പുലർവെട്ടം 521

{പുലർവെട്ടം 521}

 
കപ്പൂച്ചിൻ മെസ്സിൻ്റെ ആദ്യവർഷം പൂർത്തിയായത് കഴിഞ്ഞ ദിവസമാണ്.
 
മറന്നുകിടന്ന ഒരു ബിരിയാണിക്കഥ ആ പുലരിയിൽ ചുമ്മാ അങ്ങ് ഓർമ്മ വന്നു.
 
മുപ്പതുവർഷമെങ്കിലും പഴക്കമുണ്ട്. കാര്യമായ അയൽപക്കബന്ധങ്ങളോ, സൗഹൃദമോ പുലർത്താത്ത നാട്ടിലെ ഒരു ധനികഗൃഹത്തിൽ കല്യാണം നടക്കുകയാണ്. നാടടച്ചുള്ള വിളിയാണ്. ബിരിയാണിയുടെ ആരംഭകാലമായിരുന്നു. വലിയ ചെമ്പിനകത്ത്, ആയിരത്തിലധികം പേരെ കണക്കാക്കി ഉച്ചഭക്ഷണം ഒരുങ്ങി. എണ്ണൂറുപേർക്കുള്ള ഭക്ഷണമാണ് ബാക്കിവന്നത്. ആ പുതിയ ഭക്ഷണത്തിന്റെ കൗതുകത്തിന് പോലും പൊതുവേ ദരിദ്രരായ നാട്ടുകാരെ പന്തലിലേക്ക് എത്തിക്കാൻ കഴിഞ്ഞില്ല. ബാക്കി സന്തോഷ് ഏച്ചിക്കാനത്തിൻ്റെ കഥയിലേതുപോലെതന്നെയാണ്. വലിയ കുഴിയെടുത്ത് മൂടുക.
 
നൽകുന്നതിനേക്കാൾ ദുഷ്കരമാണ് ഒരു കാര്യം ഹൃദയപൂർവ്വം സ്വീകരിക്കപ്പെടുകയെന്നത്. ആ ബോധമാണ് നമ്മുടെ തീരെച്ചെറിയ ചില ഇടപെടലുകളെ വിനയപൂർവ്വം നിലനിർത്താൻ സഹായിക്കുന്നത്.
 
ഇത്രയും ഭോജനശാലകൾ ഉള്ള ഈ നിരത്തിലൂടെ ഞങ്ങൾ കരുതിവച്ച ലളിതമായ ഭക്ഷണത്തിലേയ്ക്ക് താങ്കളും വന്നുവല്ലോ.
 
– ബോബി ജോസ് കട്ടികാട്
Advertisements

മിതമായ ചെലവിൽ ഭക്ഷണം വിളമ്പുന്നതിനായി പൂണിത്തുറയിൽ ആരംഭിച്ച കപ്പൂച്ചിൻ മെസിനേക്കുറിച്ച് ബോബി ജോസ് കട്ടികാട്

Advertisements
Fediverse reactions

Discover more from Nelson MCBS

Subscribe to get the latest posts sent to your email.

Leave a Reply

Discover more from Nelson MCBS

Subscribe now to keep reading and get access to the full archive.

Continue reading