സങ്കീർത്തനങ്ങൾ, അദ്ധ്യായം 55
സ്‌നേഹിതനാല്‍ വഞ്ചിക്കപ്പെട്ടവന്‍
1 ദൈവമേ, എന്റെ പ്രാര്‍ഥന കേള്‍ക്കണമേ! എന്റെ യാചനകള്‍ നിരസിക്കരുതേ!
2 എന്റെ പ്രാര്‍ഥന കേട്ട് എനിക്ക് ഉത്തരമരുളണമേ! കഷ്ടതകള്‍ എന്നെ അടിപ്പെടുത്തിയിരിക്കുന്നു.
3 ശത്രുവിന്റെ അട്ടഹാസത്താലുംദുഷ്ടരുടെ പീഡനത്താലുംഞാന്‍ പരിഭ്രാന്തനായിരിക്കുന്നു; അവര്‍ എന്നോടു ദ്രോഹം ചെയ്യുന്നു; കോപത്തോടെ എനിക്കെതിരേശത്രുത പുലര്‍ത്തുന്നു.
4 എന്റെ ഹൃദയം വേദനകൊണ്ടു പിടയുന്നു, മരണഭീതി എന്റെ മേല്‍ നിപതിച്ചിരിക്കുന്നു.
5 ഭയവും വിറയലും എന്നെപിടികൂടിയിരിക്കുന്നു, പരിഭ്രാന്തി എന്നെ ഗ്രസിച്ചിരിക്കുന്നു.
6 ഞാന്‍ പറഞ്ഞു: പ്രാവിനെപ്പോലെചിറകുണ്ടായിരുന്നെങ്കില്‍, ഞാന്‍ പറന്നുപോയി വിശ്രമിക്കുമായിരുന്നു.
7 ഞാന്‍ വിദൂരങ്ങളില്‍ചുറ്റിത്തിരിയുമായിരുന്നു; വിജനതയില്‍ ഞാന്‍ വസിക്കുമായിരുന്നു.
8 കൊടുങ്കാറ്റില്‍നിന്നുംചുഴലിക്കാറ്റില്‍നിന്നും ബദ്ധപ്പെട്ട്അകന്നു സങ്കേതം തേടുമായിരുന്നു.
9 കര്‍ത്താവേ, അവരുടെ ഉദ്യമങ്ങളെപരാജയപ്പെടുത്തണമേ! അവരുടെ ഭാഷകളെ ഭിന്നിപ്പിക്കണമേ! നഗരത്തില്‍ ഞാന്‍ അക്രമവുംകലഹവും കാണുന്നു.
10 രാവും പകലും അവര്‍ അതിന്റെ മതിലുകളില്‍ ചുറ്റിനടക്കുന്നു; അതിന്റെ ഉള്ളില്‍ ഉപജാപങ്ങളുംകുഴപ്പങ്ങളുമാണ്.
11 അതിന്റെ മധ്യേ വിനാശം കുടികൊള്ളുന്നു; അതിന്റെ തെരുവുകളില്‍നിന്നു മര്‍ദനവും വഞ്ചനയും വിട്ടുമാറുന്നില്ല.
12 ശത്രുവല്ല എന്നെ നിന്ദിക്കുന്നത്; ആയിരുന്നെങ്കില്‍ ഞാന്‍ സഹിക്കുമായിരുന്നു; എതിരാളിയല്ല എന്നോടു ധിക്കാരപൂര്‍വം പെരുമാറുന്നത്; ആയിരുന്നെങ്കില്‍ ഞാന്‍ അവനില്‍നിന്നു മറഞ്ഞിരിക്കുമായിരുന്നു.
13 എന്നാല്‍, എന്റെ സഹചരനും ചങ്ങാതിയും ഉറ്റസ്‌നേഹിതനുമായിരുന്ന നീ തന്നെയാണ് അതു ചെയ്തത്.
14 നമ്മള്‍ ഉള്ളുതുറന്നു സംസാരിക്കുമായിരുന്നു; നമ്മെളൊന്നിച്ചു ദേവാലയത്തില്‍കൂട്ടായ്മ ആചരിക്കുമായിരുന്നു.
15 അവരെ മരണം പിടികൂടട്ടെ; ജീവനോടെ അവര്‍ പാതാളത്തില്‍ പതിക്കട്ടെ! അവരുടെ ഭവനത്തില്‍, അവരുടെഹൃദയത്തില്‍, തിന്‍മ കുടികൊള്ളുന്നു.
16 ഞാന്‍ ദൈവത്തെ വിളിച്ചപേക്ഷിക്കുന്നു, കര്‍ത്താവ് എന്നെ രക്ഷിക്കും.
17 സന്ധ്യയിലും പ്രഭാതത്തിലുംമധ്യാഹ്‌നത്തിലും ഞാന്‍ ആവലാതിപ്പെട്ടു കരയും; അവിടുന്ന് എന്റെ സ്വരം കേള്‍ക്കും.
18 ഈയുദ്ധത്തില്‍ അനേകര്‍എനിക്കെതിരേ അണിനിരന്നിരിക്കുന്നു; അവിടുന്ന് എന്നെ കാത്തുപാലിക്കും.
19 അനാദികാലംമുതലേ സിംഹാസനസ്ഥനായ ദൈവം എന്റെ പ്രാര്‍ഥന കേട്ട് അവരെ ലജ്ജിതരാക്കും; എന്തെന്നാല്‍, അവര്‍ കല്‍പന പാലിക്കുന്നില്ല,ദൈവത്തെ ഭയപ്പെടുന്നുമില്ല.
20 എന്റെ കൂട്ടുകാരന്‍ തന്റെ സുഹൃത്തുക്കള്‍ക്കെതിരായി കൈനീട്ടി; അവന്‍ തന്റെ ഉടമ്പടി ലംഘിച്ചു.
21 അവന്റെ സംസാരം വെണ്ണയെക്കാള്‍മൃദുലമായിരുന്നു, പക്‌ഷേ, അവന്റെ ഹൃദയത്തിലോ പടയൊരുക്കം. അവന്റെ വാക്കുകള്‍ എണ്ണയെക്കാള്‍ മയമുള്ളവ, എന്നാല്‍, അവ ഉറയൂരിയ വാളുകള്‍ ആയിരുന്നു.
22 നിന്റെ ഭാരം കര്‍ത്താവിനെ ഏല്‍പിക്കുക,അവിടുന്നു നിന്നെതാങ്ങിക്കൊള്ളും; നീതിമാന്‍ കുലുങ്ങാന്‍ അവിടുന്നുസമ്മതിക്കുകയില്ല.
23 ദൈവമേ, അങ്ങ് അവരെഅത്യഗാധത്തിലേക്കു തള്ളിവീഴ്ത്തും; രക്തദാഹികളും വഞ്ചകരുംആയുസ്‌സിന്റെ പകുതി എത്തുകയില്ല; എന്നാല്‍, ഞാന്‍ അങ്ങയില്‍ ആശ്രയിക്കും.
The Book of Psalms | സങ്കീർത്തനങ്ങൾ | Malayalam Bible | POC Translation