The Book of Psalms, Chapter 102 | സങ്കീർത്തനങ്ങൾ, അദ്ധ്യായം 102 | Malayalam Bible | POC Translation

സങ്കീർത്തനങ്ങൾ, അദ്ധ്യായം 102

പീഡിതന്റെ പ്രാര്‍ഥന

1 കര്‍ത്താവേ, എന്റെ പ്രാര്‍ഥന കേള്‍ക്കണമേ! എന്റെ നിലവിളി അങ്ങയുടെസന്നിധിയില്‍ എത്തട്ടെ.

2 എന്റെ കഷ്ടതയുടെ ദിനത്തില്‍ അങ്ങ്എന്നില്‍നിന്നു മുഖം മറയ്ക്കരുതേ! അങ്ങ് എനിക്കു ചെവിതരണമേ! ഞാന്‍ വിളിച്ചപേക്ഷിക്കുമ്പോള്‍വേഗം എനിക്കുത്തരമരുളണമേ!

3 എന്റെ ദിനങ്ങള്‍ പുകപോലെ കടന്നുപോകുന്നു; എന്റെ അസ്ഥികള്‍ തീക്കൊള്ളിപോലെ എരിയുന്നു.

4 എന്റെ ഹൃദയം പുല്ലുപോലെ വാടിപ്പോകുന്നു; ഞാന്‍ ആഹാരം കഴിക്കാന്‍മറന്നുപോകുന്നു.

5 കരഞ്ഞുകരഞ്ഞു ഞാന്‍ എല്ലുംതോലുമായി.

6 ഞാന്‍ മരുഭൂമിയിലെ വേഴാമ്പല്‍പോലെയാണ്; വിജനപ്രദേശത്തെ മൂങ്ങപോലെയും.

7 ഞാന്‍ ഉറക്കംവരാതെ കിടക്കുന്നു; പുരമുകളില്‍ തനിച്ചിരിക്കുന്ന പക്ഷിയെപ്പോലെ ഏകാകിയാണു ഞാന്‍.

8 എന്റെ ശത്രുക്കള്‍ ഇടവിടാതെ എന്നെനിന്ദിക്കുന്നു; എന്നെ വൈരികള്‍എന്റെ പേരുചൊല്ലി ശപിക്കുന്നു.

9 ചാരം എന്റെ ആഹാരമായിത്തീര്‍ന്നിരിക്കുന്നു; എന്റെ പാനപാത്രത്തില്‍ കണ്ണീര്‍ കലരുന്നു.

10 അങ്ങയുടെ രോഷവും ക്രോധവുംകൊണ്ടുതന്നെ; അങ്ങ് എന്നെ വലിച്ചെറിഞ്ഞുകളഞ്ഞു.

11 സായാഹ്‌നത്തിലെ നിഴല്‍പോലെ എന്റെ ദിനങ്ങള്‍ കടന്നുപോകുന്നു; പുല്ലുപോലെ ഞാന്‍ വാടിക്കരിഞ്ഞുപോകുന്നു.

12 കര്‍ത്താവേ, അങ്ങ് എന്നേക്കും സിംഹാസനസ്ഥനാണ്; അങ്ങയുടെ നാമം തലമുറകളോളം നിലനില്‍ക്കുന്നു.

13 അവിടുന്ന് എഴുന്നേറ്റു സീയോനോടുകരുണ കാണിക്കും; അവളോടു കൃപ കാണിക്കേണ്ട കാലമാണിത്; നിശ്ചയിക്കപ്പെട്ട സമയം വന്നുചേര്‍ന്നിരിക്കുന്നു.

14 അങ്ങയുടെ ദാസര്‍ക്ക് അവളുടെ കല്ലുകള്‍ പ്രിയപ്പെട്ടവയാണ്; അവര്‍ക്ക് അവളുടെ ധൂളിയോട് അലിവുതോന്നുന്നു.

15 ജനതകള്‍ കര്‍ത്താവിന്റെ നാമത്തെ ഭയപ്പെടും; ഭൂമിയിലെ രാജാക്കന്‍മാര്‍ അങ്ങയുടെ മഹത്വത്തെയും.

16 കര്‍ത്താവു സീയോനെ പണിതുയര്‍ത്തും; അവിടുന്നു തന്റെ മഹത്വത്തില്‍ പ്രത്യക്ഷപ്പെടും.

17 അഗതികളുടെ പ്രാര്‍ഥന അവിടുന്നുപരിഗണിക്കും; അവരുടെയാചനകള്‍ നിരസിക്കുകയില്ല.

18 ഭാവിതലമുറയ്ക്കുവേണ്ടി, ഇനിയുംജനിച്ചിട്ടില്ലാത്ത ജനം അവിടുത്തെസ്തുതിക്കാന്‍വേണ്ടി, ഇത് ആലേഖനം ചെയ്യപ്പെടട്ടെ!

19 തടവുകാരുടെ ഞരക്കം കേള്‍ക്കാനും

20 മരണത്തിനു വിധിക്കപ്പെട്ടവരെസ്വതന്ത്രരാക്കാനുംവേണ്ടി അവിടുന്നു തന്റെ വിശുദ്ധമന്ദിരത്തില്‍നിന്നു താഴേക്കു നോക്കി; സ്വര്‍ഗത്തില്‍നിന്നു കര്‍ത്താവു ഭൂമിയെ നോക്കി.

21 ജനതകളും രാജ്യങ്ങളും ഒരുമിച്ചുവന്നു

22 കര്‍ത്താവിനെ ആരാധിക്കുമ്പോള്‍, സീയോനില്‍ കര്‍ത്താവിന്റെ നാമവും ജറുസലെമില്‍ അവിടുത്തെ സ്തുതിയുംപ്രഘോഷിക്കപ്പെടാന്‍വേണ്ടിത്തന്നെ.

23 അവിടുന്ന് ആയുസ്‌സിന്റെ മധ്യത്തില്‍വച്ചുതന്നെ എന്റെ ശക്തി തകര്‍ത്തു; അവിടുന്ന് എന്റെ ദിനങ്ങള്‍ വെട്ടിച്ചുരുക്കി.

24 വത്‌സരങ്ങള്‍ക്ക് അറുതിയില്ലാത്തവനായ എന്റെ ദൈവമേ, എന്റെ ആയുസ്‌സിന്റെ മധ്യത്തില്‍വച്ച് എന്നെ എടുക്കരുതേ എന്നു ഞാന്‍ യാചിക്കുന്നു.

25 പണ്ട് അവിടുന്നു ഭൂമിക്ക് അടിസ്ഥാനമിട്ടു; ആകാശം അങ്ങയുടെ കരവേലയാണ്.

26 അവനശിച്ചുപോകും, എന്നാല്‍ അങ്ങ് നിലനില്‍ക്കും; അവയെല്ലാം വസ്ത്രംപോലെ പഴകിപ്പോകും; ഉടുപ്പുമാറുന്നതുപോലെ അങ്ങ് അവയെ മാറ്റും; അവ കടന്നുപോവുകയും ചെയ്യും.

27 എന്നാല്‍, അങ്ങേക്കു മാറ്റമില്ല; അങ്ങയുടെ സംവത്‌സരങ്ങള്‍ക്ക് അവസാനമില്ല.

28 അങ്ങയുടെ ദാസരുടെ മക്കള്‍ സുരക്ഷിതരായി വസിക്കും; അവരുടെ സന്തതിപരമ്പര അങ്ങയുടെ മുന്‍പില്‍ നിലനില്‍ക്കും.

The Book of Psalms | സങ്കീർത്തനങ്ങൾ | Malayalam Bible | POC Translation

Advertisements
Advertisements
Advertisements
Advertisements
Advertisements
Advertisements
King David Writing Psalms
Advertisements
The Psalms of David
Advertisements
Advertisements
Advertisements

Leave a comment