വലിയ നോമ്പാരംഭത്തിലെ
അനുതാപശുശ്രൂഷ (വിഭൂതി) | സീറോ മലബാർ ക്രമം
(സ്വകാര്യ ഓൺലൈൻ ഉപയോഗത്തിന്)
പൊതുനിര്‍ദ്ദേശങ്ങള്‍
1. വലിയ നോമ്പിന്റെ ആരംഭത്തിലാണ് ഈ ശുശ്രൂഷ നടത്തേണ്ടത്.
2. വി. കുര്‍ബാനയോടുചേര്‍ന്നോ അല്ലാതെയോ ഇത് നടത്താവുന്നതാണ്.
3. ശിരസ്സില്‍ പൂശുന്നതിനുള്ള ഭസ്മം ഉണ്ടാക്കുന്നതിന് തലേവര്‍ഷം ഓശാന
ഞായറാഴ്ച ആശീര്‍വദിച്ച കുരുത്തോല ഉപയോഗിക്കുന്നത് അഭികാമ്യമാണ്.
(വി. കുര്‍ബാനയോടുകൂടിയാണ് ഈ ശുശ്രൂഷ നടത്തുന്നതെങ്കില്‍,
കുര്‍ബാനക്രമത്തിലേതുപോലെ ആരംഭിക്കുന്നു.)
കാർമ്മികൻ: അന്നാപ്പെസഹാ തിരുനാളിൽ
കർത്താവരുളിയ കല്പനപോൽ
തിരുനാമത്തിൽ ചേർന്നിടാം
ഒരുമയോടീബലിയർപ്പിക്കാം.
സമൂഹം: അനുരഞ്ജിതരായി തീർന്നിടാം
നവമൊരു പീഡമൊരുക്കീടാം
ഗുരുവിൻ സ്നേഹമോടീയാഗം
തിരുമുൻപാകെയണച്ചീടാം
കാർമ്മി: അത്യുന്നതമാം സ്വർല്ലോകത്തിൽ
സർവ്വേശനു സ്തുതിഗീതം (3)
സമൂഹം: ഭൂമിയിലെന്നും മർത്ത്യനു ശാന്തി
പ്രത്യാശയുമെന്നേക്കും (3)
അല്ലെങ്കിൽ
കാർമ്മി: അത്യുന്നതങ്ങളിൽ ദൈവത്തിനു സ്തുതി. (3)
സമൂഹം: ആമ്മേൻ.
കാർമ്മി: ഭൂമിയിൽ മനുഷ്യർക്ക് സമാധാനവും പ്രത്യാശയും എപ്പോഴും എന്നേക്കും.
സമൂഹം: ആമ്മേൻ.
കാർമ്മി: സ്വർഗ്ഗസ്ഥിതനാം താതാ നിൻ
നാമം പൂജിതമാകണമേ
നിൻ രാജ്യം വന്നീടണമേ
പരിശുദ്ധൻ നീ പരിശുദ്ധൻ.
സമൂഹം: സ്വർഗ്ഗസ്ഥിതനാം താതാ നിൻ
സ്തുതിതൻ നിസ്തുല മഹിമാവാൽ
ഭൂസ്വർഗ്ഗങ്ങൾ നിറഞ്ഞു സാദാ
പാവനമായി വിളങ്ങുന്നു.
മാനവ വാനവ വൃന്ദങ്ങൾ
ഉദ്ഘോഷിക്കൂ സാമോദം
പരിശുദ്ധൻ നീ എന്നെന്നും
പരിശുദ്ധൻ നീ പരിശുദ്ധൻ.
സ്വർഗ്ഗസ്ഥിതനാം താതാ നിൻ
നാമം പൂജിതമാകണമേ
നിൻ രാജ്യം വന്നീടണമേ
നിൻ ഹിതമിവിടെ ഭവിക്കണമേ.
സ്വർഗ്ഗത്തെന്നതു പോലുലകിൽ
നിൻ ചിത്തം നിറവേറണമേ
ആവശ്യകമാം ആഹാരം
ഞങ്ങൾക്കിന്നരുളീടണമേ.
ഞങ്ങൾ കടങ്ങൾ പൊറുത്തതുപോൽ
ഞങ്ങൾക്കുള്ള കടം സകലം
പാപത്തിൻ കടബാധ്യതയും
അങ്ങ് കനിഞ്ഞു പൊറുക്കേണമേ.
ഞങ്ങൾ പരീക്ഷയിൽ ഒരുനാളും
ഉൾപ്പെടുവാനിടയാകരുതേ
ദുഷ്ടാരൂപിയിൽ നിന്നെന്നും
ഞങ്ങളെ രക്ഷിച്ചരുളണമേ.
എന്തെന്നാലെന്നാളേക്കും
രാജ്യം ശക്തി മഹത്വങ്ങൾ
താവകമല്ലോ കർത്താവേ
ആമ്മേനാമ്മേനെന്നേക്കും.
അല്ലെങ്കിൽ
കാർമ്മി: സ്വർഗ്ഗസ്ഥനായ ഞങ്ങളുടെ പിതാവേ, (സമൂഹവും ചേർന്ന്) അങ്ങയുടെ നാമം പൂജിതമാകണമേ. അങ്ങയുടെ രാജ്യം വരണമേ. അങ്ങ് പരിശുദ്ധൻ പരിശുദ്ധൻ പരിശുദ്ധൻ. സ്വർഗ്ഗസ്ഥനായ ഞങ്ങളുടെ പിതാവേ അങ്ങയുടെ മഹത്വത്താൽ സ്വർഗ്ഗവും ഭൂമിയും നിറഞ്ഞിരിക്കുന്നു. മാലാഖമാരും മനുഷ്യരും അങ്ങ് പരിശുദ്ധൻ പരിശുദ്ധൻ പരിശുദ്ധൻ എന്ന് ഉദ്ഘോഷിക്കുന്നു.
സ്വർഗ്ഗസ്ഥനായ ഞങ്ങളുടെ പിതാവേ, അങ്ങയുടെ നാമം പൂജിതമാകണമേ. അങ്ങയുടെ രാജ്യം വരണമേ. അങ്ങയുടെ തിരുമനസ്സ് സ്വർഗ്ഗത്തിലെപ്പോലെ ഭൂമിയിലുമാകണമേ.
ഞങ്ങൾക്ക് ആവശ്യമായ ആഹാരം ഇന്നു ഞങ്ങൾക്കു തരണമേ. ഞങ്ങളുടെ കടക്കാരോടു ഞങ്ങൾ ക്ഷമിച്ചതുപോലെ ഞങ്ങളുടെ കടങ്ങളും പാപങ്ങളും ഞങ്ങളോടും ക്ഷമിക്കണമേ. ഞങ്ങൾ പ്രലോഭനത്തിൽ വീഴാൻ ഇടയാകരുതേ. ദുഷ്ടാ രൂപയിൽ നിന്ന് ഞങ്ങളെ രക്ഷിക്കണമേ. എന്തുകൊണ്ടെന്നാൽ രാജ്യവും ശക്തിയും മഹത്വവും എന്നേക്കും അങ്ങയുടേതാകുന്നു. ആമ്മേൻ
ശുശ്രൂഷി: നമ്മുക്ക് പ്രാർത്ഥിക്കാം സമാധാനം നമ്മോടു കൂടെ
കാർമ്മി: പശ്ചാത്തപിക്കുന്ന പാപികളെ കാരുണ്യപൂര്‍വ്വം സ്വീകരിക്കുന്ന സ്‌നേഹസമ്പന്നനായ ദൈവമേ,
അങ്ങയുടെ സന്നിധിയില്‍ നില്‍ക്കുന്ന പാപികളായ ഞങ്ങളെ ദയാപൂര്‍വ്വം തൃക്കണ്‍പാര്‍ക്കണമേ. വിനീതഹൃദയനായ ചുങ്കക്കാരനൊേലെ അങ്ങയുടെ അനുഗ്രഹത്തിനു ഞങ്ങള്‍ കാത്തു നില്ക്കുന്നു. ഇന്ന് ഞങ്ങള്‍ ആരംഭിക്കുന്ന നോമ്പ് അനുതാപത്തിലേക്കും മാനസാന്തരത്തിലേക്കും ജീവിതനവീകരണത്തിലേക്കും ഞങ്ങളെ നയിക്കട്ടെ. തിരഞ്ഞെടുക്കട്ടെ ജനമായ ഞങ്ങളുടെ പാപങ്ങള്‍ പശ്ചാത്താപത്തിന്റെ കണ്ണുനീരാല്‍ കഴുകിക്കളയുവാനും ഭാവിയില്‍ പരിശുദ്ധരായി ജീവിക്കുവാനും സഹായിക്കണമേ. മിശിഹായോടു ചേര്‍ന്ന് എളിമയോടും ഹൃദയവിശുദ്ധിയോടുംകൂടി പരിഹാരത്തിന്റെയും കൃതജ്ഞതയുടെയും ഈ ബലിയർപ്പിക്കുവാന്‍ ഞങ്ങളെ യോഗ്യരാക്കണമേ. സകലത്തിന്റെയും നാഥാ, എന്നേക്കും.
സമൂഹം: ആമ്മേൻ
സങ്കീര്‍ത്തനമാല
സങ്കീര്‍ത്തനം 15
കാര്‍മ്മി: കര്‍ത്താവേ, നിന്റെ കൂടാരത്തില്‍ ആരു വസിക്കും?
നിന്റെ വിശുദ്ധഗിരിയില്‍ ആരു നിവസിക്കും?
(കാനോന) കര്‍ത്താവേ, അങ്ങയുടെ വഴികള്‍ അന്വേഷിക്കുവാനും തിരുവചനത്താല്‍ നയിക്കപ്പെടുവാനും കൃപചെയ്യണമേ. അങ്ങയുടെ ഹിതം മനസ്സിലാക്കുവാന്‍ ഞങ്ങളെ പഠിപ്പിക്കുകയും ചെയ്യണമേ.
(സമൂഹം രണ്ടുഗണമായി തുടരുന്നു)
കറകൂടാതെ വ്യാപരിക്കുന്നവനും
നീതി പ്രവര്‍ത്തിക്കുന്നവനും.
ഹൃദയത്തില്‍ സത്യമുള്ളവനും
നാവുകൊണ്ട് വഞ്ചിക്കാത്തവനും.
കൂട്ടുകാരനോട് തിചെയ്യാത്തവനും
അയല്‍ക്കാരനെതിരായി കൈക്കൂലി വാങ്ങാത്തവനും;
പ്രകോപിപ്പിക്കുന്നവനെ വിഗണിക്കുന്നവനും
കര്‍ത്താവിന്റെ ഭക്തരെ മാനിക്കുന്നവനും;
അയല്‍ക്കാരനോടുളള പ്രതിജ്ഞ ലംഘിക്കാത്തവനും
പണം പലിശയ്ക്കു കൊടുക്കാത്തവനും.
നിര്‍ദ്ദോഷിക്കെതിരെ കൈക്കൂലി വാങ്ങാത്തവനും;
ഇവ ചെയ്യുന്നവന്‍ നീതിമാനാകുന്നു.
അവന്‍ ഒരിക്കലും ഇളകുകയില്ല.
സങ്കീര്‍ത്തനം 16
ദൈവമേ, എന്നെ കാത്തരുളേണമേ;
എന്തെന്നാല്‍ നിന്നില്‍ ഞാന്‍ ആശ്രയിച്ചിരിക്കുന്നു.
നീയാണ് എന്റെ നാഥനെന്നും.
എന്റെ നന്മ നിന്നില്‍ നിന്നാണെന്നും
കര്‍ത്താവിനോടു ഞാന്‍ പറഞ്ഞു.
ഭൂമിയിലുള്ള പരിശുദ്ധരും ശ്രേഷ്ഠരും
എനിക്ക് ഏറ്റവും ഇഷ്ടപ്പെട്ടവരാണെന്നും.
അന്യദേവാരെ അനുഗമിക്കുന്നവരുടെ
ദുരിതങ്ങള്‍ ഏറിക്കൊണ്ടിരിക്കും.
അവര്‍ക്ക് ഞാന്‍ രക്തബലി അര്‍പ്പിക്കുകയില്ല
അവരുടെ നാമം ഞാന്‍ ഉരുവിടുകയില്ല.
എന്റെ അവകാശവും പാനപാത്രവുമായ കര്‍ത്താവേ,
എന്റെ ഓഹരി നീ എനിക്ക് തിരിച്ചു തന്നു.
നല്ല സ്ഥലത്താണ് എനിക്കു അളവു ചങ്ങല വീണത്.
എന്റെ ഓഹരി എനിക്കിഷ്ടമായി.
എനിക്ക് ഉപദേശം നല്കിയ കര്‍ത്താവിന് ഞാന്‍ വാഴ്ത്തും;
രാത്രിയാമങ്ങളിലും എന്റെ അന്തരംഗം എന്നെ പഠിപ്പിച്ചു.
കര്‍ത്താവിനെ ഞാന്‍ സദാ കണ്‍മുമ്പില്‍ ദര്‍ശിച്ചു.
ഞാന്‍ ഇളകാതിരിക്കേണ്ടതിന് അവന്‍ എന്റെ വലത്തുഭാഗത്തുണ്ട്;
അതിനാല്‍ എന്റെ ഹൃദയം സന്തോഷിക്കുന്നു;
ഉള്ളം ആഹ്ലാദിക്കുന്നു.
ശരീരം ശാന്തതയില്‍ വസിക്കുകയും ചെയ്യും.
എന്തെന്നാല്‍ നീ എന്നെ പാതാളത്തില്‍ ഉപേക്ഷിച്ചില്ല;
നിന്റെ പരിശുദ്ധനെ ജീര്‍ണിക്കുവാന്‍ അനുവദിച്ചതുമില്ല;
ജീവന്റെ മാര്‍ഗം നീ എന്നെ കാണിക്കും.
കാര്‍മ്മി: പിതാവിനും പുത്രനും പരിശുദ്ധാത്മാവിനുംസ്തുതി;
ആദിമുതല്‍ എന്നേക്കും ആമ്മേന്‍.
കാര്‍മ്മി: (കാനോന) കര്‍ത്താവ് എന്റെ ഓഹരിയും പാനപാത്രവുമാകുന്നു; അവിടുന്ന് എപ്പോഴും എന്റെ കണ്‍മുമ്പിലുണ്ട്; എന്റെ ഭാഗധേയം അവിടുത്തെ കരങ്ങളിലാകുന്നു; അവിടുന്ന് എനിക്ക് ജീവന്റെ മാര്‍ഗ്ഗം കാണിച്ചുതരുന്നു.
ശുശ്രൂഷി: നമ്മുക്ക് പ്രാർത്ഥിക്കാം സമാധാനം നമ്മോടു കൂടെ.
(കാര്‍മ്മികന്‍ ധൂപകലശത്തില്‍ മൂന്നു തരി കുന്തുരുക്കമിട്ട് താഴെവരുന്ന പ്രാര്‍ത്ഥനതാഴ്ന്നസ്വരത്തില്‍ ചൊല്ലി
ക്കൊണ്ട് ആശീര്‍വദിക്കുന്നു.)
കാര്‍മ്മി: പിതാവും പുത്രനും പരിശുദ്ധാത്മാവുമായ സര്‍വ്വേശ്വരാ, അങ്ങയുടെ ബഹുമാനത്തിനായി ഞങ്ങള്‍ സമര്‍പ്പിക്കുന്ന ഈ ധൂപം അങ്ങയുടെ മഹനീയത്രിത്വത്തിന്റെ നാമത്തില്‍ ആശീര്‍വദിക്കപ്പെടട്ടെ. ഇത് അങ്ങയുടെ പ്രസാദത്തിനും അങ്ങയുടെ അജഗണത്തിന്റെ പാപങ്ങളുടെ മോചനത്തിനും കാരണമാകട്ടെ, എന്നേക്കും.
ശുശ്രൂഷി: ആമ്മേന്‍.
കാർമ്മി: ഞങ്ങളുടെ കർത്താവായ ദൈവമേ, അങ്ങയുടെ സ്നേഹത്തിൻറെ പരിമളം ഞങ്ങളിൽ വീശുകയും അങ്ങയുടെ സത്യത്തിന്റെ ജ്ഞാനം ഞങ്ങളുടെ ആത്മാക്കളെ പ്രകാശിപ്പിക്കുകയും ചെയ്യുമ്പോൾ, സ്വർഗ്ഗത്തിൽനിന്ന് പ്രത്യക്ഷനാകുന്ന അങ്ങയുടെ തിരുക്കുമാരനെ സ്വീകരിക്കാൻ ഞങ്ങൾക്ക് ഇടയാകട്ടെ. സകല സൗഭാഗ്യങ്ങളും നന്മകളും നിറഞ്ഞു മുടി ചൂടി നിൽക്കുന്ന സഭയിൽ നിരന്തരം അങ്ങയെ സ്തുതിക്കാനും മഹത്വപ്പെടുത്താനും ഞങ്ങൾ യോഗ്യരാകട്ടെ. എന്തുകൊണ്ടെന്നാൽ, അങ്ങ് എല്ലാറ്റിൻറെയും സൃഷ്ടാവാകുന്നു. സകലത്തിന്റെയും നാഥാ, എന്നേക്കും.
സമൂഹം: ആമ്മേൻ
(മദ്ഹബഹയുടെ വിരി നീക്കുന്നു. ശുശ്രൂഷി മദ്ഹബഹയില്‍ പ്രവേശിച്ച് വലത്തുവശത്തുനിന്ന് ആരംഭിച്ച് മദ്ഹബഹ
ധൂപിക്കുന്നു. മദ്ഹബഹയുടെ മധ്യഭാഗത്ത് എത്തുമ്പോള്‍ സമൂഹത്തെയും ധൂപിക്കുന്നു.)
ഗായകർ | സമൂഹം: സർവ്വാധിപനാം കർത്താവേ
നിൻ സ്തുതി ഞങ്ങൾ പാടുന്നു
ഈശോനാഥാ വിനയമൊടെ
നിന്നെ നമിച്ചു പുകഴ്ത്തുന്നു.
മർത്ത്യനു നിത്യ മഹോന്നതമാം
ഉത്ഥാനം നീയരുളുന്നു.
അക്ഷയമവനുടെയാത്മാവി-
ന്നുത്തമരക്ഷയുമേകുന്നു.
വചനവേദിയിലുള്ളവർ: കർത്താവേ, അങ്ങേക്കു നന്ദി പറയുന്നത് ഉത്തമമാകുന്നു; അത്യുന്നത അങ്ങയുടെ നാമം പ്രകീർത്തിക്കുന്നതും.
സർവ്വാധിപനാം കർത്താവേ
നിൻ സ്തുതി ഞങ്ങൾ പാടുന്നു
ഈശോനാഥാ വിനയമൊടെ
നിന്നെ നമിച്ചു പുകഴ്ത്തുന്നു.
മർത്ത്യനു നിത്യ മഹോന്നതമാം
ഉത്ഥാനം നീയരുളുന്നു.
അക്ഷയമവനുടെയാത്മാവി-
ന്നുത്തമരക്ഷയുമേകുന്നു.
ഗായകർ | സമൂഹം: പിതാവിനും പുത്രനും പരിശുദ്ധാത്മാവിനും സ്തുതി; ആദിമുതൽ എന്നേക്കും, ആമ്മേൻ.
സർവ്വാധിപനാം കർത്താവേ
നിൻ സ്തുതി ഞങ്ങൾ പാടുന്നു
ഈശോനാഥാ വിനയമൊടെ
നിന്നെ നമിച്ചു പുകഴ്ത്തുന്നു.
മർത്ത്യനു നിത്യ മഹോന്നതമാം
ഉത്ഥാനം നീയരുളുന്നു.
അക്ഷയമവനുടെയാത്മാവി-
ന്നുത്തമരക്ഷയുമേകുന്നു.
ശുശ്രൂഷി: നമ്മുക്ക് പ്രാർത്ഥിക്കാം സമാധാനം നമ്മോടു കൂടെ.
കാർമ്മി: എന്റെ കർത്താവേ നീ സത്യമായും ഞങ്ങളുടെ ശരീരങ്ങളെ ഉയിർപ്പിക്കുന്നവനും ആത്മാക്കളെ രക്ഷിക്കുന്നവനും ജീവനെ നിത്യം പരിപാലിക്കുന്നവനുമാകുന്നു. ഞങ്ങൾ എപ്പോഴും നിനക്ക് സ്തുതിയും കൃതജ്ഞതയും ആരാധനയും സമർപ്പിക്കുവാൻ കടപ്പെട്ടവരാകുന്നു. സകലത്തിന്റെയും നാഥാ, എന്നേക്കും.
സമൂഹം: ആമ്മേൻ
ശുശ്രൂഷി: ശബ്ദമുയർത്തി പാടിടുവിൻ
സർവ്വരുമൊന്നായി പാടിടുവിൻ
എന്നെന്നും ജീവിക്കും
സർവ്വേശ്വരനെ വാഴ്ത്തിടുവിൻ
ഗായകർ | സമൂഹം: പരിപാവനനാം സർവ്വേശാ
പരിപാവനനാം ബലവാനേ
പരിപാവനനാം അമർത്യനേ
കാരുണ്യം നീ ചൊരിയണമേ.
വചനവേദിയിലുള്ളവർ: പിതാവിനും പുത്രനും പരിശുദ്ധാത്മാവിനും സ്തുതി
പരിപാവനനാം സർവ്വേശാ
പരിപാവനനാം ബലവാനേ
പരിപാവനനാം അമർത്യനേ
കാരുണ്യം നീ ചൊരിയണമേ.
ഗായകർ | സമൂഹം: ആദിമുതൽ എന്നേക്കും, ആമ്മേൻ.
പരിപാവനനാം സർവ്വേശാ
പരിപാവനനാം ബലവാനേ
പരിപാവനനാം അമർത്യനേ
കാരുണ്യം നീ ചൊരിയണമേ.
ശുശ്രൂഷി: നമ്മുക്ക് പ്രാർത്ഥിക്കാം, സമാധാനം നമ്മോടു കൂടെ.
കാർമ്മി: വിശുദ്ധരിൽ സംപ്രീതനായി വസിക്കുന്ന പരിശുദ്ധനും സ്തുത്യർഹനും ബലവാനും അമർത്യനുമായ കർത്താവേ, അങ്ങയുടെ സ്വഭാവത്തിനൊത്തവിധം എപ്പോഴും ഞങ്ങളെ കടാക്ഷിക്കുകയും അനുഗ്രഹിക്കുകയും ഞങ്ങളോട് കരുണ കാണിക്കുകയും ചെയ്യണമേ. പിതാവും പുത്രനും പരിശുദ്ധാത്മാവുമായ സർവ്വേശ്വരാ, എന്നേയ്ക്കും.
സമൂഹം: ആമ്മേൻ
പഴയനിയമ വായനകൾ
ഒന്നാം വായന
ശുശ്രൂഷി: സഹോദരരേ നിങ്ങൾ ഇരുന്ന് ശ്രദ്ധയോടെ കേൾക്കുവിൻ.
ഉല്പത്തി പുസ്തകത്തിൽ നിന്നുള്ള വായന.
ശുശ്രൂഷി: കർത്താവേ, ആശീർവദിക്കണമേ.
കാർമ്മി: ദൈവം + അനുഗ്രഹിക്കട്ടെ.
ഉല്പത്തി 3, 1-19
ദൈവമായ കര്‍ത്താവു സൃഷ്ടിച്ച എല്ലാ വന്യജീവികളിലുംവച്ച് കൗശലമേറിയതായിരുന്നു സര്‍പ്പം. അതു സ്ത്രീയോടു ചോദിച്ചു: തോട്ടത്തിലെ ഒരു വൃക്ഷത്തിന്റെയും ഫലം തിന്നരുതെന്നു ദൈവം കല്‍പിച്ചിട്ടുണ്ടോ? സ്ത്രീ സര്‍പ്പത്തോടു പറഞ്ഞു: തോട്ടത്തിലെ വൃക്ഷങ്ങളുടെ പഴങ്ങള്‍ ഞങ്ങള്‍ക്കു ഭക്ഷിക്കാം. എന്നാല്‍, തോട്ടത്തിന്റെ നടുവിലുള്ള മരത്തിന്റെ പഴം ഭക്ഷിക്കുകയോ തൊടുകപോലുമോ അരുത്; ഭക്ഷിച്ചാല്‍ നിങ്ങള്‍ മരിക്കും എന്നു ദൈവം പറഞ്ഞിട്ടുണ്ട്. സര്‍പ്പം സ്ത്രീയോടു പറഞ്ഞു: നിങ്ങള്‍ മരിക്കുകയില്ല. അതു തിന്നുന്ന ദിവസം നിങ്ങളുടെ കണ്ണുകള്‍ തുറക്കുമെന്നും, നന്‍മയും തിന്‍മയും അറിഞ്ഞ് നിങ്ങള്‍ ദൈവത്തെപ്പോലെ ആകുമെന്നും ദൈവത്തിനറിയാം. ആ വൃക്ഷത്തിന്റെ പഴം ആസ്വാദ്യവും, കണ്ണിനു കൗതുകകരവും, അറിവേകാന്‍ കഴിയുമെന്നതിനാല്‍ അഭികാമ്യവും ആണെന്നു കണ്ട് അവള്‍ അതു പറിച്ചുതിന്നു. ഭര്‍ത്താവിനുംകൊടുത്തു; അവനും തിന്നു. ഉടനെ ഇരുവരുടെയും കണ്ണുകള്‍ തുറന്നു. തങ്ങള്‍ നഗ്‌നരാണെന്ന് അവരറിഞ്ഞു. അത്തിയിലകള്‍ കൂട്ടിത്തുന്നി അവര്‍ അരക്കച്ചയുണ്ടാക്കി. വെയിലാറിയപ്പോള്‍ ദൈവമായ കര്‍ത്താവു തോട്ടത്തില്‍ ഉലാത്തുന്നതിന്റെ ശബ്ദം അവര്‍ കേട്ടു. പുരുഷനും ഭാര്യയും അവിടുത്തെ മുമ്പില്‍നിന്നു മാറി, തോട്ടത്തിലെ മരങ്ങള്‍ക്കിടയിലൊളിച്ചു. അവിടുന്നു പുരുഷനെ വിളിച്ചു ചോദിച്ചു: നീ എവിടെയാണ്? അവന്‍ മറുപടി പറഞ്ഞു: തോട്ടത്തില്‍ അവിടുത്തെ ശബ്ദം ഞാന്‍ കേട്ടു. ഞാന്‍ നഗ്നനായതുകൊണ്ടു ഭയന്ന് ഒളിച്ചതാണ്. അവിടുന്നു ചോദിച്ചു: നീ നഗ്‌നനാണെന്നു നിന്നോടാരു പറഞ്ഞു? തിന്നരുതെന്ന് ഞാന്‍ കല്‍പിച്ചവൃക്ഷത്തിന്റെ പഴം നീ തിന്നോ? അവന്‍ പറഞ്ഞു: അങ്ങ് എനിക്കു കൂട്ടിനു തന്ന സ്ത്രീ ആ മരത്തിന്റെ പഴം എനിക്കു തന്നു; ഞാന്‍ അതു തിന്നു. ദൈവമായ കര്‍ത്താവ് സ്ത്രീയോടു ചോദിച്ചു: നീ എന്താണ് ഈ ചെയ്തത്? അവള്‍ പറഞ്ഞു: സര്‍പ്പം എന്നെ വഞ്ചിച്ചു; ഞാന്‍ പഴം തിന്നു.
ദൈവമായ കര്‍ത്താവ് സര്‍പ്പത്തോടു പറഞ്ഞു: ഇതുചെയ്തതുകൊണ്ട് നീ എല്ലാ കന്നുകാലികളുടെയും വന്യമൃഗങ്ങളുടെയുമിടയില്‍ ശപിക്കപ്പെട്ടതായിരിക്കും. നീ മണ്ണില്‍ ഇഴഞ്ഞു നടക്കും. ജീവിതകാലം മുഴുവന്‍ നീ പൊടി തിന്നും. നീയും സ്ത്രീയും തമ്മിലും നിന്റെ സന്തതിയും അവളുടെ സന്തതിയും തമ്മിലും ഞാന്‍ ശത്രുത ഉളവാക്കും. അവന്‍ നിന്റെ തല തകര്‍ക്കും. നീ അവന്റെ കുതികാലില്‍ പരിക്കേല്‍പിക്കും. അവിടുന്നു സ്ത്രീയോടു പറഞ്ഞു: നിന്റെ ഗര്‍ഭാരിഷ്ടതകള്‍ ഞാന്‍ വര്‍ധിപ്പിക്കും. നീ വേദനയോടെ കുഞ്ഞുങ്ങളെപ്രസവിക്കും. എങ്കിലും, നിനക്കു ഭര്‍ത്താവില്‍ അഭിലാഷമുണ്ടായിരിക്കും. അവന്‍ നിന്നെ ഭരിക്കുകയും ചെയ്യും. ആദത്തോട് അവിടുന്നു പറഞ്ഞു: തിന്നരുതെന്നു ഞാന്‍ പറഞ്ഞപഴം സ്ത്രീയുടെ വാക്കു കേട്ടു നീ തിന്നതുകൊണ്ട് നീ മൂലം മണ്ണു ശപിക്കപ്പെട്ടതായിരിക്കും. ആയുഷ്‌കാലം മുഴുവന്‍ കഠിനാധ്വാനംകൊണ്ട് നീ അതില്‍നിന്നു കാലയാപനം ചെയ്യും. അതു മുള്ളും മുള്‍ച്ചെടികളും നിനക്കായി മുളപ്പിക്കും. വയലിലെ സസ്യങ്ങള്‍ നീ ഭക്ഷിക്കും. മണ്ണില്‍നിന്ന് എടുക്കപ്പെട്ട നീ, മണ്ണിനോടു ചേരുന്നതുവരെ, നെറ്റിയിലെ വിയര്‍പ്പുകൊണ്ടു ഭക്ഷണം സമ്പാദിക്കും. നീ പൊടിയാണ്, പൊടിയിലേക്കുതന്നെ നീ മടങ്ങും.
വായന കഴിയുമ്പോൾ
സമൂഹം: ദൈവമായ കർത്താവിനു സ്തുതി.
രണ്ടാം വായന
ശുശ്രൂഷി: സഹോദരരേ നിങ്ങൾ ശ്രദ്ധയോടെ കേൾക്കുവിൻ.
യോനായുടെ പുസ്തകത്തില്‍ നിന്നുള്ള വായന.
ശുശ്രൂഷി: കർത്താവേ, ആശീർവദിക്കണമേ.
കാർമ്മി: ദൈവം + അനുഗ്രഹിക്കട്ടെ.
യോനാ 3, 1-10
യോനായ്ക്കു വീണ്ടും കര്‍ത്താവിന്റെ അരുളപ്പാടുണ്ടായി. എഴുന്നേറ്റ് മഹാനഗര മായ നിനെവേയിലേക്കു പോവുക. ഞാന്‍ നല്‍കുന്ന സന്‌ദേശം നീ അവിടെ പ്രഘോഷിക്കുക. കര്‍ത്താവിന്റെ കല്‍പനയനുസരിച്ച് യോനാ എഴുന്നേറ്റ് നിനെവേയിലേക്കുപോയി. അതു വളരെ വലിയൊരു നഗരമായിരുന്നു. അതു കടക്കാന്‍മൂന്നുദിവസത്തെയാത്ര വേണ്ടിയിരുന്നു. യോനാ, നഗരത്തില്‍ കടന്ന് ഒരു ദിവസത്തെ വഴി നടന്നു. അനന്തരം, അവന്‍ വിളിച്ചു പറഞ്ഞു: നാല്‍പതു ദിവസം കഴിയുമ്പോള്‍ നിനെവേനശിപ്പിക്കപ്പെടും.5 നിനെവേയിലെ ജനങ്ങള്‍ ദൈവത്തില്‍ വിശ്വസിച്ചു. അവര്‍ ഒരു ഉപവാസം പ്രഖ്യാപിച്ചു. വലിയവരും ചെറിയവരും ഒന്നുപോലെ ചാക്കുടുത്തു. ഈ വാര്‍ത്തനിനെവേരാജാവ് കേട്ടു. അവന്‍ സിംഹാസനത്തില്‍നിന്ന് എഴുന്നേറ്റ് രാജകീയവസ്ത്രം മാറ്റി ചാക്കുടുത്ത് ചാരത്തില്‍ ഇരുന്നു. അവന്‍ നിനെവേ മുഴുവന്‍ ഒരു വിളംബരം പ്രസിദ്ധപ്പെടുത്തി. രാജാവിന്റെയും അവന്റെ പ്രഭുക്കന്‍മാരുടെയും കല്‍പനയാണിത്: മനുഷ്യനോ മൃഗമോ കന്നുകാലിയോ ആടോ ഒന്നും ഭക്ഷിക്കരുത്. അവ മേയുകയോ വെള്ളം കുടിക്കുകയോ അരുത്. മനുഷ്യനും മൃഗവും ചാക്കുവസ്ത്രം ധരിച്ച്, ദൈവത്തോട് ഉച്ചത്തില്‍ വിളിച്ചപേക്ഷിക്കട്ടെ! ഓരോരുത്തരും തങ്ങളുടെ ദുര്‍മാര്‍ഗത്തില്‍ നിന്നും അക്രമങ്ങളില്‍നിന്നും പിന്‍തിരിയട്ടെ! ദൈവം മനസ്‌സുമാറ്റി തന്റെ ക്രോധം പിന്‍വലിക്കുകയും അങ്ങനെ നാം നശിക്കാതിരിക്കുകയും ചെയ്‌തേക്കാം. തങ്ങളുടെ ദുഷ്ട തയില്‍നിന്ന് അവര്‍ പിന്‍തിരിഞ്ഞു എന്നു കണ്ട് ദൈവം മനസ്‌സുമാറ്റി; അവരുടെമേല്‍ അയയ്ക്കുമെന്നു പറഞ്ഞതിന്‍മ അയച്ചില്ല.
സമൂഹം: ദൈവമായ കർത്താവിനു സ്തുതി.
ശുശ്രൂഷി: പ്രകീർത്തനം / ശൂറായ ആലപിക്കാനായി നിങ്ങൾ എഴുന്നേൽക്കുവിൻ.
കാർമ്മി: സര്‍വ്വചരാചരവും
ദൈവമഹത്ത്വത്തെ
വാഴ്ത്തിപ്പാടുന്നു.
ദിവ്യാത്മാവിന്‍ ഗീതികളാല്‍
ഹല്ലേലൂയ്യ ഗീതികളാല്‍
കര്‍ത്താവിന്നുപവാസത്തിന്‍
നിര്‍മ്മലമാകുമനുസ്മരണം
കൊണ്ടാടാം ഇന്നീ വേദികയില്‍.
ശുശ്രൂഷി 1 : തന്‍മഹിമാവല്ലോ
വാനിലുമൂഴിയിലും
തിങ്ങിവിളങ്ങുന്നു.
സമൂഹം: സര്‍വ്വചരാചരവും
ദൈവമഹത്ത്വത്തെ
വാഴ്ത്തിപ്പാടുന്നു.
ദിവ്യാത്മാവിന്‍ ഗീതികളാല്‍
ഹല്ലേലൂയ്യ ഗീതികളാല്‍
കര്‍ത്താവിന്നുപവാസത്തിന്‍
നിര്‍മ്മലമാകുമനുസ്മരണം
കൊണ്ടാടാം ഇന്നീ വേദികയില്‍.
ശുശ്രൂഷി 2 : ജനതകളവിടുത്തെ
മഹിമകള്‍ പാടുന്നു
താണുവണങ്ങുന്നു.
സമൂഹം: സര്‍വ്വചരാചരവും
ദൈവമഹത്ത്വത്തെ
വാഴ്ത്തിപ്പാടുന്നു.
ദിവ്യാത്മാവിന്‍ ഗീതികളാല്‍
ഹല്ലേലൂയ്യ ഗീതികളാല്‍
കര്‍ത്താവിന്നുപവാസത്തിന്‍
നിര്‍മ്മലമാകുമനുസ്മരണം
കൊണ്ടാടാം ഇന്നീ വേദികയില്‍.
കാർമ്മി: നിത്യ പിതാവിനും
സുതനും റൂഹായ്ക്കും
സ്തുതിയുണ്ടാകട്ടെ
സമൂഹം: സര്‍വ്വചരാചരവും
ദൈവമഹത്ത്വത്തെ
വാഴ്ത്തിപ്പാടുന്നു.
ദിവ്യാത്മാവിന്‍ ഗീതികളാല്‍
ഹല്ലേലൂയ്യ ഗീതികളാല്‍
കര്‍ത്താവിന്നുപവാസത്തിന്‍
നിര്‍മ്മലമാകുമനുസ്മരണം
കൊണ്ടാടാം ഇന്നീ വേദികയില്‍.
ശുശ്രൂഷി: ആദിയിലെപ്പോലെ
ഇപ്പോഴുമെപ്പോഴും
എന്നേക്കും ആമ്മേൻ.
സമൂഹം: സര്‍വ്വചരാചരവും
ദൈവമഹത്ത്വത്തെ
വാഴ്ത്തിപ്പാടുന്നു.
ദിവ്യാത്മാവിന്‍ ഗീതികളാല്‍
ഹല്ലേലൂയ്യ ഗീതികളാല്‍
കര്‍ത്താവിന്നുപവാസത്തിന്‍
നിര്‍മ്മലമാകുമനുസ്മരണം
കൊണ്ടാടാം ഇന്നീ വേദികയില്‍.
ശുശ്രൂഷി: ഹല്ലേലൂയ്യാ, ഹല്ലേലൂയ്യാ, ഹല്ലേലൂയ്യാ.
നമുക്ക് പ്രാർത്ഥിക്കാം, സമാധാനം നമ്മോടുകൂടെ.
കാർമ്മി: ഞങ്ങളുടെ കർത്താവായ ദൈവമേ, അങ്ങയുടെ ജീവദായകവും ദൈവികവുമായ കൽപ്നകളുടെ മധുരസ്വരം ശ്രവിക്കുന്നതിനും ഗ്രഹിക്കുന്നതിനും ഞങ്ങളുടെ ബുദ്ധിയെ പ്രകാശിപ്പിക്കണമേ. അതുവഴി, ആത്മശരീരങ്ങൾക്കുപകരിക്കുന്ന സ്നേഹവും ശരണവും രക്ഷയും ഞങ്ങളിൽ ഫലമണിയുന്നതിനും നിരന്തരം ഞങ്ങൾ അങ്ങയെ സ്തുതിക്കുന്നതിനും അങ്ങയുടെ കാരുണ്യത്താലും അനുഗ്രഹത്താലും ഞങ്ങളെ സഹായിക്കണമേ. പിതാവും പുത്രനും പരിശുദ്ധാത്മാവുമായ സർവ്വേശ്വരാ, എന്നേയ്ക്കും.
സമൂഹം: ആമ്മേൻ
ലേഖനം
ശുശ്രൂഷി: സഹോദരരേവിശുദ്ധ പൗലോസ് ശ്ലീഹ റോമാക്കാർക്ക് എഴുതിയ ലേഖനം
(കാർമ്മികന് നേരെ തിരിഞ്ഞു യാചിക്കുന്നു )
ശുശ്രൂഷി: കർത്താവേ, ആശീർവദിക്കണമേ.
കാർമ്മി: മിശിഹാ + അനുഗ്രഹിക്കട്ടെ.
(ജനങ്ങൾക്ക് നേരെ തിരിഞ്ഞു വായിക്കുന്നു)
റോമാ 12, 1-15
ആകയാല്‍ സഹോദരരേ, ദൈവത്തിന്റെ കാരുണ്യം അനുസ്മരിച്ചുകൊണ്ട് ഞാന്‍ നിങ്ങളോട് അപേക്ഷിക്കുന്നു: നിങ്ങളുടെ ശരീരങ്ങളെ വിശുദ്ധവും ദൈവത്തിനു പ്രീതികരവുമായ സജീവബലിയായി സമര്‍പ്പിക്കുവിന്‍. ഇതായിരിക്കണം നിങ്ങളുടെയഥാര്‍ഥമായ ആരാധന. നിങ്ങള്‍ ഈലോകത്തിന് അനുരൂപരാകരുത്; പ്രത്യുത, നിങ്ങളുടെ മനസ്‌സിന്റെ നവീകരണംവഴി രൂപാന്തരപ്പെടുവിന്‍. ദൈവഹിതം എന്തെന്നും, നല്ലതും പ്രീതിജനകവും പരിപൂര്‍ണവുമായത് എന്തെന്നും വിവേചിച്ചറിയാന്‍ അപ്പോള്‍ നിങ്ങള്‍ക്കു സാധിക്കും. എനിക്കു ലഭിച്ചിരിക്കുന്ന കൃപയാല്‍ പ്രേരിതനായി നിങ്ങളോടു ഞാന്‍ പറയുന്നു, ഉള്ളതിലധികം മേന്‍മ ആരും ഭാവിക്കരുത്; മറിച്ച്, ദൈവം ഓരോരുത്തര്‍ക്കും നല്‍കിയിരിക്കുന്ന വിശ്വാസത്തിന്റെ അളവനുസരിച്ചു വിവേകപൂര്‍വം ചിന്തിക്കുവിന്‍. നമുക്ക് ഒരു ശരീരത്തില്‍ അനേകം അവയവങ്ങള്‍ ഉണ്ടല്ലോ. എല്ലാ അവയവങ്ങള്‍ക്കും ഒരേ ധര്‍മമല്ല. അതുപോലെ, നാം പലരാണെങ്കിലും ക്രിസ്തുവില്‍ ഏകശരീരമാണ്. എല്ലാവരും പരസ്പരം ബന്ധപ്പെട്ട അവയവങ്ങളുമാണ്. നമുക്കു ലഭിച്ചിരിക്കുന്ന കൃപയനുസരിച്ചു നമുക്കുള്ള ദാനങ്ങളും വ്യത്യസ്തങ്ങളാണ്. പ്രവചനവരം വിശ്വാസത്തിനുചേര്‍ന്നവിധം പ്രവചിക്കുന്നതിലും, ശുശ്രൂഷാവരം ശുശ്രൂഷാനിര്‍വഹണത്തിലും, അ ധ്യാപനവരം അധ്യാപനത്തിലും, ഉപദേശ വരം ഉപദേശത്തിലും നമുക്ക് ഉപയോഗിക്കാം. ദാനംചെയ്യുന്നവന്‍ ഔദാര്യത്തോടെയും, നേതൃത്വം നല്‍കുന്നവന്‍ തീക്ഷ്ണതയോടെയും, കരുണ കാണിക്കുന്നവന്‍ പ്രസന്നതയോടെയും പ്രവര്‍ത്തിക്കട്ടെ. നിങ്ങളുടെ സ്‌നേഹം നിഷ്‌കളങ്കമായിരിക്കട്ടെ. തിന്‍മയെ ദ്വേഷിക്കുവിന്‍; നന്‍മയെ മുറുകെപ്പിടിക്കുവിന്‍. നിങ്ങള്‍ അന്യോന്യം സഹോദരതുല്യം സ്‌നേഹിക്കുവിന്‍; പരസ്പരം ബഹുമാനിക്കുന്നതില്‍ ഓരോരുത്ത രും മുന്നിട്ടുനില്‍ക്കുവിന്‍. തീക്ഷ്ണതയില്‍ മാന്ദ്യം കൂടാതെ ആത്മാവില്‍ ജ്വലിക്കുന്നവരായി കര്‍ത്താവിനെ ശുശ്രൂഷിക്കുവിന്‍. പ്രത്യാശയില്‍ സന്തോഷിക്കുവിന്‍; ക്ലേശങ്ങളില്‍ സഹനശീലരായിരിക്കുവിന്‍; പ്രാര്‍ഥനയില്‍ സ്ഥിരതയുള്ളവരായിരിക്കുവിന്‍. വിശുദ്ധരെ അവരുടെ ആവശ്യങ്ങളില്‍ സഹായിക്കുവിന്‍; അതിഥി സത്കാരത്തില്‍ തത്പരരാകുവിന്‍. നിങ്ങളെ പീഡിപ്പിക്കുന്നവരെ അനുഗ്രഹിക്കുവിന്‍; അനുഗ്രഹിക്കുകയല്ലാതെ ശപിക്കരുത്. സന്തോഷിക്കുന്നവരോടുകൂടെ സന്തോഷിക്കുവിന്‍; കരയുന്നവരോടുകൂടെ കരയുവിന്‍.
സമൂഹം: നമ്മുടെ കർത്താവായ മിശിഹായ്ക്ക് സ്തുതി.
ശുശ്രൂഷി: ഹല്ലേലൂയ്യാ, ഹല്ലേലൂയ്യാ, ഹല്ലേലൂയ്യാ.
ഹല്ലേലൂയ്യാ ഗീതം
ഹല്ലേലൂയ്യാ പാടാമൊന്നായ്
ഹല്ലേലൂയ്യാ, ഹല്ലേലൂയ്യാ.
ആശ്രയമരുളും കര്‍ത്താവിങ്കല്‍
ശരണമണയ്ക്കുക ജീവിതഭാഗ്യം.
നാഥനുസമനായാരുണ്ടോര്‍ത്താല്‍
മണ്ണിലുമതുപോല്‍ വിണ്ണിലുമേവം.
ദൈവികനകള്‍ കീര്‍ത്തിച്ചീടാന്‍
നാവിനു തെല്ലും കഴിവില്ലല്ലോ.
താതനുമതുപോല്‍സുതനും
പരിശുദ്ധാളഹാവിനും സ്തുതിയുയരട്ടെ.
ആദിമുതല്‌ക്കേയിന്നും നിത്യവു
മായി ഭവിച്ചീടട്ടെ, ആമ്മേന്‍.
ഹല്ലേലൂയ്യാ പാടാമൊന്നായ്
ഹല്ലേലൂയ്യാ ഹല്ലേലൂയ്യാ.
അല്ലെങ്കിൽ
ഹല്ലേലൂയ്യ പാടീടുന്നേൻ
ഹല്ലേലൂയ്യാ ഹല്ലേലൂയ്യാ.
നല്ലൊരാശയമെൻ മനതാരിൽ
വന്നു നിറഞ്ഞു തുളുമ്പീടുന്നു
രാജാവിൻ തിരുമുൻപിൽ കീർത്തന
മധുവായി ഞാനതൊഴുക്കീടട്ടെ
ഏറ്റമനുഗ്രഹ പൂരിതനാം കവി
തൻ തൂലികപോലെൻ നാവിപ്പോൾ
താതനുമതുപോൽ സുതനും
പരിശുദ്ധാത്മാവിനും സ്തുതി ഉയരട്ടെ
ആദി മുതൽക്കെ ഇന്നും നിത്യവു-
മായി ഭവിച്ചീടട്ടെ, ആമ്മേൻ.
ഹല്ലേലൂയ്യ പാടീടുന്നേൻ
ഹല്ലേലൂയ്യാ ഹല്ലേലൂയ്യാ.
സുവിശേഷ വായന
ശുശ്രൂഷി: നമുക്ക് ശ്രദ്ധാപൂർവ്വം നിന്ന് പരിശുദ്ധ സുവിശേഷം ശ്രവിക്കാം.
കാർമ്മികൻ: സമാധാനം + നിങ്ങളോടുകൂടെ
സമൂഹം: അങ്ങയോടും അങ്ങയുടെ ആത്മാവോടും കൂടെ
കാർമ്മികൻ: വിശുദ്ധ മത്തായി അറിയിച്ച നമ്മുടെ കർത്താവീശോമിശിഹായുടെ പരിശുദ്ധ സുവിശേഷം.
സമൂഹം: നമ്മുടെ കർത്താവായ മിശിഹായ്ക്ക് സ്തുതി.
മത്തായി 5, 1-12
ജനക്കൂട്ടത്തെക്കണ്ടപ്പോള്‍ യേശു മലയിലേക്കു കയറി. അവന്‍ ഇരുന്നപ്പോള്‍ ശിഷ്യന്‍മാര്‍ അടുത്തെത്തി. അവന്‍ അവരെ പഠിപ്പിക്കാന്‍ തുടങ്ങി:3 ആത്മാവില്‍ ദരിദ്രരായവര്‍ ഭാഗ്യവാന്‍മാര്‍; സ്വര്‍ഗരാജ്യം അവരുടേതാണ്. വിലപിക്കുന്നവര്‍ ഭാഗ്യവാന്‍മാര്‍; അവര്‍ ആശ്വസിപ്പിക്കപ്പെടും. ശാന്തശീലര്‍ ഭാഗ്യവാന്‍മാര്‍; അവര്‍ ഭൂമി അവകാശമാക്കും. നീതിക്കുവേണ്ടി വിശക്കുകയും ദാഹിക്കുകയും ചെയ്യുന്നവര്‍ ഭാഗ്യവാന്‍മാര്‍; അവര്‍ക്കു സംതൃപ്തി ലഭിക്കും. കരുണയുള്ളവര്‍ ഭാഗ്യവാന്‍മാര്‍; അവര്‍ക്കു കരുണ ലഭിക്കും. ഹൃദയശുദ്ധിയുള്ളവര്‍ ഭാഗ്യവാന്‍മാര്‍; അവര്‍ ദൈവത്തെ കാണും. സമാധാനം സ്ഥാപിക്കുന്നവര്‍ ഭാഗ്യവാന്‍മാര്‍; അവര്‍ ദൈവപുത്രന്‍ മാരെന്നു വിളിക്കപ്പെടും. നീതിക്കുവേണ്ടി പീഡനം ഏല്‍ക്കുന്നവര്‍ ഭാഗ്യവാന്‍മാര്‍; സ്വര്‍ഗരാജ്യം അവരുടേതാണ്. എന്നെപ്രതി മനുഷ്യര്‍ നിങ്ങളെ അവഹേളിക്കുകയും പീഡിപ്പിക്കുകയും എല്ലാവിധ തിന്‍മകളും നിങ്ങള്‍ക്കെതിരേ വ്യാജമായി പറയുകയും ചെയ്യുമ്പോള്‍ നിങ്ങള്‍ ഭാഗ്യവാന്‍മാര്‍; നിങ്ങള്‍ ആനന്ദിച്ചാഹ്‌ളാദിക്കുവിന്‍; സ്വര്‍ഗത്തില്‍ നിങ്ങളുടെ പ്രതിഫലം വലുതായിരിക്കും. നിങ്ങള്‍ക്കു മുമ്പുണ്ടായിരുന്ന പ്രവാചകന്‍മാരെയും അവര്‍ ഇപ്രകാരം പീഡിപ്പിച്ചിട്ടുണ്ട്.
(അല്ലെങ്കില്‍ > മത്താ 5:17-26 (5:17-37)
സമൂഹം: നമ്മുടെ കർത്താവായ മിശിഹായ്ക്ക് സ്തുതി.
പ്രസംഗം
(പ്രസംഗത്തിനുശേഷം കാര്‍മ്മികന്‍ ഭസ്മം സജ്ജീകരിച്ചിരിക്കുന്ന പീഠത്തിനുസമീപം ചെന്നു നില്ക്കുന്നു.
അപ്പോള്‍ സമൂഹം താഴെക്കാണുന്ന ഗീതം ആലപിക്കുന്നു.)
അനുതാപഗീതം
കണ്ണീരാരുതരും
പശ്ചാത്താപത്തില്‍
പാപം കഴുകിടുവാന്‍
കണ്ണീരാരുതരും?
നിന്‍തിരു കല്പന വിട്ടുലകിന്‍
മറിമായങ്ങളില്‍ മുഴുകി ഞാന്‍
പാഴായ്‌പ്പോയൊരു ദിനമെല്ലാ
മോര്‍ത്തോര്‍ത്തുരുകിക്കരയാനായ്
താപത്തിന്‍ കണ്ണീരാരുതരും
താപത്തിന്‍ കണ്ണീരാരുതരും?
വൈരിയെനിക്കെതിരായ്
വലകള്‍ വിരിച്ചവയില്‍
വീണുകുഴങ്ങി ഞാന്‍
വീണുകുഴങ്ങി ഞാന്‍.
വലകള്‍ തകര്‍ത്തെന്‍ നാഥാ, നീ
രക്ഷയെനിക്കു കനിഞ്ഞരുളി
പാവനമാം തവകല്പനകള്‍
ലംഘിച്ചേറ്റം ദുര്‍ബലനായ്
വീണ്ടും ഞാന്‍ വലയില്‍ വീണല്ലോ
വീണ്ടും ഞാന്‍ വലയില്‍ വീണല്ലോ.
കണ്ണീരാരുതരും…
ശുശ്രൂ: നമുക്കു പ്രാര്‍ത്ഥിക്കാം. സമാധാനം നമ്മോടുകൂടെ.
കാര്‍മ്മി: പശ്ചാത്തപിക്കുന്ന പാപികള്‍ക്ക് വാതില്‍ തുറന്നുകൊടുക്കുന്ന കാരുണ്യവാനായ കര്‍ത്താവേ, നിന്റെ കൃപയുടെ വാതില്‍ ഞങ്ങള്‍ക്കായി തുറക്കണമേ. മാമ്മോദീസാവഴി ഞങ്ങളെ വിശുദ്ധീകരിച്ച് മുദ്രിതരാക്കിയതിന് ഞങ്ങള്‍ നന്ദിപറയുന്നു. ലോകത്തിനു മരിച്ച്, നിനക്കായി ജീവിക്കുവാന്‍ ഞങ്ങളെ സഹായിക്കണമേ. അനുതാപത്തിന്റെ വസ്ത്രം ധരിച്ചുംശിരസ്സില്‍ ചാരം പൂശിയും അനുതാപം പ്രകടിപ്പിച്ചനിനിവേക്കാരെ ജീവന്റെ വഴിയിലേക്കു നയിച്ച കര്‍ത്താവേ, ഈ നോമ്പുകാലം ഞങ്ങള്‍ക്ക് മാനസാന്തരത്തിന്റെയും ജീവിതനവീകരണത്തിന്റെയും അവസരമായിത്തീരട്ടെ. ഞങ്ങള്‍ മണ്ണാകുന്നുവെന്നും മണ്ണിേലേക്കു തന്നെ മടങ്ങുമെന്നും ഞങ്ങളറിയുന്നു. പാപങ്ങള്‍ പൊറുത്ത് ഞങ്ങളെ അനുഗ്രഹിക്കുകയും പശ്ചാത്താപത്തിന്റെ ബാഹ്യചിഹ്നമായി ഞങ്ങള്‍ പൂശുവാന്‍ പോകുന്ന ഈ ഭസ്മം ആശീര്‍വദിക്കുകയും വിശുദ്ധീകരിക്കുകയും ചെയ്യണമേ. (ഭസ്മം ആശീര്‍വദിക്കുന്നു.) സകലത്തിന്റെയും നാഥാ, എന്നേക്കും.
സമൂ: ആമ്മേന്‍.
(കാര്‍മ്മികന്‍ ഭസ്മത്തിന്മേൽ വിശുദ്ധജലം തളിക്കുകയും ധൂപിക്കുകയും ചെയ്യുന്നു. അനന്തരം സ്വന്തം നെറ്റിയിലേും
ജനങ്ങളുടെ നെറ്റിയിലേും ഭസ്മം പൂശുന്നു. ഒന്നിലധികം വൈദികരുണ്ടെങ്കില്‍, അവരിലൊരാള്‍ പ്രധാന കാര്‍മ്മികന്റെ നെറ്റിയില്‍ ഭസ്മം പൂശുന്നു. സമൂഹം താഴെക്കൊടുത്തിരിക്കുന്ന പാട്ടു പാടുന്നു. ആവശ്യമെങ്കില്‍ ആവര്‍ത്തിക്കുന്നു.)
ഗീതം
മനുഷ്യാ, നീ മണ്ണാകുന്നു
മണ്ണിലേക്കു മടങ്ങും നൂനം
അനുതാപക്കണ്ണുനീര്‍ വീഴ്ത്തി പാപ
പരിഹാരം ചെയ്തുകൊള്‍ക നീ.
മനുഷ്യാ, നീ ….
ഫലം നല്കാതുയര്‍ന്നുനില്ക്കും വൃക്ഷ
നിരയെല്ലാമരിഞ്ഞുവീഴ്ത്തും.
എരിതീയിലെരിഞ്ഞുവീഴും നീറി
നിറംമാറി ചാമ്പലായ്ത്തീരും.
മനുഷ്യാ, നീ…
ദൈവപുത്രന്‍ വരുന്നൂഴിയില്‍ ധാന്യ
ക്കളമെല്ലാം ശുചിയാക്കുവാന്‍
നെന്മണികള്‍ സംഭരിക്കുന്നു കെട്ട
പതിരെല്ലാം ചുട്ടെരിക്കുന്നു.
മനുഷ്യാ, നീ …
ആയിരങ്ങള്‍ വീണുതാഴുന്നു മര്‍ത്യ
മാനസങ്ങള്‍ വെന്തുനീറുന്നു.
നിത്യജീവന്‍ നല്കിടും നീര്‍ച്ചാല്‍ വിട്ടു
മരുഭൂവില്‍ ജലം തേടുന്നു.
മനുഷ്യാ, നീ…
സ്വര്‍ഗ്ഗരാജ്യമാര്‍ഗ്ഗമങ്ങോളം കൂര്‍ത്ത
മുള്ളുമുറ്റിയിരുണ്ടു നില്പൂ
തീനരകം തീര്‍ത്ത മാര്‍ഗ്ഗങ്ങള്‍ വീതി
നിറഞ്ഞു പൂചൊരിഞ്ഞു നില്പ്പൂ.
മനുഷ്യാ, നീ…
ശിലോഹായില്‍ ഗോപുരം വീണു കൂടെ
നരരേറെ മരിച്ചുവീണു
തപം ചെയ്തുവരം നേടായ്കില്‍ നിങ്ങള്‍
അതുപോലെ തകര്‍ന്നുപോകും.
മനുഷ്യാ, നീ…
(ഭസ്മംപൂശല്‍ കഴിഞ്ഞ് കാര്‍മ്മികന്‍ കൈകഴുകിത്തുടയ്ക്കുന്നു.)
പ്രഘോഷണപ്രാര്‍ത്ഥനകള്‍ (കാറോസൂസ)
ശുശ്രൂ: നമുക്കെല്ലാവര്‍ക്കും അനുതാപത്തോടും ശ്രദ്ധയോടുംകൂടി ‘കര്‍ത്താവേ, ഞങ്ങളുടെമേല്‍ കരുണയുണ്ടാകണമേ’ എന്നു പ്രാര്‍ത്ഥിക്കാം.
സമൂ: കര്‍ത്താവേ, ഞങ്ങളുടെമേല്‍ കരുണയുണ്ടാകണമേ.
ശുശ്രൂ: കാരുണ്യവാനായ പിതാവേ, ആശ്വാസദായകനായ ദൈവമേ, അങ്ങയോടു ഞങ്ങള്‍ പ്രാര്‍ത്ഥിക്കുന്നു.
സമൂ: കര്‍ത്താവേ, ഞങ്ങളുടെമേല്‍ കരുണയുണ്ടാകണമേ.
ശുശ്രൂ: ഞങ്ങളുടെ രക്ഷകനും പരിപാലകനും സകലത്തിന്റെയും ദാതാവുമായ അങ്ങയോടു ഞങ്ങള്‍ പ്രാര്‍ത്ഥിക്കുന്നു.
സമൂ: കര്‍ത്താവേ, ഞങ്ങളുടെമേല്‍ കരുണയുണ്ടാകണമേ.
ശുശ്രൂ: സമസ്തലോകത്തിന്റെയും സകല സഭകളുടെയും സമാധാനത്തിനും ഐക്യത്തിനും നിലനില്പിനുംവേണ്ടി അങ്ങയോടു ഞങ്ങള്‍ പ്രാര്‍ത്ഥിക്കുന്നു.
സമൂ: കര്‍ത്താവേ, ഞങ്ങളുടെമേല്‍ കരുണയുണ്ടാകണമേ.
ശുശ്രൂ: മിശിഹായുടെ സഭ മുഴുവന്റെയും തലവനായ ഞങ്ങളുടെ പരിശുദ്ധ പിതാവ് മാര്‍……. (പേര്) പാപ്പായുടെയും, ഞങ്ങളുടെ സഭയുടെ പിതാവും തലവനുമായ മേജര്‍ ആര്‍ച്ചുബിഷ് മാര്‍ ……. (പേര്) മെത്രാപ്പോലീത്തായുടെയും / ഞങ്ങളുടെ അതിരൂപതാധ്യക്ഷനായ മാര്‍ ……. (പേര്) മെത്രാപ്പോലീത്തായുടെയും / ഞങ്ങളുടെ പിതാവും മേലധ്യക്ഷനുമായ മാര്‍ ….. (പേര്) മെത്രാന്റെയും അവരുടെ സഹശുശ്രൂഷികളുടെയും ക്ഷേമത്തിനും വേണ്ടി അങ്ങയോടു ഞങ്ങള്‍ പ്രാര്‍ത്ഥിക്കുന്നു.
സമൂ: കര്‍ത്താവേ, ഞങ്ങളുടെമേല്‍ കരുണയുണ്ടാകണമേ.
ശുശ്രൂ: നാല്പതുരാവും നാല്പതു പകലും ഉപവസിച്ച് ഞങ്ങള്‍ക്കു മാതൃക നല്കിയ കര്‍ത്താവേ,
സമൂ: ഞങ്ങളുടെമേല്‍ കരുണയുണ്ടാകണമേ.
ശുശ്രൂ: പിതാവിന്റെ ഇഷ്ടം നിറവേറ്റുവാനും ദൈവരാജ്യം സ്ഥാപിക്കാനുമായി ഭൂമിയിലേക്കു വന്ന കര്‍ത്താവേ,
സമൂ: ഞങ്ങളുടെമേല്‍ കരുണയുണ്ടാകണമേ.
ശുശ്രൂ: വിശക്കുന്നവരുമായി അം പങ്കിടുന്നതും നഗ്നരെ വസ്ത്രം ധരിിക്കുന്നതും ഭവനരഹിതര്‍ക്ക് പാർപ്പിടം നല്കുന്നതും സ്വന്തക്കാരില്‍നിന്ന് ഒഴിഞ്ഞുമാറാതിരിക്കുന്നതുമാണ് യഥാര്‍ത്ഥ ഉപവാസം എന്ന് പ്രവാചകന്‍വഴി അരുളിച്ചെയ്ത കര്‍ത്താവേ,
സമൂ: ഞങ്ങളുടെമേല്‍ കരുണയുണ്ടാകണമേ.
ശുശ്രൂ: ദുഷ്ടതയുടെ കെട്ടുകള്‍ അഴിക്കുകയും അടിച്ചമര്‍ത്തെട്ടവരെ മോചിപ്പിക്കുകയും ചെയ്യുന്നതാണ്
നീ ആഗ്രഹിക്കുന്ന ഉപവാസമെന്ന് പ്രവാചകന്‍വഴി ഞങ്ങളെ പഠിപ്പിച്ച കര്‍ത്താവേ,
സമൂ: ഞങ്ങളുടെമേല്‍ കരുണയുണ്ടാകണമേ.
ശുശ്രൂ: പാപികള്‍ നശിക്കണമെന്നാഗ്രഹിക്കാതെ അവരെ നേര്‍വഴിക്കു തിരിക്കുവാന്‍ ആഗ്രഹിക്കുന്ന കര്‍ത്താവേ,
സമൂ: ഞങ്ങളുടെമേല്‍ കരുണയുണ്ടാകണമേ.
ശുശ്രൂ: പശ്ചാത്താപം പ്രകടിപ്പിച്ച കള്ളനു സ്‌നേഹപൂര്‍വ്വം മാപ്പു നല്കിയ കര്‍ത്താവേ,
സമൂ: ഞങ്ങളുടെമേല്‍ കരുണയുണ്ടാകണമേ.
ശുശ്രൂ: പശ്ചാത്തപിക്കുന്ന പാപിയെറ്റി സ്വര്‍ഗ്ഗത്തില്‍ വലിയ സന്തോഷമുണ്ടാകുമെന്ന് അരുളിച്ചെയ്ത കര്‍ത്താവേ,
സമൂ: ഞങ്ങളുടെമേല്‍ കരുണയുണ്ടാകണമേ.
ശുശ്രൂ: ഈ ചെറിയവരില്‍ ഒരുവന് നിങ്ങള്‍ ചെയ്താേഴെല്ലാം എനിക്കുതന്നെയാണ് ചെയ്തതെന്ന് ഞങ്ങളെ പഠിപ്പിച്ച കര്‍ത്താവേ,
സമൂ: ഞങ്ങളുടെമേല്‍ കരുണയുണ്ടാകണമേ.
ശുശ്രൂ: മനുഷ്യന്‍ അംകൊണ്ടുമാത്രമല്ല, ദൈവത്തിന്റെ വചനംകൊണ്ടുമാണ് ജീവിക്കുന്നതെന്നു പഠിപ്പിച്ച
കര്‍ത്താവേ,
സമൂ: ഞങ്ങളുടെമേല്‍ കരുണയുണ്ടാകണമേ.
ശുശ്രൂ: പ്രകൃതിയെയും ജീവജാലങ്ങളെയും സൃഷ്ടിച്ച് പരിപാലിക്കുകയും മനുഷ്യനന്മയ്ക്കുവേണ്ടി അവ വിനിയോഗിക്കുവാന്‍ ഞങ്ങളെ ഭരമേല്പിക്കുകയും ചെയ്ത കര്‍ത്താവേ,
സമൂ: ഞങ്ങളുടെമേല്‍ കരുണയുണ്ടാകണമേ.
ശുശ്രൂ: ദൈവരാജ്യവും അതിന്റെ നീതിയും ആദ്യം അന്വേഷിക്കുവിന്‍ അപ്പോള്‍ മറ്റുള്ളവയെല്ലാം ലഭിക്കുമെന്ന്
ഞങ്ങളെ ഉപദേശിച്ച കര്‍ത്താവേ,
സമൂ: ഞങ്ങളുടെമേല്‍ കരുണയുണ്ടാകണമേ.
ശുശ്രൂ: നമുക്കെല്ലാവർക്കും നമ്മെയും നാമോരുരുത്തരെയും പിതാവിനും പുത്രനും പരിശുദ്ധാത്മാവിനും സമർപ്പിക്കാം .
സമൂഹം: ഞങ്ങളുടെ ദൈവമായ കർത്താവേ അങ്ങേക്ക് ഞങ്ങൾ സമർപ്പിക്കുന്നു.
കാർമ്മി: പശ്ചാത്തപിച്ച് സുവിശേഷത്തില്‍ വിശ്വസിക്കുവാന്‍ ആഹ്വാനം ചെയ്ത കര്‍ത്താവേ, ആത്മ പരിത്യാഗത്തി
ന്റെയും ഹൃദയപരിവര്‍ത്തനത്തിന്റെയും അനുരഞ്ജനത്തിന്റെയും ചൈതന്യത്തില്‍ ജീവിക്കുവാന്‍ ഈ നോമ്പുകാലത്ത് ഞങ്ങളെ സഹായിക്കണമേ. നീതിക്കുവേണ്ടി വിശപ്പും ദാഹവും അനുഭവിക്കുന്നവരോടൊപ്പം തിന്മയ്‌ക്കെതിരായ പോരാട്ടത്തില്‍ ഞങ്ങളും പങ്കുചേരട്ടെ. പ്രാര്‍ത്ഥനയും ഉപവാസവും പരസ്‌നേഹപ്രവര്‍ത്തനങ്ങളും വഴി പാപങ്ങള്‍ക്കു പരിഹാരം ചെയ്യുവാനും ജീവിതത്തിലെ കുരിശുകള്‍ സഹിച്ച് സ്വര്‍ഗോന്മുഖരായി ജീവിക്കുവാനും ഞങ്ങളെ ശക്തരാക്കണമേ. സകലത്തിന്റെയും നാഥാ, എന്നേക്കും.
സമൂഹം: ആമ്മേൻ
ശുശ്രൂഷി: കർത്താവേ, ആശീർവദിക്കണമേ. സഹോദരരെ നിങ്ങൾ കൈവയ്‌പിനായി തലകുനിക്കുകയും ആശീർവാദം സ്വീകരിക്കുകയും ചെയ്യുവിൻ.
കാർമ്മി: ഞങ്ങളുടെ കർത്താവായ ദൈവമേ, സാർവത്രികവും ശ്ലൈഹികവുമായ സഭയുടെമേൽ അങ്ങയുടെ കരുണനിറഞ്ഞ വലംകൈ നീട്ടണമേ. ദൃശ്യവും അദൃശ്യവുമായ സകല വിപത്തുകളിലും നിന്ന് അതിനെ സംരക്ഷിക്കണമേ. ഭക്തിയോടും ശ്രദ്ധയോടും വിശുദ്ധിയോടും കൂടെ അങ്ങയുടെ മുന്പാകെ ശുശ്രൂഷ ചെയ്യാൻ ഞങ്ങളെല്ലാവരെയും ദയാപൂർവം യോഗ്യരാക്കണമേ.
കാർമ്മി: കരുണാനിധിയായ ദൈവമേ, ഞങ്ങളെല്ലാവരും ഒന്നുചേർന്ന് ഞങ്ങളെ അങ്ങുമായി രമ്യതപ്പെടുത്തുന്ന നീതിയുടെ പ്രവൃർത്തികളാൽ ജീവിതകാലം മുഴുവൻ അങ്ങയെ യഥോചിതം പ്രീതിപ്പെടുത്താൻ ഞങ്ങളെ അനുഗ്രഹിക്കണമേ. അങ്ങേക്ക് സ്തുതിയും ബഹുമാനവും കൃതജ്ഞതയും ആരാധനയും നിരന്തരം സമർപ്പിക്കാൻ ഞങ്ങളെ യോഗ്യരാക്കുകയും ചെയ്യണമേ. പിതാവും പുത്രനും പരിശുദ്ധാത്മാവുമായ സർവ്വേശ്വരാ, എന്നേക്കും.
സമൂഹം: ആമ്മേൻ.
ശുശ്രൂഷി: മാമ്മോദീസ സ്വീകരിക്കുകയും ജീവന്റെ അടയാളത്താൽ മുദ്രിതരാകുകയും ചെയ്തവർ ഭക്തിയോടും ശ്രദ്ധയോടും കൂടെ വിശുദ്ധ രഹസ്യങ്ങളിൽ പങ്കുകൊള്ളട്ടെ.
ദിവ്യരഹസ്യഗീതം
ഗായകർ: പാപം ചെയ്യാതിരിക്കാന്‍ സൂക്ഷിക്കുവിന്‍
സമൂഹം: മിശിഹാരഹസ്യങ്ങള്‍
കൈക്കൊള്ളുന്നവരേ,
പാവനമാനസരേ,
തിന്മയിലാത്മശരീരങ്ങള്‍
പങ്കിലമാക്കും ജനനിരയില്‍
ചേരുക വഴിയായ് വിശ്വാസം
നിങ്ങള്‍ കൈവെടിയാതെന്നും
കാത്തിടുവിന്‍ ഹൃദയം നിര്‍മ്മലമായ്.
ഗായകർ: നിങ്ങളെല്ലാവരും അത്യുന്നതന്റെ മക്കളാണല്ലോ.
സമൂഹം: മിശിഹാരഹസ്യങ്ങള്‍
കൈക്കൊള്ളുന്നവരേ,
പാവനമാനസരേ,
തിന്മയിലാത്മശരീരങ്ങള്‍
പങ്കിലമാക്കും ജനനിരയില്‍
ചേരുക വഴിയായ് വിശ്വാസം
നിങ്ങള്‍ കൈവെടിയാതെന്നും
കാത്തിടുവിന്‍ ഹൃദയം നിര്‍മ്മലമായ്.
(അല്ലെങ്കിൽ പൊതുവായിട്ടുള്ളത്)
ഗായകർ: കർത്താവിൽ ഞാൻ ദൃഢമായി ശരണപ്പെട്ടു.
സമൂഹം: മിശിഹാ കർത്താവിൻ
തിരുമെയ് നീണവുമിതാ
പാവന ബലിപീടെ
സ്നേഹ ഭയങ്ങളൊടണയുക നാ-
മഖിലരുമൊന്നായ് സന്നിധിയിൽ
വാനവ നിരയുടു ചേർന്നേവം
പാടാം ദൈവം പരിശുദ്ധൻ
പരിശുദ്ധൻ നിത്യം പരിശുദ്ധൻ
ഗായകർ: ദരിദ്രർ ഭക്ഷിച്ച് തൃപ്തരാകും.
സമൂഹം: മിശിഹാ കർത്താവിൻ
തിരുമെയ് നീണവുമിതാ
പാവന ബലിപീടെ
സ്നേഹ ഭയങ്ങളൊടണയുക നാ-
മഖിലരുമൊന്നായ് സന്നിധിയിൽ
വാനവ നിരയുടു ചേർന്നേവം
പാടാം ദൈവം പരിശുദ്ധൻ
പരിശുദ്ധൻ നിത്യം പരിശുദ്ധൻ
(എല്ലാ ദിവസത്തേക്കുമുള്ളത്)
കാർമ്മി: താതനുമതുപോലാത്മജനും
ദിവ്യ റൂഹായ്ക്കും സ്തുതിയെന്നും
ദൈവാംബികയെയും
മാർ യൗസേപ്പിനെയും
സാദരമോർത്തീടാം
പാവനമീ ബലിയിൽ.
സമൂഹം: ആദിയിലേപ്പോൽ എന്നെന്നേക്കും
ആമ്മേനാമ്മേൻ.
സുതനുടെ പ്രേഷിതരേ,
ഏകജ സ്നേഹിതരേ,
ശാന്തിലഭിച്ചിടുവാൻ
നിങ്ങൾ പ്രാർത്ഥിപ്പിൻ.
കാർമ്മി: സർവ്വരുമൊന്നായി പാടീടട്ടെ
ആമ്മേനാമ്മേൻ.
മാർ തോമായെയും
നിണസാക്ഷികളെയും
സത്ക്കർമ്മികളെയും
ബലിയിതിലോർത്തീടാം.
സമൂഹം: നമ്മുടെകൂടെ ബാലവാനാം
കർത്താവെന്നെന്നേയ്ക്കും
രാജാവാം ദൈവം
നമ്മോടൊത്തെന്നും
യാക്കോബിൻ ദൈവം
നമ്മുടെ തുണയെന്നും.
കാർമ്മി: ചെറിയവരെല്ലാം വലിയവരോടൊപ്പം
കാത്തു വസിക്കുന്നു.
മൃതരെല്ലാരും നിൻ
മഹിതോത്ഥാനത്തിൽ
ശരണം തേടുന്നു
ഉത്ഥിതരായിടുവാൻ
സമൂഹം: തിരുസന്നിധിയിൽ ഹൃദയഗതങ്ങൾ
ചൊരിയുവിനെന്നേക്കും
നോമ്പും പ്രാർത്ഥനയും
പശ്ചാത്താപവുമായ്
ത്രിത്വത്തെ മോദാൽ
നിത്യം വാഴ്ത്തിടാം
(അല്ലെങ്കിൽ)
കാർമ്മി: പുത്രനും പരിശുദ്ധാത്മാവിനും സ്തുതി. ദൈവമാതാവായ പരിശുദ്ധ കന്യകാമറിയത്തിന്റെയും നീതിമാനായ മാർ യൗസേപ്പിതാവിന്റെയും സ്മരണ വിശുദ്ധ ബലിപീഠത്തിങ്കൽ ഉണ്ടാകട്ടെ.
സമൂഹം: ആദിമുതൽ എന്നേക്കും ആമ്മേൻ. ദൈവപുത്രന്റെ ശ്ലീഹന്മാരെ ഏകജാതന്റെ സ്നേഹിതരേ ലോകത്തിൽ സമാധാനം ഉണ്ടാകുവാൻ വേണ്ടി പ്രാർത്ഥിക്കുവിൻ.
കാർമ്മി: ദൈവ ജനമെല്ലാം ആമ്മേൻ, ആമ്മേൻ എന്ന് ഉദ്ഘോഷിക്കട്ടെ. നമ്മുടെ പിതാവായ മാർ തോമാശ്ലീഹായുടെ ഓർമ്മയോടുകൂടെ വിജയം വരിച്ച നീതിമാൻമാരുടെയും മകുടം ചൂടിയ രക്തസാക്ഷികളുടെയും സ്മരണ വിശുദ്ധ ബലിപീഠത്തിങ്കൽ ഉണ്ടാകട്ടെ.
സമൂഹം: ബലവാനായ കർത്താവ് നമ്മോടു കൂടെ. നമ്മുടെ രാജാവ് നമ്മോടു കൂടെ. നമ്മുടെ ദൈവം നമ്മോടു കൂടെ. യാക്കോബിന്റെ ദൈവം നമ്മുടെ സഹായിയും.
കാർമ്മി: ചെറിയവരും വലിയവരും നിന്റെ സ്തുത്യർഹമായ ഉത്ഥാനം വഴി നീ മഹത്വത്തോടെ ഉയിർപ്പിക്കും എന്ന പ്രതീക്ഷയിൽ മരിച്ചവരെല്ലാവരും നിദ്ര ചെയ്യുന്നു.
സമൂഹം: അവിടുത്തെ സന്നിധിയിൽ നിങ്ങളുടെ ഹൃദയങ്ങൾ തുറക്കുവിൻ. ഉപവാസവും പ്രാർത്ഥനയും അനുതാപവും വഴി മിശിഹായെയും അവിടുത്തെ പിതാവിനെയും പരിശുദ്ധാത്മാവിനെയും നമുക്ക് പ്രസാദിപ്പിക്കാം.
വിശ്വാസപ്രമാണം
കാർമ്മി: സർവ്വ ശക്തനും പിതാവുമായ ഏക ദൈവത്തിൽ ഞങ്ങൾ വിശ്വസിക്കുന്നു. (സമൂഹവും ചേർന്ന്) ദൃശ്യവും അദൃശ്യവുമായ സകലത്തിന്റെയും സ്രഷ്ടാവിൽ ഞങ്ങൾ വിശ്വസിക്കുന്നു. ദൈവത്തിന്റെ ഏകപുത്രനും സകല സൃഷ്ടികൾക്കും മുമ്പുള്ള ആദ്യജാതനും യുഗങ്ങൾക്കെല്ലാം മുമ്പ് പിതാവിൽനിന്ന് ജനിച്ചവനും എന്നാൽ സൃഷ്ടിക്കപ്പെടാത്തവനും ഏക കർത്താവുമായ ഈശോമിശിഹായിലും ഞങ്ങൾ വിശ്വസിക്കുന്നു. അവിടുന്ന് സത്യദൈവത്തിൽ നിന്നുള്ള സത്യദൈവവും പിതാവിനോട് കൂടെ ഏകസത്തയുമാകുന്നു. അവിടുന്ന് വഴി പ്രപഞ്ചം സംവിധാനം ചെയ്യപ്പെടുകയും എല്ലാം സൃഷ്ടിക്കപ്പെടുകയും ചെയ്തു. മനുഷ്യരായ നമുക്കുവേണ്ടിയും നമ്മുടെ രക്ഷയ്ക്ക് വേണ്ടിയും അവിടുന്ന് സ്വർഗ്ഗത്തിൽ നിന്ന് ഇറങ്ങി; പരിശുദ്ധാത്മാവിനാൽ കന്യകാമറിയത്തിൽ നിന്നു ശരീരം സ്വീകരിച്ച് മനുഷ്യനായി പിറന്നു. പന്തിയോസ് പീലാത്തോസിന്റെ കാലത്ത് പീഡകൾ സഹിക്കുകയും സ്ലീവയിൽ തറക്കപ്പെട്ടു മരിക്കുകയും സംസ്കരിക്കപ്പെടുകയും എഴുതപ്പെട്ടിരിക്കുന്നതു പോലെ മൂന്നാം ദിവസം ഉയിർത്തെഴുന്നേൽക്കുകയും ചെയ്തു. അവിടുന്ന് സ്വർഗ്ഗത്തിലേക്ക് എഴുന്നള്ളി പിതാവിന്റെ വലതുഭാഗത്ത് ഇരിക്കുന്നു. മരിച്ചവരെയും ജീവിക്കുന്നവരെയും വിധിക്കുവാൻ അവിടുന്ന് വീണ്ടും വരുവാനിരിക്കുന്നു. പിതാവിൽ നിന്നും പുറപ്പെടുന്ന സത്യാത്മാവും ജീവദാതാവുമായ ഏക പരിശുദ്ധാത്മാവിലും ഞങ്ങൾ വിശ്വസിക്കുന്നു. ഏകവും പരിശുദ്ധവും ശ്ലൈഹികവും സാർവത്രികവുമായ സഭയിലും ഞങ്ങൾ വിശ്വസിക്കുന്നു. പാപമോചനത്തിനുള്ള ഏക മാമ്മോദീസയും ശരീരത്തിന്റെ ഉയിർപ്പും നിത്യായുസ്സും ഞങ്ങൾ ഏറ്റുപറയുകയും ചെയ്യുന്നു. ആമ്മേൻ.
കാർമ്മി: സകലത്തിന്റെയും നാഥനായ ദൈവം തന്റെ സ്തുതികൾ ആലപിക്കുവാൻ നിന്നെ + ശക്തനാക്കട്ടെ.
ശുശ്രൂഷി: നമുക്കു പ്രാർത്ഥിക്കാം സമാധാനം നമ്മോടുകൂടെ. പാത്രിയാർക്കീസുമാരും, മേജർ ആർച്ച് ബിഷപ്പുമാരും, മെത്രാപ്പോലീത്തമാരും, മെത്രാന്മാരും ആയ നമ്മുടെ പിതാക്കന്മാർ പുരോഹിതന്മാർ ശുശ്രൂഷികൾ എന്നിവരുടേയും ബ്രഹ്മചാരികളുടെയും കന്യകകളുടെയും നമ്മുടെ മാതാപിതാക്കന്മാർ പുത്രീപുത്രന്മാർ സഹോദരീസഹോദരന്മാർ എന്നിവരുടെയും ഓർമ്മ ആചരിച്ചു കൊണ്ട് നിങ്ങൾ പ്രാർത്ഥിക്കുവിൻ. മിശിഹായുടെ സ്നേഹിതരും വിശ്വാസികളുമായ എല്ലാ ഭരണകർത്താക്കളെയും സത്യവിശ്വാസത്തോടെ മരിച്ചു ഈ ലോകത്തിൽ നിന്നും വേർപെട്ടു പോയ എല്ലാവരെയും അനുസ്മരിക്കുവിൻ. മിശിഹായുടെ കൃപയാൽ ഈ ബലി നമ്മുക്ക് സഹായത്തിനും രക്ഷക്കും സ്വർഗ്ഗരാജ്യത്തിൽ നിത്യജീവനും കാരണമാകട്ടെ.
കാർമ്മി: കർത്താവേ, ആശീർവദിക്കണമേ.
(ജനങ്ങളുടെ നേരെ തിരിഞ്ഞു കരങ്ങൾ നീട്ടി വിടർത്തിക്കൊണ്ട് )
എന്റെ സഹോദരരെ, ഈ കുർബാന എന്റെ കരങ്ങൾ വഴി പൂർത്തിയാക്കുവാൻ നിങ്ങൾ എനിക്ക് വേണ്ടി പ്രാർത്ഥിക്കുവിൻ.
സമൂഹം: സകലത്തെയും നാഥനായ ദൈവം തന്റെ അഭീഷ്ടം നിറവേറ്റുവാൻ അങ്ങയെ ശക്തനാക്കട്ടെ. ഈ കുർബാന അവിടുന്ന് സ്വീകരിക്കട്ടെ. അങ്ങേക്കും ഞങ്ങൾക്കും ലോകം മുഴുവനും വേണ്ടി അങ്ങു സമർപ്പിക്കുന്ന ഈ ബലിയിൽ അവിടുന്ന് സംപ്രീതനാകുകയും ചെയ്യട്ടെ. ആമ്മേൻ.
ഒന്നാം പ്രണാമജപം
കാർമ്മി: കർത്താവായ ദൈവമേ അങ്ങ് ഞങ്ങളുടെമേൽ വർഷിച്ച സമൃദ്ധമായ അനുഗ്രഹങ്ങളെ പ്രതി ഞങ്ങൾ അങ്ങേക്ക് നന്ദി പറയുന്നു. അങ്ങയുടെ അഭിഷിക്തന്റെ ശരീരരക്തങ്ങളാകുന്ന ദിവ്യരഹസ്യങ്ങളുടെ ശുശ്രൂഷകരാകുവാൻ എളിയവരും പാപികളും ആയിരുന്നിട്ടും ഞങ്ങളെ അങ്ങ് കാരുണ്യാതിരേകത്താൽ യോഗ്യരാക്കി. അങ്ങു നൽകിയ ഈ ദാനം തികഞ്ഞ സ്നേഹത്തോടും ഉറച്ച വിശ്വാസത്തോടും കൂടെ പരികർമ്മം ചെയ്യുവാൻ ഞങ്ങളെ ശക്തരാക്കണമെന്ന് അങ്ങയോട് ഞങ്ങൾ അപേക്ഷിക്കുന്നു.
(കാർമ്മികൻ ബലിപീഠം ചുംബിച്ചതിനു ശേഷം കൈകൾ കുരിശാകൃതിയിൽ നെഞ്ചോട് ചേർത്തുവച്ചുകൊണ്ടു ചൊല്ലുന്നു.)
കാർമ്മി: ഞങ്ങൾ അങ്ങേയ്ക്ക് സ്തുതിയും ബഹുമാനവും കൃതജ്ഞതയും ആരാധനയും സമർപ്പിക്കുന്നു.
(തന്റെ മേൽ കുരിശടയാളം വരയ്ക്കുന്നു)
ഇപ്പോഴും + എപ്പോഴും എന്നേക്കും.
സമൂഹം: ആമ്മേൻ.
കാർമ്മി: സമാധാനം + നിങ്ങളോടുകൂടെ.
സമൂഹം: അങ്ങയോടും അങ്ങയുടെ ആത്മാവോടും കൂടെ.
ശുശ്രൂഷി: സഹോദരരേ മിശിഹായുടെ സ്നേഹത്തിൽ നിങ്ങൾ സമാധാനം നൽകുവിൻ.
(എല്ലാവരും സമാധാനം നൽകുന്നു)
ശുശ്രൂഷി: നമുക്കെല്ലാവർക്കും അനുതാപത്തോടും വിശുദ്ധിയോടും കൂടെ കർത്താവിന് നന്ദി പറയുകയും അവിടുത്തെ വിളിച്ചപേക്ഷിക്കുകയും ചെയ്യാം. നിങ്ങൾ ആദരപൂർവ്വം നിന്ന് ഇവിടെ അനുഷ്ഠിക്കപ്പെടുന്നവയെ സൂക്ഷിച്ചു വീക്ഷിക്കുവിൻ. ഭയഭക്തിജനകമായ രഹസ്യങ്ങൾ കൂദാശ ചെയ്യപ്പെടുന്നു പുരോഹിതൻ തന്റെ മാധ്യസ്ഥം വഴി സമാധാനം സമൃദ്ധമാകുന്നതിനു വേണ്ടി പ്രാർത്ഥിക്കുവാൻ തുടങ്ങുന്നു. കണ്ണുകൾ താഴ്ത്തി വിചാരങ്ങൾ സ്വർഗ്ഗത്തിലേക്ക് ഉയർത്തി നിശബ്ദരായി ഏകാഗ്രതയോടും ഭക്തിയോടും കൂടെ നിങ്ങൾ ഹൃദയത്തിൽ പ്രാർത്ഥിക്കുവിൻ. സമാധാനം നമ്മോടുകൂടെ.
കാർമ്മി: മിശിഹാ കർത്താവിൻ കൃപയും
ദൈവ പിതാവിൻ സ്നേഹമതും
റൂഹാ തൻ സഹവാസവുമീ + (ദിവ്യരഹസ്യങ്ങളിന്മേൽ റൂശ്മ ചെയ്യുന്നു.)
നമ്മോടൊത്തുണ്ടാകട്ടെ.
സമൂഹം: ആമ്മേൻ.
കാർമ്മി: ഉയരങ്ങളിലേക്കുയരട്ടെ (കൈകൾ ഉയർത്തുന്നു )
ഹൃദയവികാരവിചാരങ്ങൾ
ഉയരങ്ങളിലേക്കുയരട്ടെ
ഹൃദയവികാരവിചാരങ്ങൾ
സമൂഹം: പൂർവ്വ പിതാവാം അബ്രാഹം
ഇസഹാക്ക്, യാക്കോബ് എന്നിവർ തൻ
ദൈവമേ, നിത്യം ആരാധ്യൻ
രാജാവേ നിൻ സന്നിധിയിൽ
കാർമ്മി: അഖിലചരാചര കർത്താവാം
ദൈവത്തിനു ബലിയർപ്പിപ്പൂ.
സമൂഹം: ന്യായവുമാണതു യുക്തവുമാം
ന്യായവുമാണതു യുക്തവുമാം.
(അല്ലെങ്കിൽ)
കാർമ്മി: നമ്മുടെ കർത്താവീശോമിശിഹായുടെ കൃപയും പിതാവായ ദൈവത്തിന്റെ സ്നേഹവും പരിശുദ്ധാത്മാവിന്റെ സഹവാസവും നാം എല്ലാവരോടും കൂടി ഉണ്ടായിരിക്കട്ടെ. (ദിവ്യരഹസ്യങ്ങളിന്മേൽ
റൂശ്മ ചെയ്യുന്നു.) ഇപ്പോഴും + എപ്പോഴും എന്നേക്കും.
സമൂഹം: ആമ്മേൻ.
കാർമ്മി: നിങ്ങളുടെ വിചാരങ്ങൾ ഉന്നതത്തിലേക്ക് ഉയരട്ടെ. (കൈകൾ ഉയർത്തുന്നു )
സമൂഹം: അബ്രാഹത്തിന്റെയും ഇസഹാക്കിന്റെയും യാക്കോബിന്റെയും ദൈവമേ, ആരാധ്യനായ രാജാവേ, അങ്ങയുടെ സന്നിധിയിലേക്ക്.
കാർമ്മി: സകലത്തിന്റെയും നാഥനായ ദൈവത്തിന് കുർബാന അർപ്പിക്കപ്പെടുന്നു.
സമൂഹം: അത് ന്യായവും യുക്തവും ആകുന്നു.
ശുശ്രൂഷി: സമാധാനം നമ്മോടുകൂടെ.
രണ്ടാം പ്രണാമജപം
കാർമ്മി: പിതാവും പുത്രനും പരിശുദ്ധാത്മാവുമായ സർവ്വേശ്വരാ, അങ്ങയുടെ മഹത്വമേറിയ ത്രിത്വത്തിന്റെ ആരാധ്യമായ നാമം എല്ലാ അധരങ്ങളിൽ നിന്ന് സ്തുതിയും എല്ലാ നാവുകളിൽ നിന്ന് കൃതജ്ഞതയും എല്ലാ സൃഷ്ടികളിൽനിന്നു പുകഴ്ചയും അർഹിക്കുന്നു. എന്തുകൊണ്ടെന്നാൽ അങ്ങ് ലോകത്തെയും അതിലുള്ള സകലത്തെയും കനിവോടെ സൃഷിടിക്കുകയും മനുഷ്യവംശത്തോടു അളവറ്റ കൃപ കാണിക്കുകയും ചെയ്തു. സ്വർഗ്ഗവാസികളുടെ ആയിരങ്ങളും മാലാഖമാരുടെ പതിനായിരങ്ങളും മഹോന്നതനായ അങ്ങയെ കുമ്പിട്ടാരാധിക്കുന്നു. അന്ഗ്നിമയന്മാരും അരൂപികളുമായ സ്വർഗീയ സൈന്യങ്ങൾ അങ്ങയുടെ നാമം പ്രകീർത്തിക്കുന്നു. പരിശുദ്ധരും അരൂപികളുമായ ക്രോവേന്മാരോടും സ്രാപ്പേൻമാരോടും ചേർന്ന് നാഥനായ അങ്ങേയ്ക്ക് അവർ ആരാധന സമർപ്പിക്കുന്നു.
(ബലിപീഠം ചുംബിക്കുന്നു. അനന്തരം കൈകൾ ഉയർത്തി… )
കാർമ്മി: ഒന്നായ് ഉച്ചസ്വരത്തിലവർ
തിരുസന്നിധിയിൽ അനവരതം
സ്തുതിഗീതങ്ങൾ പാടുന്നു.
സമൂഹം: ദൈവം നിത്യ മഹത്വത്തിൻ
കർത്താവെന്നും പരിശുദ്ധൻ
ബലവാനീശൻ പരിശുദ്ധൻ.
മണ്ണും വിണ്ണും നിറയുന്നു
മന്നവനുടെ മഹിമകളാൽ
ഉന്നത വീഥിയിലോശാന
ദാവീദിൻ സുതനോശാന
കർത്താവിൻ തിരുനാമത്തിൽ
വന്നവനും യുഗരാജാവായ്
വീണ്ടും വരുവോനും ധന്യൻ
ഉന്നത വീഥിയിലോശാന.
(അല്ലെങ്കിൽ)
കാർമ്മി: ഉയർന്ന സ്വരത്തിൽ ഇടവിടാതെ സ്തുതിച്ചുകൊണ്ട് അവർ ഒന്നുചേർന്ന് ഉഘോഷിക്കുകയും ചെയ്യുന്നു.
സമൂഹം: ബലവാനും കർത്താവുമായ ദൈവം പരിശുദ്ധൻ, പരിശുദ്ധൻ, പരിശുദ്ധൻ. അവിടുത്തെ മഹത്വത്താൽ സ്വർഗ്ഗവും ഭൂമിയും നിറഞ്ഞിരിക്കുന്നു. ഉന്നതങ്ങളിൽ ഓശാന. ദാവീദിൻറെ പുത്രന് ഓശാന. കർത്താവിന്റെ നാമത്തിൽ വന്നവനും വരാനിരിക്കുന്നവനുമായവൻ അനുഗൃഹീതനാകുന്നു. ഉന്നതങ്ങളിൽ ഓശാന.
മൂന്നാം പ്രണാമജപം
കാർമ്മി: കർത്താവായ ദൈവമേ ഈ സ്വർഗീയഗണങ്ങളോടുകൂടെ അങ്ങേയ്ക്ക് ഞങ്ങൾ കൃതജ്ഞത സമർപ്പിക്കുന്നു. അങ്ങയുടെ പ്രിയ പുത്രൻ ഞങ്ങളോടു കല്പിച്ചതുപോലെ എളിയവരും ബലഹീനരും ആകുലരുമായ ഈ ദാസർ അവിടുത്തെ നാമത്തിൽ ഒരുമിച്ചുകൂടി ഞങ്ങളുടെ രക്ഷയുടെ സ്മാരകമായ ഈ രഹസ്യം തിരുസന്നിധിയിൽ അർപ്പിക്കുന്നു.
കാർമ്മി: കർത്താവായ ദൈവമേ, അങ്ങയുടെ പ്രിയ പുത്രൻ ഞങ്ങളെ പഠിപ്പിച്ചതുപോലെ അവിടുത്തെ പീഡാനുഭവത്തിന്റെ സ്മരണ ഞങ്ങൾ ആചരിക്കുന്നു. താൻ ഏൽപ്പിച്ചു കൊടുക്കപ്പെട്ട രാത്രിയിൽ ഈശോ നിർമ്മലമായ തൃക്കരങ്ങളിൽ അപ്പമെടുത്ത് (പീലാസ എടുക്കുന്നു) സ്വർഗത്തിലേക്ക് ആരാധ്യനായ പിതാവേ അങ്ങയുടെ പക്കലേക്കു കണ്ണുകൾ ഉയർത്തി. (കണ്ണുകൾ ഉയർത്തുന്നു.) വാഴ്ത്തി + വിഭജിച്ചു ശിഷ്യന്മാർക്ക് നൽകിക്കൊണ്ട് അരുൾചെയ്തു.
ഇതു പാപമോചനത്തിനായി നിങ്ങൾക്ക് വേണ്ടി വിഭജിക്കപ്പെടുന്ന എന്റെ ശരീരമാകുന്നു. നിങ്ങല്ലാവരും ഇതിൽ നിന്ന് വാങ്ങി ഭക്ഷിക്കുവിൻ.
സമൂഹം: ആമ്മേൻ.
കാർമ്മി: അപ്രകാരം തന്നെ കാസയുമെടുത്തു കൃതജ്ഞതാ സ്തോത്രം ചെയ്ത് വാഴ്ത്തി + അവർക്ക് നൽകിക്കൊണ്ട് അരുൾചെയ്തു: ഇത് പാപമോചനത്തിനായി അനേകർക്ക് വേണ്ടി ചിന്തപ്പെടുന്ന, പുതിയ ഉടമ്പടിയുടെ, എന്റെ രക്തമാകുന്നു. നിങ്ങളെല്ലാവരും ഇതിൽ നിന്ന് വാങ്ങി പാനം ചെയ്യുവിൻ.
സമൂഹം: ആമ്മേൻ.
കാർമ്മി: ഞാൻ ഈ ചെയ്തത് നിങ്ങൾ എന്റെ നാമത്തിൽ ഒന്നിച്ചു കൂടുമ്പോൾ എന്റെ ഓർമ്മയ്ക്കായി ചെയ്യുവിൻ.
(എല്ലാവരും കുനിഞ്ഞ് ആചാരം ചെയ്യുന്നു.)
കാർമ്മി: കർത്താവേ, നന്ദി പ്രകാശിപ്പിക്കാൻ കഴിയാത്ത വിധം അത്ര വലിയ അനുഗ്രഹമാണ് നീ ഞങ്ങൾക്ക് നൽകിയിരിക്കുന്നത്. നിന്റെ ദൈവീക ജീവനിൽ ഞങ്ങളെ പങ്കുകാരാക്കുവാൻ നീ ഞങ്ങളുടെ മനുഷ്യസ്വഭാവം സ്വീകരിക്കുകയും അധപതിച്ചു പോയ ഞങ്ങളെ സമുദ്ധരിക്കുകയും മൃതരായ ഞങ്ങളെ ജീവിപ്പിക്കുകയും ചെയ്തു പാപികളായ ഞങ്ങളെ കടങ്ങൾ ക്ഷമിച്ചു വിശുദ്ധീകരിച്ചു. ഞങ്ങളുടെ ബുദ്ധിക്ക് പ്രകാശം നൽകി. ഞങ്ങളുടെ ശത്രുക്കളെ പരാജിതരാക്കി. ഞങ്ങളുടെ ബലഹീനമായ പ്രകൃതിയെ നിന്റെ സമൃദ്ധമായ അനുഗ്രഹത്താൽ മഹത്വമണിയിക്കുകയും ചെയ്തു.
കാർമ്മി: നീ ഞങ്ങൾക്കു നൽകിയ എല്ലാ സഹായങ്ങൾക്കും അനുഗ്രഹങ്ങൾക്കുമായി ഞങ്ങൾ നിനക്ക് സ്തുതിയും ബഹുമാനവും കൃതജ്ഞതയും ആരാധനയും സമർപ്പിക്കുന്നു. ഇപ്പോഴും + (ദിവ്യരഹസ്യങ്ങളുടെമേൽ റൂശ്മ ചെയ്യുന്നു) എപ്പോഴും എന്നേക്കും.
സമൂഹം: ആമ്മേൻ.
ശുശ്രൂഷി: ഹൃദയംകൊണ്ട് നിങ്ങൾ പ്രാർത്ഥിക്കുവിൻ. സമാധാനം നമ്മോടുകൂടെ.
(കാർമ്മികൻ കരങ്ങൾ വിരിച്ചു ചൊല്ലുന്നു)
കാർമ്മി: കർത്താവേ ശക്തനായ ദൈവമേ സാർവത്രിക സഭയുടെ പിതാവും തലവനുമായ മാർ ഫ്രാൻസിസ് പാപ്പയ്ക്കും ഞങ്ങളുടെ സഭയുടെ പിതാവും തലവനായ മേജർ ആർച്ച് ബിഷപ്പ് മാർ ജോർജ് മെത്രാപ്പോലീത്തായ്ക്കും ഞങ്ങളുടെ അതിരൂപതാ അധ്യക്ഷനായ മാർ ……… (പേര് ) മെത്രാപ്പോലീത്തായ്ക്കും ഞങ്ങളുടെ പിതാവും രൂപതാധ്യക്ഷനുമായ മാർ ……. (പേര്) മെത്രാനും പുരോഹിതന്മാർ, മ്ശംശാനാമാർ – സമർപ്പിതർ അല്മായ പ്രേക്ഷിതർ – ഭരണകർത്താക്കൾ, മേലധികാരികൾ എന്നിവർക്കും വിശുദ്ധ കത്തോലിക്കാസഭ മുഴുവനും വേണ്ടി ഈ കുർബാന സ്വീകരിക്കണമേ.
സമൂഹം: കർത്താവേ, ഈ കുർബാന സ്വീകരിക്കണമേ
കാർമ്മി: എല്ലാ പ്രവാചകന്മാരുടെയും, ശ്ലീഹന്മാരുടെയും, രക്തസാക്ഷികളുടെയും, വന്ദരുടെയും ബഹുമാനത്തിനും അങ്ങയുടെ സന്നിധിയിൽ പ്രീതിജനകമായ വിധം വർത്തിച്ച നീതിമാന്മാരും വിശുദ്ധമായ എല്ലാ പിതാക്കന്മാർക്കും വേണ്ടി ഈ കുർബാന സ്വീകരിക്കണമേ.
സമൂഹം: കർത്താവേ, ഈ കുർബാന സ്വീകരിക്കണമേ.
കാർമ്മി: ക്ലേശിതരും ദുഃഖിതരും ദരിദ്രരും പീഡിതരും രോഗികളും ആകുലരുമായ എല്ലാവർക്കും ഞങ്ങളുടെ ഇടയിൽ നിന്ന് അങ്ങയുടെ നാമത്തിൽ വേർപിരിഞ്ഞുപോയ എല്ലാ മരിച്ചവർക്കും അങ്ങയുടെ കാരുണ്യത്തെ പ്രത്യാശ പൂർവ്വം കാത്തിരിക്കുന്ന ഈ ജനത്തിനും അയോഗ്യനായ എനിക്കും വേണ്ടി ഈ കുർബാന സ്വീകരിക്കണമേ.
സമൂഹം: കർത്താവേ, ഈ കുർബാന സ്വീകരിക്കണമേ.
നാലാം പ്രണാമജപം
കാർമ്മി: കർത്താവായ ദൈവമേ, അങ്ങു ഞങ്ങളെ പഠിപ്പിച്ചതുപോലെ നിർമ്മലവും വിശുദ്ധവുമായ ഈ ബലിപീഠത്തിൽ അങ്ങയുടെ അഭിഷിക്തന്റെ ശരീരരക്തങ്ങൾ ഞങ്ങൾ അർപ്പിക്കുന്നു. ജീവിതകാലം മുഴുവൻ അങ്ങയുടെ ശാന്തിയും സമാധാനവും ഞങ്ങൾക്ക് നൽകണമേ. അങ്ങ് മാത്രമാണ് യഥാർത്ഥ പിതാവായ ദൈവം എന്നും അങ്ങയുടെ പ്രിയപുത്രനായ ഈശോമിശിഹായെ അങ്ങ് അയച്ചുവെന്നും ഭൂവാസികൾ എല്ലാവരും അറിയട്ടെ. ഞങ്ങളുടെ കർത്താവും ദൈവവുമായ മിശിഹാ വന്നു ജീവദായകമായ സുവിശേഷം വഴി വിശുദ്ധ മാമോദീസയുടെ സജീവവും ജീവദായകമായ അടയാളത്താൽ മുദ്രിതരും + (ബലിപീഠത്തിന്മേൽ കുരിശടയാളം വരക്കുന്നു.) പരിശുദ്ധ കത്തോലിക്കാ സഭയുടെ സന്താനങ്ങളുമായ എല്ലാവർക്കും വേണ്ടിയുള്ള നൈർമല്യവും വിശുദ്ധിയും ഞങ്ങളെ പഠിപ്പിച്ചുവെന്നും എല്ലാ മനുഷ്യരും അറിയട്ടെ. കർത്താവേ ഞങ്ങളുടെ നാഥനും രക്ഷകനുമായ ഈശോമിശിഹായുടെ പീഡാനുഭവത്തിന്റെയും മരണത്തിന്റെയും സംസ്കാരത്തിന്റെയും ഉദ്ധാനത്തിന്റെയും മഹനീയവും ഭയഭക്തി ജനകവും പരിശുദ്ധവും ജീവദായകവും ദൈവികവുമായ ഈ രഹസ്യത്തെ സന്തോഷത്തോടെ ഞങ്ങൾ സ്മരിക്കുകയും സ്തുതിക്കുകയും അനുഷ്ഠിക്കുകയും ചെയ്യുന്നു.
ശുശ്രൂഷി: നിങ്ങൾ നിശബ്ദരായി ആദരപൂർവ്വം പ്രാർത്ഥിക്കുവിൻ. സമാധാനം നമ്മോടുകൂടെ.
കാർമ്മി: കർത്താവേ, നിന്റെ പരിശുദ്ധാത്മാവ് എഴുന്നുള്ളി വരട്ടെ.
(കാര്‍മികന്‍ ദിവ്യരഹസ്യങ്ങള്‍ക്കു മുകളില്‍ കൈകളുയര്‍ത്തി, ഇടത്തുകൈ അടിയിലും വലത്തുകൈ മുകളിലുമായി
കുരിശാകൃതിയില്‍ കമഴ്ത്തിപ്പിടിക്കുന്നു.)
നിന്റെ ദാസരുടെ ഈ കുർബാനയിൽ അവിടുന്ന് ആവസിച്ച് ഇതിനെ ആശീർവദിക്കുകയും പവിത്രീകരിക്കുകയും ചെയ്യട്ടെ. ഇത് ഞങ്ങൾക്ക് കടങ്ങളുടെ പൊറുതിക്കും, പാപങ്ങളുടെ മോചനത്തിനും, മരിച്ചവരുടെ ഉയിർപ്പിലുള്ള വലിയ പ്രത്യാശയ്ക്കും, നിന്നെ പ്രീതിപ്പെടുത്തിയ എല്ലാവരോടും ഒന്നിച്ച് സ്വർഗ്ഗരാജ്യത്തിൽ നവമായ ജീവിതത്തിനും കാരണമാകട്ടെ.
(തുടരുന്നു)
കർത്താവായ ദൈവമേ, ഞങ്ങൾക്ക് വേണ്ടിയുള്ള അങ്ങയുടെ മഹനീയവും വിസ്മയാവഹവുമായ ഈ രക്ഷാ പദ്ധതിയെക്കുറിച്ച് അങ്ങയെ ഞങ്ങൾ നിരന്തരം പ്രകീർത്തിക്കുന്നു. അങ്ങയുടെ അഭിഷിക്തന്റെ അമൂല്യ രക്തത്താൽ രക്ഷിക്കപ്പെട്ട സഭയിൽ സന്തോഷത്തോടും പ്രത്യാശയോടും കൂടെ ഞങ്ങൾ അങ്ങേയ്ക്കു കൃതജ്ഞത അർപ്പിക്കുകയും ചെയ്യുന്നു.
(ബലിപീഠം ചുംബിക്കുന്നു)
കാർമ്മി: സജീവവും പരിശുദ്ധവും ജീവദായകമായ അമ്മയുടെ നാമത്തിന് സ്തുതിയും ബഹുമാനവും കൃതജ്ഞതയും ആരാധനയും ഞങ്ങൾ സമർപ്പിക്കുന്നു. ഇപ്പോഴും + (ദിവ്യരഹസ്യങ്ങളിന്മേൽ
റൂശ്മ ചെയ്യുന്നു.) എപ്പോഴും എന്നേക്കും.
സമൂഹം: ആമ്മേൻ.
കാർമ്മി: ദൈവമേ അങ്ങയുടെ കൃപക്കൊത്തവിധം എന്നോട് ദയതോന്നണമേ.
സമൂഹം: അങ്ങയുടെ കാരുണ്യാതിരേകത്തിന് അനുസൃതമായി എന്റെ പാപങ്ങൾ മായ്ച്ചു കളയണമേ.
(അല്ലെങ്കിൽ)
കാർമ്മി: സ്വർഗ്ഗത്തിൽ വസിക്കുന്നവനേ അങ്ങയുടെ പക്കലേക്ക് ഞാൻ കണ്ണുകൾ ഉയർത്തുന്നു.
സമൂഹം: ദാസന്മാരുടെ കണ്ണുകൾ നാഥന്റെ പക്കലേക്കും ദാസിയുടെ കണ്ണുകൾ നാഥയുടെ പക്കലേക്കുമെന്നപോലെ.
കാർമ്മി: കർത്താവേ അനുഗ്രഹിക്കണമേ. ഞങ്ങളുടെ കർത്താവായ ദൈവമേ ഞങ്ങൾ അയോഗ്യരാകുന്നു. ഞങ്ങൾ തീർത്തും അയോഗ്യരാകുന്നു. എങ്കിലും സ്ത്യുത്യർഹവും പരിശുദ്ധവും ജീവദായകവും ദൈവികവുമായ ഈ രഹസ്യങ്ങളിലേക്ക് അങ്ങയുടെ കാരുണ്യം ഞങ്ങളെ അടുപ്പിക്കുന്നു.
(ബലിപീഠം ചുംബിച്ചു തിരുവോസ്തി കരങ്ങളിൽ എടുത്തുയർത്തി ചൊല്ലുന്നു)
കാർമ്മി: ഞങ്ങളുടെ കർത്താവീശോമിശിഹായേ, നിന്റെ തിരുനാമത്തിന് സ്തുതിയും നാഥനായ നിനക്ക് ആരാധനയും എപ്പോഴും ഉണ്ടായിരിക്കട്ടെ. സജീവവും ജീവദായകമായ ഈ അപ്പം സ്വർഗ്ഗത്തിൽ നിന്ന് ഇറങ്ങിയതും ലോകത്തിന് മുഴുവനും ജീവൻ നൽകുന്നതുമാകുന്നു. ഇത് ഭക്ഷിക്കുന്നവർ മരിക്കുകയില്ല പ്രത്യുത പാപമോചനവും രക്ഷയും പ്രാപിക്കുകയും നിത്യം ജീവിക്കുകയും ചെയ്യും.
ഗായകർ: ഞാൻ സ്വർഗ്ഗത്തിൽ നിന്നിറങ്ങിയ ജീവനുള്ള അപ്പമാകുന്നു.
സമൂഹം: രക്ഷകനീശോ തൻ
ശിഷ്യരെ അറിയിച്ച
ദിവ്യ രഹസ്യമിതാ
സ്വർഗ്ഗത്തിൽ നിന്നാഗതമാം
ജീവൻ നൽകിടുമപ്പം ഞാൻ
സ്നേഹമോടെന്നെ കൈക്കൊൾവോൻ
എന്നിൽ നിത്യം ജീവിക്കും
നേടുമവൻ സ്വർഗ്ഗം നിശ്ചയമായ്.
ഗായകർ: നിന്റെ തിരുവിഷ്ടം നിറവേറ്റുന്ന ശുശ്രൂഷകന്മാർ.
ക്രോവേ, സ്രാപ്പേമാർ
ഉന്നത ദൂതന്മാർ
ബലിപീഠത്തിങ്കൽ
ആദരവോടെ നിൽക്കുന്നു ;
ഭയഭക്തിയൊടെ നോക്കുന്നു;
പാപകടങ്ങൾ പോക്കിടുവാൻ
കർത്താവിൻ മെയ് വിഭജിക്കും
വൈദികനെ വീക്ഷിച്ചീടുന്നു.
ഗായകർ: നീതിയുടെ വാതിൽ ഞങ്ങൾക്കായി തുറക്കണമേ.
സമൂഹം: തിരുസന്നിധിയിങ്കൽ
പാപികളേവരെയും
മാടിവിളിച്ചവനാം
അനുതാപികളാമേവർക്കും
വാതിൽ തുറന്നുകൊടുത്തവനാം
കരുണാമയനാം കർത്താവേ
നിൻ സവിധേ വന്നനവരതം
നിൻ സ്തുതികൾ ഞങ്ങൾ പാടട്ടെ.
(അല്ലെങ്കിൽ)
ഗായകർ: ഞാൻ സ്വർഗ്ഗത്തിൽ നിന്നിറങ്ങിവന്ന ജീവനുള്ള അപ്പമാകുന്നു.
സമൂഹം: ഉന്നതങ്ങളിൽ നിന്ന് ഇറങ്ങിയ അപ്പം ഞാനാകുന്നു. സ്നേഹപൂർവ്വം സമീപിച്ച് എന്നെ സ്വീകരിക്കുന്ന എല്ലാവരും എന്നിൽ നിത്യം ജീവിക്കുകയും സ്വർഗ്ഗരാജ്യം അവകാശപ്പെടുത്തുകയും ചെയ്യും എന്ന രഹസ്യം രക്ഷകൻ അറിയിച്ചു.
അവിടുത്തെ തിരുവിഷ്ടം നിറവേറ്റുന്ന ശുശ്രൂഷകരായ ക്രോവേമാരും സ്രാപ്പേമാരും മുഖ്യദൂതരും ബലിപീഠത്തിനുമുൻപിൽ ഭയഭക്തികളോടെ നിന്ന് മിശിഹായുടെ ശരീരം വിഭജിക്കുന്ന വൈദീകനെ സൂക്ഷിച്ചു വീക്ഷിക്കുന്നു.
നീതിയുടെ വാതിൽ ഞങ്ങൾക്കായി തുറക്കണമേ. പാപികളെ തന്റെ അടുക്കലേക്കു വിളിക്കുകയും അനുതാപികൾക്കായി വാതിൽ തുറന്നിടുകയും ചെയ്തിരിക്കുന്ന കാരുണ്യവാനായ കർത്താവേ ഞങ്ങൾ അങ്ങയുടെ സന്നിധിയിൽ പ്രവേശിച്ച് രാപകൽ അങ്ങേയ്ക്ക് സ്തുതി പാടട്ടെ.
കാർമ്മി: നമ്മുടെ കർത്താവീശോമിശിഹായുടെ കൃപയും പിതാവായ ദൈവത്തിന് സ്നേഹവും പരിശുദ്ധാത്മാവിന്റെ സഹവാസവും നാമെല്ലാവരോടും കൂടെ ഉണ്ടായിരിക്കട്ടെ. ഇപ്പോഴും + എപ്പോഴും എന്നേക്കും.
സമൂഹം: ആമ്മേൻ
ശുശ്രൂഷി: നമ്മുടെ രക്ഷകന്റെ അമൂല്യമായ ശരീരരക്തങ്ങളുടെ രഹസ്യങ്ങളെ നമുക്കെല്ലാവർക്കും ഭക്തിയാദരങ്ങളോടെ സമീപിക്കാം.
അനുതാപത്തിൽ നിന്ന് ഉളവാകുന്ന ശരണത്തോടെ അപരാധങ്ങളിൽ നിന്ന് പിന്തിരിഞ്ഞും
പാപങ്ങളെക്കുറിച്ച് പശ്ചാത്തപിച്ചും സഹോദരരുടെ തെറ്റുകൾ ക്ഷമിച്ചുംകൊണ്ട് നമുക്ക് സകലത്തിന്റെയും നാഥനായ ദൈവത്തോട് കൃപയും പാപമോചനവും യാചിക്കുകയും ചെയ്യാം.
സമൂഹം: കർത്താവേ അങ്ങയുടെ ദാസരുടെ പാപങ്ങളും അപരാധങ്ങളും ക്ഷമിക്കണമേ.
ശുശ്രൂഷി: ഭിന്നത കലഹങ്ങളും വെടിഞ്ഞ് നമ്മുടെ മനസ്സാക്ഷിയെ ശുദ്ധീകരിക്കാം.
സമൂഹം: കർത്താവേ അങ്ങയുടെ ദാസരുടെ പാപങ്ങളും അപരാധങ്ങളും ക്ഷമിക്കണമേ.
ശുശ്രൂഷി: ശത്രുതയിലും വിദ്വേഷത്തിലുംനിന്ന് നമ്മുടെ ആത്മാക്കളെ വിമുക്തമാക്കാം.
സമൂഹം: കർത്താവേ അങ്ങയുടെ ദാസരുടെ പാപങ്ങളും അപരാധങ്ങളും ക്ഷമിക്കണമേ.
ശുശ്രൂഷി: വിശുദ്ധ കുർബാന സ്വീകരിക്കുകയും പരിശുദ്ധാത്മാവിനാൽ പവിത്രീകരിക്കപ്പെടുകയും ചെയ്യാം.
സമൂഹം: കർത്താവേ അങ്ങയുടെ ദാസരുടെ പാപങ്ങളും അപരാധങ്ങളും ക്ഷമിക്കണമേ.
ശുശ്രൂഷി: യോജിപ്പോടും ഐക്യത്തോടും കൂടെ ദിവ്യരഹസ്യങ്ങളിൽ പങ്കു കൊള്ളാം.
സമൂഹം: കർത്താവേ അങ്ങയുടെ ദാസരുടെ പാപങ്ങളും അപരാധങ്ങളും ക്ഷമിക്കണമേ.
ശുശ്രൂഷി: കർത്താവേ, ഇവ ഞങ്ങളുടെ ശരീരങ്ങളുടെ ഉയർപ്പിനും ആത്മാക്കളുടെ രക്ഷയ്ക്കും കാരണമാകട്ടെ.
സമൂഹം: നിത്യജീവനും കാരണമാകട്ടെ. എന്നേക്കും, ആമ്മേൻ.
ശുശ്രൂഷി: നമുക്കു പ്രാർത്ഥിക്കാം സമാധാനം നമ്മോടുകൂടെ.
കാർമ്മി: കർത്താവായ ദൈവമേ, അങ്ങയുടെ ദാസരുടെ പാപങ്ങളും അപരാധങ്ങളും കാരുണ്യപൂർവ്വം ക്ഷമിക്കണമേ. മഹോന്നത ദൈവവമായ അങ്ങയെ സ്വർഗ്ഗരാജ്യത്തിൽ സകലവിശുദ്ധ രോടുമൊന്നിച്ച് സ്തുതിക്കുവാൻ ഞങ്ങളുടെ അധരങ്ങളെ പവിത്രീകരിക്കുകയും ചെയ്യണമേ.
കാർമ്മി: കർത്താവായ ദൈവമേ, കാരുണ്യപൂർവ്വം അങ്ങ് ഞങ്ങൾക്കു നൽകിയ മനോവിശ്വാസത്തോടെ അങ്ങയുടെ സന്നിധിയിൽ എപ്പോഴും നിർമ്മല ഹൃദയരും പ്രസന്നവദനരും നിഷ്കളങ്കരുമായി വ്യാപിക്കുവാൻ ഞങ്ങളെ യോഗ്യരാക്കണമേ. ഞങ്ങളെല്ലാവരും ഒന്നുചേർന്ന് അങ്ങയെ വിളിച്ച് ഇപ്രകാരം അപേക്ഷിക്കുന്നു.
കാർമ്മി: സ്വർഗ്ഗസ്ഥനായ ഞങ്ങളുടെ പിതാവേ, (സമൂഹവും ചേർന്ന്) അങ്ങയുടെ നാമം പൂജിതമാകണമേ. അങ്ങയുടെ രാജ്യം വരണമേ. അങ്ങയുടെ തിരുമനസ്സ് സ്വർഗ്ഗത്തിലെപ്പോലെ ഭൂമിയിലുമാകണമേ.
ഞങ്ങൾക്ക് ആവശ്യമായ ആഹാരം ഇന്നു ഞങ്ങൾക്കു തരണമേ. ഞങ്ങളുടെ കടക്കാരോട് ഞങ്ങൾ ക്ഷമിച്ചതുപോലെ ഞങ്ങളുടെ കടങ്ങളും പാപങ്ങളും ഞങ്ങളോടും ക്ഷമിക്കണമേ. ഞങ്ങൾ പ്രലോഭനത്തിൽ വീഴാൻ ഇടയാകരുതേ. ദുഷ്ടാരൂപയിൽ നിന്ന് ഞങ്ങളെ രക്ഷിക്കണമേ. എന്തുകൊണ്ടെന്നാൽ രാജ്യവും ശക്തിയും മഹത്വവും എന്നേക്കും അങ്ങയുടേതാകുന്നു. ആമ്മേൻ
കാർമ്മി: കർത്താവേ ശക്തനായ സർവ്വേശ്വരാ, നല്ലവനായ ദൈവമേ, കൃപാപൂർണ്ണനായ ഞങ്ങളുടെ പിതാവേ, അങ്ങയുടെ കാരുണ്യം ഞങ്ങൾ കേണപേക്ഷിക്കുന്നു. ഞങ്ങൾ പ്രലോഭനത്തിൽ വീഴാൻ ഇടയാകരുതേ. ദുഷ്‍ഠാരൂപിയിൽ നിന്നും അവന്റെ സൈന്യങ്ങളിൽ നിന്നും ഞങ്ങളെ രക്ഷിക്കണമേ. എന്തുകൊണ്ടെന്നാൽ സ്വർഗ്ഗത്തിലും ഭൂമിയിലും രാജ്യവും ശക്തിയും അധികാരവും അങ്ങയുടേതാകുന്നു. ഇപ്പോഴും എപ്പോഴും + എന്നേക്കും.
സമൂഹം: ആമ്മേൻ
കാർമ്മി: സമാധാനം നിങ്ങളോടുകൂടെ. +
സമൂഹം: അങ്ങയോടും അങ്ങയുടെ ആത്മാവോടും കൂടെ.
കാർമ്മി: വിശുദ്ധ കുർബാന വിശുദ്ധ ജനത്തിനുള്ളതാകുന്നു.
സമൂഹം: ഏക പിതാവ് പരിശുദ്ധനാകുന്നു. ഏകപുത്രൻ പരിശുദ്ധനാകുന്നു. ഏക റൂഹ പരിശുദ്ധനാകുന്നു. പിതാവിനും പുത്രനും പരിശുദ്ധാത്മാവിനും എന്നേക്കും സ്തുതി. ആമ്മേൻ.
ശുശ്രൂഷി: ജീവിക്കുന്ന ദൈവത്തെ നിങ്ങൾ പ്രകീർത്തിക്കുവിൻ.
സമൂഹം: നമ്മുടെ രക്ഷകനായ മിശിഹാ നമുക്കായി ആത്മീയ വിരുന്ന് ഒരുക്കിയിരിക്കുന്നു. ഭയഭക്തികളോടും
സ്‌നേഹത്തോടുംകൂടി നമുക്ക് അവിടുത്തെ സമീപിക്കാം. അവിടുത്തെ ശരീരവും രക്തവും നമുക്കു സ്വീകരിക്കാം. അവിടുന്ന് നമ്മില്‍ സംപ്രീതനാകട്ടെ. ഹല്ലേലൂയ്യ പാടിക്കൊണ്ട് പിതാവിനെയും പുത്രനെയും പരിശുദ്ധാളഹാവിനെയും നമുക്ക് ആരാധിക്കാം.
(അല്ലെങ്കിൽ)
സമൂഹം: സഭയിൽ അവിടുത്തേക്ക് സ്തുതി ഉണ്ടായിരിക്കട്ടെ. എല്ലാ നിമിഷവും എല്ലാ സമയവും അവിടുത്തെ കൃപയും കാരുണ്യവും നമ്മുടെമേൽ ഉണ്ടായിരിക്കട്ടെ.
കാർമ്മി: നമ്മെ ജീവിക്കുന്ന കർത്താവീശോമിശിഹായുടെ കൃപാവരം അവിടുത്തെ കാരുണ്യത്താൽ നാമെല്ലാവരിലും + സമ്പൂർണ്ണമാകട്ടെ.
സമൂഹം: ഇപ്പോഴും എപ്പോഴും എന്നേക്കും. ആമ്മേൻ.
ശുശ്രൂഷി: വരുവിന്‍, പാപക്കറകള്‍ കഴുകിക്കളയുന്ന ഉപവാസവും പ്രായശ്ചിത്തവും വഴി ആത്മീയശക്തി പ്രാപിക്കാം. ഭയഭക്തികളോടും സ്‌നേഹത്തോടും കൂടി അവിടുത്തെ തിരുശരീരരക്തങ്ങള്‍ സ്വീകരിക്കാം.
(അല്ലെങ്കിൽ)
ശുശ്രൂഷി: സഹോദരരേ സ്വർഗ്ഗരാജ്യത്തിൽ ഉള്ള വിശ്വാസത്തോടെ ദൈവപുത്രന്റെ ശരീരം സ്വീകരിക്കാനും അവിടുത്തെ രക്തം പാനം ചെയ്യാനും തിരുസഭ നിങ്ങളെ ക്ഷണിക്കുന്നു.
വിശുദ്ധ കുർബാന സ്വീകരണം
(വിശുദ്ധ കുര്‍ബാന നല്കുമ്പോള്‍ ചൊല്ലുന്നു.)
കാർമ്മി: മിശിഹായുടെ ശരീരവും രക്തവും കടങ്ങളുടെ പൊറുതിക്കും നിത്യജീവനും കാരണമാകട്ടെ.
(ജനങ്ങള്‍ വിശുദ്ധ കുര്‍ബാന സ്വീകരിച്ചുകഴിയുമ്പോള്‍)
കാർമ്മി: മനുഷ്യ വർഗ്ഗത്തിന്റെ പ്രത്യാശയായ മിശിഹായെ, ഞങ്ങൾ ഭക്ഷിച്ച തിരുശരീരവും പാനം ചെയ്ത തിരുരക്തവും ഞങ്ങൾക്ക് ശിക്ഷാവിധിക്ക് കാരണമാകാതെ കടങ്ങളുടെ പൊറുതിക്കും പാപങ്ങളുടെ മോചനത്തിനും നിന്റെ സന്നിധിയിൽ സന്തുഷ്ടിക്കും നിദാനമാകട്ടെ സകലത്തിന്റെയും നാഥാ, എന്നേക്കും. ആമ്മേൻ.
സമൂഹം: ഞങ്ങളുടെ കർത്താവായ ഈശോയെ, പീഡാസഹനം വഴി മരണത്തെ കീഴടക്കിയ ആരാധ്യനായ രാജാവേ, സ്വർഗരാജ്യത്തിൽ ഞങ്ങൾക്ക് നവജീവൻ വാഗ്ദാനംചെയ്ത ദൈവപുത്രാ, എല്ലാ ഉപദ്രവങ്ങളും ഞങ്ങളിൽനിന്ന് അകറ്റേണമേ. ഞങ്ങളുടെ ദേശത്ത് സമാധാനവും കൃപയും വർദ്ധിപ്പിക്കണമേ. നീ മഹത്വത്തോടെ പ്രത്യക്ഷപ്പെടുന്ന ദിവസം നിന്റെ സന്നിധിയിൽ ഞങ്ങൾ ജീവൻ കണ്ടെത്തട്ടെ. നിൻറെ അഭീഷ്ടം അനുസരിച്ച് ഞങ്ങൾ നിന്നെ എതിരേൽക്കുകയും ചെയ്യട്ടെ. ഞങ്ങളുടെ വശത്തിനു നൽകിയ കൃപയെക്കുറിച്ചു ഓശാന പാടിയ ഞങ്ങൾ നിൻറെ നാമത്തെ സ്തുതിക്കട്ടെ. എന്തുകൊണ്ടെന്നാൽ നീ ഞങ്ങളോട് കാണിച്ച കാരുണ്യം വലുതാകുന്നു. മർത്യരായ ഞങ്ങളിൽ നിൻറെ സ്നേഹം ഉദയം ചെയ്തു. നീ ഞങ്ങളുടെ പാപങ്ങൾ കനിവോടെ ഉന്മൂലനം ചെയ്തു. നിന്റെ ദാനത്തെക്കുറിച്ച് നിനക്ക് സ്തുതി. കനിവോടെ കടങ്ങൾ പൊറുക്കുന്നവനേ, ഉന്നതങ്ങളിൽ നിന്നുള്ള ഈ ദാനം വാഴ്ത്തപ്പെട്ടതാകട്ടേ. ദൈവമായ നിനക്ക് കൃതജ്ഞതയും ആരാധനയും സമർപ്പിക്കാൻ നിന്റെ കരുണയാൽ ഞങ്ങളെല്ലാവരും യോഗ്യരാകട്ടെ. നാഥനായ നിന്നെ എല്ലാ സമയവും ഞങ്ങൾ പ്രകീർത്തിക്കുകയും ചെയ്യട്ടെ. ആമ്മേൻ.
ശുശ്രൂഷി: പരിശുദ്ധാത്മാവിന്റെ കൃപാവരത്താൽ സ്ത്യുത്യർഹവും പരിശുദ്ധവും ജീവദായകവും ദൈവികവുമായ ഈ രഹസ്യങ്ങളെ സമീപിച്ച് ഇവയിൽ പങ്കുകൊള്ളാൻ യോഗ്യരാക്കപ്പെട്ട നമുക്കെല്ലാവർക്കും ഇവയുടെ ദാതാവായ ദൈവത്തിന് സ്തുതിയും കൃതജ്ഞതയും സമർപ്പിക്കാം.
സമൂഹം: അവർണ്ണനീയമായ ഈ ദാനത്തെക്കുറിച്ച് കർത്താവേ അങ്ങേയ്ക്ക് സ്തുതി.
ശുശ്രൂഷി: നമുക്കു പ്രാർത്ഥിക്കാം സമാധാനം നമ്മോടുകൂടെ.
കൃതജ്ഞതാപ്രാര്‍ത്ഥനകള്‍
കാർമ്മി: കര്‍ത്താവായ ദൈവമേ, ജീവദായകമായ അങ്ങയുടെ വചനം സ്വീകരിച്ച് പാപബോധത്തിലും പരിഹാര മനോഭാവത്തിലും വളരുവാനും തിരുശരീരരക്തങ്ങള്‍ ഉള്‍ക്കൊണ്ട് നിത്യജീവന് അര്‍ഹരാകുവാനും അങ്ങു ഞങ്ങളെ അനുഗ്രഹിച്ചു. അങ്ങയുടെ ഈ ദാനത്തിന് നന്ദി പറയുവാന്‍ ഞങ്ങള്‍ അശക്തരാകുന്നു. പിതാവും പുത്രനും പരിശുദ്ധാത്മാവുമായ സർവ്വേശ്വരാ, എന്നേയ്ക്കും.
സമൂഹം: ആമ്മേൻ. കർത്താവേ, ആശീർവദിക്കണമേ.
കാർമ്മി: പാപങ്ങള്‍ പൊറുക്കുന്നവനും രോഗങ്ങള്‍ സുഖപ്പെടുത്തുന്നവനുമായ മിശിഹായേ, പശ്ചാത്താപത്തോടെ നിന്റെ പക്കലണഞ്ഞ് ഈ പരിഹാരലിയില്‍ പങ്കുചേരുവാന്‍ നീ ഞങ്ങളെ യോഗ്യരാക്കി. നിന്റെ കാരുണ്യം എന്നും പ്രകീര്‍ത്തിക്കുവാന്‍ ഞങ്ങളെ ശക്തരാക്കണമേ. സകലത്തിന്റെയും നാഥാ, എന്നേക്കും.
സമൂഹം: ആമ്മേൻ.
സമാപനാശീർവാദം
കാർമ്മി: മാനവരഖിലം ദൈവികമാം
ജീവന്‍ നിത്യം പുല്കിടുവാന്‍
തനയനെ മന്നിനു നല്കിയൊരാ
ദൈവപിതാവിനെ വാഴ്ത്തീടാം.
മാനവവംശം പൂര്‍ണ്ണതയില്‍
നിത്യനവീകൃതമായിടുവാന്‍
അനുതാപത്തിന്‍ സന്ദേശം
നല്കിയ താതനെ വാഴ്ത്തീടാം.
വാനവരാജ്യം തേടിടുവാന്‍
ദൈവികഗീതം പാടിടുവാന്‍
പ്രാര്‍ത്ഥന പകരും വരദാനം
നിങ്ങളിലെന്നും നിറയട്ടെ.
ദൈവത്തിന്‍ പ്രിയജനമേ, യീ
ഭൂവില്‍ നിങ്ങള്‍ ചിരകാലം
സൗഭാഗ്യത്താല്‍ നിറയട്ടെ +
ഇപ്പോഴുമെപ്പോഴുമെന്നേക്കും.
സമൂഹം: ആമ്മേൻ.
(അല്ലെങ്കിൽ)
കാർമ്മി: എല്ലാ മനുഷ്യരും രക്ഷ പ്രാപിക്കണമെന്നും ജീവന്റെ പൂര്‍ണ്ണത ഉള്‍ക്കൊള്ളണമെന്നും ആഗ്രഹിക്കുന്ന കര്‍ത്താവായ ദൈവമേ, മനുഷ്യവംശത്തിന്റെ നവീകരണത്തിനും രക്ഷയ്ക്കുംവേണ്ടി ഏകജാതനെ ഭൂമിയിലേക്കയച്ച അങ്ങയുടെ അനന്തകാരുണ്യത്തെ ഞങ്ങള്‍ വാഴ്ത്തുന്നു. അവിടുന്ന് ദൈവരാജ്യത്തിന്റെ സുവിശേഷം പ്രസംഗിക്കുകയും അനുതാപത്തിന്റെയും മാനസാന്തരത്തിന്റെയും സന്ദേശം ഞങ്ങള്‍ക്കു നല്കുകയും ചെയ്തു. സ്വര്‍ഗരാജ്യത്തിന്റെ നീതി എപ്പോഴും അന്വേഷിക്കുവാനും, പ്രത്യേകിച്ചു ഈ നോമ്പുകാലത്ത് പ്രാര്‍ത്ഥനയുടെയും പാപപരിഹാരത്തിന്റെയും പരസ്‌നേഹത്തിന്റെ
യും ഫലങ്ങള്‍ പുപ്പെടുവിക്കുവാനും ഞങ്ങള്‍ക്കിടയാകട്ടെ. ദൈവത്തിന്റെ ജനമേ, ദൈവവചനത്തിലാശ്രയിച്ച് പ്രലോഭനങ്ങളെ ജയിച്ച് ആത്മീയ സൗഭാഗ്യം അനുഭവിക്കുവാന്‍ മിശിഹായുടെ കുരിശ് നിങ്ങളെ ശക്തരാക്കട്ടെ. ഇപ്പോഴും + എപ്പോഴും എന്നേക്കും.
സമൂഹം: ആമ്മേൻ.
(ഞായറാഴച്ചകളിലും തിരുനാളുകളിലും)
കാർമ്മി: കർത്താവാം മിശിഹാവഴിയായ്
ദിവ്യാത്മാവിൻ ദാനങ്ങൾ
സ്നേഹപിതാവാം സകലേശൻ
വിരവൊടു നമ്മിൽ വർഷിച്ചു.
സ്വർലോകത്തിൻ മഹിമയ്ക്കായ്
ദൈവം നമ്മെ വിളിച്ചല്ലോ
അക്ഷയസൗഭാഗമാർന്നീടാൻ
ദൈവം നമ്മെ നയിച്ചല്ലോ.
എന്റെ ശരീരം ഭക്ഷിക്കും
എൻ രക്തം പാനം ചെയ്യും
മാനവനെന്നിൽ നിവസിക്കും
അവനിൽ ഞാനും നിശ്ചയമായ്.
വിധിയിൽ വീഴാതവനെ ഞാൻ
അന്തിമദിവസമുയർപ്പിക്കും
നിത്യയുസ്സവനേകും ഞാൻ
ഏവം നാഥനരുൾ ചെയ്തു.
അരുളിയപോലിന്നീ ബലിയിൽ
പങ്കാളികളാം അഖിലർക്കും
ദൈവം കനിവാർന്നരുളട്ടെ
ദിവ്യാനുഗ്രഹമെന്നെന്നും.
നമ്മുടെ ജീവിതപാതകളിൽ
ആവശ്യകമാം ദാനങ്ങൾ
നല്കിയനുഗ്രഹമരുളട്ടെ
ദൈവം കരുണയോടെന്നെന്നും.
ജീവൻ നൽകും ദൈവികമാം
ശുദ്ധിയെഴുന്ന രഹസ്യങ്ങൾ
കൈക്കൊണ്ടവരാം അഖിലരിലും
ദൈവം വരനിര ചൊരിയട്ടെ
കുരിശടയാളം വഴിയായ് നാം
സംരക്ഷിതരായ് തീരട്ടേ
മുദ്രിതരായി ഭവിക്കട്ടെ +
ഇപ്പോഴുമെപ്പോഴുമെന്നേക്കും.
സമൂഹം: ആമ്മേൻ
(അല്ലെങ്കിൽ)
കാർമ്മി: പിതാവായ ദൈവം, നമ്മുടെ കർത്താവീശോമിശിഹാ വഴി എല്ലാ ആധ്യാത്മിക ദാനങ്ങളും നൽകി നമ്മെ അനുഗ്രഹിച്ചു. നമ്മുടെ കർത്താവ് തൻറെ രാജ്യത്തിലേക്ക് നമ്മെ ക്ഷണിക്കുകയും അക്ഷയവും അനശ്വരവുമായ സൗഭാഗ്യത്തിലേക്ക് നമ്മെ നയിക്കുകയും ചെയ്തു. അവിടുന്ന് തന്റെ ജീവദായകമായ സുവിശേഷം വഴി ശിഷ്യഗണത്തോട് ഇപ്രകാരം അരുൾ ചെയ്തു: “സത്യം സത്യമായി ഞാൻ നിങ്ങളോട് പറയുന്നു, എൻറെ ശരീരം ഭക്ഷിക്കുകയും എൻറെ രക്തം പാനം ചെയ്യുകയും ചെയ്യുന്നവൻ എന്നിലും ഞാൻ അവനിലും വസിക്കും. അവസാനദിവസം ഞാൻ അവനെ ഉയിർപ്പിക്കും. അവനു ശിക്ഷാവിധി ഉണ്ടാകുകയില്ല. പ്രത്യുത, അവൻ മരണത്തിൽ നിന്ന് നിത്യായുസിലേക്കു പ്രവേശിക്കും.” ഈ കുർബാനയിൽ പങ്കുകൊണ്ട നമ്മുടെ സമൂഹത്തെ തൻറെ വാഗ്ദാനമനുസരിച്ച് മിശിഹാ അനുഗ്രഹിക്കുകയും സംരക്ഷിക്കുകയും ചെയ്യട്ടെ. സ്ത്യുത്യർഹവും പരിശുദ്ധവും ജീവദായകവും ദൈവികവുമായ രഹസ്യങ്ങളിൽ പങ്കുകൊണ്ട് സന്തുഷ്ടരായ നമ്മെ അവിടുന്ന് മഹത്വമണിയിക്കട്ടെ. കർത്താവിൻറെ കുരിശിൻറെ സജീവമായ അടയാളത്താൽ നിങ്ങളെല്ലാവരും മുദ്രിതരാകട്ടെ. രഹസ്യവും പരസ്യവുമായ എല്ലാ വിപത്തുകളിലും നിന്ന് സംരക്ഷിതരുമാകട്ടെ. ഇപ്പോഴും + എപ്പോഴും എന്നേക്കും.
സമൂഹം: ആമ്മേൻ.
വിടവാങ്ങൽ പ്രാർത്ഥന
കാർമ്മി: വിശുദ്ധീകരണത്തിന്റെ ബലിപീഠമേ, സ്വസ്തി! ഞങ്ങളുടെ കർത്താവിന്റെ കബറിടമേ സ്വസ്തി! നിന്നിൽ നിന്ന് ഞാൻ സ്വീകരിച്ച കുർബാന കടങ്ങളുടെ പൊറുതിക്കും പാപങ്ങളുടെ മോചനത്തിനും കാരണമാകട്ടെ. ഇനിയൊരു ബലിയർപ്പിക്കാൻ ഞാൻ വരുമോ ഇല്ലയോ എന്നറിഞ്ഞുകൂടാ.
**************************************************************