The Book of Psalms, Chapter 52 | സങ്കീർത്തനങ്ങൾ, അദ്ധ്യായം 52 | Malayalam Bible | POC Translation

സങ്കീർത്തനങ്ങൾ, അദ്ധ്യായം 52

അക്രമിയുടെ അവസാനം

1 ശക്തനായ മനുഷ്യാ, ദൈവഭക്തര്‍ക്കെതിരേ ചെയ്ത ദുഷ്ടതയില്‍ നീ എന്തിനഹങ്കരിക്കുന്നു?

2 ദിവസം മുഴുവനും നീ വിനാശംനിരൂപിക്കുന്നു; വഞ്ചകാ, നിന്റെ നാവു മൂര്‍ച്ചയുള്ളക്ഷൗരക്കത്തിപോലെയാണ്.

3 നന്‍മയെക്കാള്‍ തിന്‍മയും,സത്യത്തെക്കാള്‍ വ്യാജവുംനീ ഇഷ്ടപ്പെടുന്നു.

4 വഞ്ചന നിറഞ്ഞനാവേ,വിനാശകരമായ വാക്കുകളാണു നിനക്ക് ഇഷ്ടം.

5 ദൈവം നിന്നെ എന്നേക്കുമായി തകര്‍ക്കും. നിന്റെ കൂടാരത്തില്‍നിന്ന് അവിടുന്നു നിന്നെ വലിച്ചെടുത്തു ചീന്തിക്കളയും; ജീവിക്കുന്നവരുടെ നാട്ടില്‍നിന്നുനിന്നെ അവിടുന്നു വേരോടെപിഴുതുകളയും.

6 നീതിമാന്‍മാര്‍ അതുകണ്ടു ഭയപ്പെടും; അവനെ പരിഹസിച്ച് അവര്‍ പറയും:

7 ഇതാ, ദൈവത്തില്‍ശരണംവയ്ക്കാത്ത മനുഷ്യന്‍; സ്വന്തം സമ്പത്‌സമൃദ്ധിയില്‍വിശ്വാസമര്‍പ്പിച്ചവന്‍; അക്രമത്തില്‍ അഭയം തേടിയവന്‍.

8 ദൈവത്തിന്റെ ഭവനത്തില്‍ തഴച്ചുവളരുന്ന ഒലിവുമരം പോലെയാണു ഞാന്‍; ദൈവത്തിന്റെ കാരുണ്യത്തില്‍ ഞാന്‍ എന്നേക്കും ആശ്രയിക്കുന്നു.

9 അങ്ങു നല്‍കിയ അനുഗ്രഹങ്ങളെപ്രതി ഞാന്‍ എന്നേക്കും അവിടുത്തോടു നന്ദി പറയും; അങ്ങയുടെ ഭക്തരുടെ മുന്‍പില്‍ ഞാന്‍ അങ്ങയുടെ നാമം പ്രകീര്‍ത്തിക്കും; എന്തെന്നാല്‍ അതു ശ്രേഷ്ഠമാണ്.

The Book of Psalms | സങ്കീർത്തനങ്ങൾ | Malayalam Bible | POC Translation

Advertisements
Advertisements
Advertisements
Advertisements
Advertisements
Advertisements
King David Writing Psalms
Advertisements
The Psalms of David
Advertisements
Advertisements
Advertisements

Leave a comment