസ്റ്റൊന്നുമില്ല. തണ്ണിമത്തങ്ങയാണത് !
ദിവസത്തിന്റെ അന്ത്യത്തിൽ കലി പോലൊരു ഫലിതമില്ല. അത് നേരത്തേ പിടുത്തം കിട്ടിയവർ ഭാഗ്യവാൻമാർ!
– ബോബി ജോസ് കട്ടികാട്
Advertisements
പുലർവെട്ടം / Pularvettom, Morning Reflection / Meditational Morning Message Series by Fr Bobby Jose Kattikadu OFM Cap. Source: – Official Facebook Page: https://www.facebook.com/pularvettam.book/
Advertisements
Reblogged this on Nelsapy.
LikeLiked by 1 person